Wednesday, 20 March 2013

പ്രതാപകാലം


      പ്രതാപികള്‍ എന്നൊരു വര്‍ഗം എക്കാലവും കല്‍പിക്കപ്പെട്ടു പോന്നു. മാധ്യമങ്ങള്‍ മരണ വാര്‍ത്തകള്‍  റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ 'പൗരപ്രധാനികള്‍' എന്ന് മൊഴിമാറ്റപ്പെടുന്നവരാണ് അടിസ്ഥാനപരമായി പ്രതാപികള്‍.
      നാല്‍പത് വര്‍ഷം കേണല്‍ മുഅമ്മര്‍ ഗദ്ദാഫി ലിബിയയിലെ പ്രതാപിയായിരുന്നു. സദ്ദാം ഹുസൈന്‍ വര്‍ഷങ്ങള്‍ ഇറാഖിലെ പ്രതാപിയായിവാണു. സൈനുല്‍ ആബിദീന്‍ തുനീഷ്യയിലെ പ്രതാപപട്ടികയില്‍ കുറെക്കാലമിരുന്നു. യു.എന്‍. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും വൈസ് പ്രസിഡന്റ് ഡിക്‌ചെനിയും അമേരിക്കയില്‍ വന്‍ പ്രതാപികളായിരുന്നു. ഡോണിബ്ലയര്‍ ബ്രിട്ടനില്‍ പ്രതാപപട്ടികയിലിരുന്നയാളാണ്. 
     സപ്തംബര്‍ 11ന് അമേരിക്ക ആക്രമിക്കട്ടപ്പെട്ടതില്‍ മനംനൊന്ത് പട്ടാളത്തില്‍ ചേര്‍ന്ന തോമസ്‌യങ് എഴുതിയ ഹൃദയസ്പര്‍ക്കായ കത്ത് ലോകത്തെല്ലായിടത്തും ഇപ്പോള്‍ വായിക്കപ്പെടുകയാണ്.

Monday, 18 March 2013

ഒഴുക്കിനെതിരെ നീന്തിവരുന്ന ആര്യാടന്‍?!


      ആര്യാടന്‍ മുഹമ്മദന്നെ രാഷ്ട്രീയക്കാരന്‍ വിജയമോ? പരാജയമോ? എന്ന തര്‍ക്കത്തിലൊന്നും കഴമ്പില്ലി. ആര്യാടന്‍ ഒരു കലഹപ്രിയനാണെന്ന പക്ഷത്തിന് എതിര്‍പക്ഷമധികമുണ്ടാവാനിടയില്ല.
     ജനാധിപത്യവ്യവസ്ഥയില്‍ ഒഴുക്കിന് അനുകൂലമായി നീന്തുന്നതാണ് രാഷ്ട്രീയ മര്യാദ. ജനഹിതമംഗീകരിക്കാത്തവര്‍ എങ്ങനെ ജനകീയനാവും.
റമളാന്‍ മാസത്തില്‍ ആര്യാടന്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കും. ആരെ പരിഹസിക്കാനാണിത്? ഒരു പള്ളിയിലും കയറി നോക്കില്ല. ഇതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ അവകാശം. എന്നാല്‍ മതന്യൂനപക്ഷങ്ങളോട് പെരുമാറേണ്ട രീതി ഇങ്ങനെയാണോ?
      പള്ളി മദ്‌റസ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ആര്യാടന്‍ സത്യവിരുദ്ധ പക്ഷത്ത് പാറപോലെ ഉറച്ചുനില്‍ക്കും. ഒരടി പൊട്ടി, ഒരു സ്ഥാപനം പൂട്ടിച്ചാല്‍-അതാണ് ഒഴുക്കിനെതിരാവുകയെന്നാവുമോ ആര്യാടന്റെ വിചാരമെന്നാരറിഞ്ഞു. ആത്മീയ ക്രിമിനലുകളെ ആര്യാടന്‍ മതാചാര്യനെന്ന് പരസ്യമായി പുകഴ്ത്തിപ്പറയും.  മലബാറില്‍ കോണ്‍ഗ്രസ് അനുദിനം അന്യംനിന്ന് പോവുകയാണ്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ തട്ടകത്തില്‍ കോണ്‍ഗ്രസിന് ഒറ്റക്ക് ജയിക്കാന്‍ കഴിയുന്ന വാര്‍ഡുകള്‍ പോലും വിരളം. ന്യൂജനറേഷന്‍ ഈമാതിരി ശണ്ഠകള്‍, അല്ലെങ്കില്‍ ഒഴുക്കിനെതിരെയുള്ള നീന്തലുകള്‍ അല്ല പ്രതീക്ഷിക്കുന്നത്. അവര്‍ പോസ്റ്റിവാണ്. ചെന്നിത്തലയും കെ.പി.സി.സിയും ഹൈക്കമാന്റും ഇത്തരം കാര്യങ്ങളൊന്നും ചര്‍ച്ച നടത്തിയില്ലെന്നാണ് മനസ്സിലാവുന്നത്. 'പങ്ക് വയ്പ്പ്' എന്ന മിനിമം അജണ്ടമാത്രം.

Sunday, 10 March 2013

അടിതട


       'ആട്ടുന്നവനെ പിടിച്ചു നെയ്യാനാക്കുക' ഇങ്ങനെയൊരു നാടന്‍ ശീലുണ്ട്. അതായത് പോയകാലത്ത് കൊപ്ര ആട്ടിയിരുന്നത് ഒരു 'ചക്ക്' ഉപയോഗിച്ചായിരുന്നു. ഇത് മനുഷ്യരും മൃഗങ്ങളും നടത്തിയിരുന്നു. ചെറുചക്കാണെങ്കില്‍ ഒരാള്‍ ചക്രം തിരിക്കും (ആട്ടും) മറ്റൊരാള്‍ എണ്ണ ശേഖരിക്കും. അതുപോലെ വസ്ത്രം ചര്‍ക്കയില്‍ നെയ്യലാണ്. ഇന്നത്തെ പോലെ പുരോഗമിക്കാത്ത കാലത്ത് നെയ്തു കേന്ദ്രങ്ങള്‍ ധാരാളം. അവിടെ ചര്‍ക്കയും തറിയും കാണും. ഇത് ഉപയോഗിച്ച് വസ്ത്രം ഉണ്ടാക്കുന്നയാളാണ് നെയ്തുകാരന്‍.
     ഈ വൈരുധ്യ തൊഴില്‍ ചെയ്യുന്നവരെ പരസ്പരം മാറ്റിയാലുണ്ടാവുന്ന  ഏനക്കേടിലേക്കാണ് പഴമക്കാര്‍ തത്വശാസ്ത്രപരമായ ദാര്‍ശനിക വീക്ഷണമെറിഞ്ഞത്. 
സംസ്ഥാന മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറിനോട് നമുക്കാര്‍ക്കും പറയത്തക്ക വീക്ഷണഭിന്നതയില്ല. ചെറുമട്ടത്തില്‍ ചില അഭിപ്രായ വ്യത്യാസം ഉണ്ട്. ഒന്ന് കേരള കോണ്‍ഗ്രസ് ബി. (ബാലകൃഷ്ണ പിള്ളയിലെ ബി)യുടെ പേരില്‍ അച്ഛന്റെ മകനായി പത്തനാപുരത്ത് മത്സരിച്ചു ജയിച്ച ുവന്നു അച്ഛനുമായി ഗുസ്തി പിടിച്ചത് ശരിയായോ?

Wednesday, 6 March 2013

'അബ്ദുല്‍ ഖാദിര്‍ ജീലാനി' കാലിക വായന


     ഹിജ്‌റ 470, എ.ഡി.1077 ജീലാന്‍ (കാസ്പിയന്‍ കടലിന് തെക്ക്) അബൂസ്വാലിഹ് മൂസയുടെ മകനായി അബ്ദുല്‍ഖാദിര്‍ ഭൂജാതനായി.
     പിതൃപരമ്പര ഇമാം ഹസനിലും മാതൃപരമ്പര ഇമാം ഹുസൈനിലും ചെന്നചേരുന്നു. ബാല്യത്തില്‍ പിതാവ് മരണപ്പെട്ടു. മാതൃസംരക്ഷണയില്‍ വളര്‍ന്നു. മാതാവ് പ്രമുഖ സൂഫി പണ്ഡിതന്‍ അബൂ അബ്ദുല്ലഹിസ്സ്വമയുടെ പുത്രി ഫാത്തിമ. അവരും പണ്ഡിതയും സൂക്ഷ്മശാലിയുമായിരുന്നു.
     18 വയസ്സായപ്പോള്‍ ബഗ്ദാദിലേക്ക് ഉപരിപഠനാര്‍ത്ഥം പോയി. മാതാവിന് 60 വയസ്സുള്ളപ്പോഴാണ് അബ്ദുല്‍ ഖാദിര്‍ ജനിക്കുന്നത്. ഉപരിപഠനത്തിന് പോകുന്ന മകനെ വൃദ്ധയായ (78 വയസ്) മാതാവ് 40 ദിനാര്‍ നല്‍കി ഇങ്ങനെ ഉപദേശിച്ചു: എനിക്ക് പിന്തുടര്‍ച്ചാവകാശമായി ലഭിച്ച 80 ദിനാറില്‍ നിന്ന് 40 ദിനാര്‍ നിനക്ക് നല്‍കിയതിനു  ''നീ അല്ലാഹുവിന്റെ ദീനിന് സേവനം ചെയ്യാന്‍ കഴിവുള്ള പണ്ഡിതനായി തിരിച്ചുവരണം.''

Thursday, 28 February 2013

പിള്ളവാദം


      രോഗങ്ങളുടെ പേരുകള്‍ ഇപ്പോള്‍ പഴയതല്ല. കംമ്പവാദം, പിള്ളവാദം, തളര്‍വാദം, മഹോദരം, അങ്ങനെയൊക്കെയായിരുന്നു പോയ കാലങ്ങളിലെ രോഗ നാമങ്ങള്‍(ത്രിദോഷം) പറിമരുന്നും പച്ചമരുന്നും തറിമരുന്നും ശരിയായി തിളപ്പിച്ച് ആറ്റിക്കുറുക്കി കഴിച്ചാല്‍ രോഗങ്ങള്‍ക്ക് ശമനവും കിട്ടിയിരുന്നു. ഇപ്പോള്‍ 'കട്ടിംഗ്' രീതിയായി. 
    കാലം മാറി കഥമാറി പെയ്ന്റിന്റെ നിറവും കോലവും മാറിയതുപോലെ പേരടക്കം മാറി. എന്നാല്‍ മാറ്റമില്ലാതെ തുടരുന്ന ഒരു പ്രതിഭാസം ഉണ്ടിവിടെ. അത് രാഷ്ട്രീയ രീതികളാണ്. 
ധനമന്ത്രി കെ.എം. മാണി പറയുന്നത് മുന്നണിബന്ധം ശാശ്വതമല്ലന്നാണ്. എന്നുവച്ചാല്‍ ഏത് സമയത്തും പക്ഷം മാറാം എന്നര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ഭരണപക്ഷം, പ്രതിപക്ഷം എന്നീ രണ്ട് പക്ഷം തന്നെ വേണ്ടതുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. ജയിച്ചവരെല്ലാം ചേര്‍ന്നുഭരിക്കുന്നതല്ലേ(?) ശരി. 
        ആര്‍. ബാലകൃഷ്ണപിള്ളയില്‍നിന്ന് 'പിള്ളവാദം' പിടികൂടിയതാണ് യു.ഡി.എഫിന് എന്നൊരു തോന്നല്‍ പരന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസ് പിളര്‍ന്നില്ലായിരുന്നെങ്കില്‍ സമാജ്‌വാദ് പാര്‍ട്ടിയെ പോലെ, ഡി.എം.കെയെ പോലെ മികച്ച സംസ്ഥാന പാര്‍ട്ടിയാകുമായിരുന്നു എന്നാണ് പിള്ള ഗ്രൂപ്പ് കേരള കോണ്‍ഗ്രസ് കൊണ്ട് നടക്കുന്ന സാക്ഷാല്‍ ആര്‍. ബാലകൃഷ്ണപിള്ള തന്നെ പറയുന്നത്!? 

Sunday, 24 February 2013

കാലത്തിന്റെ കാലക്കേട്‌


പള്ളിയിലെ ബാങ്കും 
അമ്പലത്തിലെ പാട്ടും
അയപ്പന്‍ വിളക്കിലെ 
ശരണം വിളിയും

കേള്‍ക്കാന്‍ പുതിയായീ-
"ഇടി-മിന്നല്‍" നിന്നപോലെ
തിരുവാതിര പോയപോലെ
വൈദ്യുതിയും പോയതാണോ?

ആര്യാടന്റെ ഭവനത്തിലൊളിപ്പിച്ചതാണോ?
അത്രയ്ക്കല്ലെ അവിടുത്തെയുപയോഗം
നാട്ടുകാര്‍ക്ക് നല്‍കാനില്ലാതെ
നാടുവഴികള്‍ കത്തിച്ചുതീര്‍ക്കുകയോ?

പരസ്യപ്പലകയും,
ആഡംബര മാലകളും
പുലരുവോളം കത്തുന്നു-
തെരുവ് വിളക്കും കെടാറില്ല
കാലത്തിന്റെ കാലക്കേടെ
ന്നെല്ലാതെന്ത് പറയാന്‍-

Thursday, 21 February 2013

ചപ്പാത്തി


     ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറൂണ്‍ അമൃതസറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കവെ സമൂഹ പാചകശാലയില്‍ ചപ്പാത്തി ചുടുന്നപടം ചില മലയാള പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ചുറ്റുവട്ടത്തും മുഖ്യമന്ത്രി പ്രകാശ് സിംഗ് ബദല്‍ അടക്കം കൗതുകത്തോടെ ചിരിയന്മാരായി നോക്കി നില്‍ക്കുന്ന സര്‍ദാറിജികളുടെ പടവും കാണാം. ചപ്പാത്തിചുടല്‍ പെണ്ണുങ്ങളുടെ കുത്തകയല്ലെന്ന് ഇനിയെങ്കിലും ലോക സ്ത്രീപക്ഷ വാദികള്‍ സമ്മതിക്കണം. 
      അതിനിടെ ഹറം ശരീഫില്‍ പെണ്‍പ്രസംഗപ്പടയെ നിയമിക്കാന്‍ തീരുമാനമായ വാര്‍ത്തയും സാമാന്യം വലിയ അക്ഷരത്തില്‍ മലയാള പത്രങ്ങള്‍ നല്‍കി. എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണത്രെ ഈ പ്രഘോഷണായ വിഭാഗം നിലവില്‍വരുന്നത്. എണ്ണൂറാണ്ടിന്റെ നഷ്ടം എന്ന് എന്തുകൊണ്ടോ പറഞ്ഞുകണ്ടില്ല. റിയാദില്‍ ശുറാകൗണ്‍സിലെ പെണ്ണുങ്ങള്‍ അബ്ദുല്ല രാജാവിന്റെ മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്ത വാര്‍ത്തയും വന്നത് ഇതേ ദിവസം. പ്രത്യേക ഇരിപ്പിടം, പ്രാര്‍ത്ഥനാ ഹാള്‍ ഒരുക്കിയെന്നും പത്രം പറഞ്ഞിട്ടുണ്ട്. പാചക ഹാള്‍ മാത്രം പറഞ്ഞിട്ടില്ല.