Friday, 22 November 2013

മതം വാണിജ്യവസ്തുവല്ല

    ഇസ്‌ലാം മതത്തിലെ അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി(സ). സകല ലോകത്തിനും അനുഗ്രഹമായിട്ടാണ് പ്രവാചകന്റെ നിയോഗമെന്ന് വിശുദ്ധഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മുസ്‌ലിംകള്‍ക്ക് ഒരു ഘട്ടത്തിലും നിഗ്രഹത്തെ താലോലിക്കാനനധികാരമില്ല. ''തിന്മയെ നന്മ കൊണ്ട് തടയുക'' ഇതാണ് ഖുര്‍ആന്‍ നല്‍കിയ സന്ദേശം.
      മുസ്‌ലിംകളില്‍ ചിലരെങ്കിലും തെറ്റിദ്ധാരണകളില്‍ അകപ്പെട്ടു തെറ്റായ നടപടികളിലും നിലപാടുകളിലും അകപ്പെടുന്നു.
      ഭാരതത്തിന്റെ സവിശേഷതയായ സഹിഷ്ണുത തകര്‍ക്കാന്‍ കാരണമാവുന്നവിധം ചില വര്‍ത്തമാനങ്ങള്‍ ഓര്‍ക്കാനിടയാവുന്നത് ദുഃഖകരമാണ്. വിശുദ്ധ ഇസ്‌ലാമിന്റെ സാമൂഹിക വീക്ഷണത്തിന്റെ ബാലപാഠം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രാഥമിക മദ്‌റസകളിലേക്ക് തയ്യാറാക്കിയതും മൂന്നാം തരത്തില്‍ പഠിപ്പിക്കുന്നതുമായ സ്വഭാവശീലങ്ങളെ സംബന്ധിച്ച പുസ്തകം (അഖ്‌ലാഖ്) പാഠം പത്ത് ഇങ്ങനെ വായിക്കാം.

Thursday, 7 November 2013

അന്‍സാരിക്കളി

ഗുജറാത്ത് കലാപത്തിലെ പ്രധാന ചര്‍ച്ചാബിന്ദുവായി മാറിയ ഖുതുബുദ്ദീന്‍ അന്‍സാരിയെ വെച്ച് വര്‍ഗ്ഗീയ ചേരിതിരിവും, അകല്‍ച്ചയും ഉണ്ടാക്കാന്‍ നടത്തുന്ന നീക്കം ശരിയല്ല.
ഗുജറാത്ത് കലാത്തിന്റെ ഉത്തരവാദി ഹിന്ദുക്കളല്ല. നരേന്ദ്രമോഡി ഉള്‍പ്പെടെ ഏതാനും ചിലര്‍ മാത്രമാണ്. ഇന്ത്യയിലെ ഹിന്ദുക്കളും, മുസ്‌ലിംകളും യാതൊരുവിധ പകയും, അകല്‍ച്ചയും നിലവിലില്ല. ഉണ്ടാവാനും പാടില്ല.
ഗുജറാത്ത് കലാപത്തിലെ ഇരകളായ മുസ്‌ലിംകള്‍ക്ക് കലാപ നാളുകളിലും തുടര്‍ന്നും ഏറെ സഹായങ്ങള്‍ ചെയ്തത് ഹിന്ദുക്കളാണ്. ഉന്നത ഉദ്യോഗസ്ഥര്‍പോലും മുസ്‌ലിംകള്‍ക്ക് അഥവാ നീതിക്ക് ഒപ്പം നിലകൊണ്ടതിനാല്‍ പീഢനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴുമതു തുടരുന്നു.

Tuesday, 29 October 2013

കല്ലേറ് സര്‍വകലാശാല


       പോക്കറ്റടി പഠിപ്പിക്കുന്ന സ്ഥാപനം ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. വിദഗ്ധമായി എങ്ങനെ മറ്റുള്ളവരുടെ പോക്കറ്റില്‍ നിന്നും, ബാഗില്‍നിന്നും അവരറിയാതെ പണമടിച്ചെടുക്കാമെന്ന പഠനം (തട്ടിപ്പ് മെക്കാനിസം) ആണത്രെ പാഠ്യവിഷയം.
    സാധാരണ ബസ്‌സ്റ്റോപ്പുകള്‍ മുതല്‍ വിമാനത്താവള പരിസരം വരെ കല്ല്യാണ സദസ്സ് മുതല്‍ സമ്മേളനങ്ങള്‍ വരെ. ക്ഷേത്രങ്ങള്‍, പള്ളികള്‍ എന്നുവേണ്ട മരണ വീടുകള്‍, കല്ല്യാണ വീടുകള്‍ ഇവിടെയെല്ലാം എങ്ങനെ എപ്പോള്‍ ഇടപെട്ടു പോക്കറ്റടിക്കാന്‍ കഴിയണമെന്നും എപ്രകാരം വന്‍ വിജയമാക്കണമെന്നുമാണ് മികച്ച അധ്യാപകരാല്‍ പഠിപ്പിക്കപ്പെടുന്നത്. 

Tuesday, 22 October 2013

ദേശീയപാത

     കേരളത്തിലെ റോഡുകളിലിപ്പോള്‍ 77.5 ലക്ഷം വാഹനങ്ങളോടുന്നു. പത്തു വര്‍ഷം മുമ്പ് ഇത് 24 ലക്ഷം
മാത്രമായിരുന്നു. നമ്മുടെ നിരത്തുകളില്‍ ഹെല്‍മറ്റ് വേട്ടക്കിറങ്ങിയ ഋഷി രാജ്‌സിംഗ് സൂപ്പര്‍സ്റ്റാറാണെന്ന് ആനക്കൊമ്പ് വിദഗ്ധനും അറിയപ്പെട്ട സിനിമാ സ്റ്റാറുമായ മോഹന്‍ലാല്‍ പറഞ്ഞുകഴിഞ്ഞു. 
     റോഡിലെ കുരുതിക്ക് കാരണം ഓവര്‍സ്പീഡും, മദ്യവും ഹെല്‍മറ്റ് ധരിക്കാത്തതുമാണെന്നും സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുന്നതാണെന്നും കാരണമായി പരഞ്ഞുവരാറുണ്ട്.
പൂക്കിപറമ്പില്‍ ബസ് കത്തി ദുരന്തരം ഉണ്ടായപ്പോള്‍ കാരണം പഠിക്കാന്‍ കമ്മിറ്റിവന്നു. പഠിച്ചു പറഞ്ഞതെന്തന്നാല്‍ എമര്‍ജന്‍സി ഡോര്‍ ഇല്ലായിരുന്നു എന്നായിരുന്നുവല്ലോ. സാധാരണ കോടതി ഭാഷയില്‍ കാണുന്ന ഒരു രീതി ഉണ്ട്. ആദ്യനടപടി, അനന്തര നടപടി. 

Friday, 11 October 2013

വിവാഹം, ശരീരം, സ്വാതന്ത്ര്യം, സമൂഹം..

ഡോ. ബി. അശോക് (2013 ഒക്‌ടോബര്‍ 20 പുസ്തകം 52 ലക്കം 9 കേരള ശബ്ദം വാരികയിലെഴുതിയ ലേഖനം )
     കേരളത്തില്‍ മുസ്‌ലിം മത നേതാക്കന്‍മാര്‍ക്ക് ഒരു 'ഇമേജ്' പ്രശ്‌നം ഉണ്ടെന്നു തോന്നുന്നു. തലയില്‍ക്കെട്ടും നിസ്‌ക്കാരത്തഴമ്പുമൊക്കെയായി അവരെന്തു പറഞ്ഞാലും അത് പുരോഗമന വിരുദ്ധമാണെന്നാണ് നമ്മുടെ മുന്‍വിധി. അവര്‍ വാദമുഖങ്ങള്‍ നിരത്തുന്നതിലും പോരായ്മയുണ്ട്. എല്ലാ സമുദായത്തിന്റെയും വ്യക്തിനിയമത്തിന്റെയും പേരിലേ പറയൂ. ശാസ്ത്രീയമായി ഒരു വാദമുഖം നിരത്താന്‍, അതും ദൃശ്യമാധ്യമങ്ങളോട്, അറിഞ്ഞുകൂടാ. ഫലത്തില്‍ അവരുടെ വാദം അവരുടെ അനുയായികള്‍ പോലും ഉടന്‍ തള്ളിപ്പറയും.
     'പ്രത്യേക സാഹചര്യങ്ങളില്‍' ബാലവിവാഹ നേരോധന നിയമം നിഷ്‌ക്കര്‍ഷിക്കുന്നതായ 18ല്‍ നിന്നും കുറച്ച് ശരീഅത്ത് ആക്ട് പറയുന്നതുമായ 16 വയസ്സില്‍ വിവാഹം അനുവദിക്കണമെന്നും ആയതിന് ഭരണഘടനയുടെ പരിരക്ഷയുണ്ടെന്നുമാണ് വളരെ ചുരുക്കത്തില്‍ അവരുടെ വാദം. ഇതിനെ പ്രത്യക്ഷത്തില്‍ ക്രിമിനല്‍ ഭേദഗതി നിയമം 2013മായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. ലൈംഗിക വേഴ്ചയ്ക്ക് ഉഭയകക്ഷി സമ്മതം നല്‍കാനുള്ള പക്വതയ്ക്ക് നിയമം നല്‍കുന്ന മിനിമം പ്രായമാണ് 18. അവിടെ ലൈംഗികചൂഷണം അഥവാ ബലാത്സംഗം നടന്ന കേസുകളിലേ ആ ചട്ടത്തിന് പ്രസക്തിയുള്ളൂ. പരാതിയില്ലാത്ത അഥവാ പരാതിക്കാരിയില്ലാത്ത ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിതയെ ചട്ടം ക്രിമിനലൈസ് ചെയ്യുന്നില്ല. ഇത്തരം പ്രോസിക്യൂഷന്‍ നിലനില്‍ക്കുകയുമില്ല. സ്റ്റേറ്റിന് അത്തരം ബന്ധത്തില്‍ പരിമിതികളുണ്ട്.

Tuesday, 1 October 2013

110 രാഷ്ട്രങ്ങളില്‍ വിവാഹ പ്രായം 16


    ഭൂരിഭാഗം രാജ്യങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായപരിധി പതിനാറ് വയസ്സാണ്. 110 രാജ്യങ്ങളില്‍ പ്രായപരിധി പതിനാറോ അതില്‍ താഴെയോ ആണ്. ഏഴ് രാജ്യങ്ങളില്‍ പതിനേഴ് വയസ്സ്. ഇന്ത്യയുള്‍പ്പെടെയുള്ള പത്തൊമ്പത് രാജ്യങ്ങളില്‍ മാത്രമാണ് വിവാഹ പ്രായപരിധി പതിനെട്ട് വയസ്സ്. മിക്കരാഷ്ട്രങ്ങളിലും രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് വിവാഹം നടക്കുന്നത്.
      മുസ്‌ലിം വ്യക്തിനിയമത്തില്‍ വിവാഹ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. വ്യഭിചാരം തടയുക, വംശ വര്‍ദ്ദനവ് സംഭവിക്കുക, ശാരീരികാഗ്രഹങ്ങളും ആനന്ദവും, ആവശ്യവും അനുവദിക്കുക. സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുക. ഇതൊക്കെയാണ് വിവാഹത്തിലൂടെ ഇസ്‌ലാം ലക്ഷ്യമാക്കുന്നത്. ഇന്ത്യയുള്‍പ്പെടെ ചില രാഷ്ട്രങ്ങളില്‍ നടപ്പാക്കിയ വിവാഹ നിയമങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ മൗലികാവകാശത്തിന്റെ ലംഘനമാണ്. ഭൂരിപക്ഷം രാജ്യങ്ങളിലും എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടെയും വിവാഹ പ്രായപരിധി പതിനാറാണ് ആണ്. പെണ്‍കുട്ടികള്‍ക്ക് 14 വയസ്സ് പ്രായപരിധി നിശ്ചയിച്ച രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാന്‍, പരാഗ്വെ, വെനിസേല, മഡഗാസ്‌കര്‍, റഷ്യ, മെക്‌സികോ, ന്യൂയോര്‍ക്ക് (യു.എസ്) ഇറാന്‍, ഇറാഖ്, മാലാദ്വീപ്, ജോര്‍ദാന്‍, എസ്‌തോണിയ, ജോരിജിയ തുടങ്ങിയ രാജ്യങ്ങളിലും യു.എസ്.സംസ്ഥാനങ്ങളായ ഹവാലി, മിസിസിപ്പി, മിസൗരി എന്നിവിടങ്ങളിലും പ്രായപരിധി പതിനഞ്ച് വയസ്സാണ്. അമേരിക്കയില്‍ പല സ്റ്റേറ്റുകളിലും പല വ്യവസ്ഥകളാണ് നിലവിലുള്ളത്.

Monday, 23 September 2013

മണല്‍കോഴി


    സൈബീരിയയില്‍ പ്രജനനം നടത്തി ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്ന കാസ്പിയന്‍ മണല്‍ കോഴിയെ കേരളത്തിലെ മാടായിപ്പാറയില്‍ കണ്ടെത്തിയതായി പത്രവാര്‍ത്ത. നേരിയ കൊക്കും പുരികവും മാറിടത്തെ മനോഹരമാക്കുന്ന ചെമന്ന നിറവുമാണ് ഈ പക്ഷിയെ തിരിച്ചറിയാന്‍ അടയാളമായി കണക്കാക്കുന്നത്. ഇപ്പോള്‍ ഇങ്ങനെയൊരു പക്ഷിവിചാരം വരാന്‍ പ്രധാന കാരണം. ശരീഅത്ത് സംബന്ധിച്ച മാധ്യമചര്‍ച്ചകളാണ്. 
       ഇസ്‌ലാം ശരീഅത്ത് ലോക മുസ്‌ലിങ്ങള്‍(ഏകദേശം 200 കോടിയിലധികം 2013) അംഗീകരിക്കുന്നു. അവരുടെ കര്‍മസരണി നാലായി പകുത്ത് വിശദീകരിക്കുന്നുണ്ട്. കര്‍മസരണിയിലെ ഒരു പ്രധാന ഭാഗമാണ് വ്യക്തിനിയമങ്ങള്‍(ഐഛികം)
ഇതില്‍ ഊന്നിന്നാണ് പോയ നൂറ്റാണ്ടുകളിലെല്ലാം മുസ്‌ലിം ലോകം അവരുടെ വ്യക്തി നിയമങ്ങള്‍ പാലിച്ചുവന്നത്. ഇയ്യിടെ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന പല തര്‍ക്കങ്ങളില്‍ ഒന്നാണ് പെണ്ണെപ്പോള്‍ കെട്ടണം, കെട്ടിക്കണം എന്നത്. കെട്ടലും കെട്ടിക്കലും സര്‍ക്കാര്‍ വകയാണെന്നാണ് വെപ്പ്. 
സര്‍ക്കാര്‍ കല്‍പ്പന മാത്രമേ പുറപ്പെടുവിക്കുന്നുള്ളൂ. ബാക്കി കാര്യങ്ങള്‍ രക്ഷിതാക്കള്‍ ചെയ്യണം. ആണ്‍ 21, പെണ്‍ 18, ഇതാണ് നിലവിലുള്ള (2006) വ്യവസ്ഥ എന്ന് വച്ചാല്‍ 
171/3ലും 201/3 ലും ശൈശവം.  18ഉം 21ഉം യുവത്വം. പതിനേഴേ മുക്കാല്‍ വയസായ പെണ്ണും ഇരുപതേ മുക്കാലരക്കാലായ ആണും കെട്ടിപ്പോയാല്‍ സാമൂഹ്യക്ഷേമവകുപ്പ് വികാരം കൊള്ളും. പോലീസെത്തും. ചൈല്‍ഡ് മാരേജ് റൂള്‍സ്(2006) പ്രകാരം ക്രിമിനല്‍ കുറ്റം ചുമത്തികേസെടുക്കും. 
2013 ആഗസ്റ്റ് 23ന് ഡല്‍ഹി അഡീഷനല്‍ സെസന്‍സ് കോര്‍ട്ട് ജഡ്‌സ് ധര്‍മ്മേഷ് ശര്‍മ്മ ആശ്ചര്യപൂര്‍വം ചോദിച്ചത് 18 വയസ് വരെയുള്ള പെണ്ണിന്റെ ശരീരം സര്‍ക്കാര്‍ സ്വത്താണോ? എന്നാണ്.