Monday, 1 July 2013

ശൈശവ വിവാഹം തെറ്റിദ്ധാരണകള്‍ പരത്തുന്നവര്‍

    2006ല്‍ ഫെബ്രുവരി 14 സീമ ണ/ െഅശ്വനികുമാര്‍ കേസില്‍ ബഹു. സുപ്രീംകോടതി എല്ലാ ഇന്ത്യന്‍പൗരന്മാരും വിവാഹങ്ങള്‍ ലോക്കല്‍ബോഡിയില്‍ രജിസ്തര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് പ്രകാരം കേരളത്തില്‍ 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
2006ല്‍ നിലവില്‍വന്ന ശൈശവ വിവാഹ ആക്ട് പ്രകാരവും 1977ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് മൊറാര്‍ജി സര്‍ക്കാര്‍ പാസാക്കിയ നിയമപ്രകാരവും പുരുഷന്‍ 21 വയസും സ്ത്രീ 18 വയസും വിവാഹപ്രായമായി നിശ്ചയിക്കപ്പെട്ടിരുന്നു.
     വലിയ്യ്, വരന്‍, സാക്ഷികള്‍, കാര്‍മികന്‍ എന്നിവര്‍ നിയമം ലംഘിച്ച് വിവാഹം നടത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്തര്‍ ചെയ്തു ഇത്തരം വിവാഹം ക്രിമിനല്‍ കുറ്റമായി കണക്കാക്കി പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമത്തില്‍ വ്യവസ്ഥയും ചെയ്തിരുന്നു.
മൗലികാവകാശ റൈറ്റിന്റെ മുകളില്‍ വരുന്നതാണ് പാര്‍ലിമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പ് വെക്കുന്ന നിയമങ്ങളെന്ന വാദം ഉയര്‍ത്തി മുസ്‌ലിം ശരീഅത്ത് അനുവദിക്കുന്ന സിവില്‍ നിയമ പരിരക്ഷ മുസ്‌ലിംകള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യം വന്നു. ചട്ടപ്രകാരം നിശ്ചിത പ്രായപരിധിക്ക് മുമ്പ് നടക്കുന്ന വിവാഹം ക്രിമിനല്‍ കുറ്റമായി വ്യവസ്ഥ ചെയ്യപ്പെട്ടതിനാല്‍ മുസ്‌ലിംകളുടെ പ്രതിഷേധത്തിലൊതുങ്ങി കാര്യങ്ങള്‍. മുന്‍മന്ത്രി ശ്രീ.എം.പി.ഗംഗാധരന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത് ഈ നിയമത്തില്‍ കുടുങ്ങിയായിരുന്നു.
    2012 മെയ് 7ന് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ബഞ്ച് താഹിറാ ബീഗം വേഴ്‌സസ് സ്റ്റെയ്റ്റ് ഓഫ് ഡല്‍ഹി കേസില്‍ മുസ്‌ലിം സ്ത്രീകളുടെ വിവാഹം 18 വയസ് തികയലല്ലെന്നും ഋതുമതിയാവലാണെന്നും വിധിച്ചു. തതുല്യ വിധികള്‍ കേരള ഹൈക്കോടതിയില്‍ നിന്നും മറ്റ് കോടതികളില്‍ നിന്നും ഉണ്ടായി.

Thursday, 27 June 2013

''ചിതലരിക്കാത്ത ചിന്തകള്‍''

ശിക്ഷ യേറ്റുവാങ്ങുന്ന ഇരുമ്പ് വണ്ടികള്‍ തുരുമ്പെടുത്തു തീരുന്നു.
മണലും, വെടിമരുന്നും, ബോബും കഞ്ചാവും കടത്തിയതാണ് കുറ്റം. പെണ്ണിനെ കട്ട് കടത്തിയതും ഈ തുരുമ്പ് വണ്ടിക്കകത്താണന്ന് നിയമപാലകര്‍.
പോലീസും, കോടതിയും, നിയമപുസ്തകം പഠിച്ചു പരിശോധിച്ചു മനുഷ്യപ്രതികള്‍ക്ക് ശിക്ഷയും, മാപ്പും നല്‍കി അവര്‍ സ്വതന്ത്രരായി. വെയിലും മഞ്ഞും മഴയും ഏറ്റ് വാങ്ങി കാക്കകള്‍ക്ക് കാഷ്ടിക്കാന്‍, നായകള്‍ക്ക് മൂത്രിക്കാന്‍ മാര്‍ജ്ജാരനിണപേരാന്‍ വിധിക്കപ്പെട്ട് വഴിമുടക്കി സ്ഥലം മുടക്കി തുരുമ്പെടുക്കുന്ന വാഹനങ്ങള്‍ക്കുമില്ലേ-? മോചനം. നമ്മുടെ നീതി വ്യവസ്ഥയുടെ  മ്യത പ്രായത്തെയോ അശാസ്ത്രീയതയോ- അതുംമല്ലങ്കില്‍ നിര്‍വ്വഹണാധികാരികളുടെ നിസ്സംഗതയയോ അടയാളപ്പെടുത്തുകയാണിത്.
സൗഹൃദ കൂട്ടായ്മയിലും, ബ്ലോഗിലും അധിക നേരം കയറിയിറങ്ങാനെനിക്ക് മിച്ച നേരമില്ലങ്കിലും ഞാനിടക്ക് അതിലൂടെയെക്കെ കയറിയിറങ്ങി പ്പോകാറുണ്ട്. നല്ല ആശയങ്ങള്‍ ചിലതില്‍നിന്നൊക്കെ ശേഖരിച്ചു പോരും.
''ചിതലരിക്കാത്ത ചിന്തകള്‍'' എന്നാരോ പറഞ്ഞു വെച്ചതിനാല്‍ സൗകര്യമായി''. സമയം പോലെ പ്രസക്തമാണ് താല്‍പര്യവും. ഉറക്കവും, ഊണും, വിശ്രമവും മാത്രമാവുമ്പോള്‍ സൗഹൃദം മാത്രമല്ല ലോകത്തിലൊരിടവും നഷ്ടമാവുന്നു.
ഒരു കിലോ അരിക്ക് അന്‍പതു റുപ്പിക മേല്‍ കടന്നു. പട്ടാപകലിലും നഗര ഹ്യദയത്തില്‍ മുളക് പൊടിയും, തലക്കടിയും നടക്കുന്നു. അച്ചനെ മകന്‍ വെട്ടുന്നു- അമ്മയെ മകള്‍ കൊല്ലുന്നു. ഭരണസിരാകേന്ദ്രങ്ങള്‍ ലലാമണികള്‍ കരത്തിലൊതുക്കി കാര്യം നേടിപ്പോകുന്നു.
കല്ല്യാണ പ്രായത്തിന്റെ പേരില്‍ മാധ്യമങ്ങളും, യുക്തിവാദികളും (?) ഇടതുപക്ഷവും, ഫാസിസ്റ്റുകളും ഒച്ച വെച്ച് ആര്‍ക്കോ വേണ്ടി ആരെയോ ഭയപ്പെടുത്തുന്നു, ഇകഴ്ത്തുന്നു. ഭാരത ഭൂമിയുടെ മാറില്‍ പാര്‍ക്കുന്ന മാനവന്റെ മനസ്സ് തേങ്ങാതെന്ത് ചെയ്യും.

Monday, 24 June 2013

മുസ്‌ലിം വിവാഹ പ്രായം : കോലാഹലമെന്തിന്?

   ഡല്‍ഹി ഹൈക്കോടതി മുസ്‌ലിം പെണ്‍കുട്ടികളുടെ പ്രായ പൂര്‍ത്തിയാവല്‍ 18 വയസ്സാവലല്ലെന്നും ഋതുമതിയാവലാണെന്നും നിരീക്ഷിക്കുകയും അതനുസരിച്ച് വിധി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു.
     ശൈശവ വിവാഹ നിയമത്തിന്റെ പരിധിയില്‍ 16 വയസ് തികഞ്ഞ മുസ്‌ലിം പെണ്‍കുട്ടി വരില്ലെന്നും, പതിനാറ് വയസ് തികഞ്ഞ മുസ്‌ലിം പെണ്‍കുട്ടിയെ വിവാഹം നടത്തിയത് മതാധികാര സ്ഥപാനം സാക്ഷ്യപ്പെടുത്തിയാല്‍ അത് നിരാകരിക്കേണ്ടതില്ലെന്നും കില ഡയറക്ട്ടറില്‍ നിന്ന് ലഭിച്ച നിയമോപദേശത്തെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ റജിസ്ത്രാര്‍ക്ക് വകുപ്പ് സെക്രട്ടറി അയച്ച സര്‍ക്കുലര്‍ വിവാദമാക്കാന്‍ ചിലര്‍ നടത്തുന്ന നീക്കം സദുദ്ദേശ്യമല്ല.
    ഭരണഘടന അനുഛേദം 25,26,27,28 നല്‍കുന്ന പരിരക്ഷയുടെ പിന്‍ഭലത്തിലാണ് മുസ്‌ലിംകള്‍ അവരുടെ ശരീഅത്ത് അനുസരിച്ച് ഇവിടെ ജീവിക്കാന്‍ സഹായിക്കുന്നത്. ഏതെങ്കിലും കോടതികളിലോ, ഭരണഘടനാ സ്ഥാപനങ്ങളിലോ ഈ അവകാശവും, പരിരക്ഷയും ചോദ്യചെയ്യപ്പെടാനോ നിഷേധിക്കാനോ കഴിയില്ല.
    ബി.ജെ.പി.യുടെ പ്രചരണ വിഭാഗം തലവനും, ഭാവി ഭാരതത്തിന്റെ പ്രധാനമന്ത്രിയുമായി പാര്‍ട്ടി സ്വപ്നം കാണുന്ന നരേന്ദ്ര മോഡി ഇയ്യിടെ വീണ്ടും ഏക സിവില്‍ കോഡ് സംബന്ധിച്ച് സംസാരിച്ചിരിക്കുന്നു.

Wednesday, 19 June 2013

നാട് കടത്തപ്പെട്ട പേര് കേട്ട റൗഡി



     കേരള നിയമ സഭയിലെ സി.പി.ഐ.(എം) എം.എല്‍.എ. കെ.കെ. ലതികയുടെയും സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മേഹനന്റെയും മകന്‍ ജൂലിയസ് നികിതാസ് പേര് കേട്ട റൗഡിയായതിനാല്‍ പോലീസ് ചുമത്തിയ 'കാപ്പ' (കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നിയമം) ശരിവെച്ചുത്തിക്കൊണ്ട് ഉപദേശക സമിതി ഉത്തരവായി.
ഇതനുസരിച്ച് ജൂലിയസ് നികിതാസ് ഒരു വര്‍ഷം കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കരുത്. അഞ്ചു കേസുകളില്‍ പ്രതിയായ ഈ ചെറുപ്പക്കാരന്റെ റൗഡിസം സഹിക്കവയ്യാതെ കണ്ണൂര്‍ റേഞ്ച് ഐജിയാണ് നേരത്തെ നാട് കടത്താന്‍ ഉത്തരവിട്ടത്.
     ടി.പി. ചന്ദ്രശേഖര്‍ ഏറ്റുവാങ്ങിയ 51 വടിവാള്‍ വെട്ട് ഇടുക്കിയിലെ എം.എം.മണി വിശദീകരിച്ച വണ്‍. റ്റൂ, ത്രീ, വെടി, ഇതൊക്കെ കേരള രാഷ്ട്രീയത്തിലെ ക്രമിനല്‍ സ്വഭാവങ്ങളെ അടയാളപ്പെടുത്തുന്നു.
    സി.പി.ഐ.(എം) ന്റെ സംസ്ഥാന നേതാക്കളുടെ ''ശുംഭന്‍, ചെറ്റ'' പ്രയോഗങ്ങളും അത് ന്യായീകരിക്കുന്ന അണികളുടെ കാഴ്ചപ്പാടുകളും നമ്മുടെ രാഷ്ട്രീയ സംസ്‌ക്കാരത്തെ മുറിവേല്‍പ്പിക്കുന്നുണ്ട്.
    ബി.ജെ.പി. എന്ന ഹിന്ദു രാഷ്ട്രീയ പാര്‍ട്ടിയെ കൂടുതല്‍ ജനം ഭയക്കുന്നത് നരേന്ദ്ര മോഡിയെ പോലുള്ള ദയാരഹിതരായ, ശത്രുതാ മനോഭാവക്കാരുമായ നേതാക്കളുടെ സാന്നിദ്ധ്യമാണ്.
കേരള സംസ്ഥാനത്ത് ഒട്ടുമിക്ക ഗ്രാമങ്ങളിലും, നഗരങ്ങളിലും സാന്നിദ്ധ്യമുള്ള സി.പി.ഐ.(എം) കൃത്യമായി യോഗം ചേരുകയും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തകുയം ചെയ്യുന്നുണ്ടെന്നതാണ് കരുതപ്പെടുന്നത്.
    ഒരു യോഗത്തിലെങ്കിലും ''റൗഡിസത്തിനും തമ്മാടിത്തരത്തിനും എതിരിലൊരു നിലപാട് സ്വീകരിക്കാനുള്ള അജണ്ട ഉള്‍പ്പെടുത്താവുന്നതായിരുന്നു.
    സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ഇപ്പോള്‍ നിലിവിലുള്ള കേസുകള്‍, കോടതി കളിലെത്തിയ കേസുകള്‍, വിവിധ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ടു കഴിയുന്നവര്‍ ഇവരുടെയെല്ലാം കണക്കെടുത്തു നോക്കിയാല്‍ 60 ശതമാനത്തിലധികം കുറ്റവാളികള്‍ സി.പി.ഐ.(എം) അംഗങ്ങളൊ അനുഭാവികളൊ ആണെന്ന് ബോധ്യപ്പെടും.

Wednesday, 12 June 2013

ആത്മഹത്യക്കൊരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍

2014ലെ ലോകസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ അനിയന്ത്രിതരാഷ്ട്രിയ സംഘടാനാ സാന്നിദ്ധ്യങ്ങള്‍ക്ക് പ്രഹരവും, പാഠവുമാവാനാണ് സാധ്യത. ജാതി, ഗോത്രം, പ്രാദേശികം, വര്‍ഗ്ഗീയം, വിഭാഗീയത എന്നിത്യാതി അപരിഷ്‌കൃത മുഖങ്ങള്‍ സ്വയം എടുത്തണിഞ്ഞാണ് പല പാര്‍ട്ടികളും രൂപംകൊണ്ടത്.
പോയകാലങ്ങളില്‍ കേരളത്തില്‍ ''സോഷ്യലിസം'' ഒരു ജ്വരമായി വളര്‍ന്നിരുന്നു. അത് പോലെ പാര്‍ട്ടികളും ഉണ്ടായി. എസ്.എസ്.പി, പി.എസ്.പി, കെ.ടി.പി, കെ.എസ്.പി, എസ്.പി എന്നിങ്ങനെ നിരവധിപാര്‍ട്ടികള്‍ അധികം താമസിക്കാതെ അവയൊക്കെ കാലഗതിയടഞ്ഞു.
ഇപ്പോഴും ഇന്ത്യയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സമവാക്യങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളാണ് മികച്ചു നില്‍ക്കുന്നത്. എന്നാല്‍ ഏറ്റവുമധികം സീറ്റുള്ള (86) യു.പിയിലെ ചിത്രം അവ്യക്തമായി തുടരുന്നു.
മുലായംസിങ്ങിന്റെ സമാജിവാദി പാര്‍ട്ടി, മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബി.ജെ.പി ഈ നാല് പാര്‍ട്ടികള്‍ക്കിടയില്‍ ഒരുഡസനിലധികം ചെറുകിട പാര്‍ട്ടികളും ഉണ്ടവിടെ. മധ്യപ്രദേശും, ബീഹാറും, മഹാരാഷ്ട്രയും, വെസ്റ്റ് ബംഗാളും, തമിഴ്‌നാടും നല്‍കുന്ന പാഠവും തൃപ്തികരമല്ല. അദ്ധ്വാനിയെ മുന്‍നിര്‍ത്തി മത്സരിച്ചപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ കിട്ടിയത് 16 സീറ്റ്. ഭൂരുപക്ഷമെന്ന മാജിക്ക് അക്കംതികക്കാന്‍ കണക്കുകൂട്ടിവെച്ച യു.പിയുടെ വിഹിതം 40. വര്‍ഗ്ഗീയ മുഖംനല്‍കി ഇത്രയും നേടാനാവുമെന്നും അതിന് പറ്റിയമുഖം നരേന്ദ്രമോഡിയെന്നും ബി.ജെ.പി വിലയിരുത്തുന്നു.

Monday, 27 May 2013

ചോദിച്ചു വാങ്ങുന്ന അധികാരം


എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ കഴിഞ്ഞു. ''എലിജിബില്‍ ഫോര്‍ ഹയര്‍ സ്റ്റഡീസ്'' എന്ന് മാര്‍ക്ക് ലിസ്റ്റിന്റെ അടിയില്‍ ഉല്ലേഘനം ചെയ്തുവരുന്ന ചീട്ടുമായി കയറിയിറങ്ങാന്‍ ഒരിടത്തും ഇടമില്ല.
ടി.ടി.സിക്ക് സീറ്റില്ല (മതിയായതിന്റെ പാതി) ബി.ടെക് സാധ്യതാ ബ്രാഞ്ചിന് സീറ്റില്ല. ബി.എസ്.സി കെമിസ്ട്രി, കോമേഴ്‌സല്‍, സീറ്റുകള്‍ക്ക് പിടിവലി. ലേലം വിളി വന്‍തുക വാണംപോലെ ഉയരുന്നു. സ്വാശ്രയ സ്ഥാപനങ്ങളിലാണ് മെച്ചപ്പെട്ട കോഴ്‌സുകള്‍ ഉള്ളത്. ഗ്രേഡിംഗ് സിസ്റ്റം വന്നത് പൊല്ലാപ്പായി എന്ന് പറഞ്ഞാല്‍ മതിയില്ലോ. ''നോട്ട് എലിജിബിള്‍ ഫോര്‍ ഹയര്‍ സ്റ്റഡീസ്'' എന്ന് അച്ചടിച്ചുവന്ന കുട്ടികള്‍ക്ക് ഒരുവാതിലും തുറക്കപ്പെടുന്നില്ല. അവരെന്ത് ചെയ്യും, എന്ത് ചെയ്യണം-?

Thursday, 16 May 2013

ഇനിയും നാം നമ്മെകുറിച്ച് വിചാരിച്ചു തുടങ്ങീട്ടില്ല


2013ല്‍ പുറത്ത്‌വന്ന യു.പി.എസ്‌.സി നടത്തിയ പരീക്ഷയില്‍ സിവില്‍ സര്‍വ്വീസ് വിജയികളില്‍ 31 മുസ്‌ലിംകള്‍ മാത്രമാണ് വിജയം കണ്ടത്. 998ലാണ് ഈ 31.
സിവില്‍സര്‍വ്വീസ് മേഖലയില്‍ ഒരുഘട്ടത്തിലും 2 ശതമാനം തികക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞിട്ടില്ല. അത്കാരണം മുസ്‌ലിം ന്യൂനപക്ഷത്തെ ഫലപ്രദമായി ഉയര്‍ത്തികൊണ്ടുവരാന്‍ കഴിയാതെപോകുന്നു.
2011ല്‍ 920 പേരെ തെരഞ്ഞെടുക്കപ്പെട്ടപ്പോഴും 31 മുസ്‌ലിം ഉദ്ദ്യോഗാര്‍ത്ഥികളായിരുന്നു ഉള്‍പ്പെട്ടിരുന്നത് (3.3%). എന്നാല്‍ 2010ല്‍ തെരഞ്ഞെടുക്കപ്പെട്ട 875 പേരില്‍ 21 (2.4%) പേര്‍ ഉള്‍െട്ടിരുന്നു. ഇതാകട്ടെ 2009ലെക്കാള്‍ (1.5%) കുറവായിരുന്നു. ആ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട 791 ഉദ്ദ്യോഗാര്‍ത്ഥികളില്‍ 31 പേര്‍ മുസ്‌ലിംകളായിരുന്നു.