Monday 24 June 2013

മുസ്‌ലിം വിവാഹ പ്രായം : കോലാഹലമെന്തിന്?

   ഡല്‍ഹി ഹൈക്കോടതി മുസ്‌ലിം പെണ്‍കുട്ടികളുടെ പ്രായ പൂര്‍ത്തിയാവല്‍ 18 വയസ്സാവലല്ലെന്നും ഋതുമതിയാവലാണെന്നും നിരീക്ഷിക്കുകയും അതനുസരിച്ച് വിധി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു.
     ശൈശവ വിവാഹ നിയമത്തിന്റെ പരിധിയില്‍ 16 വയസ് തികഞ്ഞ മുസ്‌ലിം പെണ്‍കുട്ടി വരില്ലെന്നും, പതിനാറ് വയസ് തികഞ്ഞ മുസ്‌ലിം പെണ്‍കുട്ടിയെ വിവാഹം നടത്തിയത് മതാധികാര സ്ഥപാനം സാക്ഷ്യപ്പെടുത്തിയാല്‍ അത് നിരാകരിക്കേണ്ടതില്ലെന്നും കില ഡയറക്ട്ടറില്‍ നിന്ന് ലഭിച്ച നിയമോപദേശത്തെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ റജിസ്ത്രാര്‍ക്ക് വകുപ്പ് സെക്രട്ടറി അയച്ച സര്‍ക്കുലര്‍ വിവാദമാക്കാന്‍ ചിലര്‍ നടത്തുന്ന നീക്കം സദുദ്ദേശ്യമല്ല.
    ഭരണഘടന അനുഛേദം 25,26,27,28 നല്‍കുന്ന പരിരക്ഷയുടെ പിന്‍ഭലത്തിലാണ് മുസ്‌ലിംകള്‍ അവരുടെ ശരീഅത്ത് അനുസരിച്ച് ഇവിടെ ജീവിക്കാന്‍ സഹായിക്കുന്നത്. ഏതെങ്കിലും കോടതികളിലോ, ഭരണഘടനാ സ്ഥാപനങ്ങളിലോ ഈ അവകാശവും, പരിരക്ഷയും ചോദ്യചെയ്യപ്പെടാനോ നിഷേധിക്കാനോ കഴിയില്ല.
    ബി.ജെ.പി.യുടെ പ്രചരണ വിഭാഗം തലവനും, ഭാവി ഭാരതത്തിന്റെ പ്രധാനമന്ത്രിയുമായി പാര്‍ട്ടി സ്വപ്നം കാണുന്ന നരേന്ദ്ര മോഡി ഇയ്യിടെ വീണ്ടും ഏക സിവില്‍ കോഡ് സംബന്ധിച്ച് സംസാരിച്ചിരിക്കുന്നു.

   എല്ലാ പൗരന്മാര്‍ക്കും സ്വീകാര്യമായ ഏക വ്യക്തി നിയമം കൊണ്ടുവരാന്‍ പാര്‍ട്ടിയുടെ സുപ്രധാന ലക്ഷ്യമാണെന്നദ്ദേഹം പറഞ്ഞത്. കേരള സംസ്ഥാന ബി.ജെ.പി. അദ്ധ്യക്ഷന്‍ ശ്രീ. വി.മുരളീധരന്‍ നടത്തിയ അഭിപ്രായ പ്രകടനത്തിലും ഈ ഏക സിവില്‍ കോഡ് വാദം കടന്നുവന്നു.
66 വര്‍ഷമായി മനസ്സിലാവാത്ത ഒരു കാര്യം തുടരെത്തുടരെ ആവര്‍ത്തിക്കുന്നത് ഒരു ജന പഥത്തെ അവരുടെ വിശ്വാസത്തിന്റെ പേരില്‍ ആക്ഷേപിക്കാനും, മാനസിക പീഡന മേല്‍പ്പിക്കാനുമാണെന്നറിയാത്തവര്‍ ഉണ്ടാവില്ല.
    നാനാജാതി മതസ്ഥരും, വിശ്വാസങ്ങളും സംസ്‌ക്കാരങ്ങളും നിലനില്‍ക്കുന്ന ഒരു ഭൂമികയില്‍ നാനാത്വത്തില്‍ ഏകത്വമല്ലാതെ മറ്റൊരു ഏകത്വം അശാസ്ത്രീയമാണെന്ന് അധികം പറയേണ്ടതുണ്ടോ?
   പതിനെട്ട് എന്ന ഒരു കൃത്യം കട്ടോഫ് ഏജ് നിലനിര്‍ത്താന്‍ വാശിപിടിക്കുന്നവര്‍ ആ വയസ് വിവാഹത്തിനും, പ്രജനനത്തിനും, ലൈഗികതക്കും പാകമായ വയസാണെന്ന് ഏത് ശാസ്ത്രീയ പഠനത്തിന്റെ പിന്‍ബലത്തിലാണ് വാദിക്കുന്നത്.
     പ്രകൃതി ശാസ്ത്രം, ആരോഗ്യ ശാസ്ത്രം, മനഃശാസ്ത്രം എന്നിങ്ങനെ ഏതെങ്കിലുമൊരു ശാസ്ത്രീയ ശാഖ ഈ വയസ്സിന് ക്ലിയറന്‍സ് നല്‍കിയിട്ടുണ്ടോ.. 22 വയസ് ആവണമെന്ന് സാമൂഹ്യ ശാസ്ത്ര രംഗത്തുള്ളവര്‍ പറയുന്നു. വനിതാ പ്രവര്‍ത്തകരോ സംഘടനകളോ ഇക്കാര്യത്തില്‍ വായിപ്പാട്ട് പറയുകയല്ലാതെ വസ്തു നിഷ്ട പഠനങ്ങള്‍ നടന്നതായി അറിവില്ല.
     വാഹേതര ലൈംഗികതകളും, പെണ്‍വാണിഭവങ്ങള്‍, കലാലയങ്ങിലെ പ്രശ്‌നങ്ങള്‍, അറസ്റ്റ് ചെയ്യപ്പെടുന്നവര്‍, ഒളിച്ചോട്ടം തുടങ്ങി ഈ രംഗത്തെ അധിക പ്രശ്‌നങ്ങള്‍ 15-20 വയസ്സിനിടയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ശാരീരിക വിശുദ്ധി ഇല്ലാത്ത പുരുഷന്‍ ഒരു പക്ഷെ വിവാഹ മാര്‍ക്കറ്റില്‍ വിചാരണ ചെയ്യപ്പെടുന്നില്ല. എന്നാല്‍ വിവാഹാന്വേഷണത്തില്‍ ഈ വിഷയം ഏറെ പ്രതികൂലമായി ബാധിക്കുന്നത് സ്ത്രീകളെയാണ്.
    കുടുംബ ജീവിതത്തിലേക്ക് വരാന്‍ വാതിലടക്കപ്പടുന്നതാണ് ഈ പ്രശ്‌നം. സ്ത്രീകളെ സംബന്ധിച്ച് അപരാധം പറഞ്ഞുണ്ടാക്കുന്നത് പോലും കഠിന ശിക്ഷക്ക് കാരണമായ കുറ്റമായി വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്. സ്ത്രീ ശരീരത്തിന്റെ ഘടനാപരമായ വ്യത്യാസം ജനിതക കാര്യങ്ങള്‍, ലൈംഗിക ഹോര്‍മോണുകളുടെ വളര്‍ച്ച, സാന്നിദ്ധ്യം, വ്യായാമക്കുറവ്, ഭക്ഷണ രീതികള്‍ അങ്ങനെ പലകാരണങ്ങളാല്‍ ചില പെണ്‍കുട്ടികള്‍ 15 വയസോടെ ശരീരം വളര്‍ന്നു പലപ്പോഴും അതിരുവിട്ട വഴിയിലേക്ക് ചിന്തിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ 28,000 സ്ത്രീ ലൈംഗിക തൊഴിലാളികള്‍ ഉള്ളതായി കേരള സാമൂഹ്യ ക്ഷേമവകുപ്പ് പറയുന്നു. ഇവരുടെ പ്രായം 15-35 ആകുന്നു. ഈചളിക്കുഴിയില്‍ ഇവരകപ്പെട്ടത് സ്വയം തെരഞ്ഞെടുത്ത വഴികളോടൊപ്പം വീട്ടിനകത്തെ സാഹചര്യമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ നടക്കുന്ന ലൈംഗിക പീഢനങ്ങളില്‍ അധികവും സ്വഭവനങ്ങളില്‍ നിന്നാണെന്ന് കാര്യകാരണ സഹിതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിതാവിനൊപ്പം പോലും പ്രായം തികഞ്ഞ മകള്‍ക്ക് തനിച്ചു കഴിയാനാവാത്ത അവസ്ഥയാണ് നാം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് പറയപ്പെടുന്നു.
''ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട ധാരാളം സംഭവങ്ങള്‍, യു.എസ്സില്‍ താമസിക്കുന്ന ഇന്ത്യന്‍ സ്ത്രീകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു സ്ത്രീ സംഘടനയായ മൈത്രിക്ക് 2001ല്‍, 1500 ഫോണ്‍ കോളുകളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ ചിക്കാഗോയിലെ അപ്നാഘറിന് 1000 ഫോണ്‍കോളുകളാണ് ലഭിച്ചത്. ഗാര്‍ഹിക പീഡനത്തിന്റെ വ്യാപ്തി അറിയുന്നതിനുവേണ്ടി ഡര്‍ഹി, ചെന്നൈ, ഭോപ്പാല്‍, ലഖ്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലെ 10,000 വീടുകളില്‍ നിന്ന് ദ സര്‍വൈ ഓഫ് അബ്യൂസ് ഇന്‍ ഫാമിലി എന്‍വൈണ്‍മെന്റ് വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. നഗരങ്ങളില്‍ 26 ശതമാനവും ഗ്രാമങ്ങളില്‍ 20 ശതമാനവും ശാരീരിക പിഡനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാനസിക പീഡന നിരക്ക് യഥാക്രമം 45ഉം 51ഉം ശതമാനമാണ്. ഈ റിപ്പോര്‍ട്ട് പ്രകാരം ഈ കണക്കുകളൊക്കെ ''വലിയൊരു ഹിമാനിയുടെ ചെറിയൊരു തരി'' മാത്രമേ ആകുന്നുള്ളൂ.
     ഓള്‍ ഇന്ത്യ ഡമോക്രാറ്റിക് വിമെന്‍സ് അസോസിയേഷനെപ്പോലുള്ള സ്ഥാപനങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലുള്ള അവയുടെ നീതികേന്ദ്രങ്ങള്‍ വഴി, ശരാശരി 50,000 സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നുണ്ടെന്ന് വളരെ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെട്ട ഡൊമസ്റ്റിക് വയലന്‍സ് ബില്ലിനെക്കുറിച്ചുള്ള തന്റെ അവലോകന (ദ ടൈംസ് ഓഫ് ഇന്ത്യ, 16 മാര്‍ച്ച് 2002)ത്തില്‍ ബൃന്ദ കാരാട്ട് സൂചിപ്പിക്കുകയുണ്ടായി.''
     ''അധിക്ഷേപത്തിന് ഇരയാകുക എന്നത് എത്ര എളുപ്പമാണെന്നതും ഒരിക്കല്‍ സംഭവിച്ചുതുടങ്ങിയാല്‍ അതില്‍നിന്ന് പുറത്തുകടക്കാന്‍ വളരെ വിഷമമാണെന്നതുമാണ് വീണ്ടും വീണ്ടും കണ്ടെത്താന്‍ കഴിയുന്ന ഒരു സംഗതി'' എന്ന് ഡെല്‍തുഫോ വളരെ വ്യക്തമായി നിരീക്ഷിക്കുന്നു.'' (ഡെല്‍തുഫോ. 1995: 8)
    പെണ്‍കുട്ടികളെ ശൈശവ പ്രായത്തില്‍ കെട്ടിച്ചയക്കണം എന്ന ഒരു മതവും, സമുദായവും ആവശ്യപ്പെടുന്നില്ല. കര്‍ണാടകയില്‍ ഇപ്പോഴും നിലവിലുള്ള ക്ഷേത്രങ്ങളിലെ ദേവദാസി ശൈശവ വിവാഹം (5 വയസ്സ്) പോലും മതം അനുവദിച്ചതാകണമെന്നില്ല. ഇസ്‌ലാമില്‍ ഒരിടത്തും ഇങ്ങനെ ഒരാശയം പറഞ്ഞിട്ടുമില്ല. എന്നാല്‍ പ്രകൃതി വിരുദ്ധമായ നിയമനിര്‍മാണങ്ങള്‍ നടത്തി മനുഷ്യരുടെ സ്വാഭാവികവും, പ്രകൃതിപരവും, ശാസ്ത്രീയവുമായ സാഹചര്യങ്ങളുടെ സാധുതകള്‍ നിരാകരിക്കുന്നത് യാഥാര്‍ത്ഥത്തില്‍ മനുഷ്യത്വപരമല്ല. 18 വയസില്‍ നിന്ന് 16 വയസിലേക്ക് നല്‍കുന്ന ഇളവ് കാരണം എന്ത് സാമൂഹിക പ്രശ്‌നങ്ങളാണുണ്ടാവാന്‍ പോകുന്നത്. ഇതെങ്ങനെ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കലാവും. ഏതെങ്കിലുമൊരു പെണ്‍കുട്ടിക്ക് തോന്നുന്ന ദുര്‍ ബുദ്ധികാരണം 16 വയസ്സില്‍ വിവാഹം നടത്തേണ്ടി വന്നാല്‍ നിയമം അനുദവിക്കില്ലെങ്കില്‍ വ്യഭിചരിച്ചോട്ടെ എന്ന് വെക്കുന്നതാണല്ലോ യഥാര്‍ത്ഥത്തില്‍ സാമൂഹിക അരാജകത്വം.
മതത്തെ പ്രതികൂട്ടില്‍ കാണാന്‍ മനസ്സുവെച്ചു നില്‍ക്കുന്നവരാണ് അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തുന്നത്. എല്ലാ മുസ്‌ലിം പെണ്‍കുട്ടികളേയും 16 വയസില്‍ കെട്ടിച്ചയക്കണമെന്നല്ല പറയുന്നത്. അങ്ങനെ ഒരാവശ്യം വേണ്ടിവന്നാല്‍ നിയമം അതിന് വിഘാതമാവരുത് എന്ന് മാത്രമാണ്.

19 comments:

  1. @ഭരണഘടന അനുഛേദം 25,26,27,28 നല്‍കുന്ന പരിരക്ഷയുടെ പിന്‍ഭലത്തിലാണ് മുസ്‌ലിംകള്‍ അവരുടെ ശരീഅത്ത് അനുസരിച്ച് ഇവിടെ ജീവിക്കാന്‍ സഹായിക്കുന്നത്. ഏതെങ്കിലും കോടതികളിലോ, ഭരണഘടനാ സ്ഥാപനങ്ങളിലോ ഈ അവകാശവും, പരിരക്ഷയും ചോദ്യചെയ്യപ്പെടാനോ നിഷേധിക്കാനോ കഴിയില്ല.

    ശരിയാണോ എന്നെനിക്കറിയില്ല. എന്തായാലും മുസ്ലീങ്ങൾക്ക് വേറെ നിയമം നടപ്പാക്കാൻ മുതിർന്ന സ്ഥിതിക്ക് മുസ്ലീങ്ങല്ക്ക് മാത്രം ബാക്കി ചില നിയമങ്ങൾ കൂടി കൊണ്ടുവരണം. മോഷ്ടിക്കുന്നവന്റെ കൈ മുറിക്കുക. വ്യഭിചാരം ചെയ്തയാൾ വിവാഹിതനാണെങ്കിൽ എറിഞ്ഞു കൊല്ലുക. വ്യഭിചാരം ചെയ്തയാൾ അവിവാഹിതനാണെങ്കിൽ നാടുകടത്തുക. തല വെട്ടുക, കൈ വെട്ടുക, കാൽ വെട്ടുക തുടങ്ങിയ നിയമങ്ങൾ കൂടി മുസ്ലീം സമുദായത്തിന് വേണ്ടി മാത്രം പ്രാബല്യത്തിൽ കൊണ്ടുവരാൻ മുസ്ലീം ലീഗ് ശ്രമിക്കുമല്ലോ അല്ലെ?

    ReplyDelete
  2. പതിനെട്ട് എന്ന ഒരു കൃത്യം കട്ടോഫ് ഏജ് നിലനിര്‍ത്താന്‍ വാശിപിടിക്കുന്നവര്‍ ആ വയസ് വിവാഹത്തിനും, പ്രജനനത്തിനും, ലൈഗികതക്കും പാകമായ വയസാണെന്ന് ഏത് ശാസ്ത്രീയ പഠനത്തിന്റെ പിന്‍ബലത്തിലാണ് വാദിക്കുന്നത്.

    അപ്പൊ മധുര പതിനാറിന്റെ കാര്യമോ? ആരോട് ചോദിച്ചിട്ടാണ് ഈ പതിനാറ് വയസ്സ് വന്നത്? ഇനി ഇസ്ലാമിക നിയമ പ്രകാരം ആണെങ്കിലും കണക്കു പതിനാറ് അല്ലല്ലോ? പെണ്‍കുട്ടി ഋതുമതി ആകുന്നതല്ലേ കണക്ക്?

    ReplyDelete
  3. വാഹേതര ലൈംഗികതകളും, പെണ്‍വാണിഭവങ്ങള്‍, കലാലയങ്ങിലെ പ്രശ്‌നങ്ങള്‍, അറസ്റ്റ് ചെയ്യപ്പെടുന്നവര്‍, ഒളിച്ചോട്ടം തുടങ്ങി ഈ രംഗത്തെ അധിക പ്രശ്‌നങ്ങള്‍ 15-20 വയസ്സിനിടയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

    മുസ്ലീം പെണ്‍കുട്ടികളെ ഇങ്ങനെ അപമാനിക്കരുത്.

    ReplyDelete
  4. കേരളത്തില്‍ ഇപ്പോള്‍ 28,000 സ്ത്രീ ലൈംഗിക തൊഴിലാളികള്‍ ഉള്ളതായി കേരള സാമൂഹ്യ ക്ഷേമവകുപ്പ് പറയുന്നു. ഇവരുടെ പ്രായം 15-35 ആകുന്നു. ഈചളിക്കുഴിയില്‍ ഇവരകപ്പെട്ടത് സ്വയം തെരഞ്ഞെടുത്ത വഴികളോടൊപ്പം വീട്ടിനകത്തെ സാഹചര്യമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

    15 മുതൽ 35 വരെ അല്ലെ. 16 മുതൽ 18 വരെ അല്ലല്ലോ? അതുപോലെ ഇവരെല്ലാം അവിവാഹിതർ ആണോ എന്നുകൂടി അന്വേഷിക്ക്.

    ReplyDelete
  5. നഗരങ്ങളില്‍ 26 ശതമാനവും ഗ്രാമങ്ങളില്‍ 20 ശതമാനവും ശാരീരിക പിഡനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാനസിക പീഡന നിരക്ക് യഥാക്രമം 45ഉം 51ഉം ശതമാനമാണ്. ഈ റിപ്പോര്‍ട്ട് പ്രകാരം ഈ കണക്കുകളൊക്കെ ''വലിയൊരു ഹിമാനിയുടെ ചെറിയൊരു തരി'' മാത്രമേ ആകുന്നുള്ളൂ.

    16 വയസ്സിൽ കെട്ടിച്ചു വിട്ടാൽ ഇതൊക്കെ കൂടാനേ സാദ്യതയുള്ളൂ.

    ReplyDelete
  6. ലോകത്തിന്റെ 90% ദേശങ്ങളിലും വിവാഹപ്രായം 16 വയസ്സാണ്. കോടതിയുടെ അനുമതിയോട് കൂടി അതില്‍ കുറവിലും വിവാഹം നടത്തുന്നതിന് പല രാജ്യങ്ങളിലും വ്യവസ്ഥയുണ്ട്

    ReplyDelete
    Replies
    1. 90% അല്ല. 45 രാജ്യങ്ങളിൽ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആണ്. 74 രാജ്യങ്ങളിൽ വിവാഹത്തിന് age limit ഇല്ല. അത്തരം രാജ്യങ്ങളിൽ ഇത്തരം നിയമങ്ങൾ കൊണ്ടുണ്ടായ പ്രശ്നങ്ങൾ കാരണം ഇപ്പോൾ വിവാഹ പ്രായം ഉയർത്തുകയാണ്. പക്ഷെ ഇതൊന്നും കേരളത്തിൽ മുസ്ലീം പെണ്കുട്ടികള്ക്ക് മാത്രമായി വിവാഹ പ്രായം കുറക്കാനുള്ള കാരണം അല്ല.

      http://www.dnaindia.com/world/1203461/report-britain-to-raise-age-limit-for-marriage-visa-applicants

      http://news.bbc.co.uk/2/hi/europe/4838090.stm


      “children should not give birth to children.”

      Delete
    2. അതുപോലെ ഇത്തരം രാജ്യങ്ങളിലെ വിവാഹ ജീവിതങ്ങളും കൂടി കണക്കിൽ എടുക്കുമല്ലോ അല്ലെ? പതിനാറാം വയസിൽ കല്യാണം പതിനെട്ടിൽ ഡിവോരസ് ഇരുപതിൽ അടുത്ത കല്യാണം. ഇരുപത്തി രണ്ടിൽ ഡിവോരസ്. അങ്ങനെ ഒരു 25 വയസ്സൊക്കെ ആയി വക തിരിവ് ഒക്കെ ഉണ്ടാകുന്ന പ്രായം ആകുമ്പോൾ നടക്കുന്ന വിവാഹം തുടർന്ന് പോയാൽ ഭാഗ്യം.

      Delete
    3. പത്രങ്ങളിലും മറ്റും കാണുന്ന ആനുകാലിക സംഭവങ്ങളുടെ വെളിച്ചത്തില്‍ പറഞ്ഞാല്‍ 5-8..11 വയസ്സ് വരെയാണ് വിവാഹത്തിന് ഉത്തമമായ പ്രായം ;-)

      മൃഗങ്ങള്‍ ശാരീരികമായ യോഗ്യതയാണ് നോക്കുന്നത്, അല്ലാതെ ചില വിഢികള്‍ പുലമ്പുന്ന പോലെ വയസും കൊല്ലവുമല്ല ;-)
      ഒരു മൃഗവും പ്രപഞ്ചോല്പത്തിയ്ക് ശേഷം ഇന്നുവരെ കളങ്കപ്പെട്ടിട്ടുമില്ല..

      മഹാത്മാ ഗാന്ധി ഏതു പ്രായത്തിലാ കല്ല്യാണം കഴിച്ചത്?

      പാഠം 1 ഒരു വിലാപം..

      Delete
  7. കുറ്റപ്പെടുത്താനും, പുഛിക്കാനും മുതിരുന്നതിന് മുമ്പ് കുറിപ്പിലെ തത്വം
    വായിച്ചറിഞ്ഞില്ല.
    1. 16-18 എന്നിങ്ങനെ കട്ടോഫ് ഏജ് അല്ല പ്രശ്‌നം.
    2. അനിവാര്യഘട്ടത്തില്‍ 16ലും വിവാഹം വേണ്ടി വന്നാല്‍ നിയമം തടസ്സമാവരുത്.
    3. വാശിപിടിക്കുന്ന 18 ശാസ്ത്രീയ പഠനത്തിന്റെ പിന്‍ബലത്തിലല്ല.
    4. പരിഷ്‌കൃതസമൂഹത്തില്‍ പല ലോകരാഷ്ട്രങ്ങളും 16 വയസ്സ് വിവാഹ പ്രായമായി നിശ്ചയി ച്ചിട്ടുണ്ട്.
    5. ശരീഅത്ത് മതവിശ്വാസികളുടെ സ്വകാര്യതയാണ്. അതിഷ്ടപ്പെടുന്നവര്‍ക്ക് സ്വീകരിക്കാന്‍ ഭാരതത്തിന്റെ ഭരണഘടന അനുവദിക്കുന്നുണ്ട്.
    6. ശരീഅത്ത് നിരാകരിക്കാനുള്ള ആരുടെയും അവകാശം മതംനിഷേധിച്ചിട്ടില്ല.
    7. കൈവെട്ട്, എറിഞ്ഞുകൊല്ലല്‍ തുടങ്ങിയവയെല്ലാം ക്രിമിനല്‍ ഭാഗമാണ്. ഭാരതത്തിന്റെ ഭര ണഘടന മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിക ക്രിമിനല്‍ നടപടിക്രമം നിര്‍ദ്ദേശിച്ചിരുന്നുവെങ്കില്‍ അത് സ്വീകരിക്കുമായിരുന്നു.
    8. ആരോഗ്യകരമായ സംവാദം അനുഗ്രഹമാണ്. എന്നാല്‍ അനാരോഗ്യകരമായ അധിക്ഷേപം അധികമകല്‍ച്ചക്കാണ് ഇടവരുത്തുക.
    9. ഇസ്‌ലാമോ, മുസ്‌ലിംകളോ ഒരു മതത്തിനും, മതക്കാര്‍ക്കും എതിരല്ല. അഥവാ അത്പാടി ല്ലെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചില അവിവേകികര്‍ അരുതാഴ്മകള്‍ കാണിക്കന്നു. ഈ പ്രവണത മുസ്‌ലിംകളില്‍ മാത്രമല്ല എല്ലാമതങ്ങളിലും പ്രകടമാണ്.

    ReplyDelete
  8. 1. 16-18 എന്നിങ്ങനെ കട്ടോഫ് ഏജ് അല്ല പ്രശ്‌നം.

    പ്രശ്നങ്ങൾ എന്താണെന്ന് ഞാൻ പറയാം

    1. രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തിനെതിരായി (ശൈശവവിവാഹ നിരോധനനിയമം) ഇറക്കുന്ന ഏത് എക്സിക്യൂട്ടീവ് ഉത്തരവിനും നിയമസാധുതയില്ല.

    2. നിയമം ലംഘിക്കുന്നതിനുള്ളതാണത് എന്ന നിലയില്‍ നിയമവിരുദ്ധമാകുകകൂടി ചെയ്യുന്നുണ്ട് ഈ ഉത്തരവ്.

    3. ദാമ്പത്യജീവിതത്തെക്കുറിച്ചും ജീവിതപങ്കാളിയെക്കുറിച്ചും പക്വമായ ധാരണയുണ്ടാകാത്ത പ്രായത്തില്‍ ഇളംപ്രായത്തിലുള്ള കുട്ടികളെ, അവരുടെ മനോഭാവങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ വിവാഹജീവിതത്തിലേക്ക് തള്ളുന്നു എന്ന നിലയ്ക്ക് അധാര്‍മികംകൂടിയാകുന്നുണ്ട് ഇത്.

    4. കേരളത്തിലെ മതനിരപേക്ഷ സമൂഹത്തില്‍ ജാതിമത വേര്‍തിരിവ് വര്‍ധിപ്പിച്ച് രാഷ്ട്രീയമായി മുതലെടുക്കുക എന്നതാണ് ലീഗിന്റെ അജണ്ട.

    5. നിലവിലുള്ള നിയമപ്രകാരം 18ന് താഴെ വയസ്സില്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുത്താല്‍ ബന്ധുക്കള്‍ മാത്രമല്ല, അത് നടത്തിക്കൊടുക്കുന്ന (രജിസ്റ്റര്‍ചെയ്ത് നിയമസാധുവാക്കിക്കൊടുക്കുന്ന) സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍കൂടി ജയിലിലാകും.

    6. നിലവിലുള്ള നിയമത്തെ മറികടക്കണമെങ്കില്‍ത്തന്നെ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പോരാ. നിയമഭേദഗതിതന്നെ വേണം. കേന്ദ്ര നിയമമാണിത് എന്നതിനാല്‍, സംസ്ഥാന നിയമനിര്‍മാണസഭയല്ല, ഇന്ത്യന്‍ പാര്‍ലമെന്റുതന്നെ നിയമം നിര്‍മിക്കണം.

    7. ഇസ്ലാമിക നിയമപ്രകാരം പതിനാറാം വയസ്സില്‍ നടക്കുന്ന വിവാഹം രണ്ടുവര്‍ഷത്തിനുള്ളില്‍ പെണ്‍കുട്ടിക്ക് നിരാകരിക്കാനുള്ള വ്യവസ്ഥ അനുവദിക്കുന്നുണ്ട്. ബാല്യദാമ്പത്യം ദുരന്തമായി തോന്നിയാല്‍ അതില്‍നിന്ന് രക്ഷപ്പെടാനുള്ള പഴുത് എന്ന നിലയ്ക്കുള്ളതാണ് ഈ വ്യവസ്ഥ. ആ പഴുതുകൂടി അടയ്ക്കുകയാണ് മുനീറും കൂട്ടരും.

    8. ജീവിതപങ്കാളി എങ്ങനെയുള്ളയാളായിരിക്കണമെന്നത് സംബന്ധിച്ച പക്വമായ ധാരണയിലെത്താന്‍ പെണ്‍കുട്ടിക്ക് പതിനെട്ടെങ്കിലുമാകാതെ സാധ്യമാകില്ല. ദാമ്പത്യത്തിലേക്ക് കടക്കാന്‍ പതിനെട്ടിനുമുമ്പ് പെണ്‍കുട്ടി ശാരീരികപക്വതയാര്‍ജിച്ചിട്ടുമുണ്ടാകില്ല. ഈ കാര്യങ്ങളൊക്കെ മറന്ന് പ്രായപൂര്‍ത്തിയാകുംമുമ്പേ ദാമ്പത്യത്തിലേക്ക് കടത്തിവിട്ടാല്‍ പെണ്‍കുട്ടിക്ക് മാനസികമായുണ്ടാകുന്ന ആഘാതം പില്‍ക്കാലത്തെ അതിന്റെ വ്യക്തിത്വത്തെയും സ്വഭാവത്തെയും വരെ ഹാനികരമായി ബാധിക്കാം. അങ്ങനെ നോക്കുമ്പോള്‍ മനുഷ്യത്വരഹിതംകൂടിയാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവെന്ന് പറയേണ്ടിവരും.

    ReplyDelete
  9. 2. അനിവാര്യഘട്ടത്തില്‍ 16ലും വിവാഹം വേണ്ടി വന്നാല്‍ നിയമം തടസ്സമാവരുത്.

    അനിവാര്യ ഘട്ടത്തിൽ ഒരാൾക്ക്‌ പണത്തിന്റെ ആവശ്യം വന്നു. അയാൾക്ക്‌ ബാങ്ക് കൊള്ള അടിക്കാൻ ആഗ്രഹം. അപ്പോൾ 'ബാങ്ക് കൊള്ള' എന്നത് ലീഗ് നിയമവിധേയമാക്കി കൊടുക്കുമോ? നിയമ ലങ്ഘനങ്ങൾ നിയമ വിധേയമാക്കി കൊടുക്കുകയാണോ ലീഗിന്റെ പണി?

    ReplyDelete
  10. 3. വാശിപിടിക്കുന്ന 18 ശാസ്ത്രീയ പഠനത്തിന്റെ പിന്‍ബലത്തിലല്ല.

    അതിനു ആരാണ് വാശി പിടിച്ചത്? പതിനാറ് ആക്കണമെന്ന് വാശി പിടിക്കുന്നത്‌ ലീഗ് അല്ലെ? പതിനാറ് ഏത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനമാക്കിയാണ്?

    ReplyDelete
  11. 4. പരിഷ്‌കൃതസമൂഹത്തില്‍ പല ലോകരാഷ്ട്രങ്ങളും 16 വയസ്സ് വിവാഹ പ്രായമായി നിശ്ചയിച്ചിട്ടുണ്ട്.

    ഓ അത് ശരി. അപ്പോൾ പരിഷ്കൃത സമൂഹത്തെ കണ്ടാണോ ഇങ്ങനെ ഒക്കെ. എങ്കിൽ ഇത് മാത്രം പോരാ വേറെ പല നിയമങ്ങളും ഇനിയും വേണ്ടിയിരിക്കുന്നു. മാദാമമാരെ പോലെ സ്വവര്ഗ രതിയും തോന്നുമ്പോൾ തോന്നുമ്പോൾ ഭർത്താവിനെ മാറ്റി എടുക്കാനുള്ള നിയമങ്ങളും കൂടി കൊണ്ടുവരൂ പ്ലീസ്.

    ReplyDelete
  12. 5. ശരീഅത്ത് മതവിശ്വാസികളുടെ സ്വകാര്യതയാണ്. അതിഷ്ടപ്പെടുന്നവര്‍ക്ക് സ്വീകരിക്കാന്‍ ഭാരതത്തിന്റെ ഭരണഘടന അനുവദിക്കുന്നുണ്ട്.
    6. ശരീഅത്ത് നിരാകരിക്കാനുള്ള ആരുടെയും അവകാശം മതംനിഷേധിച്ചിട്ടില്ല.
    7. കൈവെട്ട്, എറിഞ്ഞുകൊല്ലല്‍ തുടങ്ങിയവയെല്ലാം ക്രിമിനല്‍ ഭാഗമാണ്. ഭാരതത്തിന്റെ ഭര ണഘടന മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിക ക്രിമിനല്‍ നടപടിക്രമം നിര്‍ദ്ദേശിച്ചിരുന്നുവെങ്കില്‍ അത് സ്വീകരിക്കുമായിരുന്നു.


    ശരിയ നിയമത്തിൽ പതിനാറ് വയസ്സാണ് വിവാഹ പ്രായം എന്ന് എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ മാഷെ?

    ReplyDelete
  13. 8. ആരോഗ്യകരമായ സംവാദം അനുഗ്രഹമാണ്. എന്നാല്‍ അനാരോഗ്യകരമായ അധിക്ഷേപം അധികമകല്‍ച്ചക്കാണ് ഇടവരുത്തുക.
    9. ഇസ്‌ലാമോ, മുസ്‌ലിംകളോ ഒരു മതത്തിനും, മതക്കാര്‍ക്കും എതിരല്ല. അഥവാ അത്പാടി ല്ലെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചില അവിവേകികര്‍ അരുതാഴ്മകള്‍ കാണിക്കന്നു. ഈ പ്രവണത മുസ്‌ലിംകളില്‍ മാത്രമല്ല എല്ലാമതങ്ങളിലും പ്രകടമാണ്.


    വാദിക്കാനും ജയിക്കാനും അല്ല! അറിയാനും അറിയിക്കാനും ആണ്.

    ReplyDelete
  14. 1) ഇസ്‌ലാമിക ശരീഅത്ത് പ്രകാരം വിവാഹം ഋജുമതിയായാല്‍ സാധുവാണെന്ന നിയമത്തിന് ഇന്ത്യയിലും പരിരക്ഷയുണ്ട്.
    2) എന്നാല്‍ ഇവിടെ അങ്ങനെയേ വിവാഹം പാടുള്ളൂ എന്ന് വാദം ഉന്നയിച്ചിട്ടില്ല.
    3) വിവാഹം 18 എന്ന കട്ടോഫ് എങ്ങ് ഏത് നിലക്കാണെങ്കിലും നിര്‍ബന്ധമാക്കപ്പെടാന്‍ കഴിയില്ല.
    4) 2012 മെയ് ഒമ്പതിന് ഡല്‍ഹി ഹൈക്കോടതിവിധി ഇതുവരെ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല.
    5) സമാനമായ നിരവധി കോടതിവിധികള്‍ നിലവിലുണ്ട്.
    6) പാര്‍ലിമെന്റ് പാസാക്കിയ നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമാണെങ്കില്‍ തിരുത്താന്‍ ജുഡീഷ്വറിക്കധികാരമുണ്ട്.
    7) പരിഷ്‌കൃത രാജ്യങ്ങളില്‍ ഉള്ളത് കൊണ്ട് സ്വീകരിക്കണമെന്നില്ല. പരിശോധിക്കാന്‍ മറ്റിടങ്ങള്‍കൂടി ഉണ്ടെന്നും ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ലന്ന് അറിയിക്കുവാനാണ്.

    ReplyDelete
    Replies
    1. താങ്കൾ എന്തൊക്കെ വാദിച്ചാലും ഈ ഉത്തരവ് നിയമ വിരുദ്ധമാണ്. ലീഗ് തലകുത്തി മറിഞ്ഞാലും ഇന്ത്യയിലെ ഇന്നത്തെ നിയമ വ്യവസ്ഥകൾ അനുസരിച്ച് ഇത് പാസാക്കാൻ കഴിയില്ല.

      Delete
  15. നബി[സ] വിവാഹം കഴിക്കുന്ന പ്രായം എവിടെ കിലും പറയുന്നു ഉണ്ടോ?എത്തിന്റെ അടിസ്ഥാനത്തില്‍ലണ്ണ്‍ ഈ മുസ്ലിം നേത്രത്വം പറയുന്നത്?ഇത്പോലെ സ്ത്രീധനത്തെ എതിര്‍കുന്നില്ല ?അവിടെ ഈ മുസ്ലിം നേത്രത്വം മൌനമ് പാലിക്കുന്നു ?

    ReplyDelete