Sunday 29 June 2014

''ആന്റണിയുടെ ശങ്ക''

 ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ മതേതരത്വം സംബന്ധിച്ച സംശയമാണ് പാര്‍ട്ടിയില്‍ നിന്ന് ഹിന്ദുക്കള്‍ ഒഴുകി ബി.ജെ.പിയിലെത്തിയതെന്ന എ.കെ.ആന്റണിയുടെ കണ്ടത്തല്‍ പാര്‍ട്ടി ഇനിയും നന്നാവാന്‍ ഉദ്ദേശിക്കുന്നില്ലന്നതിന്റെ സൂചനയാണ്.
നാട്ടുകാരുടെ നടുവെടിച്ച നിലപാടുകളും, പകല്‍ കൊള്ള നടത്തി മുന്നേറിയ ഭരണാധികാരികളും, നേതൃദാരിദ്രവുമായിരുന്നു യഥാര്‍ത്ഥ കാണമെന്നറിയാത്ത പൊട്ടന്‍ കോണ്‍ഗ്രസാണ് ആന്റണിയെന്നാരും കരുതുന്നില്ല.
ന്യൂനപക്ഷം ഭൂരിപക്ഷത്തിന് കീഴടങ്ങണമെന്ന പറഞ്ഞ ആന്റണി ''തിയോളജി'' കൂടി ചേര്‍ത്തുവായിച്ചാല്‍ ഭാവിയിലൊരു കൂര്യന്‍ ജോര്‍ജ്ജ് ബി.ജെ.പിക്ക് പ്രദീക്ഷിക്കാമെന്ന് വേണം കരുതാന്‍.
ദളിദരുടെയും പിറകില്‍ മുസ്‌ലിംകളെ തളച്ചിട്ടത്തില്‍ എ.കെ.ആന്റണിയുടെ കോണ്‍ഗ്രസിനോളം പങ്ക് മറ്റ് പാര്‍ട്ടികള്‍ക്കവകാശപ്പെടാനുണ്ടാവില്ല. എല്‍.കെ.അദ്വാനി ഉടനടി പിന്തുണയുമായി രംഗത്ത് വന്നത് നരസിംഗറാവുവിന്റെ അരുമശിഷ്യന്മാര്‍ കോണ്‍ഗ്രസിലുള്ളതിന്റെ അമിതാവേശത്തിലാവും.
ബി.ജെ.പിയെ ഉറപ്പിച്ചു നിര്‍ത്താനും തുടര്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നിലം പരിശാക്കാനും ആന്റണിക്കാവുന്നത് ആന്റണി ചെയ്യട്ടെ- പക്ഷെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടിക്കെന്നപോലെ ബി,ജെ,പിക്കും ഒരു ചുക്കും ചെയ്യാനാവില്ല. ഭരണഘടനയും, ഭരണഘടന കാക്കുന്ന ജുഡീഷ്യറിയും നിലനില്‍ക്കുന്ന കാലത്തോളം.

Thursday 19 June 2014

ഇറാഖ് നിരീക്ഷണം മതിയോ?

    അമേരിക്കയും, ബ്രിട്ടനും, സഹായികളും ചേര്‍ന്ന് സദ്ദാമിനെ വേട്ടയാടിപ്പിടിച്ച് കൈ കാലുകള്‍ ബന്ധിച്ച് തൂക്കിലേറ്റി. ഒരു നാടിനെയും നായകനെയും നാണം കെടുത്തിയതോര്‍ക്കുക. ഇറാഖ് പലതായി വിഭചിക്കുകയായിരുന്നു വന്‍ശക്തികളുടെ ഉള്ളിലിരിപ്പ്.
    സുന്നി-ശീഈ-ഖുര്‍ദിശ് മേഖല. ഇപ്പോള്‍ വീണ്ടും നാട് കലങ്ങി പരസ്പരം വെടി ഉതിര്‍ക്കുകയാണ്. ബന്ധ ശത്രുവാണെന്ന് പറഞ്ഞിരുന്ന ഇറാനെകൂട്ടി കുളം ഒന്നുകൂടി കലക്കാനാണ് തല്‍പരകക്ഷികളുടെ ശ്രമം.
     നട്ടെല്ലും, നാണവുമില്ലാത്ത നാട്ടുകാരുടെ നിലപാടുകളാണിതിനൊക്കെ വഴി വെച്ചത്.
ഇന്ത്യാ സര്‍ക്കാര്‍ സൂക്ഷമം നിരീക്ഷിച്ചുവരികയാണെന്നാണ് പറയുന്നത്. നിരവധി ഇന്ത്യക്കാര്‍ അവിടെ കുടുങ്ങികിടക്കുമ്പോള്‍ നിരീക്ഷണമല്ല നിലപാടാണ് വേണ്ടത്.
     പൗരന്മാരെ മാനിക്കാനും, സംരക്ഷിക്കാനും ഇടപെടണം. മോദിയും, സുഷമയും ഇക്കാര്യത്തിലെടുക്കുന്ന നിലപാടുകള്‍ താമസിക്കുന്തോറും ഇറാഖിലകപ്പെട്ട ഇന്ത്യക്കാരുടെ നില അപകടത്തിലാവുകയാണ് ഫലം.