Wednesday 28 November 2012

കോര്‍പറേറ്റ് ജനാധിപത്യം

     അമേരിക്ക, ഈജിപ്ത് തുടങ്ങിയ നാടുകളില്‍ നിലനില്‍ക്കുന്നത് കോര്‍പറേറ്റ് ജനാധിപത്യമാണെന്ന് അറബ് ന്യൂസ് എഡിറ്റര്‍ താരീഖ് മിഷ്‌കഷ് അഭിപ്രായപ്പെട്ടത് കോഴിക്കോട് വെച്ച്. എന്നാല്‍, സഊദിയില്‍ ജനാധിപത്യം 2020 ഓടെയേ എത്താനിടയുള്ളൂ എന്നാണ് വിചാരലോക നിരീക്ഷണം.     രാജഭരണത്തിന്റെ അടിവേരുകള്‍ തേടിയവരെത്തിച്ചേരുന്നത് ആയുധം കൊണ്ട് അതിക്രമമായി പിടിച്ചതാണവര്‍. രാജ്യഭരണം എന്ന് തന്നെയാണ് ഇക്കാരണത്താല്‍ മതപരവും ധാര്‍മികവുമായ അധികാരമോ അവകാശമോ രാജക്കന്മാര്‍ക്ക് അംഗീകരിച്ചു കൊടുക്കാനാവില്ല.
     രാഷ്ട്രത്തിന്റെ സമ്പത്ത് കുടുംബസ്വത്തുപോലെയും അധികാരം താവഴിയായും കൈകാരംയ ചെയ്യുന്നവര്‍ അത് രണ്ടും ബലമായി. പൂര്‍വ്വീകര്‍ പിടിച്ചടക്കിയതായിരുന്നു എന്നോര്‍ക്കുന്നില്ല. ഇങ്ങനെ മറ്റൊരാളുടേത് പിടിച്ചടക്കി അനുഭവിക്കുന്നതിന് മതം അനുവാദം നല്‍കുന്നുമില്ല. രാജാവ് നഗ്‌നനാണെന്ന് പറയാന്‍ അധൈര്യമുള്ളവരാണധികവും, എവിടെയും.

Tuesday 27 November 2012

പ്രസവം കലയോ, കാര്യമോ?


      ബ്ലസിയുടെ കളിമണ്ണ് എന്ന സിനിമയില്‍ നടി ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചത് ചെറുവിവാദങ്ങള്‍ക്കിടയാക്കി. തന്റെ പ്രസവം ജനങ്ങളറിയുന്നതിന്നുവേണ്ടി, എന്താണ് പ്രസവം, എങ്ങനെയാണ് പ്രസവം, പ്രസവത്തിലൂടെ സ്ത്രീ നിര്‍വ്വഹിക്കുന്ന ധര്‍മം എങ്ങനെയെന്ന് അറിയിക്കാനാണീ നടപടിയെന്ന് ശ്വേത പറയുന്നു.
      സ്ത്രീകളുടെ സ്വകാര്യതയും മഹത്വവുമാണ് ശ്വേത കളങ്കപ്പെടുത്തിയതെന്ന് വിമര്‍ശകരും.. സിനിമാ രംഗത്തെ പ്രമുഖരും കക്ഷി ചേരുന്നു. ലിബര്‍ട്ടി ബശീര്‍ ശ്വേതയുടെ നടപടി രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ സംവിധായകന്‍ ബാബു അതിരൂക്ഷമായി അനുകൂലിച്ചു.
      സിനിമ കാണാതെയാണ് വിമര്‍ശനമെന്നാണ് അനുകൂലികളുടെ ആവലാതി. കളിമണ്ണ് എന്ന സിനിമയില്‍ ഒരു മിനുട്ട് മാത്രമാണത്രെ പ്രസവരംഗം ചിത്രീകരിച്ചത്. അഥായത് ഒരു മിന്നായം പോലെ. ലേബര്‍ മുറിയില്‍ നിന്ന് തന്നെയാണ് ചിത്രീകരണം. ശ്വേത വേദനകൊണ്ട് ഞെരിപിരി കൊള്ളുമ്പോള്‍ കട്ട് പറയാനാവാതെ കേമറാമാന്‍ അനുഭവിച്ച പ്രയാസം ചില്ലറയാവില്ല.

Sunday 25 November 2012

പിരിമുറുക്കം കുറച്ചുകൂടെ ?


      കോണ്‍ഗ്രസ് പാര്‍ട്ടി രണ്ട് പ്രബല ഗ്രൂപ്പുകളും അനേകം ദുര്‍ബല ഗ്രൂപ്പുകളും ഉണ്ടെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ എ. രമേശ് ചെന്നിത്തലയുടെ ഐ. വയലാര്‍രവി, മുരളി, പത്മജ അങ്ങനെ സംസ്ഥാന ഗ്രൂപ്പുകള്‍. ജില്ലകളില്‍ ചെറുമട്ടത്തില്‍ ഉപ ഗ്രൂപ്പുകളും ഉണ്ടെത്രെ? ഈ വിഭാഗങ്ങളെയൊക്കെ പോസ്റ്റ് ചെയ്യാന്‍ മാത്രം സീറ്റ് കപ്പാസിറ്റിയില്ലാതെ നേതൃത്വം വിയര്‍ക്കുന്നു. കേര കോണ്‍ഗ്രസ് മാണി വിഭാത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 22 വരെ ആയി ഉയര്‍ത്തി.
      കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പല ഉന്നതന്‍മാരെകുറിച്ചും പലവിധ പരാധികള്‍ പറയപ്പെടുക പതിവുള്ള കാര്യം. ആധുനിക ഇന്ത്യയുടെ ശില്‍പി നെഹ്രുവാണെന്നായിരുന്നു ഇത് വരെ പലരും പറഞ്ഞ് പഠിപ്പിച്ചത്. എന്നാല്‍ തനിക്ക് ലോക നേതാവായി പരിഗണനകിട്ടാന്‍ പ്രധാനമന്ത്രിയായിരിക്കെ നെഹ്രു ചൈനയുമായി യുദ്ധം തോറ്റുകൊടുക്കുകയായിന്നു എന്നിപ്പോള്‍ സൈനിക മേധാവി തന്നെ പറയുന്നു. വ്യാമസേനയെ അനങ്ങാന്‍ വിടാതെ കടന്നാക്രമിച്ചു ചൈനക്ക് സഹായകമായ നിലപാട് പ്രധാനമന്ത്രി നെഹ്രു സ്വീകരിച്ചു. ഇന്ത്യന്‍ ഭൂമിയും നിരവധി ജവാന്മാരേയും, ഭാരതത്തിന്റെ മാനവും നെഹ്രു തുലച്ചെന്നാണ് വെളിപ്പെടുത്തല്‍. ഉന്നതിങ്ങളില്‍ നിന്ന് വലിയ നിഷേധങ്ങളൊന്നും ഇത് വരെ വന്നതുമില്ല.

Wednesday 21 November 2012

ഫലസ്തീന്‍: ലോകസമൂഹം നിഷ്‌ക്രിയരാകുമ്പോള്‍


      26,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള (48% മരുഭൂമിയും 31% ചെങ്കുത്തായ മലകളും) ഫലസ്തീന്‍ ആ ജനതക്ക് ആരാണ് നിഷേധിക്കുന്നത്? ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന്റെ പിറവി ചരിത്രത്തിലെ ഭീകരമായ ഒരു വഞ്ചനയുടെ ഫലമാണ്.
     ഭൂമിയുടെ കേന്ദ്രമാണ് ഫലസ്തീന്‍. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ സംഗമ സ്ഥാനമാണത്. പ്രവാചകന്മാരുടെ പാദ സ്പര്‍ശം കൊണ്ടനുഗ്രഹീതമായ നാട്. മതങ്ങളുടെ പ്രഭവ കേന്ദ്രമാണിത്. നാഗരികതകളും സംസ്‌കാരങ്ങളും ഈ ഭൂമിയെ തഴുകിയാണ് കടന്നുപോയത്. കന്‍ആന്‍കാരായിരുന്നു ഇവിടുത്തെ ആദിവാസികള്‍. പിന്നീട് പല ജനപഥങ്ങള്‍ ഒരുപാട് ശേഷിപ്പുകള്‍ ആവേശിപ്പിച്ച് ഇതിലൂടെ കടന്നുപോയി.
     ജൂതന്മാര്‍ (ഹെബ്രുകള്‍) ഇവിടെ കുടിയേറുന്നത് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പാണ്. ക്രിസ്തു വര്‍ഷാരംഭത്തോടെ അവരുടെ ആധിപത്യം തകര്‍ന്നു. സംസാകരങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടെ  പലര്‍ക്കും, ഭൂമിയും ചരിത്രവും നഷ്ടപ്പെട്ടിട്ടുണ്ട്.
     അറബ് സംസ്‌കാരമാണിവിടെ പിന്നീട് വേരുറച്ചത്. അവരിലൂടെ ഇസ്‌ലാം മതവും വ്യാപിച്ചു. ഇസ്‌ലാം മതവിശ്വാസികളോടൊപ്പം ക്രിസ്ത്യാനികളും, ജൂതരും ഈ പ്രദേശത്ത് താമസമാക്കി.

Tuesday 20 November 2012

ആന്റണിയില്‍നിന്നുണ്ടായത്


     കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എപ്പോഴും ഒരുപക്ഷത്തെ അനിഷേധ്യ നേതൃത്വം ചേര്‍ത്തലക്കാരന്‍ എ.കെ.ആന്റണിക്കുണ്ടായിരുന്നു.
     ''ചാണക്യ'' സൂത്രക്കാരനായിരുന്ന കെ.കരുണാകരനെ ആന്റണി ഏത് വിധം കൈകാര്യം ചെയ്തു എന്നറിയാത്തവര്‍ വിരളം. ആന്റണി ഒരു ഘട്ടത്തില്‍ കരുണാകരന്റെ തന്ത്രത്തിന് മുമ്പില്‍ പതറി ഇന്ദിരാഗാന്ധിയുടെ നയനിലപാടില്‍ പ്രതിഷേധിച്ചെന്ന് പറഞ്ഞു എ.കോണ്‍ഗ്രസുണ്ടാക്കി ഇടതുപക്ഷ പങ്കാളിത്തം നേടി. ആര്യാടന്‍ മുഹമ്മദ് അങ്ങനെ ഇടതു ഭരണത്തിലെത്തി.
     പിന്നീട് കരുണാകരന്റെ കാലിടറി ആന്റണിയോട് തോറ്റ് ഡിക്ക് കോണ്‍ഗ്രസിലെത്തി. അങ്ങനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആന്റണി നിര്‍വ്വഹിച്ച ധര്‍മ്മങ്ങള്‍ എല്ലാവര്‍ക്കും ബോധ്യമുണ്ട്.

Thursday 15 November 2012

മ്യാന്‍മാറിലെ മുസ്‌ലിം പീഡനവും സൂകിയുടെ നിലാപടും


      പഴയ ബര്‍മ്മയും, റംങ്കൂണും പലരും മറന്നുകാണും. രണ്ടാം ലോക മഹായുദ്ധകാലത്ത് റംങ്കൂണില്‍ നിന്നും മറ്റും കാല്‍നടയായി കാടുകള്‍ താണ്ടി രക്ഷപ്പെട്ട ഇന്ത്യക്കാരും വഴിക്ക് കുഴഞ്ഞുവീണു മരിച്ചവരും ഇപ്പോള്‍ അധിക വായനക്ക് വിധേയമാകാറില്ല.
      ബര്‍മ്മ പിന്നെയുമെത്രയോ മാറി. പട്ടാള ബൂട്ടിനുള്ളില്‍ എന്തൊക്കെ നടന്നു എന്നാരുമറിഞ്ഞില്ല. പതിവ് പോലെ അന്താരാഷ്ട്ര സമൂഹം അസ്സലായി മൗനം പാലിച്ചു. ഐക്യരാഷ്ട്രസഭക്കും അധികമൊന്നും ഇടപെടാനായില്ല. അല്ലെങ്കില്‍ താല്‍പര്യം കാണിച്ചില്ല. ബര്‍മ്മയൊരു സാമ്പത്തിക ശക്തിയോ, വിപണിയോ അല്ലല്ലോ. 

Sunday 11 November 2012

ഖുര്‍ആനും ജീവികളും

     പഠനാത്മക ഗ്രന്ഥമായ ഖുര്‍ആന്‍, ഭൂമി, ആകാശം, ഗ്രഹം, ഗ്രഹപഥം, സൂര്യന്‍, ചന്ദ്രന്‍, കര, സമുദ്രം, പര്‍വ്വതം, കുഴി, നദി, താഴ്‌വര, സസ്യം, ജീവി, അതീന്ദ്രിയ പദാര്‍ത്ഥങ്ങള്‍, ഇവയടങ്ങുന്ന പ്രപഞ്ചത്തിലേക്ക് വഴിതെളിക്കുന്നു. നിരീക്ഷണവും ഗവേഷണവും നടത്തി ഇവയില്‍ അന്തര്‍ഭൂതങ്ങളായ പരശ്ശതം ദൈവിക യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കാന്‍ അല്ലാഹു ആജ്ഞാപിക്കുന്നു. 
     പ്രപഞ്ചത്തിലെ അനേക കോടി വസ്തുക്കളില്‍ ചെറിയൊരു ജീവിയാണ് മനുഷ്യന്‍. മനുഷ്യേതരങ്ങളായ പരശ്ശതം ജീവികള്‍ വേറെയുമുണ്ട്. അവക്ക് മനുഷ്യരെപ്പോലെ പ്രത്യേക സാമ്രാജ്യമുണ്ട്. ഭൂമിയില്‍ നടക്കുന്ന ജീവിയും ഇരു ചിറകുകള്‍കൊണ്ട് പറക്കുന്ന പറവയും നിങ്ങളെപ്പോലെ സമുദായങ്ങള്‍ (അല്‍ അന്‍ആം:38)

Friday 9 November 2012

ഉദ്യോഗസ്ഥ-ഭരണരംഗത്തെ മുസ്‌ലിം അവഗണന:


      കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള പത്രണ്ട് യൂണിവേഴ്‌സിറ്റികളിലും കൂടി പ്രധാന ഉദ്യോഗ തലങ്ങളില്‍ രണ്ട് പേര്‍ മാത്രമാണ് മുസ്‌ലിംകള്‍. വി.സി., പി.വി.സി, രജിസ്ത്രാര്‍ തസ്തികകളിലായി നായര്‍ 12, ഈഴവന്‍ 8, ക്രിസ്ത്യന്‍ 5, മറ്റുള്ളവര്‍ 4. ഈ വിഭാഗത്തില്‍ മുസ്‌ലിം പ്രാതിനിധ്യം കേവലം 2 മാത്രമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഒരു വൈസ് ചാന്‍സലറും ഒരു രജിസ്ത്രാറും മാത്രമാണ് മുസ്‌ലിം സമുദായ പ്രാതിനിധ്യമെന്നും ഈ അവഗകണന അനീതിയാണെന്ന് പറയാനൊരു ജാതി നേതാവും ഇല്ലാതെന്തെ?

Thursday 8 November 2012

പൊന്നിന് വീണ്ടും വിലകൂടി ''ഒബാമ ജയിച്ചു''


      അമേരിക്കയില്‍ ഇലയനങ്ങിയാല്‍ അതൊരു വലിയ വാര്‍ത്തയാവും. പണത്തിന് മേലെ പരുന്തല്ല വാര്‍ത്തയും പറക്കില്ലെന്ന് പാഠം. യു.എസ്. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ 26 സംസ്ഥാനങ്ങളില്‍ ഒബാമ ഭൂരിപക്ഷം നേടി. 24ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോംനിയും ജയിച്ചു. എലക്ടര്‍ വോട്ടുകണക്കാക്കിയാല്‍ 303-206 ജയിക്കാന്‍ 270മതി. അഥായത് 55114746 വോട്ടര്‍മാര്‍ ബറാക് ഹുസൈന്‍ ഒബാമക്ക് വോട്ട് ചെയ്തു. 54007181 വോട്ട് റോംനിക്കും കിട്ടി. അഥായത് 1107565 അമേരിക്കക്കാര്‍ ഒബാമയെ അധികം പിന്തുണച്ചു.
     മുന്‍കാമി ജോര്‍ജ് ബുഷ് ചെയ്തുകൂട്ടിയ പാതകങ്ങള്‍ക്കൊന്നും ഒബാമ ശിക്ഷ കൊടുത്തിട്ടില്ല. ഇറാഖിലും, അഫ്ഗാനിസ്ഥാനിലും, മിഡില്‍ ഈസ്റ്റിലെ ചില രാജ്യങ്ങളിലും ബുഷ് കാണിച്ച യുദ്ധ കുറ്റ കൃത്യങ്ങള്‍ക്ക് വിചാരണയും നേരിട്ടിട്ടില്ല. എന്നാല്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി തെനന്യാഹു റോംനിയെയായിരുന്നു പിന്തുണച്ചത്.
      ലിബിയ, തുനീഷ്യ, ഈജിപ്ത്, യമന്‍, സിറിയ തുടങ്ങിയ സ്ഥലങ്ങളിലെ ജാസ്മിന്‍ കാറ്റ് വെറുതെ സ്വയം അടിച്ചു വീശിയതല്ല. അതിന്റെയൊക്കെ അങ്ങേഅറ്റത്ത് വാഷിംഗ്ടണ്‍ താല്‍പര്യങ്ങളും കട്ടപിടിച്ചു കിടപ്പുണ്ട്.

Wednesday 7 November 2012

പ്രണയകാര്യ വകുപ്പ്


     ബി.ജെ.പി. നേതാവ് അബ്ബാസ് നഖ്‌വി ഭാവനാ സമ്പന്നനായ രാഷ്ട്രീയക്കാരനാണെന്ന് വേണമെങ്കില്‍ പറയാം.
     ശശി തരൂര്‍ നന്നായി ആഗ്ലേയത്തില്‍ പയക്കം പറയാന്‍ പഠിച്ച ഉദ്യോഗസ്ഥനാണ്. ഒരുപക്ഷേ പല രാഷ്ട്രങ്ങളുടെ നടപടികളും ചട്ടങ്ങളും പഠിച്ചറിഞ്ഞ മിടുക്കനുമാവാം.
     ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളാണല്ലോ. മഹാനഗരങ്ങളെ കുറിച്ചും മഹാകാര്യങ്ങളെ കുറിച്ചും അറിയുന്നതിനെക്കാള്‍ ഒരു ഇന്ത്യന്‍ ഭരണാധികാരി അറിയേണ്ടത് ഇന്ത്യയുടെ ആത്മാവിനെ കുറിച്ച് തന്നെ.
     മഹാത്മാ ഗാന്ധിജിയെന്ന ചെറിയ വലിയ മനുഷ്യന്‍ വിജയിച്ചത് ഭാരതത്തിന്റെ ആത്മാവറഞ്ഞത് കൊണ്ടുകൂടിയായിരുന്നുവല്ലോ.

Friday 2 November 2012

വിശുദ്ധ ഖുര്‍ആന്‍: മഹാന്മാരുടെ ദൃഷ്ടിയില്‍


   
  ''വിശുദ്ധ റമദാനിലാണ് ഖുര്‍ആന്‍ അവതരിച്ചത്. ഖുര്‍ആന്‍ ഉയര്‍ത്തിയത് വിജ്ഞാനവും, വിജ്ഞാനത്തിലൂടെ വിജയവും ഐശ്വര്യവും സമാധാനവുമത്രെ''
     അനശ്വരമായ ഒന്നിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ എന്റെ മനസ് സദാ വ്യാപൃതമായിരുന്നു. ഖുര്‍ആനില്‍ ആണ് അത് ഞാന്‍ കണ്ടെത്തിയത്. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിയുള്ള സല്‍കര്‍മ്മങ്ങള്‍ ഒരിക്കലും പാഴായിപോകുകയില്ല എന്ന് ഞാന്‍ മനസ്സിലാക്കി. ഐഹികമായ നേട്ടങ്ങള്‍ ലഭിച്ചില്ലെങ്കിലും മരനന്തര ജീവിതത്തില്‍ അതിന്റെ പ്രതിഫലം നിസ്സന്ദേഹം പ്രതീക്ഷിക്കാവുന്നതാണ്. ധാര്‍മ്മികമൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ യഥേഷ്ടം ജീവിതം നയിക്കുന്നവര്‍ ഈ ലോകത്ത് എത്രമാത്രം വിജയികളും സമ്പന്നരുമാണെങ്കിലും പരലോകജീവിതത്തില്‍ അവര്‍ സര്‍വ്വവും നഷ്ടപ്പെട്ടവരായിരിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു.