Friday 22 November 2013

മതം വാണിജ്യവസ്തുവല്ല

    ഇസ്‌ലാം മതത്തിലെ അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി(സ). സകല ലോകത്തിനും അനുഗ്രഹമായിട്ടാണ് പ്രവാചകന്റെ നിയോഗമെന്ന് വിശുദ്ധഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മുസ്‌ലിംകള്‍ക്ക് ഒരു ഘട്ടത്തിലും നിഗ്രഹത്തെ താലോലിക്കാനനധികാരമില്ല. ''തിന്മയെ നന്മ കൊണ്ട് തടയുക'' ഇതാണ് ഖുര്‍ആന്‍ നല്‍കിയ സന്ദേശം.
      മുസ്‌ലിംകളില്‍ ചിലരെങ്കിലും തെറ്റിദ്ധാരണകളില്‍ അകപ്പെട്ടു തെറ്റായ നടപടികളിലും നിലപാടുകളിലും അകപ്പെടുന്നു.
      ഭാരതത്തിന്റെ സവിശേഷതയായ സഹിഷ്ണുത തകര്‍ക്കാന്‍ കാരണമാവുന്നവിധം ചില വര്‍ത്തമാനങ്ങള്‍ ഓര്‍ക്കാനിടയാവുന്നത് ദുഃഖകരമാണ്. വിശുദ്ധ ഇസ്‌ലാമിന്റെ സാമൂഹിക വീക്ഷണത്തിന്റെ ബാലപാഠം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രാഥമിക മദ്‌റസകളിലേക്ക് തയ്യാറാക്കിയതും മൂന്നാം തരത്തില്‍ പഠിപ്പിക്കുന്നതുമായ സ്വഭാവശീലങ്ങളെ സംബന്ധിച്ച പുസ്തകം (അഖ്‌ലാഖ്) പാഠം പത്ത് ഇങ്ങനെ വായിക്കാം.

Thursday 7 November 2013

അന്‍സാരിക്കളി

ഗുജറാത്ത് കലാപത്തിലെ പ്രധാന ചര്‍ച്ചാബിന്ദുവായി മാറിയ ഖുതുബുദ്ദീന്‍ അന്‍സാരിയെ വെച്ച് വര്‍ഗ്ഗീയ ചേരിതിരിവും, അകല്‍ച്ചയും ഉണ്ടാക്കാന്‍ നടത്തുന്ന നീക്കം ശരിയല്ല.
ഗുജറാത്ത് കലാത്തിന്റെ ഉത്തരവാദി ഹിന്ദുക്കളല്ല. നരേന്ദ്രമോഡി ഉള്‍പ്പെടെ ഏതാനും ചിലര്‍ മാത്രമാണ്. ഇന്ത്യയിലെ ഹിന്ദുക്കളും, മുസ്‌ലിംകളും യാതൊരുവിധ പകയും, അകല്‍ച്ചയും നിലവിലില്ല. ഉണ്ടാവാനും പാടില്ല.
ഗുജറാത്ത് കലാപത്തിലെ ഇരകളായ മുസ്‌ലിംകള്‍ക്ക് കലാപ നാളുകളിലും തുടര്‍ന്നും ഏറെ സഹായങ്ങള്‍ ചെയ്തത് ഹിന്ദുക്കളാണ്. ഉന്നത ഉദ്യോഗസ്ഥര്‍പോലും മുസ്‌ലിംകള്‍ക്ക് അഥവാ നീതിക്ക് ഒപ്പം നിലകൊണ്ടതിനാല്‍ പീഢനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴുമതു തുടരുന്നു.