Monday 29 April 2013

ഭൂരിപക്ഷ വികാരം മാനിക്കപ്പെടണം.


എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ശ്രീ സുകുമാരന്‍ നായരും, എസ്.എന്‍.ഡി.പി.സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതിനിധാനം ചെയ്യുന്ന ഹിന്ദു സമുദായത്തിന്റെ ഏതെങ്കിലും പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ ഉണ്ടങ്കില്‍ അത് പരിഹരിക്കപ്പെടേണ്ടതാണന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല.
എന്നാല്‍ വളരെ ഉത്തരവാദപ്പെട്ട സ്ഥാനമലംങ്കരിക്കുന്ന ശ്രീ.സുകുമാരന്‍ നായര്‍ സദുദ്ദേശ പരമാണങ്കില്‍ പോലും നടത്തുന്ന പ്രസ്താവനകള്‍ സമുദായങ്ങള്‍ തമ്മിലുളഅള സ്‌നേഹമസ്യണമായ പാരസ്പര്യത്തില്‍ ധ്രുവീകരണം ഉണ്ടാക്കാനിടയുണ്ട്.
കേരളം ഭരിക്കുന്നത് ന്യൂനപക്ഷ മന്ത്രിമാരണന്ന പ്രസ്താവന ഖേദകരമാണ്. പൊതു തെരഞ്ഞെടുപ്പില്‍ പ്രത്യേക പ്രകടന പത്രികയുടെ ബാനറില്‍ മത്സരിച്ച് രണ്ട് മുന്നണിയില്‍ നിന്ന് യു.ഡി.എഫ് ജനം തെരഞ്ഞെടുത്തു. ഇത് ജനാധിപത്യത്തിന്റെ സൃഷ്ടിപരമായ ധര്‍മ്മം.

Tuesday 23 April 2013

കൂടിക്കാഴ്ച്ച?!


    കേരള തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ നരേന്ദ്ര മോഡിയെ കാണുന്ന കാലത്ത് ശ്രീകണ്ടന്‍ നായരില്ലാതെ വന്നത് ഭാശ്യമയായി. അല്ലങ്കില്‍ ആര്‍.എസ്.പിയുടെ വിലയറിയുന്ന ശ്രീകണ്ടല്‍ നായര്‍ പെരുമാറി വീണ്ടുമൊരു മന്ത്രിതല അടിക്കഥ വാര്‍ത്തയായേനെ.
മോഡി വര്‍ക്കല ശ്രീനാരയണ മഠത്തില്‍ വരുന്നതും പോകുന്നതും ചിലര്‍ ഭിന്ന കാണിലൂടെയാണ് കണ്ടത്.
      ശ്രീ നാരായണന്‍ കര്‍മശുദ്ധി കൊണ്ട് ദൈവമായ ആളാണെന്നാണ് ശ്രീ വള്ളാപ്പിള്ളി നടേശന്‍ പറഞ്ഞത്. ജാതി വ്യവസ്ഥിയുടെ നഖത്തിലമര്‍ന്ന അധസ്ഥിതരുടെ മോചകനായാണ് ശ്രീ. നാരായണ ഗുരു അടായളപ്പെടുത്തപ്പെട്ടത്. 
ബി.ജെ.പി. ജാതി വ്യവസ്ഥയുടെ സംരക്ഷകരായി നിലകൊള്ളുന്നവരാണ്. ബ്രാഹ്മണാധി പത്യം, ഒരു തരം ഹൈന്ദവ ഫാസിസം. ഈ സിദ്ധാന്തത്തിന്റെ പ്രധാന പ്രചാരകരിലൊരാളാണ് നരേന്ദ്രമോഡി. ബി.എസ്.പി നേതാവ് മായാവതി(ബഹന്‍ജി) മനുവാദികളെന്നിവരെ പരിചയപ്പെടുത്താറുണ്ട്. 

Monday 8 April 2013

''രാജ ഭരണത്തിന്റെ പുനരവതരണം''


ബ്രട്ടന്‍ ഭാരതം കീഴടക്കുമ്പോള്‍ 500ലേറെ നാടുവാഴികള്‍ ഉണ്ടായിരുന്നു. ചെറുതും വലുതുമായ ഈ ഭരണാധികാരികള്‍ പ്രജകള്‍ക്ക് മേല്‍ രണ്ടുതരം ഭാരം കയറ്റിവെച്ചിരുന്നു.
ഒന്ന്. നികുതി ഭാരം
രണ്ട്. പാരതന്ത്ര്യം
ഉപ്പിന്, കടുകിന്, വയറിലുള്ള കുട്ടിക്ക് പോലും നികുതി ചുമത്തി അധികാരിയേയും, കോല്‍ക്കാരെനെയും ഉപയോഗിച്ച് നികുതി വസൂലാക്കി പ്രജകളെ നിത്യദരിദ്രരാക്കി അടക്കി വാണരുളിയ കാലം.
രാജാവും, പട്ടമഹിഷിയും, കുഞ്ഞുകുട്ടികളും, കൂട്ടക്കാരും സുഖമായി കഴിഞ്ഞു. അവരുടെ താമസ സ്ഥലങ്ങള്‍ ''ഇടങ്ങളായി'' അറിയപ്പെട്ടു അങ്ങനെ ഇടത്തില്‍ ഉണ്ടായി. പള്ളിയുറക്കം കൊട്ടാരങ്ങളിലായി, മുഖം കാണിക്കല്‍ ദര്‍ബാറില്‍. നിര്യാതനാകുന്നതിന് പകരം തീപ്പെടലായി. മിന്നുകെട്ടാന്‍ സ്വയംവരമായി.
കാലിലും, കൈയിലും സ്വര്‍ണത്തളകളും, രത്‌നം പതിച്ച കിരികിടവും സിംഹാസനവും എഴുന്നുള്ളത്തിന് പട്ടാളക്കാരായ നായര്‍ വാല്യാക്കാരും, തളിര്‍ വെറ്റിലയും, ശുദ്ധ പശുവിന്‍ വെണ്ണയും എണ്ണം പറഞ്ഞു ഗന്ധകശാല- ആനക്കൊമ്പര്‍ അരിയുടെ ചോറും, കുറിയരി കഞ്ഞിയും, വേട്ടയാടി കൊണ്ടുവരുന്ന മാന്‍ - കാട്ടുപൊത്ത്, പന്നിയാതി മൃഗങ്ങളുടെ മാംസവും പുലി-നരിത്തോല്‍ വിരിച്ച കിടപ്പുമുറികളും നല്ല ഒന്നാം തരം കരിവീരന്മാര്‍ അകംമ്പടിക്കും-പിന്നെ കതിനാവെഡി, പീരങ്കിവെടി, കുരുത്തോല ചാര്‍ത്തിയ വഴികളില്‍ പതിനേഴ്കാരികള്‍ അണിനിരന്ന താലപ്പൊലി- അങ്ങനെ ഫ്യൂഡലിസത്തിന്റെ ഭീമത്സം. പാട്യാല മഹാ രാജാവിന് അനേകമന്തപുരങ്ങള്‍ അവിടെഅനേകം പട്ടമഹിഷികള്‍. അങ്ങനെ നെറികേടുകള്‍.

Monday 1 April 2013

നിലപാട് മാറുന്നതിന്റെ മുമ്പ് നിലനില്‍പ്പ് പരിശോധന വേണം

     1980-89 കേരള മുസ്‌ലിംകള്‍ അനുഭവിച്ച പീഡനങ്ങള്‍ നവതലമുറകള്‍ക്ക് അധികമറിയണമെന്നില്ല. മുസ്‌ലിം സമൂഹത്തിന്റെ മതവ്യവഹാരങ്ങള്‍ നിര്‍വഹിച്ചുവന്നിരുന്ന മഹല്ല് തലങ്ങളില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടുവന്നത് ഈ കാലഘട്ടത്തിലാണ്.
     ഹിജ്‌റ 22, എ.ഡി 646ലാണ് കേരളത്തില്‍ പ്രഥമ മഹല്ലും പള്ളിയും സ്ഥാപിതമാവുന്നത്. (കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമുഅത്ത് പള്ളി) പിന്നീട് മുസ്‌ലിം സാംസ്‌കാരിക കൈമാറ്റത്തിന്റെ താവളങ്ങളായി മഹല്ലുകള്‍ രൂപപ്പെട്ടു. പ്രാമാണിക പണ്ഡിതരും പ്രമുഖ നേതാക്കളും ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. മഖ്ദൂം പണ്ഡിതര്‍, ഖാജാ ഖാസിം, ഖാജാ അംമ്പര്‍, ഖാളി മുഹമ്മദ്, മമ്പുറം തങ്ങള്‍, വെളിയങ്കോട് ഉമര്‍ ഖാളി, വരക്കല്‍ തങ്ങള്‍, ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ തുടങ്ങിയ സാത്വികരുടെ നായകത്വത്തില്‍ രൂപപ്പെട്ടുവരികയും വികസിക്കുകകയും ചെയ്ത മഹല്ല് തലം പിന്നീട് ചിലര്‍ പരസ്പരം പോര്‍വിളികളുടെ കേന്ദ്രങ്ങളാക്കി രൂപപ്പെടുത്തി.
സംസ്ഥാനത്ത് 5800 ഓളം മഹല്ല് ജമാഅത്തുകളും പതിനായിരത്തോളം മദ്രസകളുമാണുള്ളത്. ഇതില്‍ മഹാഭൂരിപക്ഷവും നിയന്ത്രിച്ചുവരുന്നത് സമസ്തയാണ്. ഭൗതിക കാര്യങ്ങളില്‍ കൈകടത്താതെ മതകാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്തുവന്നിരുന്ന രീതി. വിശ്വാസ, കര്‍മകാര്യങ്ങളില്‍ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിഷയീഭവിച്ചിരുന്നുവെങ്കിലും വ്യാപക സംഘര്‍ഷാവസ്ഥ പ്രാപിച്ചിരുന്നില്ല.