Sunday 2 December 2012

ഇസ്‌ലാമിക് ബേങ്ക് ആര്‍.ബി.ഐ.ഡയരക്ടര്‍ക്ക് ആശങ്ക വേണ്ട


       പലിശ കൊടുത്തു പണം വാങ്ങി അധിക പലിശക്ക് കൊടുക്കുന്ന ഏജന്‍സിയാണ് അടിസ്ഥാനപരമായി ലോകത്തെ എല്ലാപരമ്പരാഗത ബാങ്കുകളും.
      നിക്ഷേപകരില്‍ നിന്ന് നിശ്ചയം വെച്ചും അവധിവെച്ചും സ്വീകരിക്കുന്ന ധനം വിനിയോഗിക്കുന്നത് അധികവും ധനാഢ്യരിലല്ല. ചെറുകിട കച്ചവടം, ഭവന നിര്‍മാണം, വ്യവസായ സംരംഭം, വിദ്യാഭ്യാസം, വാഹനം എന്നിങ്ങനെയുള്ള ആവശ്യക്കാര്‍ക്ക് അവധി വെച്ച് നല്‍കി സ്വീകരിക്കുന്ന അംശായദമാണ് ബാങ്കുകളുടെ ലാഭം.
      ഇങ്ങനെ വരുന്ന ലാഭത്തില്‍ നിന്ന് നടത്തിപ്പ് ചെലവ് കഴിച്ചു ബാക്കി നീക്കിയിരുപ്പ് വീണ്ടും മൂലധനത്തില്‍ ലയിക്കുന്നു. പലവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കൊമേഴ്‌സല്‍, കാര്‍ഷിക ബാങ്കുകളുടെ മൂലധന വര്‍ദ്ദനവ് ഏറെ മുന്നേറുന്നു.

       ഉദാഹരണം: നൂറ് പേരില്‍ നിന്ന് ഒരുലക്ഷം രൂപ വീതം എട്ട് ശതമാനം പലിശക്ക് പണം വാങ്ങുന്ന ബാങ്കിന്റെ കയ്യില്‍ ഒരു കോടിരൂപ വന്നു ചേരുന്നു. ഈ തുകക്ക് 8% അഥവാ 8ലക്ഷം രൂപ ബാങ്ക് പലിശയായി നിക്ഷേപകര്‍ക്ക് നല്‍കണം. 12 മുതല്‍ 16 വരെ ശതമാനത്തിനാണ് ബാങ്കുകള്‍ ഈ പണം മറ്റുള്ളവര്‍ക്ക് നല്‍കുന്നത്. സ്വര്‍ണവായ്പ, പോലുള്ളതിന് 10 മാസമാണ് കാലാവധി. സര്‍വ്വീസ് ചാര്‍ജിനത്തിലും ആവശ്യക്കാരില്‍ നിന്ന് ഒരു തുക ബാങ്ക് ഈടാക്കും. ഒരു കോടി രൂപയുടെ പണമിടപാട് (കച്ചവടം) നടത്തുമ്പോള്‍ 16 ലക്ഷത്തിലധികം രൂപ ബാങ്കിന് വന്നു ചേരുന്നു. നിക്ഷേപകരുടെ വിഹിതമായ 8 ലക്ഷവും നടത്തിപ്പ് ചെലവ് രണ്ട് ലക്ഷവും കണക്കാക്കിയാല്‍ ഓരോ ഒരു കോടിയിലും ബാങ്കുകാര്‍ക്ക് 6 ലക്ഷം രൂപ അധികലാഭം നേടാനാവുന്നു. ഇത് മൂലധനത്തിലേക്ക് നീങ്ങുന്നു. ഇങ്ങനെ ഏതാനും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മൂലധനത്തെ മറികടക്കുന്ന തുക അംശാദായമായി അഥവാ ബാങ്കിന്റെ ബാധ്യതയില്ലാത്ത വിഹിതമായി വളരുന്നു.
      2009ല്‍ ലോക വ്യാപകമായി സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ടു. യു.എസില്‍ മാത്രം ഇരുന്നൂറിലധികം ബാങ്കുകള്‍ പൂട്ടേണ്ടിവന്നു. പ്രധാന കാരണം നിക്ഷേപകര്‍ പണം കൂട്ടത്തോടെ പിന്‍വലിച്ചതും വായ്പ എടുത്തവര്‍ തിരിച്ചടക്കാതെ മാറിനിന്നതുമാണ്. പലിശക്ക് പണം വാങ്ങി പലിശക്ക് പണം വില്‍ക്കുന്നവര്‍ സാമ്പത്തിക ഉത്തേജക പദ്ധതികളല്ല അധികവും ലക്ഷ്യമാക്കുന്നത്.
      പ്രത്യേകിച്ച് വരള്‍ച്ച, പ്രകൃതി ക്ഷോഭം, യുദ്ധം പോലുള്ള അവിചാരിത സന്ദര്‍ഭങ്ങളില്‍ സംഭവിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിലയിടിവും, കൃഷിനാശവും കൃത്യമായ തിരിച്ചടവ് താളംതെറ്റിക്കുന്നു. സര്‍ക്കാര്‍ വക സാമ്പത്തിക പിന്തുണയില്ലാത്ത ഘട്ടത്തില്‍ ബാങ്കുകള്‍ ശ്വാസം മുട്ടുന്നു. അടിസ്ഥാനപമായി ''പണക്കച്ചവടം'' ഒഴുക്കോടെ തുടര്‍ന്നാല്‍ മാത്രമേ ലാഭകരമാവൂ.
       ലോകത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥ നിര്‍ണയിക്കുന്നത് അടിസ്ഥാനപരമായി പലിശയായിട്ടുണ്ട്. ബാങ്കില്‍ നിന്ന് പലിശക്ക് കടംവാങ്ങി കച്ചവടത്തിലേര്‍പെടുന്നവര്‍ ഉല്‍പ്പന്നത്തിന് പലിശ വിഹിതവും കൂടി കണ്ടാണ് വിലനിശ്ചയിക്കുക. കാര്‍ഷിക ഉല്‍പ്പന്നങ്ങളും അങ്ങനെ തന്നെ. ഇത് വില കയറ്റത്തിലാണെത്തുന്നത്.
      പലിശയുടെ സാന്നിദ്ധ്യം അങ്ങനെ സര്‍വ്വവ്യാപിയാവുന്നു. അടുക്കളയില്‍ പോലും പലിശ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. അധ്വാന മിച്ചം യഥാര്‍ത്ഥ അവകാശിക്ക് ലഭിക്കാതെ പണമിടപാട് ഏജന്‍സിയായ ബങ്കില്‍ വന്നു ചേരുന്നു.
       വന്‍കിട ബാങ്കുകാര്‍ ഓഹരി വിപണിയിലും വന്‍ വ്യവസായത്തിലും മുതലിറക്കുന്നു. ഇത്കാരണം വ്യാവസായിക വളര്‍ച്ചാനിരക്ക് ഉല്‍പ്പന്ന വിലയുടെ തോതനുസരിച്ച് നിര്‍ണയിക്കപ്പെടുന്നു. വിമാനം, യുദ്ധോപകരണങ്ങള്‍, ആണവറിയാക്ടറുകള്‍, സാങ്കേതികാറിവുകള്‍ തുടങ്ങിയവ വാങ്ങുന്ന സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വന്‍വില നല്‍കേണ്ടിവരുന്നു. ഈ വന്‍തുക സബ്‌സിഡിയില്‍ നിന്ന് ഈടാക്കാന്‍ നിര്‍ബന്ധിതരാവുന്നു. സര്‍ക്കാര്‍ ബജറ്റില്‍ വന്‍തുക കാണേണ്ടിവരുന്നു. ഈ ധനകമ്മി കണ്ടെത്താന്‍ അധികഭാരം നികുതിയായി പൗരന്മാരില്‍ ചുമത്തപ്പെടുന്നു. ഫലത്തില്‍ ഒരു ചെറു സഹകരണ ബാങ്ക് മുതല്‍ വന്‍കിട കൊമേഴ്‌സല്‍ ബാങ്കുകളും സര്‍ക്കാറുകളും നിര്‍വ്വഹിക്കുന്ന പ്രധാന ധര്‍മം സാധാരണ ജനങ്ങള്‍ക്കുമേല്‍ അറ്റമില്ലാതെ ഭാരം അടിക്കടി കയറ്റിവെക്കലാണ്. ചാര്‍ട്ട് ശ്രദ്ധിക്കുക:
Capital 5,00,000
60
Instalment
EMI Interest 7.50% Total 60
Instalment
EMI Service Charge
Perhead
Total
1 8335 3125 11460 1 8335 750 9085
2 8335 3125 11460 2 8335 750 9085
3 8335 3125 11460 3 8335 750 9085
4 8335 3125 11460 4 8335 750 9085
5 8335 3125 11460 5 8335 750 9085
6 8335 3125 11460 6 8335 750 9085
7 8335 3125 11460 7 8335 750 9085
8 8335 3125 11460 8 8335 750 9085
9 8335 3125 11460 9 8335 750 9085
10 8335 3125 11460 10 8335 750 9085
11 8335 3125 11460 11 8335 750 9085
12 8335 3125 11460 12 8335 750 9085
13 8335 3125 11460 13 8335 750 9085
14 8335 3125 11460 14 8335 750 9085
15 8335 3125 11460 15 8335 750 9085
16 8335 3125 11460 16 8335 750 9085
17 8335 3125 11460 17 8335 750 9085
18 8335 3125 11460 18 8335 750 9085
19 8335 3125 11460 19 8335 750 9085
20 8335 3125 11460 20 8335 750 9085
21 8335 3125 11460 21 8335 750 9085
22 8335 3125 11460 22 8335 750 9085
23 8335 3125 11460 23 8335 750 9085
24 8335 3125 11460 24 8335 750 9085
25 8335 3125 11460 25 8335 750 9085
26 8335 3125 11460 26 8335 750 9085
27 8335 3125 11460 27 8335 750 9085
28 8335 3125 11460 28 8335 750 9085
29 8335 3125 11460 29 8335 750 9085
30 8335 3125 11460 30 8335 750 9085
31 8335 3125 11460 31 8335 750 9085
32 8335 3125 11460 32 8335 750 9085
33 8335 3125 11460 33 8335 750 9085
34 8335 3125 11460 34 8335 750 9085
35 8335 3125 11460 35 8335 750 9085
36 8335 3125 11460 36 8335 750 9085
37 8335 3125 11460 37 8335 750 9085
38 8335 3125 11460 38 8335 750 9085
39 8335 3125 11460 39 8335 750 9085
40 8335 3125 11460 40 8335 750 9085
41 8335 3125 11460 41 8335 750 9085
42 8335 3125 11460 42 8335 750 9085
43 8335 3125 11460 43 8335 750 9085
44 8335 3125 11460 44 8335 750 9085
45 8335 3125 11460 45 8335 750 9085
46 8335 3125 11460 46 8335 750 9085
47 8335 3125 11460 47 8335 750 9085
48 8335 3125 11460 48 8335 750 9085
49 8335 3125 11460 49 8335 750 9085
50 8335 3125 11460 50 8335 750 9085
51 8335 3125 11460 51 8335 750 9085
52 8335 3125 11460 52 8335 750 9085
53 8335 3125 11460 53 8335 750 9085
54 8335 3125 11460 54 8335 750 9085
55 8335 3125 11460 55 8335 750 9085
56 8335 3125 11460 56 8335 750 9085
57 8335 3125 11460 57 8335 750 9085
58 8335 3125 11460 58 8335 750 9085
59 8335 3125 11460 59 8335 750 9085
60 8335 3125 11460 60 8335 750 9085
500100 187500 687600 500100 45000 545100


സാധാരണയില്‍ ഒരു വാഹന വായ്പ ബാങ്കില്‍ നിന്നും ഇസ്‌ലാമിക് ബാങ്കില്‍ നിന്നും എടുത്താലുള്ള വ്യത്യാസം ശ്രദ്ധിക്കുക (60 മാസ ഘഡുക്കള്‍)
      റിസര്‍വ്വ് ബാങ്ക് ഡയരക്ടര്‍ ഇസ്‌ലാമിക് ബാങ്കിംഗ് സാധ്യത നിരാകരിച്ചുകൊണ്ട് നടത്തിയ പ്രസ്താവന നിലവിലുള്ള ബാങ്കുകളുടെ കച്ചവടതലത്തിലല്ല ഇസ്‌ലാമിക ബാങ്കിംഗ് എന്ന നിലക്കാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് ഇസ്‌ലാമിക ബാങ്ക്. സഊദി അറേബ്യ, ഗള്‍ഫ് രാഷ്ട്രങ്ങള്‍, ഈജിപ്ത്, മലേഷ്യ, ബ്രിട്ടന്‍, യു.എസ്. തുടങ്ങിയ രാഷ്ട്രങ്ങളിലെല്ലാം ഇപ്പോള്‍ നൂറ് കണക്കായ പലിശരഹിത ഇസ്‌ലാമിക് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു, അരനൂറ്റാണ്ടോളമായി ഈ പരീക്ഷണം തുടങ്ങിയിട്ട്. ലോകത്തെ സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും മറികടക്കാന്‍ ശക്തമായ അടിത്തറയുള്ള സംവിധാനം ഇസ്‌ലാമിക ബാങ്കിംഗ് വ്യവസ്ഥയാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സാമ്പത്തിക പഠന വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ട് 22-05-2009 അല്‍മദീന ഓണ്‍ ലൈന്‍ എഡിഷനില്‍ വന്നിരുന്നു.
     ബാങ്കിംഗ് മേഖലയുടെ മാനവിക വല്‍ക്കരണമാണ് ഇസ്‌ലാമിക് ബാങ്കിന്റെ മുഖമുദ്ര വാണിജ്യവല്‍ക്കരണമല്ല. നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന മൂലധനം വട്ടിപ്പലിശക്ക് മറ്റുള്ളവര്‍ക്ക് കൈമാറി കൈനിറയെ പണംവാരാന്‍ മനോഹര കൗണ്ടറുകള്‍ തീര്‍ത്തു കാത്തിരിക്കുന്ന ഉദ്യോഗസ്ഥരല്ല ഇസ്‌ലാമിക് ബാങ്കിന്റെ നടത്തിപ്പുകാര്‍. നിക്ഷേപമായി സ്വീകരിക്കുന്ന ധനവും സര്‍ക്കാര്‍ അര്‍ദ്ദസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന കരുതല്‍ ധനവും ആവശ്യക്കാര്‍ക്ക് ആവശ്യത്തിന്റെ തോതനുസരിച്ച് മാനവിക താല്‍പര്യം പരിഗണിച്ച് ചൂഷണമൊട്ടുമില്ലാതെ നല്‍കുന്നതാണ് ഈ പദ്ധതി.
     പലിശയെന്ന വില്ലനില്‍ നിന്നുള്ള രക്ഷയാണ് ആധുനിക സമൂഹത്തെ രക്ഷപ്പെടുത്താനാഗ്രഹിക്കുന്നവര്‍ കാംക്ഷിക്കേണ്ടത്. ഇപ്പോള്‍ സംസ്ഥാനത്തെ സഹകരണ പ്രാദേശിക ബാങ്കുകളിലെ പ്രധാന നിക്ഷേപം കുടുംബശ്രീ യൂണിറ്റുകളുടേതാണത്രെ. മൈക്രോഫൈനാന്‍സ്. ഈ നിക്ഷേപവും അക്കൗണ്ട് തുടങ്ങാനുള്ള തുകയും ബാങ്കില്‍ കെട്ടികിടക്കുന്ന ധനമിച്ചമാവുന്നു. 
      ദേശീയ തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഫണ്ടുകള്‍ ബാങ്കുകളിലാണെത്തുന്നത്. ഗ്യാസ്, റേഷന്‍ സബ്‌സിഡികള്‍ കൂടി ബാങ്കില്‍ താമസിയാതെ എത്തുന്നു. ഫലത്തില്‍ 40-60 ശതമാനം മാത്രമാണ് പിന്‍വലിക്കപ്പെടുന്നത്. അഥായത് പാവപ്പെട്ടവരുടെ കോടിക്കണക്കായ രൂപ ബാങ്കില്‍ ഡത്ത് മണിയായി വിശ്രമിക്കുന്നു. ബാങ്കുകള്‍ ഈ തുക സാധാരണക്കാര്‍ക്ക് പലിശക്ക് വിറ്റ് വന്‍ലാഭം ഉണ്ടാക്കുന്നു.
       സ്വകാര്യപലിശയിടപാട് സ്ഥാപനങ്ങളുടെ വാര്‍ഷിക മുന്നേറ്റ കണക്ക് ഇടക്കിടെ പരസ്യപ്പെടുത്തുന്നത് ശ്രദ്ധിക്കുക. ഇത്തരം സ്ഥാപനങ്ങള്‍ അവരുടെ കച്ചവടാവശ്യാര്‍ത്ഥം പുറപ്പെട്ടിരിക്കുന്ന പരസ്യങ്ങളും ശ്രദ്ധിക്കുക. ഒരു മിനുട്ടില്‍ ഗോള്‍ഡ് ലോണ്‍, മൂന്ന് മനുട്ടില്‍ വാഹന ലോണ്‍, 2 മിനുട്ടില്‍ വിദ്യാഭ്യാസ വായപ്, പലിശ കൊള്ളയായി വളരുകയാണ്. എറണാകുളം ജില്ലയിലെ എല്ലാ വീട്ടുകാരും ബാങ്ക് അക്കൊണ്ടുള്ളവരായി തീര്‍ന്ന ദേശീയ നേട്ടം(?) ഉദ്ഘാടനം ചെയ്യാനാണ് റിസര്‍വ്വ് ബാങ്ക് ഡയരക്ടര്‍ കൊച്ചിയിലെത്തിയത്. എന്ന് വെച്ചാല്‍ ഒരു ജില്ലയിലെ മുഴുവന്‍ മനുഷ്യരും പലിശകെണിയില്‍ വീഴ്ത്തി എന്നല്ലേ.
        കേരളത്തില്‍ ധാരാളം മഹല്ലുകളോടനുബന്ധിച്ച് പലിശ രഹിത നിക്ഷേപം, സഹായപദ്ധതികള്‍ നിലവിലുണ്ട്. റിസര്‍വ്വ് ബാങ്കിന്റെ അനുവദിയില്ലാതെ തന്നെ വിജയകരമായി നടന്നുവരുന്നു. സാധാരണക്കാരുടെ അത്യാവശ്യങ്ങള്‍ക്ക് പലിശയില്ലാതെ ധനസഹായം ലഭ്യമാക്കുന്നതിനും ധനമിച്ചം പലിശ രഹിതമായി സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഈ സംവിധാനം ഉപകരിക്കുന്നു. ഈ പദ്ധതിക്ക് കേന്ദ്രീകൃതം രൂപം നല്‍കി. ഒരു ശൃംഖലയായി രൂപപ്പെടുത്തിയാല്‍ വന്‍മുന്നേറ്റത്തിന് സാധ്യത ഉണ്ട്. പലിശയെന്ന ചൂഷണത്തില്‍ നിന്ന് ധനാഢ്യരും, സാധാരണക്കാരും, പാവപ്പെട്ടവരും രക്ഷപ്പെടുന്നതോടൊപ്പം പണം ആവശ്യക്കാര്‍ക്ക് യഥാവിധി പലിശ നല്‍കാതെ ലഭ്യമാവുന്നു എന്ന പണത്തിന്റെ യഥാര്‍ത്ഥ ധര്‍മം നിര്‍വാഹിക്കാനും കഴിയുന്നു.
        ഡോക്ടര്‍ മുഹമ്മദ് അബ്ദുല്‍ബാരി, ഫാദര്‍ മോറീസ് ഗ്ലാമര്‍, അഡ്‌മോത്ഷാ എന്നീ മൂന്ന് പേര്‍ 2009 ഓഗസ്ത് മാസം 7ന് വിശുദ്ധ ഖുര്‍ആനും, ഇഞ്ചീലും, തൗറായും കയ്യിലേന്തി ലണ്ടനില്‍ ഒരു ജാഥ നടത്തി റോയല്‍ ബാങ്ക് ഓഫ് സ്‌ക്കോട്ട്‌ലാന്റ് പ്രസിഡണ്ട് സര്‍ ഫിലിപ്പ് ഹോട്ടന് അദ്ദേഹത്തിന്റെ കൊട്ടാര തുല്യമായ ഓഫീസിലെത്തി വിശുദ്ധ ഗ്രന്ഥങ്ങള്‍ സമര്‍പ്പിച്ചു. പലിശയാണ് പലിശ മാത്രമാണ്. മാനവരാശിയുടെ നടുവൊടിക്കുന്നത്. പലിശയുടെ വ്യവസ്ഥാപിത ഏജന്‍സിയാണ്  ബാങ്കുകള്‍ മാനവരാശിയെ രക്ഷിക്കൂ എന്ന പ്രതീകാത്മക അഭ്യര്‍ത്ഥനായിരുന്നു. മുസ്‌ലിം, ക്രിസ്ത്യന്‍, ജൂദ നേതാക്കളുടെ ഈ പദയാത്രയും വേദഗ്രന്ഥ കൈമാറ്റവും. ഇസ്‌ലാമിക കര്‍മശാസ്ത്രവ്യവസ്ഥയില്‍ നാല്തരം പലിശയെ പരാമര്‍ശിക്കുന്നു. നാലും നിഷിദ്ധമാക്കിയിട്ടുണ്ട്.
      1. രിബല്‍ ഖര്‍ള്: കടം കൊടുക്കുന്നവന് എന്തെങ്കിലുമൊരു ഉപകാരം നിബന്ധന ചെയ്യുക.
      2. രിബല്‍ യദ്: രണ്ടു വസ്തുക്കള്‍ തമ്മില്‍ മാറ്റകച്ചവടം നടത്തുമ്പോള്‍ സദസ്സ് വിട്ട് പിരിയുംമുമ്പ് വസ്തുക്കള്‍ പരസ്പരം കൈമാറാതിരിക്കുക.
     3. രിബന്നസാഅ്: രണ്ടാലൊരു വസ്തുവിന് അവധി നിബന്ധന ചെയ്യുക.
     4. രിബല്‍ ഫള്‌ല്: വിനിമയം നടത്തുന്ന രണ്ടുവസ്തുക്കളില്‍ (നാണയം, നാണ്യവിളകള്‍) നിന്ന് ഒന്ന് കൂടുതലാക്കുക.
     രിബല്‍യദ്, രിബന്നസാഅ്, രിബല്‍ ഫള്‌ല് ഇവ മൂന്നും ഒരേ ഇനത്തില്‍പെട്ട ഭക്ഷ്യവസ്തുക്കളോ നാണയങ്ങളോ (സ്വര്‍ണം, വെള്ളി, കറന്‍സി) പരസ്പരം മാറ്റകച്ചവടം നടത്തുമ്പോള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. 
     ഈ നാലും സകല തലത്തിലും ഇസ്‌ലാം നിഷിദ്ധമാക്കിയിരിക്കുന്നു. വിടവാങ്ങല്‍ ഹജ്ജില്‍ മുഹമ്മദ് നബി(സ) പലിശയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്തിയതായി പ്രഖ്യാപിച്ചു. പലിശ കൊടുക്കരുത്, വാങ്ങരുത്, എഴുതരുത്, സാക്ഷി നില്‍ക്കരുത് എന്ന് ഉറക്കെയുരുവിട്ടു. ഇസ്‌ലാമിക ബാങ്കിന് ഇന്ത്യയില്‍ നിയമതടസം ഉണ്ടെങ്കില്‍ അത് തിരുത്തുവാന്‍ പാര്‍ലിമെന്റിന് അധികാരമുണ്ടല്ലോ. സ്വതന്ത്ര്യാനനന്തര നമ്മുടെ ഭരണഘടന 106 തവണകളെങ്കിലും ഭേതഗതികള്‍ക്ക് വിധേയമായിട്ടുണ്ട്. ജനങ്ങള്‍ക്ക് മതം നോക്കേണ്ട കാര്യമില്ല. എല്ലാ മതങ്ങളും പലിശ നിരാകരിക്കുന്നു. ജനാധിപത്യം ഒരു മതല്ലെന്ന് വെച്ച് പലിശ ആശയമായി ദാര്‍ശനിക മാനം നല്‍കി മഹത്വവര്‍ക്കരിക്കുന്നതെന്തിന്.
     റിസര്‍വ്വ് ബാങ്കിന് നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം പലിശ രഹിത ബാങ്കിംഗ് എന്നതലം അപരിചിതമാവാം. എന്നാല്‍, മതിയായ നിയമനിര്‍മാണങ്ങള്‍ നടത്തി പലിശ രഹിത ബാങ്കിങ്ങിനും ഇന്ത്യയില്‍ അവസരം ഉണ്ടാക്കാന്‍ ഭരണകൂടം ആര്‍ജവം കാണിക്കണം.
      മുസ്‌ലിംകള്‍ക്ക് മാത്രമല്ല ഇത് ഉപകാരപ്പെടുക. നീതിബോധവും സാമാന്യ സാമൂഹ്യ പ്രതിബദ്ധതയുമുള്ളവരും ഈ നിലപാട് സ്വാഗതം ചെയ്യും. ഇസ്‌ലാമിക ബാങ്കിലെ നിക്ഷേപകര്‍ക്ക് ബാങ്ക് നടത്തുന്ന കാര്‍ഷിക, വ്യാപാര, വ്യവസായ മേഖലയില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ആനുപാതിക വിഹിതവും ലഭിക്കും. ഇതിന് അംശായാദായം(പലിശ) എന്ന് പറയപ്പെടുന്നില്ല. ബാങ്ക് യഥാര്‍ത്ഥത്തില്‍ ഒരു വ്യാപാരിയോ, വ്യവസായിയോ, സഹായിയോ, സംരക്ഷകനോ ആയിത്തീരുന്നതാണ് ഇസ്‌ലാമിക് ബാങ്കിംഗ്, ബാങ്കിംഗിന്റെ മാനവീക വല്‍ക്കരണം. മദ്യ നിരോധനം, പറഞ്ഞപ്പോള്‍ വര്‍ഗീയത പറഞ്ഞാക്ഷേപിച്ചപോലെ പലിശയും പറഞ്ഞ് വഷളാക്കരുത്. ഭാരതത്തിന്റെ സാമ്പത്തിക ഭാവി പലിശ രഹിത സാമ്പത്തിക വ്യവഹാരങ്ങള്‍ വഴിയാണ് വേഗത്തില്‍ ശക്തിപ്പെടുക.
New Update 

ഇസ്‌ലാമിക് ബാങ്കിംഗ് വിപുല വായനക്ക് വിധേയമാക്കണം

     1. സമ്പത്ത് (ധനം) ചൂഷണ ഉപാദിയോ, ഉപകരണമോ അല്ല.
     2. ധനം: കൃഷി, കച്ചവടം, വ്യവസായം തുടങ്ങിയ മോഖലകളില്‍ സത്യസന്ധമായി വിന്യസിച്ച് വര്‍ദ്ദനവ് വരുത്തണം.
     3. ധനമിച്ചം ദരിദ്രര്‍ക്ക് അവകാശപ്പെട്ടതുകൂടിയായതിനാല്‍ അവരെ ഉയര്‍ത്തികൊണ്ടുവരാന്‍ രണ്ട് തരം സബ്‌സിഡി (സകാത്ത് നിര്‍ബന്ധ ദാനം സ്വദഖ ഐഛിക ദാനം) നല്‍കാന്‍ ധനാഢ്യര്‍ ബാധ്യസ്ഥരാണ്. ഇക്കാരണങ്ങളാല്‍ പലിശ നിശിദ്ധമാവുന്നു. ധനാഡ്യര്‍ ധനര്‍ധനവിന് ദരിദ്രരരെ ഉപയോഗപ്പെടുത്തുന്നത് സാമ്പത്തിക ക്രീമനിലസമായി ഇസ്‌ലാം കാണുന്നു.
ഇസ്‌ലാമിക ബാങ്കിംഗിന്റെ സംഘടനാ രീതിയും, നിര്‍വഹണവും, ആവര്‍ത്തന ചെലവുകളും ലേഖനത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. 
     1. പലിശ ആഗ്രഹിക്കാത്ത പാവപ്പെട്ടവരെ സഹായിക്കണമെന്നാഗ്രഹിക്കുന്ന ദനാഢ്യരുടെ പലിശ രഹിത നിക്ഷേപവും, സര്‍ക്കാറുകള്‍ നല്‍കുന്ന സബ്‌സിഡികളും ഇതാണ് ഇസ്‌ലാമിക ബാങ്കിന്റെ പ്രധാന മൂലധനം.
     2. ഈ കാപിറ്റല്‍ ഫണ്ട് ചൂഷണ വിമുക്തവും പലിശ രഹിതവുമായ കൃഷി, കച്ചവടം, വ്യവസായം തുടങ്ങിയ മേഖലയില്‍ ഇസ്‌ലാമിക് ബാങ്ക് നേരിട്ടോ ഗുണഭോക്താക്കള്‍ മുഖേനെയോ ഇടപെട്ടു ലഭിക്കുന്ന അധിക വരുമാനവും മൂലധനത്തില്‍ വന്നു ചേര്‍ന്നു.
ദരിദ്രര്‍ക്ക് രണ്ട് വിധമുള്ള സഹായ പാക്കേജുകള്‍ നടപ്പിലാക്കുന്നു. 
     1. വാഹനം, ഭവനം, കച്ചവടം, കൃഷി, ചെറുകിട വ്യവസായം തുടങ്ങിയവ നടത്തുന്നതിനുള്ള കടം. ഇത് പലിശ രഹിതമായി നിശ്ചിത ഈടിലോ മതിയായ ഗാരന്റിയിലോ നല്‍കുന്നു. ഇങ്ങനെ നല്‍കുന്ന ബാങ്കിന്റെ നടത്തിപ്പിന് (ആവര്‍ത്തന ചെലവ്) വരുന്ന തുക ഗുണഭോക്താക്കളില്‍ നിന്ന് സര്‍വ്വീസ് ചാര്‍ജിനത്തില്‍ വസൂല്‍ ചെയ്യുന്നു. ഈ തുക ഗുണഭോക്താക്കള്‍ക്കിടില്‍ വിഭജിക്കുമ്പോള്‍ നാമമാത്ര സംഖ്യയായിരിക്കും.
     2. തിരച്ചടവില്ലാത്ത സഹായങ്ങള്‍ ദരിദ്രര്‍ക്ക് നല്‍കുന്നു. രോഗം, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഒരു വര്‍ഷം നിശ്ചിത തുക ബാങ്ക് മാറ്റിവെച്ച് അര്‍ഹര്‍ക്ക് അപേക്ഷയുടെ തോതനുസരിച്ച് നല്‍കുന്നു. പലിശ വന്നുചേരരുത് എന്നാഗ്രഹിക്കുന്നവരുടെ ധനം സുരക്ഷിതമായി സൂക്ഷിക്കുവാനും, വ്യവസായ, വാണിജ്യ കാര്‍ഷിക രംഗത്ത് കൂടുതല്‍ ഇടപെടാനും ധനാഡ്യര്‍ക്ക് അവസരം ഉണ്ടാക്കുന്നു. വിശുദ്ധി ധനവര്‍ദ്ദനവിലൂടെ സുരക്ഷയും, സംതൃപ്തിയും പരാസഹായ സാധ്യതകളും ഉണ്ടാവുന്നു. ഇസ്‌ലാമിക് ബാങ്ക് മാനവിക വല്‍ക്കരണമാണ് ലഭ്യമാക്കുന്നത്. വാണിജ്യവല്‍ക്കരണമല്ല.



10 comments:

  1. പലിശ പ്രശ്നം തന്നെ. പക്ഷെ ഇസ്ലാമിക് ബാങ്കിങ്ങില്‍ ആളുകള്‍ക്ക് വിശ്വാസം പോര.

    എന്റെ കയ്യില്‍ ഒരു പതിനായിരം രൂപ ഉണ്ടെന്നു വിചാരിക്കുക. ഈ പതിനായിരം രൂപയ്ക്കു എനിക്ക് ഇന്ന് ഒരു TV വാങ്ങാം എന്ന് വിചാരിക്കുക. ഇന്ത്യയുടെ പണപ്പെരുപ്പം ഏകദേശം 10 % ആണ്. അതായത് ഇന്ന് പതിനായിരം രൂപയ്ക്കു വാങ്ങാവുന്ന സാധനം അടുത്ത വര്ഷം ആകുമ്പോള്‍ 10 % വില കൂടി പതിനൊന്നു ആയിരം ആയി മാറും. അതായത് ഇന്ന് ഞാന്‍ TV വാങ്ങാതെ പതിനായിരം രൂപ ഒരാള്‍ക്ക്‌ കടം കൊടുത്താല്‍, അടുത്ത വര്ഷം പതിനൊന്നു ആയിരം കിട്ടിയാല്‍ മാത്രമേ എനിക്ക് നഷ്ടം വരാതെ ഇരിക്കുകയുള്ളൂ. പലിശ വാങ്ങാതെ ഇരുന്നാല്‍ എനിക്ക് ഏകദേശം ആയിരം രൂപയുടെ നഷ്ടം ഒരുവര്‍ഷം കൊണ്ട് സംഭവിക്കും. അതുകൊണ്ട് പലിശ വാങ്ങാനും കൊടുക്കാനും ഞാന്‍ നിര്‍ബന്ധിതന്‍ ആകുകയാണ്.

    ReplyDelete
    Replies
    1. @ 1. സമ്പത്ത് (ധനം) ചൂഷണ ഉപാദിയോ, ഉപകരണമോ അല്ല.

      ധനം ഉപകരണം ആകുന്നതു എങ്ങനെ എന്ന് മുകളിലെ കമന്റ് വായിക്കുക.

      Delete
  2. 1. എനിക്ക് ഒരു മാസത്തേക്ക് പണം കടം വേണം. ഇസ്ലാമിക് ബാങ്ക് നല്‍കുമോ? അതുകൊണ്ട് എന്താണ് ബാങ്കിന് പ്രയോജനം?
    2. എനിക്ക് റിട്ടേണ്‍ ഒന്നും തരാത്ത സാധനങ്ങള്‍ വാങ്ങണം. ഇസ്ലാമിക് ബാങ്ക് ലോണ്‍ തരുമോ?
    3. പലിശക്ക് ബാങ്കില്‍ നിക്ഷേപിച്ചാല്‍ അതില്‍ യാതൊരു റിസ്കും ഇല്ല. എനിക്ക് പണം തിരികെ ലഭിക്കും. ഇസ്ലാമിക് ബാങ്കിന്റെ പ്രോഫിറ്റ് ഷയരിംഗ് രീതി എത്രമാത്രം റിസ്കി ആണെന്ന് ആലോചിക്കണം. എന്റെ പണം തിരികെ ലഭിക്കും എന്നതിന് എന്ത് ഉറപ്പാണ് ഉള്ളത്?
    4. റിസേര്‍വ് ബാങ്കിന്റെ അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ മഹല്ലുകളിലും മറ്റും കൊണ്ടേ പണം നിക്ഷേപിച്ചവര്‍ ഓര്‍ക്കുക നിങ്ങളുടെ പണത്തിനു യാതൊരു ഗ്യാരണ്ടിയും ഇല്ല.
    5. ഇസ്ലാമിക് ബാങ്ക് ആരാണ് നടത്തുന്നത്? എവിടെ നിന്നാണ് ഇതിന്റെ ഉദ്യോഗസ്ഥന്മാര്‍ പഠിച്ചു ഇറങ്ങുന്നത്? നടത്തുവാന്‍ പ്രോഫഷനാല്‍ ആയ ആളുകള്‍ ഉണ്ടോ?
    6. ഇസ്ലാമിക് ബാങ്കിംഗ് അനുവദിച്ച പാക്കിസ്ഥാനില്‍ liquidity ratio 35% of demand and time liabilities ആണ്.

    ReplyDelete
  3. ഉസ്താതെ സംഗതി ഉഷാറായിരിക്കുന്നു.
    അഭിനന്ദനങ്ങള്‍.

    പക്ഷെ ഈ ബാങ്കിംഗ് രീതിയെ കുറിച്ച് കുറച്ചു കൂടെ വിശദീകരണം പ്രതീക്ഷിക്കുന്നു.ഇതിന്ടെ പ്രവര്‍ത്തന രീതിയും മറ്റും.

    പിന്നെ കമ്മ്യുണിസ്റ്റ് കാരായ മന്ത്രിമാര്‍ ഈ വിഷയത്തില്‍ കാണിച്ച ശുഷ്ക്കാന്തിയുടെ പത്തിലൊന്ന് ഞമ്മളെ മന്ത്രിമാര്‍ എന്താ കാണിക്കാത്തൂ..??

    ReplyDelete
  4. ഇസ്‌ലാമിക് ബാങ്കിംഗ് വിപുല വായനക്ക് വിധേയമാക്കണം

    1. സമ്പത്ത് (ധനം) ചൂഷണ ഉപാദിയോ, ഉപകരണമോ അല്ല.
    2. ധനം: കൃഷി, കച്ചവടം, വ്യവസായം തുടങ്ങിയ മോഖലകളില്‍ സത്യസന്ധമായി വിന്യസിച്ച് വര്‍ദ്ദനവ് വരുത്തണം.
    3. ധനമിച്ചം ദരിദ്രര്‍ക്ക് അവകാശപ്പെട്ടതുകൂടിയായതിനാല്‍ അവരെ ഉയര്‍ത്തികൊണ്ടുവരാന്‍ രണ്ട് തരം സബ്‌സിഡി (സകാത്ത് നിര്‍ബന്ധ ദാനം സ്വദഖ ഐഛിക ദാനം) നല്‍കാന്‍ ധനാഢ്യര്‍ ബാധ്യസ്ഥരാണ്. ഇക്കാരണങ്ങളാല്‍ പലിശ നിശിദ്ധമാവുന്നു. ധനാഡ്യര്‍ ധനര്‍ധനവിന് ദരിദ്രരരെ ഉപയോഗപ്പെടുത്തുന്നത് സാമ്പത്തിക ക്രീമനിലസമായി ഇസ്‌ലാം കാണുന്നു.
    ഇസ്‌ലാമിക ബാങ്കിംഗിന്റെ സംഘടനാ രീതിയും, നിര്‍വഹണവും, ആവര്‍ത്തന ചെലവുകളും ലേഖനത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.
    1. പലിശ ആഗ്രഹിക്കാത്ത പാവപ്പെട്ടവരെ സഹായിക്കണമെന്നാഗ്രഹിക്കുന്ന ദനാഢ്യരുടെ പലിശ രഹിത നിക്ഷേപവും, സര്‍ക്കാറുകള്‍ നല്‍കുന്ന സബ്‌സിഡികളും ഇതാണ് ഇസ്‌ലാമിക ബാങ്കിന്റെ പ്രധാന മൂലധനം.
    2. ഈ കാപിറ്റല്‍ ഫണ്ട് ചൂഷണ വിമുക്തവും പലിശ രഹിതവുമായ കൃഷി, കച്ചവടം, വ്യവസായം തുടങ്ങിയ മേഖലയില്‍ ഇസ്‌ലാമിക് ബാങ്ക് നേരിട്ടോ ഗുണഭോക്താക്കള്‍ മുഖേനെയോ ഇടപെട്ടു ലഭിക്കുന്ന അധിക വരുമാനവും മൂലധനത്തില്‍ വന്നു ചേര്‍ന്നു.
    ദരിദ്രര്‍ക്ക് രണ്ട് വിധമുള്ള സഹായ പാക്കേജുകള്‍ നടപ്പിലാക്കുന്നു.
    1. വാഹനം, ഭവനം, കച്ചവടം, കൃഷി, ചെറുകിട വ്യവസായം തുടങ്ങിയവ നടത്തുന്നതിനുള്ള കടം. ഇത് പലിശ രഹിതമായി നിശ്ചിത ഈടിലോ മതിയായ ഗാരന്റിയിലോ നല്‍കുന്നു. ഇങ്ങനെ നല്‍കുന്ന ബാങ്കിന്റെ നടത്തിപ്പിന് (ആവര്‍ത്തന ചെലവ്) വരുന്ന തുക ഗുണഭോക്താക്കളില്‍ നിന്ന് സര്‍വ്വീസ് ചാര്‍ജിനത്തില്‍ വസൂല്‍ ചെയ്യുന്നു. ഈ തുക ഗുണഭോക്താക്കള്‍ക്കിടില്‍ വിഭജിക്കുമ്പോള്‍ നാമമാത്ര സംഖ്യയായിരിക്കും.
    2. തിരച്ചടവില്ലാത്ത സഹായങ്ങള്‍ ദരിദ്രര്‍ക്ക് നല്‍കുന്നു. രോഗം, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഒരു വര്‍ഷം നിശ്ചിത തുക ബാങ്ക് മാറ്റിവെച്ച് അര്‍ഹര്‍ക്ക് അപേക്ഷയുടെ തോതനുസരിച്ച് നല്‍കുന്നു. പലിശ വന്നുചേരരുത് എന്നാഗ്രഹിക്കുന്നവരുടെ ധനം സുരക്ഷിതമായി സൂക്ഷിക്കുവാനും, വ്യവസായ, വാണിജ്യ കാര്‍ഷിക രംഗത്ത് കൂടുതല്‍ ഇടപെടാനും ധനാഡ്യര്‍ക്ക് അവസരം ഉണ്ടാക്കുന്നു. വിശുദ്ധി ധനവര്‍ദ്ദനവിലൂടെ സുരക്ഷയും, സംതൃപ്തിയും പരാസഹായ സാധ്യതകളും ഉണ്ടാവുന്നു. ഇസ്‌ലാമിക് ബാങ്ക് മാനവിക വല്‍ക്കരണമാണ് ലഭ്യമാക്കുന്നത്. വാണിജ്യവല്‍ക്കരണമല്ല.

    ReplyDelete
    Replies
    1. @ 1. സമ്പത്ത് (ധനം) ചൂഷണ ഉപാദിയോ, ഉപകരണമോ അല്ല.

      ധനം ഉപകരണം ആകുന്നതു എങ്ങനെ എന്ന് ആദ്യത്തെ കമന്റ് വായിക്കുക.

      @ 2. ധനം: കൃഷി, കച്ചവടം, വ്യവസായം തുടങ്ങിയ മോഖലകളില്‍ സത്യസന്ധമായി വിന്യസിച്ച് വര്‍ദ്ദനവ് വരുത്തണം.

      ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ ഇതിനുള്ള സംവിധാനം ഉണ്ട്. രണ്ടു ലക്ഷം കോടിയോളം രൂപയുടെ ട്രേഡ് നടക്കുന്ന നമ്മുടെ ഷെയര്‍ മാര്‍ക്കറ്റ് ഇതിനു ഉദാഹരണം ആണ്.

      @3. ധനമിച്ചം ദരിദ്രര്‍ക്ക് അവകാശപ്പെട്ടതുകൂടിയായതിനാല്‍ അവരെ ഉയര്‍ത്തികൊണ്ടുവരാന്‍ രണ്ട് തരം സബ്‌സിഡി (സകാത്ത് നിര്‍ബന്ധ ദാനം സ്വദഖ ഐഛിക ദാനം) നല്‍കാന്‍ ധനാഢ്യര്‍ ബാധ്യസ്ഥരാണ്.

      ദാരിദ്യ നിര്‍മാര്‍ജനത്തിന് അനേകം പദ്ധതികള്‍ നമ്മുടെ ഗവന്മേന്റ്റ് മുന്നോട്ടു വക്കുന്നുണ്ട്. അത് നന്നായി പ്രയോജനപ്പെടുത്തിയാല്‍ പോരെ?

      @1. പലിശ ആഗ്രഹിക്കാത്ത പാവപ്പെട്ടവരെ സഹായിക്കണമെന്നാഗ്രഹിക്കുന്ന ദനാഢ്യരുടെ പലിശ രഹിത നിക്ഷേപവും, സര്‍ക്കാറുകള്‍ നല്‍കുന്ന സബ്‌സിഡികളും ഇതാണ് ഇസ്‌ലാമിക ബാങ്കിന്റെ പ്രധാന മൂലധനം.

      പാക്കിസ്ഥാനിലെ അവസ്ഥ നോക്കുക. അവസാനം ഗവന്മേന്റ്റ് സബ്സിഡി മാത്രം ആയി ബാങ്കിന്റെ ആസ്തി.

      2. ഈ കാപിറ്റല്‍ ഫണ്ട് ചൂഷണ വിമുക്തവും പലിശ രഹിതവുമായ കൃഷി, കച്ചവടം, വ്യവസായം തുടങ്ങിയ മേഖലയില്‍ ഇസ്‌ലാമിക് ബാങ്ക് നേരിട്ടോ ഗുണഭോക്താക്കള്‍ മുഖേനെയോ ഇടപെട്ടു ലഭിക്കുന്ന അധിക വരുമാനവും മൂലധനത്തില്‍ വന്നു ചേര്‍ന്നു.

      വേലി വിള തിന്നില്ല എന്നതിന് എന്താണ് ഉറപ്പു? പ്രത്യേകിച്ചു ലീഗിനെ പോലുള്ള അഴിമതിക്കാര്‍ മാത്രം ഉള്ള ഇന്ത്യയില്‍?

      Delete
  5. 'പാകിസ്ഥാന്‍' എന്തിന് മാതൃകയാക്കണം? ഒരു രാഷ്ട്രത്തെയല്ല മാത്യകയാക്കേണ്ടത് വ്യവസ്ഥകളെയാണ്. ഞാന്‍ രാഷ്ട്രീയ സംവാദകനല്ല. ലീഗ് മാത്രം അഴിമതിക്കാരും അല്ലാത്തവര്‍ ശുദ്ധരും എന്ന പക്ഷം എനിക്കില്ല. അഴിമതിക്കാര്‍ എല്ലാ രാഷ്ട്രീയത്തിലും ഇടം പിടിച്ചതായി കേള്‍ക്കുന്നു എന്ന് മാത്രം.
    ദരിദ്ര നിര്‍മ്മാര്‍ജനത്തിന് നിലവിലുള്ള വ്യവസ്ഥകള്‍ തുടരട്ടെ- വിജയകരമാണങ്കില്‍ സ്ഥിതി വിവരകണക്കുകള്‍ നല്‍കുന്ന പാഠം വിജയകരമല്ലന്നാണല്ലോ.
    സാമ്പത്തിക അച്ചടക്കവും, സമ്പത്തിന്റെ യഥാര്‍ത്ഥ ധര്‍മ്മവും പുലരാന്‍ പ്രായോഗികവും, ഫലപ്രദവുമായ മാര്‍ഗ്ഗം പലിശ മുക്തവഴികളാണ്. ആര്‍ജ്ജവത്തോടെ അത് നടപ്പിലാക്കാന്‍ ആര് ശ്രമിച്ചാലും അതിന് മാനവിക മുഖം വന്നു ചേരുന്നു.

    ReplyDelete
    Replies
    1. @'പാകിസ്ഥാന്‍' എന്തിന് മാതൃകയാക്കണം? ഒരു രാഷ്ട്രത്തെയല്ല മാത്യകയാക്കേണ്ടത് വ്യവസ്ഥകളെയാണ്.

      പാകിസ്താന്‍ മാത്രുക ആക്കുവാന്‍ ഞാന്‍ പറഞ്ഞിട്ടില്ല. പാക്കിസ്ഥാനിലെ അവസ്ഥ നോക്കുക എന്ന് അല്ലെ ഞാന്‍ പറഞ്ഞത്? അതായത് അങ്ങനെ ഒരു വ്യവസ്ഥിതി കൊണ്ടുവന്ന പാക്കിസ്ഥാനില്‍ അത് പരാജയപ്പെട്ടു എന്ന്.

      Delete
    2. @സാമ്പത്തിക അച്ചടക്കവും, സമ്പത്തിന്റെ യഥാര്‍ത്ഥ ധര്‍മ്മവും പുലരാന്‍ പ്രായോഗികവും, ഫലപ്രദവുമായ മാര്‍ഗ്ഗം പലിശ മുക്തവഴികളാണ്. ആര്‍ജ്ജവത്തോടെ അത് നടപ്പിലാക്കാന്‍ ആര് ശ്രമിച്ചാലും അതിന് മാനവിക മുഖം വന്നു ചേരുന്നു.

      താങ്കള്‍, ഞാന്‍ ആദ്യം എഴുതിയ കമന്റ് വായിച്ചു നോക്ക്. പലിശ എങ്ങനെ മുക്തമാക്കാം എന്ന് പറഞ്ഞു താ. പലിശയോട് എനിക്കും താത്പര്യം ഇല്ല. പക്ഷെ വെറുതെ പറയാം എന്ന് മാത്രം.

      Delete
  6. @ ലീഗ് മാത്രം അഴിമതിക്കാരും അല്ലാത്തവര്‍ ശുദ്ധരും എന്ന പക്ഷം എനിക്കില്ല. അഴിമതിക്കാര്‍ എല്ലാ രാഷ്ട്രീയത്തിലും ഇടം പിടിച്ചതായി കേള്‍ക്കുന്നു എന്ന് മാത്രം.

    "പ്രത്യേകിച്ചു ലീഗിനെ പോലുള്ള അഴിമതിക്കാര്‍ മാത്രം ഉള്ള ഇന്ത്യയില്‍" എന്നല്ലേ ഞാന്‍ പറഞ്ഞത്? അതിന്റെ അര്‍ഥം ലീഗ് മാത്രം എന്ന് ആണോ? അങ്ങനെ ഉള്ള ഈ നാട്ടില്‍ ഇസ്ലാമിക് ബാങ്ക് നേരാംവിധം പ്രവര്‍ത്തിക്കും എന്ന് ഉറപ്പില്ല എന്നാണു ഉദ്ദേശിച്ചത്.

    ReplyDelete