Monday 29 July 2013

ജുഡീഷ്യല്‍ ടെററിസം വരാതെ നോക്കണം

ഇന്ത്യയുടെ യശസ് നിലനിര്‍ത്തുന്നത്തില്‍ ഭരണഘടന വഹിക്കുന്ന പങ്ക് ചെറുതല്ല. ഭരണഘടന സംരക്ഷിക്കുന്നതിന്നും, വ്യാഖ്യാനിക്കുന്നതിന്നും ജുഡീഷ്യറി കാണിക്കുന്ന ജാഗൃത പ്രശംസിനീയം തന്നെ.

എന്നാല്‍ ചിലപ്പോഴെങ്കിലും വിവാദങ്ങളും, വിപരീത ചിന്തകളും വളര്‍ത്താന്‍ ചിലരുടെ നടപടികള്‍ കാരണമാകുന്നു. നീതിന്യായവ്യവസ്ഥയുടെ സ്വാഭാവിക വ്യത്തത്തില്‍നിന്നാണ് ജുഡീഷ്യല്‍ നടപടികള്‍ രൂപപ്പെടുന്നത്. ഈ വ്യവസ്ഥകളുടെ ഉദാരതകളാണ് ന്യായാധിപന്മാരും, നിയമ പണ്ഡിതരും ഉയര്‍ത്തിക്കാണിക്കേണ്ടത്.

അബ്ദുന്നാസ്വിര്‍ മദനിയുടെ ജാമ്യഹരജി പ്രൊസിക്യൂട്ടര്‍ എതൃത്തു വാദിച്ചു എന്നത് നിയമപരമായ ഒരുഘടകമാവാം. കുറ്റപത്രത്തിന്റെ വരുതിയിലൊതുങ്ങി പോലീസ് നല്‍കിയ വിവരണങ്ങളെ ബലപ്പെടുത്തുന്ന വാദമാണ് പബ്ലിക് പ്രൊസിക്യൂട്ടര്‍ നടത്തേണ്ടത്. ആ-അര്‍ത്ഥത്തില്‍ മദനിയുടെ ജാമ്യഹരജി തള്ളണമെന്ന വാദം നമ്മുടെ നിയമ വ്യവസ്ഥയുടെ പഴുതുകളാണ് അടയാളപ്പെടുത്തുന്നത്. എന്നാല്‍ കുറ്റപത്രത്തിലില്ലാത്ത കാര്യങ്ങള്‍ കൂടി പൊലിപ്പിച്ചുപറഞ്ഞു ജാമ്യഹരജി എതൃത്ത നടപടി ഒരു തരം ജുഡീഷ്യല്‍ ടെററിസമാണന്ന് പറയേണ്ടിവരും. കുറ്റപത്രം സംരക്ഷിക്കാന്‍ ഒരു ഉപഗൃഹം പോലെ പ്രദീക്ഷണം വെക്കാന്‍ പ്രൊസിക്യൂട്ടര്‍ നിര്‍ബന്ധിതനാവുമ്പോള്‍ നീതിബോധം കിദച്ചു മാറിനില്‍ക്കേണ്ടിവരുന്നു.

Sunday 14 July 2013

പെണ്ണെഴുത്ത്

''മാധ്യമങ്ങള്‍'' വിപണി മനശാസ്ത്രം പഠിച്ചറിഞ്ഞവരാണ്. ഉല്‍പ്പന്നങ്ങള്‍ ചെലവാക്കാന്‍ സ്ത്രീ ശരീരം ഇടനിലക്കാരിയാക്കിവരുന്ന പരസ്യതന്ത്രം.
ബലാല്‍സംഘം, തട്ടിപ്പ്, സ്ത്രീപീഠനം, ശൈശവ വിവാഹം ഇനിയെന്ത് വേണം ചാനല്‍, മാധ്യമ നിലനില്‍പിന്-? നടുക്കണ്ടി മൊയ്തീന്‍ മാസ്റ്റര്‍ മുതല്‍ ഖദീജമുംതാസ് വരെ - പറയാതെയും, പറഞ്ഞും പറയുന്നതെന്താണ്.?
ഏതൊരാണും ഒരു പെണ്ണിന്റെ മകനാണ് എന്നിരിക്കെ സ്ത്രീയെ രണ്ടാം ക്ലാസുകാരിയാക്കാന്‍ ഒരു പുരുഷനും കഴിയില്ല. പക്ഷെ സ്ത്രീയെ പറഞ്ഞു പറഞ്ഞു അധമയാക്കി അവതരിപ്പിച്ചു സ്ത്രീകള്‍ക്ക് തന്നെ അധമ വിചാരം വരുത്താനുള്ള പുറപ്പാടിലാണ് പലരും. അവരുടെ വിവാഹം മുതല്‍ പ്രായ പൂര്‍ത്തിവരെ ഋതുമതി മുതല്‍ പ്രസവം വരെ ചര്‍വ്വണം വേണ്ടതുണ്ടോ?
സര്‍വ്വലോക ചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടത് ലിംഗ വ്യത്യാസത്തിലാണ്. അതു കൊണ്ടാണല്ലോ സകല ജീവികളും നിലനില്‍ക്കുന്നതും. പ്രകൃതിയുടെ ഈ സ്വഭാവികത അതിന്റെ പാട്ടിന് വിടാതെ പാടിപ്പറഞ്ഞു ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ ''ലാഭ''ക്കൊതിയന്മാരാണോ?
സരിതക്കെന്താ കൊമ്പുണ്ടോ? ഇതിലും വലിയ തട്ടിപ്പ് പുരുഷന്‍ നടത്തിയാല്‍ ഇത്രവലിയ കവറേജ് കിട്ടാതെവരാന്‍ കാരണം.
ശാലുമേനോന്‍ ഒന്നാം പേജിലും, ടി.വി.സ്‌ക്രീനിലും തിളങ്ങുന്നു. നാലായിരത്തില്‍ ആയിരവും ക്രിമിനലുകളാണന്ന സുപ്രിംകോടതി വിധിക്ക് ബ്രേകിംഗ് ന്യൂസ് പോലുമില്ല.
വായനക്കാരുടെ അഭിരുചിയാണ് മാറാത്തത്. കാഴ്ചക്കാരുടെ ആര്‍ത്തിയും പാവം മാധ്യമങ്ങള്‍ കോടികള്‍ മുടക്കിയത് തിരിച്ചുപിടിക്കാതെന്ത് ചെയ്യും.

Saturday 13 July 2013

സാമൂതിരി കുടുംബ പെന്‍ഷന്‍

     മലബാറിലെ വൈദേശികാക്രമണം തടയുകയും മാനവ സംസ്‌ക്കാരങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്ത ഭരണകൂടമായിരുന്നുവല്ലോ സാമൂതിരി.
    കോഴിക്കോട്ടെ മാനാഞ്ചിറ സ്‌ക്വയറും കുളവും മാനവിക്രമന്‍ രാജാവുമായി ബന്ധിപ്പിച്ചാണ് പറയപ്പെട്ടത്. കുഞ്ഞാലി മരക്കാരോട് കാണിച്ച ഒരു അനീതി മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു കളങ്കം ആ കുടുംബത്തിന് മേല്‍ ചാര്‍ത്തപെട്ടിട്ടില്ല.
      350 കോടി രൂപ മാര്‍ക്കറ്റ് വിലയുള്ള ഭൂമി പ്രതിഫലം വാങ്ങാതെ കോഴിക്കോട് നഗരത്തില്‍ സര്‍ക്കാരിന് കൈമാറുക വഴി ജനങ്ങള്‍ക്ക് വലിയ സേവനമാണ് ഈ രാജകുടുംബം നല്‍കിയത്. മാസാന്തം 2500രൂപ പെന്‍ഷന്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നീതിയും നന്ദിയും മാത്രമേ ആകുന്നുള്ളൂ.
      പെന്‍ഷന്‍ തുക കുറഞ്ഞുപോയത് മാത്രമാണ് അപാകം. ബല്‍റാം എം.എല്‍.എ.യും മറ്റു ചിലരും ഉന്നയിച്ച വിയോജിപ്പ് അതിരുകടന്ന അഭിപ്രായപ്രകടമായെന്നാണ് എനിക്ക് തോന്നിയത്. സാമൂതിരി രാജകുടുംബത്തില്‍ നിന്ന് നന്മകളാണ് അറിയപ്പെട്ടത്. ചെറിയൊരു പാരിദോഷികം മാത്രമേ ആകുന്നുള്ളൂ അനുവദിച്ച 2500രൂപ പെന്‍ഷന്‍.



സുപ്രിം കോടതിവിധി.

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ബഹു: സുപ്രിംകോടതിവിധി ഏതൊരുപൗരനിലും അഭിമാനമുയര്‍ത്തും.
വിധിയെ സി.പി.ഐ.(എം) എതൃര്‍ക്കുന്നത് മനസ്സിലാക്കാം. കഴിഞ്ഞവാരം തെരിവില്‍ എന്താണ് കണ്ടത്. യൂനിവേഴ്‌സിറ്റി കോളേജില്‍ കയറി പോലീസുകാരെ കല്ലെറിയുന്ന ഭാവി എം.എല്‍.എ.മാരും എം.പി.മാരും മന്ത്രിമാരും.
ഇത്തരം ക്രമിനലിസത്തിന് വിലക്കേര്‍പ്പെടുത്താത്ത സി.പി.ഐ.(എം)ന് പരിഷ്‌കൃത സമൂഹത്തില്‍ അധികം ഇടം ഉണ്ടാവാനിടയില്ല.
ഇടുക്കിയിലെ മണിയെ എന്തുകൊണ്ട് സമൂഹം നിരാകരിച്ചു. ''വണ്‍, റ്റു, ത്രി'' പറഞ്ഞു ചര്‍ച്ചയായ മനുഷ്യനെ വെടിവെച്ചുവീഴ്ത്തിയെന്ന് പ്രസ്താവിച്ചത് കൊണ്ടാണ്.
''ജനാധിപത്യം'' വാചികമായി കാണുന്ന പ്രത്യശാസ്ത്രങ്ങളും, ജനാധിപത്യം കോവണികളായി ഉപയോഗപ്പെടുന്ന പ്രസ്താനങ്ങളും കാലഹരണപ്പെടുമെന്ന് തന്നെയാണ് കരുതേണ്ടത്.

Tuesday 9 July 2013

സമാനത


     വിശേഷിച്ചു പണിയൊന്നുമില്ലാതെ കുളിച്ചൊരുങ്ങി പകലും രാത്രിയും തെരുവിലിറങ്ങി വിപ്ലവകാരികളാവുന്ന പ്രവണതക്ക് ഒരുപാട് ചരിത്ര പിന്‍ബലം ഉണ്ട്. ന്യൂജനറേഷന് പണികൊടുക്കാത്ത ഭരണകൂടങ്ങള്‍ പാഠം പഠിച്ചിട്ടുമുണ്ട്. എന്നാല്‍, നാട്ടുകാരും ഈ ഏടാകൂടത്തില്‍ വീര്‍പ്പുമുട്ടുന്നത് കുറവല്ല.
       സാംമ്രാജ്യത്വ വിരോധം(?) എന്ന ഒരജ്ഞാത സ്പിരിറ്റ് മാധ്യമങ്ങള്‍ കുത്തിക്കയറ്റി ചെറുപ്പക്കാരെ തെരുവിലിറക്കി കലഹം സൃഷ്ടിക്കുന്നു. അവര്‍ പരസ്പരം ഏറ്റുമുട്ടുന്നു. സര്‍ക്കാര്‍ ഒരു പക്ഷത്ത് ചേരുന്നു. അടിതട പുരോഗമിച്ച് ടിയര്‍ ഗ്യാസിലും പിന്നീട് വെടിവയ്പ്പിലും എത്തും. അത്തരം രാഷ്ട്രങ്ങളിലെ ഭരണസിരാകേന്ദ്രങ്ങള്‍ മരവിച്ചുനില്‍ക്കും. വ്യവസായ, വാണിജ്യ രംഗവും ടൂറിസവും വിദ്യാഭ്യാസവും താളം തെറ്റും.

Friday 5 July 2013

വില്ലാളി വീരത്തി.

  കഴിഞ്ഞ രണ്ട് വര്‍ഷത്തിന്നിടയില്‍ സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര വകുപ്പ്മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.പി.സി.സി.പ്രസിഡണ്ട് രമേശ് ചെന്നിത്തല തുടങ്ങിയവരുമായി ടെലിഫോണില്‍ ചില സംഘടനാ കാര്യങ്ങള്‍ (പള്ളി-മദ്‌റസ കുഴപ്പം) സംസാരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ട് നടന്നിട്ടില്ല.

ഒന്നുകില്‍ സ്വിച്ച്ഓഫ്, അല്ലങ്കില്‍ കോള്‍ബിസി, അതുമല്ലങ്കില്‍ ഔട്ട്ഓഫ് റൈഞ്ച് ഇതായിരിക്കണം അധിപേരുടെയും അനുഭവം.
  മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ്മന്ത്രി, വൈദ്യൂതി മന്ത്രി, റവന്യൂ മന്ത്രി, കെ.പി.സി.സി.അദ്ധ്യക്ഷന്‍, ഗണേഷ് കുമാര്‍, പി.സിവിഷ്ണുനാദ്, അബ്ദുല്ലകുട്ടി, ഷിബുബോബി ജോണ്‍, ആര്‍.ബാലകൃഷ്ണപിള്ള, ഹൈബിഈഡന്‍, മന്ത്രി അനില്‍കുമാര്‍, കെ.സി.വേണുഗോപാല്‍, എം.ഐ.ഷാനവാസ്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സരിതയെ അങ്ങോട്ടും, സരിത ഇങ്ങോട്ടും പലതവണ വിളിച്ചതായി വാര്‍ത്ത.

Monday 1 July 2013

ശൈശവ വിവാഹം തെറ്റിദ്ധാരണകള്‍ പരത്തുന്നവര്‍

    2006ല്‍ ഫെബ്രുവരി 14 സീമ ണ/ െഅശ്വനികുമാര്‍ കേസില്‍ ബഹു. സുപ്രീംകോടതി എല്ലാ ഇന്ത്യന്‍പൗരന്മാരും വിവാഹങ്ങള്‍ ലോക്കല്‍ബോഡിയില്‍ രജിസ്തര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് പ്രകാരം കേരളത്തില്‍ 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
2006ല്‍ നിലവില്‍വന്ന ശൈശവ വിവാഹ ആക്ട് പ്രകാരവും 1977ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് മൊറാര്‍ജി സര്‍ക്കാര്‍ പാസാക്കിയ നിയമപ്രകാരവും പുരുഷന്‍ 21 വയസും സ്ത്രീ 18 വയസും വിവാഹപ്രായമായി നിശ്ചയിക്കപ്പെട്ടിരുന്നു.
     വലിയ്യ്, വരന്‍, സാക്ഷികള്‍, കാര്‍മികന്‍ എന്നിവര്‍ നിയമം ലംഘിച്ച് വിവാഹം നടത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്തര്‍ ചെയ്തു ഇത്തരം വിവാഹം ക്രിമിനല്‍ കുറ്റമായി കണക്കാക്കി പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമത്തില്‍ വ്യവസ്ഥയും ചെയ്തിരുന്നു.
മൗലികാവകാശ റൈറ്റിന്റെ മുകളില്‍ വരുന്നതാണ് പാര്‍ലിമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പ് വെക്കുന്ന നിയമങ്ങളെന്ന വാദം ഉയര്‍ത്തി മുസ്‌ലിം ശരീഅത്ത് അനുവദിക്കുന്ന സിവില്‍ നിയമ പരിരക്ഷ മുസ്‌ലിംകള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യം വന്നു. ചട്ടപ്രകാരം നിശ്ചിത പ്രായപരിധിക്ക് മുമ്പ് നടക്കുന്ന വിവാഹം ക്രിമിനല്‍ കുറ്റമായി വ്യവസ്ഥ ചെയ്യപ്പെട്ടതിനാല്‍ മുസ്‌ലിംകളുടെ പ്രതിഷേധത്തിലൊതുങ്ങി കാര്യങ്ങള്‍. മുന്‍മന്ത്രി ശ്രീ.എം.പി.ഗംഗാധരന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത് ഈ നിയമത്തില്‍ കുടുങ്ങിയായിരുന്നു.
    2012 മെയ് 7ന് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ബഞ്ച് താഹിറാ ബീഗം വേഴ്‌സസ് സ്റ്റെയ്റ്റ് ഓഫ് ഡല്‍ഹി കേസില്‍ മുസ്‌ലിം സ്ത്രീകളുടെ വിവാഹം 18 വയസ് തികയലല്ലെന്നും ഋതുമതിയാവലാണെന്നും വിധിച്ചു. തതുല്യ വിധികള്‍ കേരള ഹൈക്കോടതിയില്‍ നിന്നും മറ്റ് കോടതികളില്‍ നിന്നും ഉണ്ടായി.