Monday 1 July 2013

ശൈശവ വിവാഹം തെറ്റിദ്ധാരണകള്‍ പരത്തുന്നവര്‍

    2006ല്‍ ഫെബ്രുവരി 14 സീമ ണ/ െഅശ്വനികുമാര്‍ കേസില്‍ ബഹു. സുപ്രീംകോടതി എല്ലാ ഇന്ത്യന്‍പൗരന്മാരും വിവാഹങ്ങള്‍ ലോക്കല്‍ബോഡിയില്‍ രജിസ്തര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് പ്രകാരം കേരളത്തില്‍ 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
2006ല്‍ നിലവില്‍വന്ന ശൈശവ വിവാഹ ആക്ട് പ്രകാരവും 1977ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് മൊറാര്‍ജി സര്‍ക്കാര്‍ പാസാക്കിയ നിയമപ്രകാരവും പുരുഷന്‍ 21 വയസും സ്ത്രീ 18 വയസും വിവാഹപ്രായമായി നിശ്ചയിക്കപ്പെട്ടിരുന്നു.
     വലിയ്യ്, വരന്‍, സാക്ഷികള്‍, കാര്‍മികന്‍ എന്നിവര്‍ നിയമം ലംഘിച്ച് വിവാഹം നടത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്തര്‍ ചെയ്തു ഇത്തരം വിവാഹം ക്രിമിനല്‍ കുറ്റമായി കണക്കാക്കി പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമത്തില്‍ വ്യവസ്ഥയും ചെയ്തിരുന്നു.
മൗലികാവകാശ റൈറ്റിന്റെ മുകളില്‍ വരുന്നതാണ് പാര്‍ലിമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പ് വെക്കുന്ന നിയമങ്ങളെന്ന വാദം ഉയര്‍ത്തി മുസ്‌ലിം ശരീഅത്ത് അനുവദിക്കുന്ന സിവില്‍ നിയമ പരിരക്ഷ മുസ്‌ലിംകള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യം വന്നു. ചട്ടപ്രകാരം നിശ്ചിത പ്രായപരിധിക്ക് മുമ്പ് നടക്കുന്ന വിവാഹം ക്രിമിനല്‍ കുറ്റമായി വ്യവസ്ഥ ചെയ്യപ്പെട്ടതിനാല്‍ മുസ്‌ലിംകളുടെ പ്രതിഷേധത്തിലൊതുങ്ങി കാര്യങ്ങള്‍. മുന്‍മന്ത്രി ശ്രീ.എം.പി.ഗംഗാധരന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത് ഈ നിയമത്തില്‍ കുടുങ്ങിയായിരുന്നു.
    2012 മെയ് 7ന് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ബഞ്ച് താഹിറാ ബീഗം വേഴ്‌സസ് സ്റ്റെയ്റ്റ് ഓഫ് ഡല്‍ഹി കേസില്‍ മുസ്‌ലിം സ്ത്രീകളുടെ വിവാഹം 18 വയസ് തികയലല്ലെന്നും ഋതുമതിയാവലാണെന്നും വിധിച്ചു. തതുല്യ വിധികള്‍ കേരള ഹൈക്കോടതിയില്‍ നിന്നും മറ്റ് കോടതികളില്‍ നിന്നും ഉണ്ടായി.

    ഇക്കാരണത്താല്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ രജിസ്തര്‍ ചെയ്യാത്ത വിവാഹങ്ങള്‍ക്ക് മാരേജ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ നിരവധി സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. പിതൃത്വം തെളിയിക്കല്‍, പാസ്‌പോര്‍ട്ട് എടുത്ത് ഭര്‍ത്താവ് ഒന്നിച്ച് ഗള്‍ഫ് യാത്ര-വിസ സ്റ്റാമ്പിംഗ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു.
     2006 മുതല്‍ 2013വരെ കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 18വയസ് പൂര്‍ത്തിയായ 236918 മുസ്‌ലിം വിവാഹങ്ങളും 479836 ഹിന്ദുവിവാഹങ്ങളും 217495 ക്രിസ്ത്യന്‍ വിവാഹങ്ങളും രജിസ്തര്‍ ചെയ്യപ്പെട്ടു. ആകെ 934315. ഏകദേശം നൂറ് പഞ്ചായത്തിലേയും 3 കോര്‍പറേഷനുകളിലേയും 2 മുനിസിപ്പാലിറ്റികളുടെയും കണക്കുകള്‍ ലഭ്യമായിട്ടില്ല.
     18 വയസ് പൂര്‍ത്തിയാവാതെ വിവാഹം നടക്കുകയും രജിസ്‌ത്രേഷന്‍ സാധ്യമാവാതെ വരികയും തുടര്‍ന്നുണ്ടായ സാമൂഹ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറിലേക്ക് വന്ന 299 ഹിന്ദു, 58 ക്രിസ്ത്യന്‍, 1070 മുസ്‌ലിം വിവാഹ പരാതികള്‍ പരിശോധിച്ചു 208 മുസ്‌ലിം, 8 ഹിന്ദു, 28 ക്രിസ്ത്യന്‍ വിവാഹങ്ങള്‍ രജിസ്തര്‍ ചെയ്തു.
     2008 മുതല്‍ 2013വരെ 18 വയസ് തികയാവാത്തതിന്റെ പേരില്‍ രജിസ്തര്‍ നടക്കാതിരിക്കുന്ന എല്ലാ സമുദായത്തിന്റെയും ജില്ലതിരിച്ച കണക്ക് ഇപ്രകാരമാണ്.
തിരുവനന്തപുരം 64, കൊല്ലം 19സ പത്തനംതിട്ട 33, ആലപ്പുഴ 9, കോട്ടയം 9, ഇടുക്കി 6, എറണാകുളം 10, തൃശൂര്‍ 33, പാലക്കാട് 59, മലപ്പുറം 224, കോഴിക്കോട് 30, വയനാട് 13, കണ്ണൂര്‍ 34, കാസര്‍ഗോഡ് 31, ആകെ 262.
     വസ്തുതകള്‍ ഇതായിരിക്കെ വ്യാപകമായി ശൈശവ വിവാഹം നടക്കുകയാണെന്ന് ചിലര്‍ ബോധപൂര്‍വ്വം പ്രചരിപ്പിച്ചു. ആദിവാസികള്‍, പട്ടികജാതിക്കാര്‍, പട്ടിക വര്‍ഗ്ഗക്കാര്‍ എന്നിവരില്‍ ശൈശവ വിവാഹ നിരക്ക് ആപേക്ഷികമായി അധികമാണ്.
       ഈ സാമൂഹ്യ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി കില ഡയരക്ടര്‍ (കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) ഒരു സ്പഷ്ടീകരണം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
      വിവാഹ ചട്ടം 9(3) പ്രകാരം മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ 16 വയസിന് മുകളിലുള്ള മുസ്‌ലിം വിവാഹം രജിസ്തര്‍ ചെയ്യുന്നതിന് തടസ്സമില്ലെന്നും, പല കോടതി വിധികളും അനുകൂലമാണെന്നും, ശൈശവ വിവാഹത്തിന്റെ വ്യവസ്ഥയില്‍ പറയപ്പെട്ട 18 വയസും 21 വയസും നിജപ്പെടുത്തിയത് മുസ്‌ലിം വിവാഹത്തിന്റെ കാര്യത്തില്‍ വിശദീകരിച്ചിട്ടില്ലെന്നുമായിരുന്നു വിശദീകരണക്കുറിപ്പിലെ കാതല്‍.
ണജ(ര) ചീ28388/2012 ണജ(ര) 2154/2013  എന്നീ കേസുകളില്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പ്രായപൂര്‍ത്തിയാവാതെ നടന്ന വിവാഹങ്ങളിലും അവയുടെ സാഹചര്യങ്ങള്‍ പരിഗണിച്ച് വിവാഹങ്ങള്‍ രജിസ്തര്‍ ചെയ്യാവുന്നതാണെന്ന് വിധിച്ചിരുന്നു.
      ഈ വിധികളുടെയും കിലാ ഡയരക്ടര്‍ നല്‍കിയ മറുപടിയുടെയും അടിസ്ഥാനത്തിലും കേരളത്തില്‍ ഒരു വലിയ സാമൂഹ്യപ്രശ്‌നമായി നിലനില്‍ക്കുകയും ധാരാളം കുടുംബങ്ങള്‍ പ്രശ്‌നപരിഹാരം തേടി കോടതിയിലേയും സര്‍ക്കാറിനേയും സമീപിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 05-05-2013ന് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ മതാധികാര സ്ഥാപനം സാക്ഷ്യപത്രം നല്‍കിയാല്‍ (16വയസ്)ന് മുകളിലുള്ള വിവാഹങ്ങളും രജിസ്തര്‍ ചെയ്യാവുന്നതാണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപന രജിസ്ത്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, അതിന്റെ മെറിറ്റും സാഹചര്യവും കോടതിവിധികളും, മൗലികാവകാശങ്ങളും ഒന്നും പരിശോധിക്കാതെ വകുപ്പ് മന്ത്രി ഡോ. എം.കെ.മുനീറിനും മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിനുമെതിരില്‍ ചിലര്‍ വര്‍ഗ്ഗീയത ആയുധമാക്കുകയും സമാന്തര ഭരണമാരോപിക്കുകയും ചെയ്തു. എന്നാല്‍ തെറ്റുതിരുത്തി ഇറക്കിയ പുതിയ സര്‍ക്കുലറിലെ വിവാഹ പ്രായം സംബന്ധിച്ച ഭാഗം അസീകാര്യമാണ്. ശരീഅത്ത് പരിരക്ഷ ഉറപ്പുവരുത്താന്‍ ബാധ്യസ്ഥനായ ഭറണാധികാരികള്‍ കൂടുതല്‍ ജാഗ്രതരാകണം.
      സര്‍ക്കുലറില്‍ സംശയം തോന്നിയേക്കാവുന്ന ചില അവ്യക്തതകള്‍ നീക്കി സ്പഷ്ടീകരണം വരുത്തി 14-06-2013ന് ഒരു സര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പുറപ്പെടുവിച്ചു.
1. 27-06-2013വരെ നടന്ന എല്ലാ വിഭാഗങ്ങളുടെയും വിവാഹം (പ്രായപരിധി പറയുന്നില്ല) തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ രജിസ്തര്‍ ചെയ്യാവുന്നതാണ്. ഇതോടെ നിലവിലുള്ള നിരവധി പേരുടെ സാമൂഹ്യപ്രശ്‌നമായി വളര്‍ന്ന പ്രയാസങ്ങള്‍ക്ക് ആശ്വാസമാവും.
2. തുടര്‍ന്നു ജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ടവര്‍ കോടതികളെ സമീപിച്ചോ മറ്റൊ നിലവിലുള്ള സൗകര്യവും അവകാശവും ലഭ്യമാവുന്നതാണല്ലോ.
3. മുസ്‌ലിം വിവാഹം അവരുടെ ശരീഅത്ത് പ്രകാരമാണ് സാധുവായി കണക്കാക്കുന്നതെന്ന കോടതി വിധികള്‍ ഉണ്ടാവുകയും സ്റ്റേ ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ 1977ലെ മൊറാജി സര്‍ക്കാര്‍ കൊണ്ടുവന്ന വിവാഹ നിയമത്തിലെ ക്രിമിനല്‍ വകുപ്പ് പ്രകാരം വരന്‍, വലിയ്യ്, കാര്‍മികന്‍ എന്നിവര്‍ക്കെതിരില്‍ കേസ് രജ്‌സിതര്‍ ചെയ്യുവാനോ പ്രസിക്യൂട്ട് ചെയ്യുവാനോ കഴിയില്ല. അഥവാ അത് കോടതി അലക്ഷ്യമായി കണക്കാക്കപ്പെടും.
4. നിലവിലുള്ള മതാധികാര സ്ഥാപനങ്ങള്‍ നിര്‍വ്വഹിച്ചുവരുന്ന വിവാഹം പോലുള്ള മുസ്‌ലിംകളുടെ വ്യക്തി നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുള്ള പരിരക്ഷ നിലനില്‍ക്കുന്നതാണ്.
      ശൈശവ വിവാഹത്തിന്റെ മറവില്‍ മുസ്‌ലിം സമുദായത്തെ അനാവശമായി വിചാരണ നടത്താനും വലിയ ഒരു സാമൂഹ്യ പ്രശ്‌നത്തിന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകരിക്കുന്ന ഒരു തീരുമാനം കോടതി വിധികളുടെ പിന്‍ബലത്തില്‍ കൊണ്ടുവന്ന വകുപ്പ് മന്ത്രിയേയും പാര്‍ട്ടിയേയും ഇകഴ്ത്താനും ചിലരെങ്കിലും നടത്തിയ നീക്കം ബോധപൂര്‍വ്വമാണെങ്കില്‍ ശരിയായില്ലെന്ന് പറയാതെ വയ്യ.

10 comments:




  1. പെൺകുട്ടിക്ക്‌ 18 വയസ്സും, ആൺകുട്ടിക്ക്‌ 21 വയസ്സും തികഞ്ഞാൽ മാത്രമേ വിവാഹം register ചെയ്യൂ എങ്കിൽ അതുമതി. അതിനെന്താകുഴപ്പം. പക്ഷേ വിവാഹം 15വയസ്സിലോ, 16 വയസ്സിലോ 17 വയസ്സിലോ കഴിച്ചുകൊള്ളട്ടെ. തങ്ങൾ സാഹിബ്ബ്‌ പറഞ്ഞമാതിരി ചില പെൺകുട്ടികൾ ദുർമാർഗ്ഗത്തിൽ പോകാതിരിക്കാൻ അത്‌ നല്ലതായിരിക്കാം.ഒരുകുട്ടി ഹിന്ദുവായി ജനിച്ചു പോയീ എന്നുകരുതി അവൾ മാത്രം 18 ൽ കെട്ടിയാൽ മതീ എന്ന് മറ്റുള്ളവർ വാശി പിടിക്കരുത്‌. അല്ലാതെ 3000 മൂസ്ലീം വിവാഹം register ചെയ്യാതെ കിടക്കുന്നതിനെ register ചെയ്യാൻ വേണ്ടി വെറും 40 ദിവസ്സത്തേക്ക്‌ ഒരു സർക്കുലർ ഇറക്കുകയും, മേൽപ്പറഞ്ഞവർ എല്ലാവരും register ചെയ്തുകഴിഞ്ഞുടൻ തന്നെ അത്‌ പിൻവലിച്ച്‌, ഇനി 18 വയസ്സിനു മുൻപുള്ള വിവാഹം നിയമവിരുദ്ദമാണെന്ന് പുതിയ സർക്കുലർ ഇറക്കിയത്‌ അത്ര ശരിയായില്ല. പിന്നെ, 2.ൽ പ്പറഞ്ഞകാര്യം നടക്കത്തതു കൊണ്ടല്ലേ ചങ്ങാതീ മുനീർ സഹിബ്‌ സർക്കുലർ ഇറക്കിയത്‌. അങ്ങു കാസ്സർക്കോട്ടയാലും ഇങ്ങ്‌ തിരുവനന്തപുരത്തായാലും നമ്മളെല്ലാം മലയാളികളല്ലേ, പിന്നെ ആർക്കാ ഇതൊക്കേ മനസ്സിലാകാത്തത്‌. രണ്ടായാലും മൂനീർ സാഹിബിനോട്‌ ബഹുമാനം കൂടുതലാണു്, കാരണം ടെലിവിഷനിൽ മൂപ്പരു് പറഞ്ഞത്‌ ഞമ്മള് കേട്ടതാണു.

    ReplyDelete
  2. 16 വയസ്സിന് മുൻപ് വിവാഹം ചെയ്തവരുടെ സാമൂഹ്യപ്രശ്നം ആരു പരിഹരിക്കും? 16 വയസ്സ് തികയണമെന്ന് തികയണമെന്ന് എന്താ നിർബന്ധം? 16 തികയുന്ന ദിവസം എന്തിങ്കിലും പ്രത്യേകിച്ച് സംഭവിക്കുന്നുണ്ടോ. ഓരോരുത്തരുടെ ബുദ്ധിയേ.. എല്ലാവർഷവും ഇനി മേലിൽ ശൈശവ വിവാഹം പാടില്ല. ഇതുവരെയുള്ളതെല്ലാം രജിസ്ട്രർ ചെയ്യാവുന്നതാണെന്ന് പറഞ്ഞ് സർക്കുലർ ഇറക്കിയാൽ മതിയല്ലോ.

    ReplyDelete
  3. വിവാദങ്ങളില്ലാതിരിയ്ക്കട്ടെ

    ReplyDelete
  4. പുതിയ സർക്കുലറിനായി നിയമോപദേശം നൽകിയവരും സർക്കുലർ ഇറക്കിയവരുമെല്ലാം ചേർന്ന് തോന്നിയപടി നിയമം വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന അപകടകരവും അപഹാസ്യവുമായ കാഴ്ചയാണ് കാണുന്നത്. ശൈശവ വിവാഹം ശിക്ഷാർഹമായതിനാൽ അത്തരം വിവാഹങ്ങൾ നിരുത്സാഹപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങളിൽ രജിസ്ട്രേഷൻ ചുമതലയുള്ള സെക്രട്ടറിമാർ ജാഗ്രതപാലിക്കണമെന്നും ഇത്തരം കേസുകളിൽ നിയമനടപടികൾ സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇവിടെ ന്യായമായും ഉയരാവുന്ന ഒരു സംശയമുണ്ട്. സ്ത്രീക്ക് പതിനെട്ടും പുരുഷന് ഇരുപത്തൊന്നും വിവാഹപ്രായം നിശ്ചയിച്ചുകൊണ്ട് രാജ്യത്ത് നിയമം പ്രാബല്യത്തിൽ വരുന്നത് 2006-ലാണ്. ആ നിലയ്ക്ക് ഇതിനുശേഷം നടന്നിട്ടുള്ള ശൈശവ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നത് നിയമലംഘനമാകില്ലേ. രജിസ്ട്രേഷനായി എത്തുന്ന ദന്പതികൾക്കെതിരെ നിയമനടപടി എടുക്കാൻ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ബാദ്ധ്യസ്ഥരല്ലേ? 2006-നുമുന്പ് നടന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതുപോലെ ലഘുവാണോ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷമുള്ള ശൈശവവിവാഹത്തിന് അംഗീകാരം നൽകുന്നത്? മൗലികമായ ഇത്തരം സംശയങ്ങൾ ദൂരീകരിച്ചുകൊണ്ടുള്ളതല്ല പുതിയ സർക്കുലർ. അറിഞ്ഞുകൊണ്ടുതന്നെ നിയമം ലംഘിച്ചവർക്കൊപ്പം നർക്കാർ കൂടിചേരുന്ന അപൂർവകാഴ്ചയാണ് ഇവിടെ കാണുന്നത്.

    ReplyDelete
  5. ആദ്യമിറക്കിയ വിവാദസർക്കുലറിനെതിരെ സമർപ്പിക്കപ്പെട്ട ഏതാനും ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ. അതിന്റെ തീരുമാനത്തിനു കാത്തുനിൽക്കാതെ ധൃതിപിടിച്ച് പുതിയ സർക്കുലർ ഇറക്കിയതിനു പിന്നിലെ ചേതോവികാരം മനസ്സിലാകുന്നില്ല. കോടതി തീർപ്പുവരും മുന്പേ ഇതുവരെ നടന്നിട്ടുള്ള എല്ലാ ശൈശവ വിവാഹങ്ങളും വളഞ്ഞവഴിയിലൂടെ സാധൂകരിക്കപ്പെടണമെന്ന ലക്ഷ്യം മാത്രമാണ് ഇതിനുപിന്നിലുള്ളത്. ഈ സർക്കുലറിന്റെ സാധുത എത്രത്തോളമുണ്ടെന്നറിയാൻ ബന്ധപ്പെട്ട ഹർജികളിൽ തീർപ്പുണ്ടാകുന്നതുവരെ കാത്തിരിക്കേണ്ടിവരും.

    ReplyDelete
  6. മുസ്‌ലിം, അമുസ്‌ലിം എന്ന വിഭജനം ശരിയല്ല. എന്നാല്‍ മുസ്‌ലിംകള്‍ പ്രത്യേക വ്യക്തിനിയമാവകാശം ഇന്ത്യയിലും അനുവദിക്കപ്പെട്ടിരിക്കുന്നു. 18 വയസ്സിന് മുമ്പ് നടന്ന വിവാഹങ്ങളുടെ കണക്കില്‍ മുസ്‌ലിംകള്‍ മാത്രമല്ല - കില ഡയറക്ടറോടുള്ള ചോദ്യവും ഉത്തരവും ''മുസ്‌ലിം'' കടന്നുവന്നതാവണം സര്‍ക്കലറില്‍ മുസ്‌ലിം കടന്നുകൂടിയത്.
    പ്രശ്‌നം ''മാനവീകമാണ്-18 വയസ്സിനു മുമ്പ് അനിവാര്യ കാരണങ്ങളാല്‍ വിവാഹം ചെയ്ത പെണ്‍കുട്ടിയുടെ അവകാശത്തെ കുറിച്ച് (ജാതി വിഭജനം ഇല്ലാതെ) അധികമാരും സംസാരിച്ചു കാണുന്നില്ല.
    പലകാരണങ്ങളാല്‍ (സമൂഹം സൃഷ്ടിച്ച) അവിവാഹിതരായി കഴിയുന്ന 18 മുകളിലുള്ള അനേക ലക്ഷം സ്ത്രീകളെ കുറിച്ചും ആര്‍ക്കും വേവലാതി കാണുന്നില്ല.
    ''മാനുഷിക'' പ്രശ്‌നം എന്ന തലത്തിലാണിത് ചര്‍ച്ച ചെയ്യേണ്ടത്. പട്ടിണി, കിടപ്പാടമില്ല, പട്ടാപകല്‍പോലും മോഷണം, പെണ്‍വാണിഭം, വ്യഭിചാരം, പീഢനം, സരിത മുതല്‍ സിനിമ നടിവരെ നാടറിഞ്ഞ നാണം കെട്ട സാമൂഹ്യ ക്രമം- ഭരണവും, ചട്ടവും, കോടതിയും ഒക്കെ ഉണ്ട്. പരിഹാരം മാത്രമില്ല. ഇവിടെ 2008 മുതല്‍ 2013വരെ എല്ലാ ജാതിയിലുംപെട്ട ഏതാനും പെണ്‍കുട്ടികളെ 18 വയസ്സിന്റെ മുമ്പ് വിവാഹം കഴിപ്പിച്ചതാണോ ''സാമൂഹ്യ സുനാമി''

    ReplyDelete
  7. അതെ മാനുഷിക പ്രശ്നം തന്നെയാണ് പ്രധാനം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സാമൂഹ്യജീവിതവും വേണ്ടതില്ല, വേണ്ടത് വിവാഹമാണ് എന്ന പ്രഖ്യാപനമാണ് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറച്ച സര്‍ക്കാര്‍ സര്‍ക്കുലര്‍. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏത് മതത്തില്‍പ്പെട്ടവരായാലും 18 തന്നെയായിരിക്കണമെന്ന് വിവിധ ഹൈക്കോടതികളും സുപ്രീംകോടതിയും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ വിവാഹം രജിസ്റ്റര്‍ചെയ്ത് നല്‍കാത്ത ശിശുക്ഷേമ ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച സീമബീഗം എന്ന പെണ്‍കുട്ടിയുടെ അപേക്ഷ തള്ളി കര്‍ണാടക ഹൈക്കോടതി ഉന്നയിച്ച ചോദ്യംപ്രസക്തമാണ്. "16 വയസ്സില്‍ വിവാഹിതയാകുമ്പോള്‍ പെണ്‍കുട്ടിക്ക് നഷ്ടമാകുന്നത് അവളുടെ ശൈശവംതന്നെയാണ്. അത് തിരിച്ചുകൊടുക്കാന്‍ കഴിയുമോ" എന്ന്. ചെറിയ പ്രായത്തില്‍ത്തന്നെ ഒരു കുടുംബത്തിന്റെ ഭാരം താങ്ങേണ്ടിവരുന്ന കുട്ടി എത്ര വലിയ മാനസികസംഘര്‍ഷത്തെയാണ് അനുഭവിക്കേണ്ടിവരിക?

    ഇന്ത്യന്‍ പാര്‍ലമെന്റ് 2013ല്‍ പാസാക്കിയതുള്‍പ്പെടെയുള്ള സ്ത്രീസുരക്ഷാ നിയമങ്ങളെല്ലാം നിഷ്കര്‍ഷിക്കുന്നത് 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായി ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധംപോലും ബലാത്സംഗത്തിന്റെ പരിധിയില്‍വരുമെന്നാണ്. കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍തന്നെ, അവരെ നിയമത്തിന്റെ കണ്ണിലെ ബലാത്സംഗത്തിന് വിട്ടുകൊടുക്കുകയാണിവിടെ.

    ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ഓണ്‍ വുമണ്‍ ഇന്ത്യയിലെ ശൈശവ വിവാഹത്തെപ്പറ്റി നടത്തിയ പഠനം പ്രകാരം 19 വയസ്സിനു താഴെയുള്ള അമ്മമാരുടെ പ്രസവസമയത്തെ മരണനിരക്ക് 20- 24 വയസ്സുള്ള അമ്മമാരേക്കാള്‍ ഇരട്ടിയാണ്. ജനിക്കുന്ന കുട്ടി ഉടന്‍ മരിക്കാന്‍ 60 ശതമാനം സാധ്യത അധികവുമുണ്ട്. 19ന് താഴെയുള്ള അമ്മമാരുടെ കുട്ടികള്‍ക്ക് ഭാരക്കുറവും വിളര്‍ച്ചയുമുള്‍പ്പെടെയുള്ള ഗുരുതരപ്രശ്നങ്ങള്‍ നേരിടാനും സാധ്യതയുണ്ട്. 18 വയസ്സില്‍ താഴെയുള്ള ഭാര്യമാര്‍ക്ക് സമൂഹ്യബന്ധം പൊതുവെ കുറവായിരിക്കുമെന്നതുകൊണ്ടുതന്നെ ഭര്‍തൃവീടുകളില്‍ അവര്‍ ഗുരുതര ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുവത്രേ.

    ReplyDelete
  8. 934315 എന്ന അക്കം സൂചിപ്പിക്കുന്നത് മനുഷ്യര്‍ സ്വയം അവരുടെ വിവാഹമുള്‍പ്പെടെയുള്ള വ്യവഹാരങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രാപ്തമാണ് എന്നാണ്.
    എന്നാല്‍ പാടില്ലാത്ത ഒരു സാഹചര്യം വന്നുപെട്ടാല്‍ ്അതിന്റെ പേരിലും ഒരു സ്ത്രിയും നിയമ നിഷേധത്തിന്റെ ഇരയാവരുത്. ജീവിതകാലം മുഴുവ്ന്‍ താന്‍ പ്രസവിച്ച കുട്ടിക്ക് അച്ചനില്ലാത്ത സ്ഥിതി വരുന്നതാണ് തിരുത്തപ്പെടേണ്ടത്. ഇതാണ് കടുത്ത മനുഷ്യാവകാശ ലംഘനം .. സ്ത്രീ പീഢനം

    ReplyDelete
  9. പതിനാറാം വയസിൽ വിവാഹം കഴിപ്പിച്ച് ഒരു പുരുഷന്റെ കൂടെ പറഞ്ഞു വിടുന്നത് തന്നെ സ്ത്രീ പീഡനം ആണ്, കുറ്റകരമാണ്, ശിക്ഷാർഹാമാണ്. ഇന്ന് മുസ്ലീം സമുദായത്തിൽ പതിനാറാം വയസിൽ കെട്ടിച്ചു വിടുന്ന പെണ്‍കുട്ടികൾ എല്ലാം പാടില്ലാത്ത സാഹചര്യം അഭിമുഖീകരിച്ചതു കൊണ്ടാണ് എന്നാണോ താങ്കള് മനസിലാക്കുന്നത്‌? നിയമം അനുസരിച്ചു വിവാഹം കഴിച്ച് കുട്ടികൾ ഉണ്ടാകുമ്പോൾ ഈ പറയുന്ന പ്രശ്നങ്ങൾ ഒന്നും വരില്ലല്ലോ? അതിന് ഏറ്റവും ആദ്യം വേണ്ടത് നിയമം അനുസരിക്കുക എന്നതാണ് അല്ലാതെ നിയമ ലങ്ഘനം നിയമവിധേയം ആക്കുക എന്നതല്ല. നിയമ ലങ്ഘനം നടത്തിയവർ അതിന് ശിക്ഷ ലഭിക്കാൻ അർഹരാണ്.

    ReplyDelete
  10. ജാതി മത ചിന്തകള്‍ക്കപ്പുറം കടക്കില്ലെന്ന വാശിക്ക് മറുപടിയില്ല. 16 വയസ്സില്‍ കെട്ടിച്ച കുട്ടികളുടെ ജാതി തിരിച്ച കണക്കാണ് മുകളില്‍ 16 ല്‍ കെട്ടിച്ചേ അടങ്ങൂ എന്നല്ല. വേണ്ടിവരുന്ന അപൂര്‍വ ഘട്ടങ്ങളില്‍(അതും ഒഴിവാക്കേണ്ടതാണ്) സംഭവിച്ചാല്‍ സംഗതി കുഴയരുത് എന്ന് മാത്രം

    ReplyDelete