Monday 31 March 2014

ഫാസിസം പിഴുതെറിയേണ്ടത് അനിവാര്യം

     ചിരിച്ചു കൊണ്ടായിരിക്കും എന്റെ കല്ലറയിലേക്ക് ഞാന്‍ പ്രവേശിക്കുക. ''ഡയറ്റര്‍ വിസ്‌ലിസൈനി എന്ന ഉദ്യോഗസ്ഥനും സഹപ്രവര്‍ത്തകരുമായിരുന്ന സുഹൃത്തിനോട് ഫാസിസ്റ്റ് വെട്ടയിലെ ഒന്നാമന്‍ എന്നറിയപ്പെടുന്ന അഡോള്‍ഫ് ഐമന്‍ ചിരിച്ചു കൊണ്ട് പറഞ്ഞതാണ് മേല്‍വരികള്‍.
     ഇതിന്റെ കാരണവും അഡോള്‍ഫ് ഐമന്‍ പറയുന്നുണ്ട്. അമ്പത് ലക്ഷം യഹൂദരെ കശാപ്പുചെയ്യാന്‍ എനിക്ക് കഴിഞ്ഞു എന്ന ബോധ്യമാണ് എന്റെ മനസ്സിനെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം. ഈ അന്‍പത് ലക്ഷത്തിന് ശേഷം വീണ്ടുമൊരു പത്ത്‌ലക്ഷവും കൂടി കൊന്നൊടുക്കിയതില്‍ പിന്നെയാണ് അഡോള്‍ഫ് ഐമന്‍ 1960 മെയ് 23 ന് അറസ്റ്റ് ചെയ്യപ്പെട്ടതായി ഇസ്രാഈല്‍ പാര്‍ലിമെന്റിന്‍ പ്രധാനമാന്ത്രി ലോകത്തോട് പ്രഖ്യാപിച്ചത്. അഡോള്‍ഫ് ഐമന്‍ എന്ന ഭീങ്കര ഫാസിസ്റ്റിനെ സൃഷ്ടിച്ചതില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഭ്രാന്തന്‍ സ്വപ്നങ്ങളടങ്ങിയ പ്രസംഗങ്ങള്‍ പ്രധാന കാരണമായിരുന്നു. യഹൂദരെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുക അതായിരുന്നു ഹിറ്റ്‌ലറുടെ പ്രമാണം. ഹിറ്റ്‌ലറുടെ വെടിക്കെട്ടുപോലെയുള്ള കനത്ത കാപ്പിരിശബ്ദത്തില്‍ വീണപോയ അഡോള്‍ഫ് ഐമന്‍ തന്റെ 26-ാം വയസ്സില്‍ നാസി പാര്‍ട്ടില്‍ 1931ല്‍ അംഗത്വമെടുത്തു. നമ്പര്‍: 899895.
സമാനമായ ചരിത്രമാണ് ഗുജ്‌റത്തില്‍നിന്ന് ലോകം ശ്രദ്ധിക്കേണ്ടിവന്നത്. 2002 ഫെബ്രുവരിയില്‍ നടന്ന നിര്‍ഭാഗ്യകരമായ ഗോദ്രതീവണ്ടി ആക്രമണത്തില്‍ കൊല്ലപ്പെട്ട 59 പേരുടെ വധത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഇപ്പോഴും ദുരൂഹമാണ്.

Friday 28 March 2014

മധുരപ്പതിനെട്ട്

മധുരപ്പതിനേഴ്
മധുരപ്പതിനെട്ടാക്കി.
അയ്യഞ്ച് കൊല്ലത്തെ
തെരഞ്ഞെടുപ്പ്
പത്ത് വര്‍ഷത്തിലൊരിക്കലാക്കികൂടേ.?
ഭരിച്ചു തുടങ്ങിവരുംമ്പോഴെക്കും
വഴിക്ക് വെച്ച് ഇറങ്ങേണ്ടി വരുന്നത്-
ഒഴിവാക്കാന്‍ സൗകര്യമാവും.
പൊതുകജനാവിന് കനത്ത പരിക്കും ഒഴിവാക്കാം.
ഭരണഘടന വേണമെങ്കില്‍
ഇനിയും ഭേതഗതി വരുത്താമല്ലോ-
ഗവര്‍ണര്‍ തസ്തിക ഉപേക്ഷിക്കേണ്ടതാണ്
അതൊരു തരം കജനാവ് ചോര്‍ത്തുന്ന രാജകീയതയാണ്.
രാഷ്ട്രപതിയേയും വേണം പരുവപ്പെടുത്തി എടുക്കാന്‍
സ്വന്തം വിമാനം മുന്നോറോളം മുറികളുള്ള കൊട്ടാരം!!

Wednesday 26 March 2014

നിലപാട്

     വ്യക്തികളും സംഘടനകളും രാഷ്ട്രങ്ങളും സ്വീകരിക്കുന്ന രീതി ശാസ്ത്രങ്ങള്‍ക്ക് മലയാള സ്വരമായിരുന്നു നിലപാട്. നില്‍ക്കുന്ന സ്ഥളം എന്നര്‍ത്ഥം. കാലം മാറുമ്പോള്‍ കോലവും മാറുന്നപോലെ അര്‍ത്ഥങ്ങളും മാറി മാറി മറിഞ്ഞുവരികയാണ്. ആലപ്പുഴയിലെ കവിയും രാഷ്ട്രീയ നേതാവുമായ ജി. സുധാകരന്‍ ചീത്ത വിളിച്ചപ്പോള്‍ അത് വാമൊഴി വഴക്കത്തിന്റെ സൗന്ദര്യം എന്ന വ്യാഖ്യാനം നല്‍കിയ കെ.ഇ. കുഞ്ഞഹമ്മദ് ഇപ്പോഴും ഹയാത്തിലുണ്ട്. അതിനാല്‍ ആര്‍ക്കും എന്തുമാവാം എന്ന് ചുരുക്കം. മലക്കം മറിയാം, മാറ്റിപ്പറയാം, മറിച്ചു പറയാം എല്ലാറ്റിനും കാണും വ്യാഖ്യാനങ്ങള്‍.
ഇന്ത്യ ഒരു തെരഞ്ഞെടുപ്പാരവത്തിലാണ്. പണ്ടേ പോലെ ഒരാഘോഷമായി വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കാണുന്നില്ല. പോയ കാലങ്ങളില്‍ ജാഥകള്‍, ഗൃഗസന്ദര്‍ശനങ്ങള്‍, കവല യോഗങ്ങള്‍, തലങ്ങും വിലങ്ങും പ്രചാരണ വാഹനങ്ങള്‍, കമാനങ്ങള്‍, പോസ്റ്ററുകള്‍ അങ്ങനെ ഉത്സവത്തിന്റെ പ്രതീതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കസേരയില്‍ തമിഴ്‌നാട്ടുകാരനായ ശേഷന്‍ വന്നതിനുശേഷം വ്യക്തമായ ചില അവബോധം വോട്ടര്‍മാര്‍ക്കുണ്ടായി.

Thursday 13 March 2014

പ്രായമല്ല - കാര്യപ്രാപ്തി

ലോകസഭാതെരഞ്ഞെടുപ്പില്‍ പ്രായം വിവാദമാക്കുന്നവര്‍ ചരിത്രബോധത്തെയാണ് നിരാകരിക്കുന്നത്. വി.എസിന് എത്ര പ്രായമായി. കരുണാകരനും, നായനാരും രാഷ്ട്രീയ റിട്ടേര്‍ഡ്‌മെന്റ് വരിച്ചവരായിരുന്നോ, മന്‍മോഹന്‍സിംഗ്, അദ്വാനി, മുരളി മനോഹര്‍ജോഷി വന്ദ്യവയോധികരായിട്ടും പ്രായത്തര്‍ക്കം ഉയരുന്നില്ലല്ലോ. എം.പി.വീരേന്ദ്രകുമാറിന് വയസെത്ര- രോഗമെത്ര? മല്‍പിടുത്തത്തിനാണോ പാര്‍ലിമെന്റിലയക്കുന്നത്. മസില്‍ പവറാണ് കാര്യമെങ്കില്‍ ഗുണ്ടകളെ പരിഗണിക്കേണ്ടിവരില്ലേ-?
ഇ.അഹമദ് സാഹിബ് വന്‍വിജയമാണന്നതില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ. കാര്യപ്രാപ്തികാരണമല്ലേ യു.എന്നില്‍ പലതവണ പറഞ്ഞയച്ചത്. മിഡില്‍ ഈസ്റ്റില്‍ ഇത്രയധികം സ്വീകാര്യനായ ഇന്ത്യന്‍ നേതാവ് മറ്റാരെങ്കിലും ഉണ്ടോ?

Monday 10 March 2014

ചെന്നിത്തല

വാശിപിടിച്ചും, കരഞ്ഞു വിളിച്ചും ''ഹൈക്കമാന്റില്‍ സമ്മര്‍ദം ചെ#ുത്തിയുമാണ് രമേശ് ചെന്നിത്തല കാക്കി മന്ത്രിയായതെന്ന് ഞാന്‍ പറഞ്ഞതല്ല. പോലീസ് വകുപ്പ് ഭരണം നിയന്ത്രിക്കാനും, പണം വാരാനും ഉള്ളതാണന്ന് പറഞ്ഞതും ഈ വിനീതനല്ല.
2014മാര്‍ച്ച് 1 ന് ചെന്നിത്തല കാരന്തൂര്‍ മര്‍ക്കസില്‍ നടത്തിയ പ്രസംഗം ആഭ്യന്തര വകുപ്പ് എന്ന പദവിയോട് ഒട്ടും ചേര്‍ന്നതായില്ല. മര്‍ക്കസിനെ കുറിച്ചും, സ്ഥാപനാധികാരിയെ കുറിച്ചും ഉയര്‍ന്നു കേള്‍ക്കുന്ന പല ആരോപണങ്ങള്‍, കേസുകള്‍, നിലനില്‍ക്കെ പോലീസ് മന്ത്രി പോലീസ് ഭാഷയില്‍ ഭീഷണിപെപ്ടുത്തിയത് സത്യപക്ഷത്തെയാണ്.
മുടി, പൊടി, പാത്രം, പള്ളി, നരേന്ദ്രമോദിയില്‍ നിന്ന് സംഭാവന, ഗുജ്‌റാത്തില്‍ പ്രസംഗം, രാഷ്ട്രീയ അവസരവാദനയം ഇതൊന്നും ചെന്നിത്തലക്കറിയില്ലങ്കില്‍ ''ചിന്നതല'' എന്ന് ചരിത്രം അടയാളപ്പെടുത്തും.
ലക്ഷദ്വീപില്‍ ഹംദുല്ലയോട് അന്വേഷിക്കൂ- ചെന്നിത്തലയുടെ പിരിശപ്പെട്ട ഉസ്താദ് സഈദ് സാഹിബിന്റെ കാലം മുതല്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ സ്വലാത്ത് മജ്‌ലിസുമായി നടക്കുകയായിരുന്നു. ഗൂര്‍ഗില്‍ ചെന്നിത്തലയുടെ ഈ മുറബ്ബിയായ ശൈഖിന്റെ (നിയന്ത്രിക്കുന്ന ആത്മീയ ഗുരു) പ്രധാന നേതാക്കള്‍ ബി.ജെ.പി. നേതാക്കളുമാണ്. ദക്ഷിണ കന്നഡയിലെ കഥ വീരപ്പമൊയ്‌ലിയോട് ചോദിക്കണം. സി.എം. ഇബ്‌റാഹീമിനോട് ചോദിക്കരുത്. ഇബ്‌റാഹീമും, ശൈഖും ഇയ്യടുത്ത കാലംവരെ കോണ്‍ഗ്രസ് കുളം തോണ്ടാന്‍ കഴിവെട്ടി നടക്കുകയായിരുന്നു.
എ.ഐ.സി.സി.അംഗം കൂടിയായ ചെന്നിത്തല കോണ്‍ഗ്രസ് പക്ഷത്തോ, കോണ്‍ഗ്രസ് വിരുദ്ധ പക്ഷത്തോ എന്നണിനിഅറിയേണ്ടത്. ഒച്ച ഉയര്‍ത്തി. വിരല്‍ ചൂണ്ടിതാനും, തന്റെ പോലീസും ഉസ്താദിന് ദാസ്യരാണ് എന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് രാഹുല്‍ഗാന്ധിയാണിനി കാര്യങ്ങള്‍ പഠിക്കേണ്ടത്.
സ: ഇ.കെ.നായനാര്‍ ഈ ഉസ്താദിന് മുസ്‌ലിം ഉമ്മത്തിനെ നെടുകെ പിളര്‍ക്കാന്‍ സഹായിയായി കുറെ പോലീസിനെ നല്‍കിയിരുന്നുവത്രെ! സംശയം ഉണ്ടങ്കില്‍ ടി.കെ.ഹംസയോടന്വേഷിക്കാം. ഇപ്പോള്‍ ഹംസാക്ക നിലപാട് മാറ്റിട്ടുണ്ടങ്കിലും (ഹാദാ ഖൗമുന്‍ ജാഹിലൂന്‍) അഥായത് വകക്ക് കൊള്ളാത്ത പോഴന്മാര്‍ എന്ന വര്‍ഗ്ഗം.
ചെന്നിത്തലയില്‍ നിന്നോ, പാര്‍ട്ടിയില്‍ നിന്നോ വിശദീകരണം കിട്ടേണ്ടതുണ്ട്. എക്കാലവും കോണ്‍ഗ്രസിന് വോട്ട് ചെയ്യമെന്ന ഉടമ്പടിയെന്നും ഉണ്ടാക്കീട്ടില്ല. മുസ്‌ലിം ന്യൂനപക്ഷം കോണ്‍ഗ്രസിന്റെ പട്ടയ സ്വത്തുമല്ല. കേരളത്തിലെ സുന്നി മുസ്‌ലിംകളും, പൊതു മുസ്‌ലിംകളും ഹൈക്കമാന്റില്‍ പരാധി പറയുകയാണിനിവേണ്ടത്.

Thursday 6 March 2014

ആം ആദ്മി

     ഇന്ത്യ അഴിമതിയില്‍ മുങ്ങിക്കുളിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ പിന്നിട്ടു. ബൊവേഴ്‌സ് തോക്കിടപാട് മുതല്‍ കാര്‍ഗില്‍ ഓപ്പറേഷനില്‍ മരണമടഞ്ഞ ധീര ജവാന്‍മാര്‍ക്കൊരുക്കിയ ശവപ്പെട്ടിയില്‍ വരെ കൈയിട്ടുവാരിയ മന്ത്രിമാരും ഉദ്യോഗസ്ഥരും. 
     നാം നാണം കെടാറില്ല. എന്തുകൊണ്ടെന്നാല്‍ നമുക്കതില്ലന്നാണ് പറയപ്പെടുന്നത്. ലോകത്തിന്റെ മുമ്പില്‍ പോയകാലങ്ങളില്‍ നമുക്ക് കരുത്തും കാമ്പും ഉണ്ടായിരുന്നു. ജമാല്‍ അബ്ദുന്നാസ്വിര്‍ ജനറല്‍ ടീറ്റോക്കൊപ്പം ജവഹര്‍ലാല്‍ നഹ്‌റുവും ചേര്‍ത്തുപറയപ്പെട്ട കോമണ്‍വെല്‍ത്തും. ബാപ്പുജിയുടെ ലോകാംഗീകാരവും ഭാരതീയന്റെ അഭിമാനബോധത്തെ ഉത്തേജിപ്പിച്ചു. 

Tuesday 4 March 2014

സ്ഥാനാര്‍ത്ഥി


തട്ടിപ്പുകാരുമായും, തട്ടിപ്പുകേന്ദ്രങ്ങളുമായും ബന്ധമുള്ളവരും, അവരില്‍ നിന്ന് പണമോ ഉപഹാരങ്ങളോ സംഭാവനയായോ സമ്മാനമായോ സ്വീകരിക്കുന്നവരും സ്ഥാനാര്‍ത്ഥികളാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുനിയരുത്. അഥവാ അങ്ങനെയുള്ളവര്‍ക്ക് വോട്ട് ചെയ്യാതിരിക്കാനുള്ള പൗരബോധം വോട്ടര്‍മാര്‍ പ്രകടിപ്പിക്കണം.
മാതാഅമൃതാനന്ദ മയിദേവിയുടെ ആശ്രമം സംബന്ധിച്ചു ഉയര്‍ന്നുവന്ന ആരോപണങ്ങള്‍, ചില മിഷനറികളെ സംബന്ധിച്ച സംശയങ്ങള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരെ സംബന്ധിച്ചും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെ സംബന്ധിച്ചും പറഞ്ഞു കേള്‍ക്കുന്ന പരാധികള്‍ ഉതൊക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുഖവിലകൊടുക്കണം. എം.എല്‍.എ, എം.പി, മന്ത്രി തുടങ്ങിയ പലരും ഇത്തരക്കാരുമായി വെച്ചുപുലര്‍ത്തുന്ന അവിശുദ്ധ ബന്ധവും സ്ഥാപന സന്ദര്‍ശനവും നമ്മുടെ മൂല്യബോധത്തെ അവഹേളിക്കലാണ്.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് ഒരു പാര്‍ട്ടിയും സീറ്റ് നല്‍കരുത്. അസംബ്ലി തെരഞ്ഞെടുപ്പിലും ഇത്തരക്കാരെ പരിഗണിക്കരുത്. തിന്മയുടെ ശക്തികളുമായി സന്ധി ചെയ്യുന്നവര്‍ തിന്മയെ സഹായിക്കുന്നവരാണ്. അതിനാല്‍ അവര്‍ കുറ്റവാളികളാണ്. മഹത്തായ സഭകളില്‍ കയറി ഇരിക്കാനോ നിയമ നിര്‍മ്മാണങ്ങളില്‍ പങ്കാളികളാവാനോ അവര്‍ക്കധികാരമില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇക്കാര്യം പരിഗണിക്കുന്നില്ലങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ശേഷം അത്തരക്കാരുണ്ടങ്കില്‍ അത് പുറത്ത് കൊണ്ടുവരാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും.