Wednesday 20 August 2014

ലഹരിക്ക് വകഭേതമില്ല



മദ്യപാനി, അഭിചാരം സത്യമാക്കുന്നവന്‍, ബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കില്ല (ഇബ്‌നുഹിബ്ബാന്‍) നിലവാരമുള്ള ബാറും, ഇല്ലാത്ത ബാറും വേര്‍തിരിക്കാനുള്ള ശ്രമത്തിലാണ് ജനാധിപത്യ ഭരണകൂട സ്ഥാപനങ്ങള്‍. ബാറേതായാലും വിളമ്പുന്നത് ലഹരിയാണെന്ന് എന്ത് കൊണ്ട് ചര്‍ച്ചയാവുന്നില്ല.
ശീതീകരിച്ച മുറിയില്‍ അരണ്ടവെളിച്ചത്തില്‍ പളുങ്ക് പാത്രത്തില്‍ കോട്ടിട്ട സാറന്‍മാര്‍ക്ക് യൂണിഫോമിട്ട വൈയ്റ്റര്‍മാര്‍ ലഹരിവിളമ്പിയാല്‍ തുറക്കാമെന്ന് പറയുന്നതിലെ നീതിബോധം വ്യക്തമല്ല.
പാടവക്കിലെ പെട്ടിക്കടകളില്‍ കന്നാസില്‍ നിറച്ചുവെച്ച ചാരായവും, വാറ്റ് കള്ളും കുപ്പി ഗ്ലാസില്‍ പകര്‍ന്നു നല്‍കുന്നതും, പുള്ളിത്തുണിയും, ബനിയനും ധരിച്ച് കടന്നുവരുന്ന കുടിയന്മാരും അകത്താക്കുന്നത് ലഹരിയല്ലെന്ന് വരുമോ?
''മദ്യം'' എന്തായാലും, എവിടെനിന്നായാലും നിഷിദ്ധമാണന്നാണ് മതപക്ഷം. ലഹരി വസ്തുക്കള്‍ ഉണ്ടാക്കുന്നവര്‍ക്ക് മുന്തിരിവില്‍ക്കല്‍ നിഷിധമാണന്ന് പ്രവാചക പാഠം ഉണ്ട്.
വ്യാജസിദ്ധന്മാരും, മന്ത്രവാദവും നാട് നടുക്കുന്നു. അമ്പലങ്ങളിലും പള്ളികളിലും പുണ്യപുരുഷന്മാരായി വിശ്വാസികള്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നവര്‍ മനസ്സിലും, അരയിലും കഠാരകൂടി കരുതുന്നവരാണന്നറിയുന്നത് ആരെയാണ് ആശങ്കപ്പെടുത്താതിരിക്കുക. കുറ്റിയാടിയിലെ ശകുന്തള്ളയുടെ മരണം പൂജാരിയും ഭാര്യയും കൂടി നടത്തിയ നിധിവേട്ടയുടെ മറവിലായിരുന്നു. കരുനാഗപ്പള്ളിയില്‍ ഒരു യുവതിയുടെ നട്ടെല്ല് ചവിട്ടി ഒടിച്ചുകൊന്നത്  അഭിചാരത്തിന്റെ മറവില്‍. ഇത്തരം അപമാനകരമായ പ്രവണതകള്‍ വളരാനിടവരുന്ന സാമൂഹിക ഭൂമിക സൃഷ്ടിക്കാന്‍ അനുവദിക്കുന്നവര്‍ പ്രതിപട്ടികയിലാണ്. മതസമാജങ്ങള്‍ മാതൃകാപരമാവണം. സസ്‌ക്രിയരാവണം. ആരാധനാ-അനുഷ്ടാന തലങ്ങളോടൊപ്പം കര്‍മ്മ മണ്ഡലം വിപുലപ്പെടുത്തണം. സമൂഹ സമുദ്ദാരണവും നവോത്ഥാനവും അജണ്ടയിലുള്‍പ്പെടുത്തണം.
ബന്ധങ്ങള്‍ക്ക് വിട പറയുന്നവര്‍ ചെന്നുപെടുക ബന്ധനങ്ങളിലാണ്. ആര്‍ഭാഢ-ആസ്വാദന, സ്വാര്‍ത്ത മോഹ വലയങ്ങളെന്ന കുരുക്കഴിക്കാനാവാത്ത ബന്ധനങ്ങളില്‍ പെടാതിരിക്കാനാണ് കുടുംബ ബന്ധം, അയല്‍പക്ക ബന്ധം, സാമൂഹ്യ കടപ്പാടുകളെന്ന ബന്ധം എന്നിങ്ങനെ ആരോഗ്യകരമായ ബന്ധങ്ങളിലേക്ക് മനുഷ്യരെ ഇസ്‌ലാം പറിച്ചുനടാന്‍ പരിശ്രമിച്ചത്.
''നന്മകള്‍ കാതോര്‍ക്കുന്നവരുടെ കൂട്ടായ്മകള്‍ രൂപപ്പെടുത്തി മതശാസനകളും, ആശയങ്ങളും പ്രചരിപ്പിച്ചു ആരോഗ്യകരമായ ജന സമൂഹത്തിലൂടെ സാമൂഹ്യ ബോധം ശക്തിപ്പെടുത്തുകയാണ് കാലം കാതോര്‍ക്കുന്ന കര്‍മ്മം.

Saturday 2 August 2014

ബര്‍ത്ത് ഒഴിവില്ലെന്ന് ഓര്‍മ്മവേണം

കേരള സംസ്ഥാനത്ത് പരമാവധി 21 അക്കത്തിലധികം മന്ത്രിമാര്‍പാടില്ല. സ്പീക്കര്‍ പദവി ഒഴിഞ്ഞു കാര്‍ത്തികേയന് മന്ത്രി സ്ഥാനം കിട്ടാതെവന്നാല്‍ കെ.പി.സി.സി. പ്രസിഡന്റ് എന്ന പദവി മാത്രമേ ബാക്കി കാണു. സുധീരബാധയില്‍ നിന്ന് ചാണ്ടിക്കുഞ്ഞൂഞ്ഞിന് മോക്ഷമാവാം ഉള്ളിലിരിപ്പ്.
പതിവ് പ്രോഗ്രാമായ ഇവിടെ പറ്റില്ലങ്കില്‍ ഡല്‍ഹിയില്‍ ഒരു മന്ത്രി സ്ഥാനം എന്നത് ഇനി നടപ്പില്ലന്ന് കാര്‍ത്തികേയനോര്‍മ്മകാണും, ഉള്ള ബര്‍ത്ത് കളഞ്ഞു അരുവിക്കരയിലൂടെ വീണ്ടുമൊരു രാഷ്ട്രീയ തീര്‍ത്ഥയാത്രയാണ് ലക്ഷ്യമെങ്കില്‍ ഭാവുകം നേരാം- പക്ഷെ അതുകൊണ്ട് വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പ് കടമ്പകടക്കുമോ?
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതൃതലത്തിലൊരു ഉരുള്‍പൊട്ടലും അതിന്റെ നഷ്ടങ്ങളും, ലാഭങ്ങളും ഗണിച്ചു നോക്കിയാല്‍ ഉമ്മന്‍ചാണ്ടിക്കൊരു പടികൂടി കയറാന്‍ കഴിഞ്ഞേക്കുമെന്നല്ലാതെ മറ്റ് വല്ലതും.?!

Thursday 17 July 2014

വംശഹത്യ?

     പാലസ്തീനില്‍, മ്യാന്‍മാറില്‍, ശ്രീലങ്കയില്‍, മുസാഫര്‍ നഗറില്‍, ഗോധ്രയില്‍, ആസാമില്‍, ബോസ്‌നിയയില്‍, ചൈനയില്‍ അങ്ങനെ ഒരു ജനപഥത്തെ വംശഹത്യനടത്താന്‍ കശാപ്പുകത്തിയുമായി ഇറങ്ങിയ കശ്മലന്മാര്‍ക്ക് അധികാര-വിഭവ സൗകര്യമൊരുക്കുന്ന ലോക നിലപാടുകള്‍ ഭയാനകം.
ഇല്ല-അവസാനിപ്പിക്കാനാവില്ല. ഒരാശയവും ഒരു ജനത സ്വയം കൈ ഒഴിയുന്നത്‌വരെ ഇല്ലാതാക്കാനാവില്ല.
    ഗാസയിലെ തെരുവുകളില്‍ കുരുന്നുകളെ- സ്ത്രീകളെ ഇത്രഭയാനകമാം വിധം കൊന്നുകുട്ടുമ്പോഴും നക്ഷത്ര ഇഫ്ത്താറൊരുക്കുന്ന അയല്‍ പക്കക്കാര്‍ എന്നപോലെ സൂക്ഷമം നിരീക്ഷിച്ചു (?) വരുന്ന വന്‍ശക്തികളും സൃഷ്ടാവിന്റെ കോടതിയിലെങ്കിലും ശിക്ഷ ഏറ്റ് വാങ്ങേണ്ടിവരും.

Sunday 29 June 2014

''ആന്റണിയുടെ ശങ്ക''

 ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ മതേതരത്വം സംബന്ധിച്ച സംശയമാണ് പാര്‍ട്ടിയില്‍ നിന്ന് ഹിന്ദുക്കള്‍ ഒഴുകി ബി.ജെ.പിയിലെത്തിയതെന്ന എ.കെ.ആന്റണിയുടെ കണ്ടത്തല്‍ പാര്‍ട്ടി ഇനിയും നന്നാവാന്‍ ഉദ്ദേശിക്കുന്നില്ലന്നതിന്റെ സൂചനയാണ്.
നാട്ടുകാരുടെ നടുവെടിച്ച നിലപാടുകളും, പകല്‍ കൊള്ള നടത്തി മുന്നേറിയ ഭരണാധികാരികളും, നേതൃദാരിദ്രവുമായിരുന്നു യഥാര്‍ത്ഥ കാണമെന്നറിയാത്ത പൊട്ടന്‍ കോണ്‍ഗ്രസാണ് ആന്റണിയെന്നാരും കരുതുന്നില്ല.
ന്യൂനപക്ഷം ഭൂരിപക്ഷത്തിന് കീഴടങ്ങണമെന്ന പറഞ്ഞ ആന്റണി ''തിയോളജി'' കൂടി ചേര്‍ത്തുവായിച്ചാല്‍ ഭാവിയിലൊരു കൂര്യന്‍ ജോര്‍ജ്ജ് ബി.ജെ.പിക്ക് പ്രദീക്ഷിക്കാമെന്ന് വേണം കരുതാന്‍.
ദളിദരുടെയും പിറകില്‍ മുസ്‌ലിംകളെ തളച്ചിട്ടത്തില്‍ എ.കെ.ആന്റണിയുടെ കോണ്‍ഗ്രസിനോളം പങ്ക് മറ്റ് പാര്‍ട്ടികള്‍ക്കവകാശപ്പെടാനുണ്ടാവില്ല. എല്‍.കെ.അദ്വാനി ഉടനടി പിന്തുണയുമായി രംഗത്ത് വന്നത് നരസിംഗറാവുവിന്റെ അരുമശിഷ്യന്മാര്‍ കോണ്‍ഗ്രസിലുള്ളതിന്റെ അമിതാവേശത്തിലാവും.
ബി.ജെ.പിയെ ഉറപ്പിച്ചു നിര്‍ത്താനും തുടര്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നിലം പരിശാക്കാനും ആന്റണിക്കാവുന്നത് ആന്റണി ചെയ്യട്ടെ- പക്ഷെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടിക്കെന്നപോലെ ബി,ജെ,പിക്കും ഒരു ചുക്കും ചെയ്യാനാവില്ല. ഭരണഘടനയും, ഭരണഘടന കാക്കുന്ന ജുഡീഷ്യറിയും നിലനില്‍ക്കുന്ന കാലത്തോളം.

Thursday 19 June 2014

ഇറാഖ് നിരീക്ഷണം മതിയോ?

    അമേരിക്കയും, ബ്രിട്ടനും, സഹായികളും ചേര്‍ന്ന് സദ്ദാമിനെ വേട്ടയാടിപ്പിടിച്ച് കൈ കാലുകള്‍ ബന്ധിച്ച് തൂക്കിലേറ്റി. ഒരു നാടിനെയും നായകനെയും നാണം കെടുത്തിയതോര്‍ക്കുക. ഇറാഖ് പലതായി വിഭചിക്കുകയായിരുന്നു വന്‍ശക്തികളുടെ ഉള്ളിലിരിപ്പ്.
    സുന്നി-ശീഈ-ഖുര്‍ദിശ് മേഖല. ഇപ്പോള്‍ വീണ്ടും നാട് കലങ്ങി പരസ്പരം വെടി ഉതിര്‍ക്കുകയാണ്. ബന്ധ ശത്രുവാണെന്ന് പറഞ്ഞിരുന്ന ഇറാനെകൂട്ടി കുളം ഒന്നുകൂടി കലക്കാനാണ് തല്‍പരകക്ഷികളുടെ ശ്രമം.
     നട്ടെല്ലും, നാണവുമില്ലാത്ത നാട്ടുകാരുടെ നിലപാടുകളാണിതിനൊക്കെ വഴി വെച്ചത്.
ഇന്ത്യാ സര്‍ക്കാര്‍ സൂക്ഷമം നിരീക്ഷിച്ചുവരികയാണെന്നാണ് പറയുന്നത്. നിരവധി ഇന്ത്യക്കാര്‍ അവിടെ കുടുങ്ങികിടക്കുമ്പോള്‍ നിരീക്ഷണമല്ല നിലപാടാണ് വേണ്ടത്.
     പൗരന്മാരെ മാനിക്കാനും, സംരക്ഷിക്കാനും ഇടപെടണം. മോദിയും, സുഷമയും ഇക്കാര്യത്തിലെടുക്കുന്ന നിലപാടുകള്‍ താമസിക്കുന്തോറും ഇറാഖിലകപ്പെട്ട ഇന്ത്യക്കാരുടെ നില അപകടത്തിലാവുകയാണ് ഫലം.

Friday 30 May 2014

മനുഷ്യക്കടത്ത്

ആറ് പതിറ്റാണ്ടു ഭാരതം വാണവര്‍ മറന്നുവെച്ച കുറെ പാവങ്ങളുണ്ട്. വടക്കെ ഇന്ത്യന്‍ ഗല്ലികളില്‍ പുഴുക്കളെപോലെ ഒട്ടിയവയറും, ഉന്തിയ എല്ലുമായി കഴിയുന്ന നിരക്ഷരരായ അനേകലക്ഷം ബാല്യങ്ങള്‍.
ഉന്തുവണ്ടി വലിക്കുന്ന പിതാക്കള്‍ക്കും മൈലുകള്‍ താണ്ടി കുടിവെള്ളം ശേഖരിക്കുന്ന മാതാക്കള്‍ക്കും ഈ ബാല്യങ്ങള്‍ ഭാരമാവുന്നു.
അമ്മിഞ്ഞപാല്‌പോലും നല്‍കാനില്ലാത്ത ചാവാളിപ്പശുക്കളെക്കാള്‍ ഞെരുങ്ങുന്ന അനേകായിരങ്ങള്‍. അവരില്‍ ചിലരെ തേടി പിടിച്ചുകൊണ്ടുവന്നു ഭക്ഷണവും, വസ്ത്രവും, വിദ്യയും നല്‍കി ഉത്തമ പൗരന്മാരാക്കുന്നതിലെവിടെയാണ് മനുഷ്യക്കടത്ത്. ?
യൂറോപ്യലെ ''മതാമ്മമാരുടെ അടിവസ്ത്രങ്ങളലക്കാനും, ഉടയാടുകള്‍ ഉണക്കാനും, അടുക്കളപ്പണിക്കും വിലപറഞ്ഞു കൊണ്ടുപോകുന്ന അടിമകളെ കുറിച്ച് കേട്ടിട്ടുണ്ട്. അത് അടിമത്വമാണ്. മനുഷ്യക്കടത്താണ്.
എരിയുന്ന പൊരിയുന്ന വയറിലേക്കൊരിറ്റ് അരിയാഹാരത്തിന്റെ നീര് നല്‍കുന്നത് അങ്ങനെയാണോ? ഏത് യതീംഖാനക്കാണ് ''മനുഷ്യക്കടത്തിന്റെ പട്ടം ചാര്‍ത്തുക. സേവനം, സ്‌നേഹം മാത്രം ലക്ഷ്യമാക്കി സൗജന്യമായി എല്ലാം നല്‍കുന്ന സ്ഥാപനങ്ങളെ പ്രകീര്‍ത്തിക്കണ്ട. അതിന് മാന്യത വേണം. അപകീര്‍ത്തിപ്പെടുത്താതിരുന്നു കൂടേ-?

Thursday 29 May 2014

നരേന്ദ്രമോദിയുടെ ടീം ഭാരതത്തിന്റെ ഭരണത്തിലെത്തി


കൈകളില്‍ ന്യൂനപക്ഷത്തിന്റെ ചോരപ്പാട് കഴുകിയല്ല മോദി പ്രതിജ്ഞ ചൊല്ലിയത്. കോണ്‍ഗ്രസ് ഒരുക്കിയ രാജപാഥയിലൂടെ കാവിപ്പട അനായാസം കയറിവന്നതാണ്. 31 ശതമാനം (17.85 കോടി വോട്ടര്‍മാര്‍) ബി.ജെ.പിയെ പിന്തുണച്ചു.
ഭരണഘടന വരുതിയില്‍ നിന്ന് മോദി ഭരിക്കുമെന്ന് മുന്‍കാല അനുഭവം വെച്ച് ഉറപ്പിച്ചുപറയാനാവില്ല. എന്തൊക്കെ ആരൊക്കെ എത്രയൊക്കെ തേനില്‍ ചാലിച്ച് പ്രകീര്‍ത്തിച്ചാലും മുസ്‌ലിം ന്യൂനപക്ഷത്തിന് വിശ്വസിക്കാന്‍ മാത്രം മുന്‍കാല ചരിത്രം ഉണ്ടാക്കിയ ആളല്ല മോദിയും പാര്‍ട്ടിയും.
ഇന്ത്യയില്‍ പലപ്പോഴായി നിരോധിക്കപ്പെട്ട ഭീകരപ്രസ്ഥാനമായ ആര്‍.എസ്.എസിനെ 'ബഹ്‌റിന്‍ മുസ്വല്ല വിരിച്ചു നിസ്‌കരിച്ചാലും വിശ്വസിക്കാനാവുമോ?'
മോദി ന്മയിലേക്ക് നടന്നുനീങ്ങാന്‍ മനസ് കാണിച്ചാല്‍ നന്ന്. കാവിമനസില്‍ നിന്ന് കരുണ വിടരുമോ എന്ന് കാലം പറയേണ്ടകാര്യങ്ങളാണ്. ഭാരതത്തിന്റെ പ്രധാനമന്ത്രി എന്ന പദവിയെ കളങ്കപ്പെടുത്താതെ ഭരിക്കാന്‍ മോദിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു

Sunday 11 May 2014

പ്രവചനം

     2014 മെയ് 16ന് എന്ത് സംഭവിക്കും?
540 അംഗപാര്‍ലിമെന്റ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടും?
കൊടി, വടി, ഘടന, ഭരണഘടന ഇതൊക്കെ വ്യത്യസ്ഥമെങ്കിലും ഫലത്തില്‍ എല്ലാം ഒന്ന് തന്നെ-? ആറ് പതിറ്റാണ്ടിന്നിടയില്‍ നാമെന്ത് നേടി? തിരിച്ചറിവ് പോലും നേടിയോ? എങ്കില്‍ ഫാസിസം, വര്‍ഗ്ഗീയം, പ്രാദേശികം ഇതൊക്കെ ഇന്ന് കാണുന്ന വിധം വളരുമായിരുന്നോ?
2020 ഓടെ മലേഷ്യ സംമ്പന്ന രാഷ്ട്രമാകുമെന്ന് നിരീക്ഷകര്‍ കാര്യകാരണ സഹിതം തറപ്പിച്ചു പറയുന്നു. നമുക്ക് സ്വന്തമായി ഉള്ളത് സ്വന്തമായി ഒന്നുമില്ലന്നതാണന്ന് വന്നതെന്ത് കൊണ്ട്?
ഇന്തയ്ന്‍ രാഷ്ട്രീയം മടുപ്പിക്കുന്നതായിമാറിയിരിക്കുന്നു. 60ല്‍ നിന്ന് 1600 പാര്‍ട്ടികള്‍ 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ എല്‍.പി. സ്‌കൂളിന്റെ വരാന്തപോലും കാണാത്ത 110 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു എന്നത് നമുക്ക് കാര്യമാക്കേണ്ട- ആയിരക്കണക്കായ ക്രിമിനലുകളും തെറ്റായ വഴിയില്‍ ധനം ഉണ്ടാക്കിയ കോടീശ്വരന്മാരും മത്സരിച്ചതും മത്സരിപ്പിച്ചതും പൊറുക്കാനാവുമോ?
ഇന്ത്യന്‍ പാര്‍ലിമെന്റ് കുറ്റവാളികളെ സംരക്ഷിക്കുന്ന സ്ഥാപനമാവുന്നത് എങ്ങനെയാണ് ജനാധിപത്യമായത്-?
''ഭാരതം'' കാത്തുസൂക്ഷിച്ച പൈത്യകമായ സഹിഷ്ണത നിരാകരിക്കപ്പെടുന്നു. മലയാളി, തമിഴന്‍, തെലുങ്കന്‍, കന്നഡിയന്‍, ഒഡീഷ്യന്‍, ഹിന്ദി എന്നിങ്ങനെ ഭാഷാമതിലുകള്‍, സവര്‍ണ്ണ, അവര്‍ണ വിഭാഗം, ഒട്ടും ന്യായീകരണമില്ലത്ത സംവരണ വ്യവസ്ഥകള്‍.
രാഷ്ട്രീയ മുതലാളിമാരുടെ വിപണന ഉപകരണമാക്കി ഈമാതിരി വൈജാത്യങ്ങള്‍ ഉപയോഗപ്പെടുത്തി എത്രനാള്‍ നമുക്ക് നമ്മുടെ നട്ടെല്ല് നിലനിര്‍ത്താനാവും. ?

Monday 21 April 2014

സ്‌പെഷ്യല്‍ ഗ്ലാസ്

    മാഗ്‌നീഷ്യം, കോപ്പര്‍, ഇട്രിയം മിശ്രിതം ചേര്‍ത്തു യേന്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നല്ല ബലമുള്ള ഗ്ലാസ് വികസിപ്പിച്ചെടുത്തതായി വാര്‍ത്ത. സ്റ്റീലിനെക്കാള്‍ ബലമുണ്ടാകുമത്രെ ഇത്തരം ഗ്ലാസ്സുകള്‍ക്ക്. ചില മിശ്രണങ്ങള്‍ പ്രത്യേക അളവില്‍ ചൂടാക്കി നിശ്ചിത അളവില്‍ തണുപ്പിക്കുമ്പോള്‍ അവയ്ക്ക് കാഠിന്യം കൂടുന്നത് കണ്ടെത്തി. അങ്ങനെയാണ് ഇങ്ങനെയൊരു  ഗവേഷണത്തിലും പഠനഫലത്തിലും എത്തിച്ചേര്‍ന്നത്. ലോകത്തിലെ മികച്ച 200 യൂനിവേഴ്‌സിറ്റികളില്‍ 75ഉം പ്രവര്‍ത്തിക്കുന്നത് യു.എസിലാണ്. അന്നാട്ടില്‍ നിന്നാണ് അഥവാ വാഷിംഗ്ടണില്‍ നിന്നാണ് ഈ ഗ്ലാസ് വാര്‍ത്തയും പുറത്തുവന്നത്.
   ഇനി തകര്‍ക്കാനാവാത്ത മെഡിക്കല്‍ ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഈ ഗണത്തില്‍ മാര്‍ക്കറ്റിലെത്തുമെന്ന് കരുതണം. അതോടൊപ്പം, കുതിച്ചുയരാനിടയുള്ള വിലയും (ആശങ്കയോടെ) പ്രതീക്ഷിക്കാം.

Monday 31 March 2014

ഫാസിസം പിഴുതെറിയേണ്ടത് അനിവാര്യം

     ചിരിച്ചു കൊണ്ടായിരിക്കും എന്റെ കല്ലറയിലേക്ക് ഞാന്‍ പ്രവേശിക്കുക. ''ഡയറ്റര്‍ വിസ്‌ലിസൈനി എന്ന ഉദ്യോഗസ്ഥനും സഹപ്രവര്‍ത്തകരുമായിരുന്ന സുഹൃത്തിനോട് ഫാസിസ്റ്റ് വെട്ടയിലെ ഒന്നാമന്‍ എന്നറിയപ്പെടുന്ന അഡോള്‍ഫ് ഐമന്‍ ചിരിച്ചു കൊണ്ട് പറഞ്ഞതാണ് മേല്‍വരികള്‍.
     ഇതിന്റെ കാരണവും അഡോള്‍ഫ് ഐമന്‍ പറയുന്നുണ്ട്. അമ്പത് ലക്ഷം യഹൂദരെ കശാപ്പുചെയ്യാന്‍ എനിക്ക് കഴിഞ്ഞു എന്ന ബോധ്യമാണ് എന്റെ മനസ്സിനെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം. ഈ അന്‍പത് ലക്ഷത്തിന് ശേഷം വീണ്ടുമൊരു പത്ത്‌ലക്ഷവും കൂടി കൊന്നൊടുക്കിയതില്‍ പിന്നെയാണ് അഡോള്‍ഫ് ഐമന്‍ 1960 മെയ് 23 ന് അറസ്റ്റ് ചെയ്യപ്പെട്ടതായി ഇസ്രാഈല്‍ പാര്‍ലിമെന്റിന്‍ പ്രധാനമാന്ത്രി ലോകത്തോട് പ്രഖ്യാപിച്ചത്. അഡോള്‍ഫ് ഐമന്‍ എന്ന ഭീങ്കര ഫാസിസ്റ്റിനെ സൃഷ്ടിച്ചതില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഭ്രാന്തന്‍ സ്വപ്നങ്ങളടങ്ങിയ പ്രസംഗങ്ങള്‍ പ്രധാന കാരണമായിരുന്നു. യഹൂദരെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുക അതായിരുന്നു ഹിറ്റ്‌ലറുടെ പ്രമാണം. ഹിറ്റ്‌ലറുടെ വെടിക്കെട്ടുപോലെയുള്ള കനത്ത കാപ്പിരിശബ്ദത്തില്‍ വീണപോയ അഡോള്‍ഫ് ഐമന്‍ തന്റെ 26-ാം വയസ്സില്‍ നാസി പാര്‍ട്ടില്‍ 1931ല്‍ അംഗത്വമെടുത്തു. നമ്പര്‍: 899895.
സമാനമായ ചരിത്രമാണ് ഗുജ്‌റത്തില്‍നിന്ന് ലോകം ശ്രദ്ധിക്കേണ്ടിവന്നത്. 2002 ഫെബ്രുവരിയില്‍ നടന്ന നിര്‍ഭാഗ്യകരമായ ഗോദ്രതീവണ്ടി ആക്രമണത്തില്‍ കൊല്ലപ്പെട്ട 59 പേരുടെ വധത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഇപ്പോഴും ദുരൂഹമാണ്.

Friday 28 March 2014

മധുരപ്പതിനെട്ട്

മധുരപ്പതിനേഴ്
മധുരപ്പതിനെട്ടാക്കി.
അയ്യഞ്ച് കൊല്ലത്തെ
തെരഞ്ഞെടുപ്പ്
പത്ത് വര്‍ഷത്തിലൊരിക്കലാക്കികൂടേ.?
ഭരിച്ചു തുടങ്ങിവരുംമ്പോഴെക്കും
വഴിക്ക് വെച്ച് ഇറങ്ങേണ്ടി വരുന്നത്-
ഒഴിവാക്കാന്‍ സൗകര്യമാവും.
പൊതുകജനാവിന് കനത്ത പരിക്കും ഒഴിവാക്കാം.
ഭരണഘടന വേണമെങ്കില്‍
ഇനിയും ഭേതഗതി വരുത്താമല്ലോ-
ഗവര്‍ണര്‍ തസ്തിക ഉപേക്ഷിക്കേണ്ടതാണ്
അതൊരു തരം കജനാവ് ചോര്‍ത്തുന്ന രാജകീയതയാണ്.
രാഷ്ട്രപതിയേയും വേണം പരുവപ്പെടുത്തി എടുക്കാന്‍
സ്വന്തം വിമാനം മുന്നോറോളം മുറികളുള്ള കൊട്ടാരം!!

Wednesday 26 March 2014

നിലപാട്

     വ്യക്തികളും സംഘടനകളും രാഷ്ട്രങ്ങളും സ്വീകരിക്കുന്ന രീതി ശാസ്ത്രങ്ങള്‍ക്ക് മലയാള സ്വരമായിരുന്നു നിലപാട്. നില്‍ക്കുന്ന സ്ഥളം എന്നര്‍ത്ഥം. കാലം മാറുമ്പോള്‍ കോലവും മാറുന്നപോലെ അര്‍ത്ഥങ്ങളും മാറി മാറി മറിഞ്ഞുവരികയാണ്. ആലപ്പുഴയിലെ കവിയും രാഷ്ട്രീയ നേതാവുമായ ജി. സുധാകരന്‍ ചീത്ത വിളിച്ചപ്പോള്‍ അത് വാമൊഴി വഴക്കത്തിന്റെ സൗന്ദര്യം എന്ന വ്യാഖ്യാനം നല്‍കിയ കെ.ഇ. കുഞ്ഞഹമ്മദ് ഇപ്പോഴും ഹയാത്തിലുണ്ട്. അതിനാല്‍ ആര്‍ക്കും എന്തുമാവാം എന്ന് ചുരുക്കം. മലക്കം മറിയാം, മാറ്റിപ്പറയാം, മറിച്ചു പറയാം എല്ലാറ്റിനും കാണും വ്യാഖ്യാനങ്ങള്‍.
ഇന്ത്യ ഒരു തെരഞ്ഞെടുപ്പാരവത്തിലാണ്. പണ്ടേ പോലെ ഒരാഘോഷമായി വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കാണുന്നില്ല. പോയ കാലങ്ങളില്‍ ജാഥകള്‍, ഗൃഗസന്ദര്‍ശനങ്ങള്‍, കവല യോഗങ്ങള്‍, തലങ്ങും വിലങ്ങും പ്രചാരണ വാഹനങ്ങള്‍, കമാനങ്ങള്‍, പോസ്റ്ററുകള്‍ അങ്ങനെ ഉത്സവത്തിന്റെ പ്രതീതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കസേരയില്‍ തമിഴ്‌നാട്ടുകാരനായ ശേഷന്‍ വന്നതിനുശേഷം വ്യക്തമായ ചില അവബോധം വോട്ടര്‍മാര്‍ക്കുണ്ടായി.

Thursday 13 March 2014

പ്രായമല്ല - കാര്യപ്രാപ്തി

ലോകസഭാതെരഞ്ഞെടുപ്പില്‍ പ്രായം വിവാദമാക്കുന്നവര്‍ ചരിത്രബോധത്തെയാണ് നിരാകരിക്കുന്നത്. വി.എസിന് എത്ര പ്രായമായി. കരുണാകരനും, നായനാരും രാഷ്ട്രീയ റിട്ടേര്‍ഡ്‌മെന്റ് വരിച്ചവരായിരുന്നോ, മന്‍മോഹന്‍സിംഗ്, അദ്വാനി, മുരളി മനോഹര്‍ജോഷി വന്ദ്യവയോധികരായിട്ടും പ്രായത്തര്‍ക്കം ഉയരുന്നില്ലല്ലോ. എം.പി.വീരേന്ദ്രകുമാറിന് വയസെത്ര- രോഗമെത്ര? മല്‍പിടുത്തത്തിനാണോ പാര്‍ലിമെന്റിലയക്കുന്നത്. മസില്‍ പവറാണ് കാര്യമെങ്കില്‍ ഗുണ്ടകളെ പരിഗണിക്കേണ്ടിവരില്ലേ-?
ഇ.അഹമദ് സാഹിബ് വന്‍വിജയമാണന്നതില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ. കാര്യപ്രാപ്തികാരണമല്ലേ യു.എന്നില്‍ പലതവണ പറഞ്ഞയച്ചത്. മിഡില്‍ ഈസ്റ്റില്‍ ഇത്രയധികം സ്വീകാര്യനായ ഇന്ത്യന്‍ നേതാവ് മറ്റാരെങ്കിലും ഉണ്ടോ?

Monday 10 March 2014

ചെന്നിത്തല

വാശിപിടിച്ചും, കരഞ്ഞു വിളിച്ചും ''ഹൈക്കമാന്റില്‍ സമ്മര്‍ദം ചെ#ുത്തിയുമാണ് രമേശ് ചെന്നിത്തല കാക്കി മന്ത്രിയായതെന്ന് ഞാന്‍ പറഞ്ഞതല്ല. പോലീസ് വകുപ്പ് ഭരണം നിയന്ത്രിക്കാനും, പണം വാരാനും ഉള്ളതാണന്ന് പറഞ്ഞതും ഈ വിനീതനല്ല.
2014മാര്‍ച്ച് 1 ന് ചെന്നിത്തല കാരന്തൂര്‍ മര്‍ക്കസില്‍ നടത്തിയ പ്രസംഗം ആഭ്യന്തര വകുപ്പ് എന്ന പദവിയോട് ഒട്ടും ചേര്‍ന്നതായില്ല. മര്‍ക്കസിനെ കുറിച്ചും, സ്ഥാപനാധികാരിയെ കുറിച്ചും ഉയര്‍ന്നു കേള്‍ക്കുന്ന പല ആരോപണങ്ങള്‍, കേസുകള്‍, നിലനില്‍ക്കെ പോലീസ് മന്ത്രി പോലീസ് ഭാഷയില്‍ ഭീഷണിപെപ്ടുത്തിയത് സത്യപക്ഷത്തെയാണ്.
മുടി, പൊടി, പാത്രം, പള്ളി, നരേന്ദ്രമോദിയില്‍ നിന്ന് സംഭാവന, ഗുജ്‌റാത്തില്‍ പ്രസംഗം, രാഷ്ട്രീയ അവസരവാദനയം ഇതൊന്നും ചെന്നിത്തലക്കറിയില്ലങ്കില്‍ ''ചിന്നതല'' എന്ന് ചരിത്രം അടയാളപ്പെടുത്തും.
ലക്ഷദ്വീപില്‍ ഹംദുല്ലയോട് അന്വേഷിക്കൂ- ചെന്നിത്തലയുടെ പിരിശപ്പെട്ട ഉസ്താദ് സഈദ് സാഹിബിന്റെ കാലം മുതല്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ സ്വലാത്ത് മജ്‌ലിസുമായി നടക്കുകയായിരുന്നു. ഗൂര്‍ഗില്‍ ചെന്നിത്തലയുടെ ഈ മുറബ്ബിയായ ശൈഖിന്റെ (നിയന്ത്രിക്കുന്ന ആത്മീയ ഗുരു) പ്രധാന നേതാക്കള്‍ ബി.ജെ.പി. നേതാക്കളുമാണ്. ദക്ഷിണ കന്നഡയിലെ കഥ വീരപ്പമൊയ്‌ലിയോട് ചോദിക്കണം. സി.എം. ഇബ്‌റാഹീമിനോട് ചോദിക്കരുത്. ഇബ്‌റാഹീമും, ശൈഖും ഇയ്യടുത്ത കാലംവരെ കോണ്‍ഗ്രസ് കുളം തോണ്ടാന്‍ കഴിവെട്ടി നടക്കുകയായിരുന്നു.
എ.ഐ.സി.സി.അംഗം കൂടിയായ ചെന്നിത്തല കോണ്‍ഗ്രസ് പക്ഷത്തോ, കോണ്‍ഗ്രസ് വിരുദ്ധ പക്ഷത്തോ എന്നണിനിഅറിയേണ്ടത്. ഒച്ച ഉയര്‍ത്തി. വിരല്‍ ചൂണ്ടിതാനും, തന്റെ പോലീസും ഉസ്താദിന് ദാസ്യരാണ് എന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് രാഹുല്‍ഗാന്ധിയാണിനി കാര്യങ്ങള്‍ പഠിക്കേണ്ടത്.
സ: ഇ.കെ.നായനാര്‍ ഈ ഉസ്താദിന് മുസ്‌ലിം ഉമ്മത്തിനെ നെടുകെ പിളര്‍ക്കാന്‍ സഹായിയായി കുറെ പോലീസിനെ നല്‍കിയിരുന്നുവത്രെ! സംശയം ഉണ്ടങ്കില്‍ ടി.കെ.ഹംസയോടന്വേഷിക്കാം. ഇപ്പോള്‍ ഹംസാക്ക നിലപാട് മാറ്റിട്ടുണ്ടങ്കിലും (ഹാദാ ഖൗമുന്‍ ജാഹിലൂന്‍) അഥായത് വകക്ക് കൊള്ളാത്ത പോഴന്മാര്‍ എന്ന വര്‍ഗ്ഗം.
ചെന്നിത്തലയില്‍ നിന്നോ, പാര്‍ട്ടിയില്‍ നിന്നോ വിശദീകരണം കിട്ടേണ്ടതുണ്ട്. എക്കാലവും കോണ്‍ഗ്രസിന് വോട്ട് ചെയ്യമെന്ന ഉടമ്പടിയെന്നും ഉണ്ടാക്കീട്ടില്ല. മുസ്‌ലിം ന്യൂനപക്ഷം കോണ്‍ഗ്രസിന്റെ പട്ടയ സ്വത്തുമല്ല. കേരളത്തിലെ സുന്നി മുസ്‌ലിംകളും, പൊതു മുസ്‌ലിംകളും ഹൈക്കമാന്റില്‍ പരാധി പറയുകയാണിനിവേണ്ടത്.

Thursday 6 March 2014

ആം ആദ്മി

     ഇന്ത്യ അഴിമതിയില്‍ മുങ്ങിക്കുളിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ പിന്നിട്ടു. ബൊവേഴ്‌സ് തോക്കിടപാട് മുതല്‍ കാര്‍ഗില്‍ ഓപ്പറേഷനില്‍ മരണമടഞ്ഞ ധീര ജവാന്‍മാര്‍ക്കൊരുക്കിയ ശവപ്പെട്ടിയില്‍ വരെ കൈയിട്ടുവാരിയ മന്ത്രിമാരും ഉദ്യോഗസ്ഥരും. 
     നാം നാണം കെടാറില്ല. എന്തുകൊണ്ടെന്നാല്‍ നമുക്കതില്ലന്നാണ് പറയപ്പെടുന്നത്. ലോകത്തിന്റെ മുമ്പില്‍ പോയകാലങ്ങളില്‍ നമുക്ക് കരുത്തും കാമ്പും ഉണ്ടായിരുന്നു. ജമാല്‍ അബ്ദുന്നാസ്വിര്‍ ജനറല്‍ ടീറ്റോക്കൊപ്പം ജവഹര്‍ലാല്‍ നഹ്‌റുവും ചേര്‍ത്തുപറയപ്പെട്ട കോമണ്‍വെല്‍ത്തും. ബാപ്പുജിയുടെ ലോകാംഗീകാരവും ഭാരതീയന്റെ അഭിമാനബോധത്തെ ഉത്തേജിപ്പിച്ചു. 

Tuesday 4 March 2014

സ്ഥാനാര്‍ത്ഥി


തട്ടിപ്പുകാരുമായും, തട്ടിപ്പുകേന്ദ്രങ്ങളുമായും ബന്ധമുള്ളവരും, അവരില്‍ നിന്ന് പണമോ ഉപഹാരങ്ങളോ സംഭാവനയായോ സമ്മാനമായോ സ്വീകരിക്കുന്നവരും സ്ഥാനാര്‍ത്ഥികളാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുനിയരുത്. അഥവാ അങ്ങനെയുള്ളവര്‍ക്ക് വോട്ട് ചെയ്യാതിരിക്കാനുള്ള പൗരബോധം വോട്ടര്‍മാര്‍ പ്രകടിപ്പിക്കണം.
മാതാഅമൃതാനന്ദ മയിദേവിയുടെ ആശ്രമം സംബന്ധിച്ചു ഉയര്‍ന്നുവന്ന ആരോപണങ്ങള്‍, ചില മിഷനറികളെ സംബന്ധിച്ച സംശയങ്ങള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരെ സംബന്ധിച്ചും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെ സംബന്ധിച്ചും പറഞ്ഞു കേള്‍ക്കുന്ന പരാധികള്‍ ഉതൊക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുഖവിലകൊടുക്കണം. എം.എല്‍.എ, എം.പി, മന്ത്രി തുടങ്ങിയ പലരും ഇത്തരക്കാരുമായി വെച്ചുപുലര്‍ത്തുന്ന അവിശുദ്ധ ബന്ധവും സ്ഥാപന സന്ദര്‍ശനവും നമ്മുടെ മൂല്യബോധത്തെ അവഹേളിക്കലാണ്.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് ഒരു പാര്‍ട്ടിയും സീറ്റ് നല്‍കരുത്. അസംബ്ലി തെരഞ്ഞെടുപ്പിലും ഇത്തരക്കാരെ പരിഗണിക്കരുത്. തിന്മയുടെ ശക്തികളുമായി സന്ധി ചെയ്യുന്നവര്‍ തിന്മയെ സഹായിക്കുന്നവരാണ്. അതിനാല്‍ അവര്‍ കുറ്റവാളികളാണ്. മഹത്തായ സഭകളില്‍ കയറി ഇരിക്കാനോ നിയമ നിര്‍മ്മാണങ്ങളില്‍ പങ്കാളികളാവാനോ അവര്‍ക്കധികാരമില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇക്കാര്യം പരിഗണിക്കുന്നില്ലങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ശേഷം അത്തരക്കാരുണ്ടങ്കില്‍ അത് പുറത്ത് കൊണ്ടുവരാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും.

Wednesday 19 February 2014

ക്രൈം റൈറ്റ്

    ശ്രീലങ്കയിലെ ജാഫ്‌ന തമിഴ്ഭാഷ സംസാരിക്കുന്നവരുടെ പ്രാമുഖ്യമുള്ള പ്രദേശമാണ്. കൊളംബോയും പരിസരവും സിംഹള ഭാഷയും. ഈ വിടവില്‍ ഉണ്ടായിത്തീര്‍ന്ന അവകാശ നിഷേധം, അവഗണന, പ്രാതിനിധ്യമില്ലായ്മ ഇവയൊക്കെ പരിഹരിക്കാന്‍ വ്യവസ്ഥാപിത മാര്‍മവലംബിക്കാതെ വേലുപ്പള്ളി പ്രഭാകരന്‍ തോക്കുകൊണ്ടു സംസാരിച്ചു തുടങ്ങി.
    വില്‍പവര്‍ കുറഞ്ഞ കുറെ തമിഴ് യുവാക്കള്‍ അങ്ങനെ പുലികളായി. അയല്‍പക്ക രാഷ്ട്രമെന്ന നിലക്ക് ഇന്ത്യക്ക് ശ്രീലങ്കയില്‍ സമാധാനം പുലരേണ്ടതുണ്ട്. തമിഴ് പുലികളുടെ സാന്നിദ്ധ്യം ഇന്ത്യയിലും പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയിരുന്നുവല്ലോ.

Wednesday 12 February 2014

അശ്ലീലം

    അധികമൊന്നും വിചാരിക്കാതെ വിശ്രമിക്കേണ്ട കാലമാണിത്. വെറുതെ എന്തിന് ഒരു തലവ്യായാമം നടത്തി സമയം കളയണം. എന്തൊക്കെ കാടുകയറി കഥകളും പഠനങ്ങളും വ്യാഖ്യാനങ്ങളുമാണ് ദിനേനെ വന്നുചേരുന്നത്. സി.ബി.ഐ തന്നെ നിലനില്‍ക്കില്ലെന്ന് നമ്മുടെ ബഹുമാനപ്പെട്ട കോടതി നിയമം പഠിച്ചു വ്യാഖ്യാനിച്ചു പറഞ്ഞപ്പോള്‍ ഞെട്ടുകയല്ല, അന്ധാളിക്കുകയായിരുന്നു നാം. ഇപ്പോഴിതാ ബഹുമാനപ്പെട്ട സുപ്രീം കോടതി അശ്ലീലമെന്താണെന്നും എന്തല്ലെന്നും പ്രഖ്യാപിച്ചിരിക്കുന്നു. 
     ലോകപ്രശസ്ത ടെന്നീസ് താരം ബോറീസ് ബെക്കര്‍ തന്റെ കറുത്ത വര്‍ഗക്കാരിയും സിനിമാനടിയുമായ ബാര്‍ബറ ഹെല്‍റ്റസിനോട് ചേര്‍ന്നു പൂര്‍ണ നഗ്‌നനായി നില്‍ക്കുന്ന പടം ജര്‍മ്മന്‍ മാസികയായ സ്റ്റേണില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നു. ബോറിസ് ബെക്കര്‍ കൈവച്ചത് കാമുകിയുടെ സ്തനത്തിലാണ്. ഇതൊന്നും അശ്ലീലമായി കാണാന്‍ പറ്റില്ലെന്നും അശ്ലീലമെന്നാല്‍ 'സന്ദേശ'മാണെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍.

Tuesday 11 February 2014

''സുധീര-സദീശ മുന്നണി''

     വെള്ളാപള്ളി നടേശന്റെ മോഡി മാല പാടി പേടിച്ചാണോ സുധീരന് അധ്യക്ഷത പദവി നല്‍കാന്‍ ഹൈകമാന്റ് ഹൈപ്രഷറര്‍ എടുത്തതെന്ന ശങ്ക ചിലര്‍ക്കുണ്ട്. 
    സുകുമാരന്‍ നായര്‍ക്ക് ഒരിടക്കാല ആശ്വാസമായിട്ടാണ് സദീശ നിയോഗമെന്നും പറഞ്ഞു കേള്‍ക്കുന്നു.
കോണ്‍ഗ്രസ് ഗുണം പിടിക്കാന്‍ കോണ്‍ഗ്രസായാല്‍ മതി. കോംബ്രമൈസായാല്‍ വോട്ടര്‍മാര്‍ ഉള്‍ക്കൊണ്ടെന്ന് വരില്ല.
     ''സുധീരന്‍'' പൊതുവെ പ്രതിപക്ഷ സ്വരമുള്ളയാളാണ്. അത് രണ്ട് മൂന്ന് നിലക്കാവാം. ഒന്ന്, ''അച്ചുതാനന്ദ'' സൂത്രം. നിലനില്‍പ്, പബ്ലിസിറ്റി, കേസ് നടത്താനുള്ള പണപ്പിരിവ്, സുധീരന്‍ ഒരു കാലത്ത് ധീരാവീരാ ധീരസൂധീരാ എന്ന് വിളിപ്പിച്ച തൃശൂര്‍കാരനായിരുന്നു.

Thursday 23 January 2014

സഹിഷ്ണുത- അഹിംസ

    ഒഞ്ചിയം പോയകാലങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഗ്രാമമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പോലും വേറെയൊരു പാര്‍ട്ടിയുടെ അനൗണ്‍സ്‌മെന്റ് വാഹനം പ്രവേശിക്കാന്‍ അനുവദിക്കാത്ത ഭദ്രമായ പാര്‍ട്ടിഗ്രാമം.(?)
     എവിടെ നോക്കിയാലും ചെഞ്ചായം മാത്രം. നാടാകെ പരന്നുകിടക്കുന്ന കൊടി തോരണങ്ങള്‍, സ്തൂപങ്ങള്‍, ഗ്രന്ഥാലയങ്ങള്‍, പാര്‍ട്ടി ഓഫീസുകള്‍, പത്രം വരെ ദേശാഭിമാനി മാത്രം. ടി.വി. ചാനലുകള്‍ വ്യാപകമാകുന്നതിന് മുമ്പ് വിവരവകാശം നിഷേധിക്കപ്പെട്ട വെള്ളരിക്കാപട്ടണം. 
     പാടങ്ങളില്‍ പണിയെടുക്കുന്ന കോതമാര്‍ പോലും പാടിയത് പാര്‍ട്ടിപ്പാട്ട് മാത്രം. ഘനംവച്ചു കനപ്പിച്ച വിപ്ലവ കവിതകള്‍, ചെഗുവേരയും ലെനിനും സ്റ്റാലിനും മാവോയും സുപരിചിതര്‍. എന്നാല്‍, ആധുനിക ഭാരതത്തിന്റെ ശില്‍പികളോ രാഷ്ട്ര പിതാവ് തന്നെയോ അന്നാട്ടിലധികം അറിഞ്ഞു തുടങ്ങിയില്ല. അതാവാം 'അസഹിഷ്ണുതയും ഒരു തരം ഹിംസയാണെന്ന മഹാത്മാവിന്റെ മതം അവര്‍ക്കറിയാതെ വന്നത്. 

Friday 17 January 2014

മദ്യം മുഖത്തൊഴിക്കുന്ന മിടുക്കി?!

     വാര്‍ത്തകള്‍ക്ക് ആയുസെത്രെ? വാര്‍ത്തയുടെ എരി, പുളി, ചവര്‍പ്പ്, മധുരം തുടങ്ങിയവയെ ആധാരമാകികയാണ് വാര്‍ത്തായുസ് നിര്‍ണയിച്ചുവരുന്നത്. കേരളത്തിലും ലോകത്തിന്റെ പല ഭാഗങ്ങളിലും കഠിനാധ്വാനത്തിലൂടെ മഹാരോഗം വളര്‍ത്തിയെടുത്തു പിന്നീട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ സ്ഥാപിക്കുന്ന കോര്‍പ്പറേറ്റുകള്‍ ഉണ്ടത്രെ!? വന്‍കിട ലോബി ''ഇവര്‍ക്ക് വന്‍സ്രാവ് എന്നും വിളിപ്പേരുണ്ട്. ഇവര്‍ സജീവമാണെന്നാണ് കേള്‍വി. വാര്‍ത്തകള്‍ അധികവും ഇവരുടെ വകയാണ്. 
         നമുക്ക് അന്ധാളിക്കാന്‍ കഴിയാത്ത് എന്തുകൊണ്ടാവും. ഈ മാതിരി വാര്‍ത്തകള്‍ നമ്മെ അന്ധാളിപ്പിക്കുന്നില്ല. അതുകൊണ്ടാണല്ലോ ബഹുമാനപ്പെട്ട കോടതികള്‍ ചിലപ്പോല്‍ അത്ഭുതം കൂറിയത്. സരിതക്കെന്തിനാ 13 ലക്ഷത്തിന്റെ സാരി എന്ന് കോടതി ആരാഞ്ഞിട്ടില്ല. എന്തേ അതൊന്നും തൊണ്ടി മുതലായി പോലീസ് പിടിച്ചെടുത്തില്ലന്ന ചുമ്മാ ഒരു അന്ധാളിക്കല്‍ ഉണ്ടായെന്ന് മാത്രം. 
സരിതക്ക് ലോകപ്പില്‍ ബ്യൂട്ടീഷനുണ്ടോ എന്ന കോടതിയുടെ ചോദ്യവും ചെറുമട്ടത്തിലുള്ള അന്ധാളിപ്പിന്റെ വകഭേദമായി വേണം നിരീക്ഷിക്കാന്‍. 

Friday 3 January 2014

ലാത്തി

   പോലിസുകാരുടെ ഐഡന്റിറ്റി എന്താണെന്നു ചോദ്യമുയര്‍ന്നാല്‍, ആദ്യം വരുന്ന മറുപടി ലാത്തി എന്നായിരിക്കും..!
    പോലിസിന്റെ കൈയിലുള്ള വടി പുല്ലാങ്കുഴലല്ലെന്ന പ്രസിദ്ധമായ ഒരു കമന്റുണ്ട്.  എന്നുവച്ചാല്‍, വായിക്കാനല്ല, ഒന്നാംതരം അടി കൊടുക്കാനുള്ളതാണെന്ന് സാരം.
    ലാത്തിച്ചാര്‍ജ് എന്നു കേള്‍ക്കാത്ത പഴയ നാളുകള്‍ കുറവായിരുന്നു.  ഇപ്പോള്‍, പോലിസടി കുറവാണ്.  സമരം കുറഞ്ഞു. പിക്കറ്റിങ് കുറഞ്ഞു. ധര്‍ണയും കുറവായി. ഇപ്പോള്‍ സര്‍വസാധാരണ കല്ലേറാണ്- സമരക്കാര്‍ പോലിസിനു നേരെ, പോലിസ് സമരക്കാര്‍ക്കു നേരെ.
    ഭരണത്തില്‍ ആഭ്യന്തരം തലവേദന തീര്‍ക്കുന്ന പോലെ, ആഭ്യന്തരം ഉപയോഗിച്ചാണു ഭരണം നിലനിര്‍ത്തുന്നതും പലരെയും നിലക്കു നിര്‍ത്തുന്നതും.  ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നിലവില്‍വന്ന യു.ഡി.എഫിലെ പ്രധാന പ്രശ്‌നം പോലിസായിരുന്നു.
    തിരുവഞ്ചൂര്‍ എതു ഗണത്തില്‍ പെടും എന്നറിയില്ലെങ്കിലും എന്‍.എസ്. എസ്സിനു സ്വീകാര്യനായിരുന്നു.  ദണ്ഡപാണിയെ വച്ച് വ്യാജ മുടി വ്യാജമല്ലെന്ന ധ്വനി വരുന്ന സത്യവാങ്മൂലം കൊടുപ്പിച്ച വിരുതനുമായിരുന്നു.  ഏതായാലും, ആഭ്യന്തരം കൈകാര്യം ചെയ്ത രാധാകൃഷ്ണനു പാര്‍ട്ടിയുടെ ലാത്തിക്കു മുമ്പില്‍ കീഴടങ്ങേണ്ടിവന്നു.