പഠനാത്മക ഗ്രന്ഥമായ ഖുര്‍ആന്‍, ഭൂമി, ആകാശം, ഗ്രഹം, ഗ്രഹപഥം, സൂര്യന്‍, ചന്ദ്രന്‍, കര, സമുദ്രം, പര്‍വ്വതം, കുഴി, നദി, താഴ്‌വര, സസ്യം, ജീവി, അതീന്ദ്രിയ പദാര്‍ത്ഥങ്ങള്‍, ഇവയടങ്ങുന്ന പ്രപഞ്ചത്തിലേക്ക് വഴിതെളിക്കുന്നു. നിരീക്ഷണവും ഗവേഷണവും നടത്തി ഇവയില്‍ അന്തര്‍ഭൂതങ്ങളായ പരശ്ശതം ദൈവിക യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കാന്‍ അല്ലാഹു ആജ്ഞാപിക്കുന്നു.
പ്രപഞ്ചത്തിലെ അനേക കോടി വസ്തുക്കളില്‍ ചെറിയൊരു ജീവിയാണ് മനുഷ്യന്‍. മനുഷ്യേതരങ്ങളായ പരശ്ശതം ജീവികള്‍ വേറെയുമുണ്ട്. അവക്ക് മനുഷ്യരെപ്പോലെ പ്രത്യേക സാമ്രാജ്യമുണ്ട്. ഭൂമിയില്‍ നടക്കുന്ന ജീവിയും ഇരു ചിറകുകള്‍കൊണ്ട് പറക്കുന്ന പറവയും നിങ്ങളെപ്പോലെ സമുദായങ്ങള്‍ (അല്‍ അന്‍ആം:38)
മനുഷ്യന്‍ അല്ലാഹുവെ ആരാധിക്കാന്‍ കല്‍പ്പിക്കപ്പെട്ടു. വ്യവസ്ഥാപിതമായ ദൈവാരാധനയാണ് മനുഷ്യന്റെ ധര്‍മ്മം. മനുഷ്യരെപ്പോലെ ഇതര ജീവികളും അല്ലാഹുവിനെ ആരാധിക്കുന്നുണ്ട്. പക്ഷെ, മനുഷ്യരുടേതുപോലെ വ്യവസ്ഥാപിതമോ നിയമാധിഷ്ഠിതമോ അല്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും ചിറകുകള്‍ നിവര്‍ത്തിപ്പിടിച്ച പറവകളും അല്ലാഹുവിന്ന് കീര്‍ത്തനം ചൊല്ലുന്നുവെന്ന് താങ്കള്‍ അറിഞ്ഞിട്ടില്ലേ? എല്ലാ ഓരോന്നിന്റെ നിസ്‌ക്കാരവും കീര്‍ത്തനവും അല്ലാഹു അറിഞ്ഞിട്ടുണ്ട്. (അന്നൂര്‍: 41)
സത്യമായും ദാവൂദിന്ന് നാം നമ്മുടെ പക്കല്‍ നിന്ന് ഔദാര്യം (പ്രവാചകത്വവും ഗ്രന്ഥവും) നല്‍കി. (നാം പറയുകയും ചെയ്തു) പര്‍വതങ്ങളേ! അദ്ദേഹത്തോടൊപ്പം (തസ്ബീഹ് കൊണ്ട്) മടങ്ങുക. പക്ഷിയേയും (അദ്ദേഹത്തോടൊപ്പം തസ്ബീഹ് ചൊല്ലാന്‍ നാം ക്ഷണിച്ചു) (സബഅ്: 10)
സബഅ് നിവാസികള്‍ ദൈവത്തില്‍ അവിശ്വസിച്ചു സൂര്യാരാധന നടത്തിയിരുന്ന വാര്‍ത്ത ഹുദ്ഹുദ് സുലൈമാന്‍ നബിക്കെത്തിച്ച സംഭവം ഖുര്‍ആന്‍ വിവരിക്കുന്നു. അവളും അവളുടെ ജനതയും അല്ലാഹുവിനെകൂടാതെ സൂര്യന് കുമ്പിടുന്നതായി ഞാന്‍ കണ്ടെത്തിയിരിക്കുന്നു. പിശാച് അവര്‍ക്ക് തങ്ങളുടെ ചൈതികളെ ഭംഗിയാക്കിയിരിക്കുന്നു. തന്നിമിത്തം അവനവരെ(നേര്‍) മാര്‍ഗ്ഗത്തില്‍ നിന്ന് തടഞ്ഞു. അതിനാല്‍ അവര്‍ സന്മാര്‍ഗ്ഗം സിദ്ധിച്ചവരല്ല. എങ്ങനെയെന്നാല്‍ ആകാശങ്ങളിലും ഭൂമിയിലും നിഗൂഢമായതിനെ പുറത്തുകൊണ്ടുവരുന്നവനും നിങ്ങള്‍ മറച്ചു വെച്ചതും വെളിപ്പെടുത്തുന്നതും അറിയുന്നവരുമായ അല്ലാഹുവിന്ന് (അവര്‍ കുമ്പിടുന്നില്ല). (അന്നംല് :24, 25)
സുലൈമാന്‍ നബിയും പരിവാരവും നടന്നുവരുമ്പോള്‍ പാദസ്പര്‍ശനമേറ്റു കൊല്ലപ്പെടാതിരിക്കാന്‍ മാളത്തിലൊളിക്കാന്‍ ഉറുമ്പുകളുടെ തലവന്‍ നിര്‍ദ്ദേശം നല്‍കിയ സംഭവവും ഇത്തരത്തില്‍ സ്മരണീയമാണ്.
മനുഷ്യേതര ജീവികളോടുള്ള ബഹൂമാന സൂചകമായാണ് ഖുര്‍ആനിലെ ഏതാനും അധ്യായങ്ങള്‍ക്ക് അവയുടെ നാമകരണം ചെയ്തിരിക്കുന്നത്. ബഖറ (പശു), അന്‍ആം (മാട്), നഹ്‌ല് (തേനീച്ച), നംല് (ഉറുമ്പ്), അന്‍കബൂത്ത് (ചിലന്തി), ആദിയാത്ത് (കിതച്ചുചീറ്റിപ്പായുന്ന കുതിര), ഫീല്‍ (ആന) തുടങ്ങിയവ ഉദാഹരണം.
കരജീവികള്‍, കടല്‍ജീവികള്‍, ഉഭയജീവികള്‍, ആകാശ ജീവിതം ശീലിച്ച പറവകള്‍, വന്യമൃഗങ്ങള്‍, മനുഷ്യരുമായി ഇണങ്ങുന്ന ജീവികള്‍, പ്രാണികള്‍ എന്നിവയെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ഇവയെക്കുറിച്ചു ഗവേഷണം നടത്തി ദൈവാസ്തിക്യം തെളിയിക്കാനാണിവ പ്രതിപാദിച്ചിരിക്കുന്നത്. വന്‍ജീവികളായ ആന ഒട്ടകം തുടങ്ങിയവയും മനുഷ്യ നേത്രങ്ങള്‍ക്ക് അപ്രാപ്യമായ ബാക്ടീരിയകളും ഇതിലുണ്ട്. മോട്ടോര്‍ വാഹനങ്ങള്‍ രംഗപ്രവേശം ചെയ്യുന്നതിന്ന് മുമ്പ് കാടും മേടും താണ്ടി വര്‍ഷങ്ങള്‍ നീണ്ടുനിന്നിരുന്ന യാത്ര, മനുഷ്യ ജീവിത്തിനാവശ്യമായ മാംസം, പാല്‍, രോമം, അംസ്‌കൃത പദാര്‍ത്ഥങ്ങളായ ചാണകം, തോല്‍, ഔഷധമൂല്യമുള്ള തേന്‍ തുടങ്ങിയവ മനുഷ്യജീവിതം ധന്യമാക്കുന്നതില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്.
മനുഷ്യ സവിശേഷതകളായ ശക്തി, അശക്തി, ബുദ്ധി, അജ്ഞത, അഭിമാനം, ദുരഭിമാനം, സൗന്ദര്യം, വൈരൂപ്യം, ഉന്മേഷം, വെറുപ്പ് എന്നിത്യാദി അവസ്ഥാ ഭേദങ്ങളെക്കുറിച്ചുള്ള ഒരു പഠനം കൂടിയാണ് ഇതരജീവികളെക്കുറിച്ചുള്ള പ്രതിപാദ്യം. ചരിത്രാതീത കാലം മുതല്‍ക്കുതന്നെ മനുഷ്യന്‍ ജീവികളെ സ്‌ന്വതം ആവശ്യങ്ങള്‍ക്കുവേണ്ടി മെരുക്കി എടുത്തിരുന്നു. ആദിമ മനുഷ്യര്‍ക്ക് അജ്ഞേയങ്ങളായ പലതിലും മാര്‍ഗ്ഗദര്‍ശനം നല്‍കിയതും ഇതരജീവകളായിരുന്നു. ആദം(അ)യുടെ പ്രഥമ സന്തതികള്‍ക്കിടയില്‍ നടന്ന കൊലപാതകത്തെതുടര്‍ന്ന് മൃതശരീരം മറവുചെയ്യാന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കിയതു ഒരു കാക്ക(ഗുറാബ്)യായിരുന്നുവെന്ന് ഖുര്‍ആന്‍ വിവരിക്കുന്നു. അപ്പോള്‍ തന്റെ സഹോദരന്റെ ശവം എങ്ങനെ മറവുചെയ്യണമെന്നു അവന് കാണിച്ചു കൊടുക്കാനായി ഭൂമിയില്‍ (കൊക്കുകൊണ്ടും കാലുകള്‍കൊണ്ടും മണ്ണിമാന്തി പിളര്‍ത്തുന്ന (എന്നിട്ടുശവമായി കിടന്ന മറ്റൊരു കാക്കയെ അതില്‍ മറവുചെയ്യുകയും ചെയ്തു) ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: ഹാ കഷ്ഠം! ഈ കാക്കയെപ്പോലെ ആകുവാനും എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യുവാനും ഞാന്‍ അശക്തനായല്ലോ, തന്നിമിത്തം അവന്‍ ഖേദക്കാരില്‍ പെട്ടവനായിതീര്‍ന്നു. (അപ്രകാരം അവരും കൂഴിയുണ്ടാക്കി മറവുചെയ്തു) (അല്‍മാഇദ:31)
മനുഷ്യര്‍ക്ക് ഇതരജീവികള്‍ പലതിലും മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ഭക്ഷണ സമ്പാദനം, സഹനശീലം, തൊഴില്‍ പരിശീലനം, വീടുനിര്‍മ്മാണം, അതിന്റെ ക്ഷേത്ര ഗണിതം, കുടുംബജീവിതം, വിശുദ്ധി ഇങ്ങനെ പലതിലും.
പ്രഭാതം വിടരുന്നതോടെ പക്ഷികള്‍ ആകാശത്തുകൂടെ ശീഘ്രഗതിയില്‍ ഭക്ഷണം തേടി പറന്നകലുന്നതു കാണാം. സൂര്യാസ്തമനത്തോടെ അവ ലക്ഷ്യം പിഴക്കാതെ തിരിച്ചുകൂട്ടിലെത്തും. സ്വന്തമായി കൃഷിയോ, കൃഷിയിടമോ ഇല്ലാത്ത ഇവയെവിടുന്നാണ് നിത്യം ഭക്ഷണം ശേഖരിക്കുന്നത്. ബുദ്ധിയുള്ള മര്‍ത്ത്യനിതില്‍ പാഠമുണ്ട്. ആയിരക്കണക്കായ മൈലുകള്‍ പറന്നു വരുന്ന ദേശാടനപക്ഷികള്‍ ആഹാരം മാത്രമല്ല നിലനില്‍പും ലക്ഷ്യമാക്കുന്നില്ലേ?
സുരക്ഷിതമായ വൃക്ഷച്ചില്ലകളിലോ മറ്റോ അവ പണിയുന്ന കൊച്ചുകൂര എന്തുമാത്രം കമനീയമല്ല. ഉണങ്ങിയ വൃക്ഷണച്ചില്ലകളും പുല്‍കൊടികളുമാണവയുടെ പാര്‍ട്ട്‌സുകള്‍. ദുര്‍ബ്ബലമെങ്കിലും മഴയും വെയിലുമേല്‍ക്കാതെ സുരക്ഷിതമായി കഴിഞ്ഞുകൂടാന്‍ അവ പര്യാപ്തങ്ങളായിരിക്കും. സന്താനോല്‍പാദനവും സംരക്ഷണവും ഭക്ഷണശേഖരണവും ഒക്കെ അതിനകത്തുതന്നെ. അല്ലലും അലട്ടലുമില്ലാതെ സുന്ദരമായി അവ അതിനകത്ത് ജീവിക്കും.
ഉറുമ്പും തേനീച്ചയും മനുഷ്യദൃഷ്ടിയില്‍ രണ്ടു നിസ്സാര ജീവികളാണ് അവയെക്കുറിച്ച് പഠിക്കാന്‍ ഖുര്‍ആന്‍ പ്രത്യേകം ഉത്‌ബോധിപ്പിക്കുന്നുണ്ട്. ദൈവ നിഷേധികളുടെ മനസ്സ് മാറ്റാന്‍ അവയുടെ പഠനം ഉപകരിക്കും. അവയില്‍ അത്യാകര്‍ഷകമായ ഒന്നാണ് തേനീച്ചക്കൂട്. സാങ്കേതിക പരിജ്ഞാനം കൊണ്ടോ ശാസ്ത്രീയ ഗവേഷണങ്ങള്‍ കൊണ്ടോ സാധ്യമല്ലാത്തവിധം ഈ നിസ്സാര ജീവികള്‍ പണിയുന്ന ഭവനങ്ങളില്‍ പരശ്ശതം ദൈവിക ദൃഷ്ടാന്തങ്ങളുണ്ട്. അവക്കകത്തെ അറകളും അവക്കകത്ത് തേന്‍ നിക്ഷേപിക്കുന്നതും ആധുനിക രീതിയില്‍ പുറത്തിറങ്ങുന്ന ഐസ്‌ബോക്‌സുകളെപ്പോലും പരാജയപ്പെടുത്തുന്ന മട്ടിലാണ്. മൈലുകളോളം പറന്ന് പൂക്കളില്‍ നിന്നു തേന്‍ ശേഖരിച്ചു വഴിതെറ്റാതെ ലക്ഷ്യസ്ഥാനത്ത് തിരിച്ചെത്തുന്നത് എന്തുമാത്രം അത്ഭുതകരം. തേനീച്ചക്കൂട് പോലൊരു കൂട് നിര്‍മ്മിക്കാന്‍ മനുഷ്യര്‍ക്കാവില്ല. അത്രമാത്രം സങ്കീര്‍ണ്ണവും കൃത്യവുമാണതിന്റെ ഘടന. ശീതകാലത്തേക്കാവശ്യമായ ഭക്ഷണങ്ങള്‍ ഗ്രീഷ്മകാലത്ത് സംഭരിക്കുന്ന ജീവികളാണ് ഉറുമ്പുകള്‍. മാളത്തിനു ചുറ്റുവട്ടത്തെവിടെയെങ്കിലും ഭക്ഷണമുണ്ടെങ്കില്‍ അവ മണത്തറിയാന്‍ ഉറുമ്പുകള്‍ക്ക് പ്രത്യേകം ഘ്രാണശേഷിയുണ്ട്. അവയുടെ ഭക്ഷണ ശേഖരണവും ഇരയന്വേഷിക്കുന്നവര്‍ അത് കണ്ടെത്തിയാല്‍ നല്‍കുന്ന സിഗ്‌നലുകളും അവയുടെ സാമൂഹ്യബോധവും അനുസരണവും കുടിലചിത്തരായ മനുഷ്യര്‍ക്ക് ചിന്തോദ്ദീപകങ്ങളാണ്. മുളവരാനിടയുള്ള നെല്‍ മണികള്‍ രണ്ട് പിളര്‍പ്പാക്കിയും മല്ലി പോലുള്ളവ നാല് പിളര്‍പ്പാക്കിയുമാണ് ഉറുമ്പുകള്‍ മാളങ്ങളില്‍ സൂക്ഷിക്കുന്നത്.
വീട്ടില്‍ മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്നൊരു ജീവിയാണ് പൂച്ച. അതിന്റെ നാനാതരം പ്രവര്‍ത്തനങ്ങളെപറ്റി നാം ചിന്തിക്കാറില്ല. വെള്ളത്തോട് പരിപൂര്‍ണ അവജ്ഞയുള്ള ആ ജീവി അതിന്റെ മലിനശരീരം ശുദ്ധിയാക്കുകനാവുകൊണ്ടും കരങ്ങള്‍കൊണ്ടുമാണ്. ഇത്തരത്തിലുള്ള ജീവികളുടെ ഇവ്വിധം പ്രവര്‍ത്തനങ്ങളാണ് മനുഷ്യര്‍ക്ക് മാതൃക സൃഷ്ടിച്ചത്.
ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ കുതിരയെക്കുറിച്ച് പ്രതിപാദ്യമുണ്ട്. നഹ്‌ല് സൂറയില്‍ യാത്രക്കുപയോഗിക്കുന്ന മൂന്ന് മൃഗങ്ങളെക്കുറിച്ച് വിവരിക്കപ്പെടുന്നുണ്ട്. അവയിലൊന്ന് കുതിരയാണ്. കുതിരയെയും കോവര്‍ കഴുതയെയും കഴുതയെയും (അവന്‍ സൃഷ്ടിച്ചു) നിങ്ങള്‍ അതിന്മേല്‍ യാത്ര ചെയ്യുന്നതിന്നും ഭംഗിയായിട്ടും.
അന്‍ഫാല്‍ സൂറയിലും വേറൊരു രീതിയില്‍ കുതിരയെക്കുറിച്ച് വിവരിക്കപ്പെടുന്നുണ്ട്. അവരുമായുള്ള (സമരത്തിന്) നിങ്ങളുടെ കഴിവനുസരിച്ച് ശക്തി സംഭരിക്കുക. അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും നിങ്ങള്‍ അറിയാത്തതും എന്നാല്‍ അല്ലാഹു അറിയുന്നതുമായ മറ്റു പലരെയും (മുനാഫിഖുകളും, ജൂതരും) ഫയപ്പെടുത്തും വിധം പടക്കുതിരയെയും സജ്ജീകരിക്കുക. (അല്‍ അന്‍ഫാല്‍:60) കിതച്ചു ചീറ്റിപ്പായുന്ന (കുതിരകളെ കൊണ്ട് സത്യം) കുളമ്പുകള്‍ തട്ടിയുരച്ചു (രാത്രി പാറയിലൂടെ നടക്കുമ്പോള്‍) അഗ്‌നി പുറപ്പെടുവിക്കുന്ന കുതിരകളെ കൊണ്ടും പ്രഭാതത്തില്‍ (ശത്രുക്കളെ) കടന്നാക്രമിക്കുകയും പൊടിപടലം ഉതിര്‍ക്കുകയും ശത്രുമദ്ധ്യത്തില്‍ ചെല്ലുകയും ചെയ്യുന്ന കുതിരകളെകൊണ്ട് സത്യം (വല്‍ആദിയാത്ത്: 1-5) കുതിരയുടെ ഒട്ടധികം മഹത്വമാണ് ഉപരിസൂചിത സൂക്തങ്ങളില്‍ വിവരിക്കപ്പെട്ടത്.
സുലൈമാന്‍ (അ) കുതിരക്ക് കല്‍പിച്ചിരുന്ന മഹത്വത്തെക്കുറിച്ച് (സ്വാദ്) സൂറയില്‍ വിവരിക്കപ്പെടുന്നു. ഒരു കാല് പോക്കി കൊളമ്പിന്റെ തെല്ലിന്മേല്‍ മൂന്നുകാലുകളില്‍ നില്‍ക്കുന്ന ശീഘ്രപാതരായ പടക്കുതിരകളെ തന്റെ മുമ്പില്‍ സായാഹ്‌നത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. എന്റെ നാഥന്റെ സ്മരണ (അസര്‍ നിസ്‌കാരം) വിട്ടു നമ്മുടെ (അശ്വത്തോട്) സ്‌നേഹം പ്രകടിപ്പിക്കാന്‍ ഞാനുദ്ദേശിച്ചു. (സൂര്യന്‍ കാഴ്ചയില്‍ നിന്നും) മറയുന്നതുവരെ നിങ്ങള്‍ അവയെ എന്റെടുത്തേക്ക് മടക്കുകയാണ് അദ്ദേഹം പറഞ്ഞു. അങ്ങനെ കാല്‍തണ്ടയും (ഖഡ്ഗംകൊണ്ട്) അദ്ദേഹം തടയുവാന്‍ (അല്ലാഹുവിന്റെ സാമീപ്യത്തിനായി കഴുത്തറുക്കുകയും കാലുകള്‍ വെട്ടുകയും ചെയ്യാന്‍) തുടങ്ങി. (സ്വാദ് : 31-32)
കുതിരയെക്കുറിച്ച് പ്രവാചകന്‍ (സ്വ) പറഞ്ഞു. കുതിരയുടെ ശിരസില്‍ അന്ത്യനാള്‍വരെ ഗുണം ബന്ധിക്കപ്പെട്ടിരിക്കുന്നു. പ്രതിഫലവും ഗനീമത്തും. ആധുനിക സമൂഹം ''ശക്തി കണക്കാക്കുന്നത് കുതിര ശക്തിയാണല്ലോ. മോട്ടോറുകള്‍ ഉള്‍പ്പെടെയുള്ള വൈദ്യുതി കൊണ്ടു പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍പോലും കുതിര ശക്തിയാണ് കണക്കാക്കിയത്.
ബുഖ്ത് നസ്സര്‍ ബൈത്തുല്‍ മുഖദ്ദിസ് നശിപ്പിച്ചശേഷം അത്തപ്പഴപാത്രവും മുന്തിരിച്ചാറിന്റെ ചഷകവുമായി അന്നാട്ടിലൂടെ കഴുതപ്പുറത്ത് യാത്ര ചെയ്തു ഉസൈറിന്റെ കഥ ഖുര്‍ആന്‍ വിവരിക്കുന്നു. നിര്‍ജ്ജീവമായ ആപ്രദേശം കണ്ടപ്പോള്‍ അദ്ദേഹം സംശയിച്ചു. നിര്‍ജീവമായ ആ പ്രദേശം എങ്ങനെ പുനര്‍ജീവിക്കപ്പെടും. ഉടനെ അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു നൂറുവര്‍ഷം പിന്നിട്ടശേം ജീവിപ്പിച്ചു. ഇതാണ് സംഭവം. ഇതിന്റെ അവസാനഭാഗം അല്‍ബഖറയില്‍ ഇങ്ങനെ വിവരിക്കുന്നു. താങ്കള്‍ താങ്കളുടെ കഴുതയിലേക്ക് നോക്കുക. താങ്കളെ നാം ജനങ്ങള്‍ക്ക് ദൃഷ്ടാന്തമാക്കാന്‍ വേണ്ടി (അല്‍ബഖറ 259). ഇവിടെ 'ഹിമാര്‍' എന്നുതന്നെ ഉപയോഗിക്കപ്പെട്ടു. ജുമുഅ സൂറയിലും ഹിമാര്‍ എന്നുപയോഗിച്ചിട്ടുണ്ട്. തൗറാത്ത് നല്‍കപ്പെടുകയും എന്നിട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവരുടെ ഉപമ ഗ്രന്ഥം ചുമക്കുന്ന കഴുതകളെപ്പോലെയാണ് (ജുമുഅ 5) തൗറാത്തിന്റെ ഉള്ളടക്കം ഗ്രഹിക്കാതിരുന്ന ജുതര്‍ക്കുമാത്രമല്ലിത്. ഖുര്‍ആന്റെ ആശയം ഉള്‍ക്കൊള്ളാത്ത മുസ്‌ലിംകള്‍ക്കും ഉപമയാണ്.
മൃഗങ്ങളുടെ ജീവിതരീതി മനുഷ്യരുടെ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നതാണ്. ടണ്‍കണക്കിന് ഭാരം ചുമന്ന് കാടും മേടും താണ്ടി ചുട്ടുപഴുത്ത മണല്‍പരപ്പിലൂടെ യാത്ര ചെയ്യാനുള്ള ഒട്ടകത്തിന്റെ ശേഷി അതിമഹനീയമാണ്. പാതയോരത്തെ ചുട്ടുപൊള്ളുന്ന മണലിലൂടെയുള്ള ദീര്‍ഘസഞ്ചാരം അവക്ക് ദാഹമോ വിശപ്പോ വരുത്തിവെക്കയില്ല. മാസങ്ങളോളം യാത്രക്കാവശ്യമായ വെള്ളവും ഭക്ഷണവും അവക്ക് ശേഖരിക്കാന്‍ കഴിയും. അവയുടെ കഴുത്ത് കമനീയമാണ്. ധാരാളം കവികള്‍ അതെക്കുറിച്ച് കാവ്യരചന നടത്തിയിട്ടുണ്ട്. ഉയര്‍ന്ന വൃക്ഷങ്ങളില്‍ നിന്ന് ഇലയും കായും പറിച്ചെടുക്കാന്‍ അവക്കു സാധിക്കും. ഒട്ടകമാംസം രുചികരമായ പദാര്‍ത്ഥമാണ്. അതിന്റെ പാലും പോഷകമൂല്യമടങ്ങിയതാണ്. അതിന്റെ ചര്‍മവും മുടിയുമാണ് ശൈത്യമൊ താപമൊ ഏല്‍ക്കാതെ അതിനെ സംരക്ഷിക്കുന്നത്. ദിവസങ്ങളോളം ശരീരത്തിന്നാവശ്യമായ ജലം ശരീരത്തില്‍ തന്നെ ശേഖരിച്ചുവെക്കാന്‍ മണല്‍ക്കാട്ടിലെ കപ്പലിന് കഴിയുന്നു.
അവിശ്വാസികള്‍ മൃഗങ്ങളെപ്പോലെ ഭുജിക്കയും സുഖിക്കയും ചെയ്യുന്നു. നരകമാണവരുടെ കിടപ്പറ. യഥാര്‍ത്ഥ ജീവിതോദ്ദേശ്യവും പാര്‍പ്പിടവും നിരസിച്ചു ഭക്ഷണവും ഭൗതിക സുഖവും ജീവിത ലക്ഷ്യമാക്കിയവരെ അധിക്ഷേപിക്കുകയാണ് സൂറത്ത് മുഹമ്മദിലെ പന്ത്രണ്ടാം സൂക്തത്തില്‍.
അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹങ്ങളാണ് പഞ്ചേന്ദ്രിയങ്ങള്‍. അല്ലാഹുവിന്റെ ആസ്തിക്യത്തെക്കുറിച്ച് അവ ഉപയോഗപ്പെടുത്തി ഗവേഷണം നടത്തണമെന്ന് അല്ലാഹു ആജ്ഞാപിക്കുന്നു. മനുഷ്യ ജീവിതത്തിനല്ലാഹു പരിധിവെച്ചു. പരിധിക്കതീതമായി മനുഷ്യന്‍ ജീവിച്ചുകൂട. നിയമാധിഷ്ഠിതമായ ജീവിതത്തിനു മാത്രമേ പഞ്ചേന്ദ്രിയങ്ങളുള്ള അന്‍ആമിനോടല്ലാഹു ഉപമിച്ചു. അവരില്‍ അധികപേരും (യഥാര്‍ത്ഥമായി) കേട്ടു മനസ്സിലാക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നവരാണെന്ന് താങ്കള്‍ വിചാരിക്കുന്നുവോ? അവര്‍ കേവലം മൃഗതുല്യമാണ്. അല്ല, അവര്‍ (അവയെ)ക്കാള്‍ വഴിതെറ്റിയവരാണ്. (ഫുര്‍ഖാന്‍ :44)
പ്രവാചകനുമുമ്പ് അന്ധകാരത്തില്‍ മുഴുകിയിരുന്ന ദൈവനിഷേധികള്‍ മൃഗങ്ങളെ യഥേഷ്ഠം നിഷിദ്ധമാക്കുകയും അനുവദനീയമാക്കുകയും ചെയ്തിരുന്നു. ഇതെക്കുറിച്ച് സൂറത്ത് അന്‍ആമില്‍ പ്രതിപാദിക്കുന്നു. അവരുടെ ജല്‍പനമനുസരിച്ച് (യാതൊരു ലക്ഷ്യവും ഇല്ലാതെ) അവര്‍ പറയുന്നു. ഇത് നിഷിദ്ധമായ കന്നുകാലികളും വിളവുകളുമാണ്. നാമുദ്ദേശിക്കുന്നവര്‍ (വിഗ്രഹസേവകരും മറ്റും) അല്ലാതെ അത് ഭക്ഷിക്കരുത്. (ഇത്) മുതുകുകള്‍ നിഷിദ്ധമാക്കപ്പെട്ടതാണ് (ഇത് വാഹനമായി ഉപയോഗപ്പെടുത്തരുത്. മറ്റു ചിലത്) അറുക്കുമ്പോള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തവയാണ് (അവരുടെ വിഗ്രഹങ്ങളുടെ നാമം ഉച്ചരിക്കപ്പെടുന്നതുമാണ് ഈ വിഭജനങ്ങള്‍) അല്ലാഹുവിന്റെ പേരില്‍ കെട്ടിച്ചമച്ചുകൊണ്ട് (അവര്‍ ചാര്‍ത്തുകയും ചെയ്യുന്നു).
ഈ നിഷിദ്ധമാക്കപ്പെട്ട മൃഗങ്ങളുടെ ഉദരങ്ങളിലുള്ളത് ഞങ്ങളുടെ ആണുങ്ങള്‍ക്ക് അനുവദനീയവും (സ്ത്രീകള്‍ക്ക്) നിഷിദ്ധവുമാണ്. അവര്‍ പറയുന്നു ഇനി അത് ശവമാണെങ്കില്‍ അവര്‍ അതില്‍ പങ്കുകാരാണ്. (അല്‍അന്‍ആം 138-139) ഈ സൂക്തങ്ങളില്‍ പലയിടത്തും ഇനിയും അന്‍ആമിനെക്കുറിച്ചു പറയപ്പെടുന്നുണ്ട്. അവയില്‍ ആട്, പശു, ഒട്ടകം എന്നിങ്ങനെ വേര്‍തിരിച്ചും പ്രതിപാദ്യങ്ങളുണ്ട്.
ഏഴ് ഇനങ്ങളെ (അവന്‍ നിങ്ങള്‍ക്ക് സൃഷ്ടിച്ചു തന്നു) നെയ്യാടില്‍ നിന്ന് രണ്ട് (ആണും പെണ്ണും) നബിയേ, ചോദിക്കുക. ഇവയില്‍ നിന്ന് രണ്ട് ആണിനെയാണോ രണ്ട് പെണ്ണിനെയാണോ അവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയത്. അതല്ല പെണ്ണിന്റെ ഗര്‍ഭത്തിലിരിക്കുന്നവയെയോ, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ (അത് നിഷിദ്ധമാക്കിയതിന്റെ രൂപം) അറിവോടുകൂടി നിങ്ങള്‍ എന്നോട് (എവിടന്നാണ് വിരോധം വന്നതെന്നു) പറയുവിന്‍ (ഒട്ടകത്തില്‍ നിന്ന് രണ്ടിനെയും പശുവില്‍ നിന്ന് രണ്ടിനെയും (അവന്‍ പടച്ചു) ചോദിക്കുക, അവന്‍ നിഷിദ്ധമാക്കിയത് രണ്ട് ആണിനെയോ അതോ രണ്ട് പെണ്ണിനെയോ? അതല്ല പെണ്ണിന്റെ ഗര്‍ഭത്തിലിരിക്കുന്നതിനേയോ, (അല്‍അന്‍ആം 143-144) ഇഷ്ടാനുസരം മൃഗങ്ങളെ അനുവദിക്കുകയും നിഷിദ്ധമാക്കുകയും ചെയ്തവരെയാണിവിടെയും അധിക്ഷേപിക്കുന്നത്.
ജൂതര്‍ നിയമലംഘനം നടത്തിയപ്പോള്‍ ശിക്ഷയായി അവര്‍ക്ക് അനുവദനീയമായിരുന്ന ചില മൃഗങ്ങളെ അല്ലാഹു നിഷിദ്ധമാക്കി. ഈ സംഭവം വന്‍ആം 146-ല്‍ വിവരിക്കപ്പെടുന്നു. അവിടെ മൃഗങ്ങളെയും വെവ്വേറെ പ്രതിപാദിക്കുന്നുണ്ട്.
സൂറത്തുല്‍ ഹജ്ജില്‍ ഒട്ടകത്തെ സ്വന്തമായി പ്രതിപാദിക്കുന്നുണ്ട്. ഒട്ടകങ്ങളെ അല്ലാഹുവിന്റെ മതഛിന്നങ്ങളായി നിങ്ങള്‍ക്ക് നാം നിശ്ചയിച്ചിരിക്കുന്നു. അതില്‍ നിങ്ങള്‍ക്ക് (ഇഹത്തില്‍) ക്ഷേമമുണ്ട്. (പരത്തില്‍ പ്രതിഫലവുമുണ്ട്) അതിനാല്‍ അല്ലാഹുവിന്റെ നാമത്തെ (ഇടതുകരം കെട്ടപ്പെട്ട നിലയില്‍ മൂന്നുന്മേല്‍)നില്‍ക്കവെ (അതിനെ അറുക്കുമ്പോള്‍) നിങ്ങള്‍ ഉച്ചരിക്കുവിന്‍ (അല്‍ഹജ്ജ് 36). വിഗ്രഹങ്ങള്‍ക്കുവേണ്ടി മുശ്‌രിക്കുകള്‍ നടത്തിയിരുന്ന ബലിക്കു പകരമായി മുസ്‌ലിംകള്‍ ഇവ അറുത്തു ദാനം ചെയ്യണമെന്നാണ് ഈ സൂക്തത്തിലെ പരാമര്‍ശം.
ഗാശിയത്ത് അധ്യായത്തിലും ഒട്ടകത്തെ സ്വന്തം പ്രതിപാദിക്കുന്നുണ്ട്. അവര്‍ ഒട്ടകത്തിലേക്ക് നോക്കുന്നില്ലയോ, അതെങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്ന്.
ബനൂ ഇസ്രാഈലില്‍ ഒരാള്‍ വധിക്കപ്പെട്ടു. ജൂതരില്‍ ഓരോരുത്തരും വധത്തിലുള്ള പങ്ക് നിഷേധിച്ചു. അല്ലാഹു മൂസാനബി(അ)യെ അറിയിച്ചു. അവരോട് ഒരു പശുവിനെ അറുക്കാന്‍ പറയുക. പിന്നെ അതിന്റെ വാലെടുത്ത് വധിക്കപ്പെട്ട ആളെ അടിക്കുക. ഉടന്‍ അയാള്‍ പുനര്‍ജീവിക്കും. ഘാതകന്‍ ആരെന്നു അയാള്‍ തുറന്നുപറയും. ഈ സംഭവം സൂറത്തുല്‍ ബഖറ 67-ല്‍ വിവരിക്കുന്നുണ്ട്. അവിടെ പശുവെക്കുറിച്ചു സ്വന്തം പ്രതിപാദിക്കുന്നു.
ദാവൂദുനബി(അ)യുടെ കാലത്ത് ഒരു ആട് ഇടയനില്ലാതെ വഴി തെറ്റിവന്നു ഒരാളുടെ മുന്തിരി കൃഷിയില്‍ കടന്നു. ഇതേപ്പറ്റി ദാവൂദ് (അ) പറഞ്ഞു. ആടിനെ കൃഷി ഉടമക്ക് നല്‍കണമെന്നു സുലൈമാന്‍ (അ) പറഞ്ഞു. ആടുടമസ്ഥന്‍ കൃഷി ഇറക്കികൊടുക്കുകയും കൃഷി പൂര്‍വ്വസ്ഥിതിയെത്തും വരെ ആടിന്റെ പാലും രോമവും സന്താനങ്ങളും കൃഷിയുടമ എടുക്കുകയും ചെയ്യുക. ഈ സംഭവം അമ്പിയാഅ് സൂറത്തില്‍ വിവരിക്കപ്പെടുന്നു. ദാവൂദിന്റെയും സുലൈമാന്റെയും (വൃത്താന്തം ഓര്‍ക്കുക) ജനങ്ങളുടെ ആട് (ഇടയനില്ലാതെ വഴിതെറ്റി) രാത്രി (മുന്തിരി) കൃഷിയില്‍ മേഞ്ഞ അവസരത്തില്‍ (അതെക്കുറിച്ചു) ഇരുവരും വിധി പറഞ്ഞപ്പോള്‍ അവരുടെ വിധി തീര്‍പ്പിനു നാം സാക്ഷിയായിരുന്നു. (78) ഇവിടെ ആടിനെ സ്വന്തമായാണ് പ്രതിപാദിച്ചത്. സൂറത്ത് സ്വാദിലും ആടിനെക്കുറിച്ച് സ്വന്തമായി പ്രതിപാദനമുണ്ട്. നിശ്ചയം എന്റെ ഈ സഹോദരന് തൊണ്ണൂറ്റി ഒമ്പത് പേണ്ണാടുകളുണ്ട്. എനിക്കാകട്ടെ ഒറ്റ പെണ്ണാടെയുള്ളൂ. എന്നാല്‍ അവന്‍ പറയുന്നു അതിന്റെ സംരക്ഷണം എന്നെ ഏല്‍പ്പിക്കണമെന്ന്. തര്‍ക്കത്തില്‍ അവന്‍ എന്നെ വിജയിക്കുകയും ചെയ്തിരിക്കുന്നു. സത്യമായും അവന്റെ പെണ്ണാടുകളോട് നിന്റെ പെണ്ണാടിനെ (കൂട്ടിച്ചേര്‍ക്കാന്‍) ആവശ്യപ്പെട്ടത് അക്രമം തന്നെ. നിശ്ചയം പങ്കാളികളില്‍ അധികവും തെറ്റു ചെയ്യുന്നു. (സ്വാദ് 23-24)
വന്യജീവികളിലെ മാംസഭുക്കുകളാണ് ഹിംസ്രജന്തുക്കള്‍. സിംഹത്തെക്കുറിച്ചാണ് സാധാരണ ഹിംസ്രജന്തുവെന്ന് പ്രയോഗിക്കാറെങ്കിലും കടുവ, കഴുതപ്പുലി, ചെന്നായ എന്നിവയും ഈ ഇനത്തില്‍പെട്ടവയാണ്. ഹിംസ്രജന്തുക്കളെക്കുറിച്ചു മാഇദസൂറത്തില്‍ പരാമര്‍ശമുണ്ട്. വന്യമൃഗങ്ങള്‍ തിന്നത് നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ അറുത്തതൊഴികെ (മാഇദ 3).
ഹറാമായ ഭക്ഷ്യവസ്തുക്കളെക്കുറിച്ച് നീണ്ട പരാമര്‍ശത്തിന്റെ ചെറിയൊരു ഭാഗമാണിത്. ഹിംസ്രജന്തുക്കളുടെ ഭക്ഷ്യാവശിഷ്ഠം നാം ഭക്ഷിക്കല്‍ ഹറാമാണ്. അവയുടെ പിടിയില്‍ നിന്നു രക്ഷപ്പെട്ടവയെ പരിപൂര്‍ണഅണ ജീവിനോടെ എത്തിക്കുകയും അറുക്കാന്‍ സാധിക്കയും ചെയ്താല്‍ അറുത്ത ശേഷം അവ ഭക്ഷിക്കാം. അല്ലാഹുവിന്റെ വചനം ചൊല്ലി അറുക്കപ്പെട്ട വേട്ടമൃഗങ്ങള്‍ പിടിച്ചതും ഭക്ഷിക്കാം.
വാനരന്‍
ശനിയാഴ്ച ജൂതരുടെ പ്രത്യേക ആരാധന ദിവസമായിരുന്നു. അന്ന് മത്സ്യ ബന്ധനം അവര്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരുന്നു. പക്ഷെ, അല്ലാഹു അവരെ പരീക്ഷിച്ചു. അന്നു കായലുകളില്‍ ധാരാളം മത്സ്യം കാണപ്പെട്ടു. അനുവദനീയമായ ദിവസങ്ങളില്‍ മത്സ്യം തീരെ കാണപ്പെടാറുമില്ല. ഇതവരെ ക്ഷുഭിതരാക്കി. അല്ലാഹുവിന്റെ വിലക്ക് വലിച്ചെറിഞ്ഞ് ശനിയാഴ്ച അവര്‍ മത്സ്യബന്ധനം നടത്തി. ഉടനെ അല്ലാഹുവിന്റെ ശിക്ഷ അവരെ വലയം ചെയ്തു. അവര്‍ കുരങ്ങുകളായി. അല്‍ബഖറയില്‍ ഈ സംഭവം ഇങ്ങനെ വിവരിക്കപ്പെടുന്നു. വിവരണത്തിനിടയില്‍ കുരങ്ങ് പരാമര്‍ശിക്കപ്പെടുന്നുണ്ട്. നിങ്ങളില്‍ നിന്ന് ശനിയാഴ്ച (മത്സ്യബന്ധനം കൊണ്ട്) പരിധി വിട്ടുകടന്നവരെ (അവര്‍ ഐലത്ത് നിവാസികളായിരുന്നു. മത്സ്യബന്ധനം അവര്‍ക്ക് നിരോധിച്ചിരുന്നു) നിശ്ചയമായും നിങ്ങള്‍ അറിഞ്ഞിട്ടുണ്ടല്ലോ. അവരോട് നിങ്ങള്‍ നികൃഷ്ടരായ കുരങ്ങുകളാകുവിന്‍ എന്നു നാം പറഞ്ഞു. (അവര്‍ അപ്രകാരം ആവുകയും മൂന്നു ദിവസങ്ങള്‍ക്കു ശേഷം നശിക്കുകയും ചെയ്തു) (അല്‍ബഖറ: 65)
അല്ലാഹുവിങ്കല്‍ അതിനെക്കാള്‍ പ്രതിഫലം മോശമായവരെ സംബന്ധിച്ച് ഞാന്‍ നിങ്ങള്‍ക്ക് വിവരം തരട്ടെയോ. (അത്) അല്ലാഹു ശപിക്കുകയും കോപിക്കുകയും അവരില്‍ നിന്നും (കോലംമറിച്ചു) പന്നികളും കുരങ്ങുകളുമാക്കുകയും പിശാചിനെ വണങ്ങുകയും (ചെയ്യുന്നവനാണ്) (അല്‍മാഇദ 60) ഇവിടെ പന്നിയോടൊന്നിച്ചു കുരങ്ങിനെ പ്രതിപാദിക്കപ്പെട്ടു.
പന്നിമാംസം നിരോധിച്ചതില്‍ അനേകം തത്വങ്ങളുണ്ട്. ഇസ്‌ലാമിക് കാര്യാലയ ഉന്നതാധികാര സിമിതിയിലെ പണ്ഡിതര്‍ ഇതെക്കുറിച്ച് അനേക കാലം പഠനം നടത്തി നെടുനാളത്തെ ഗവേഷണാനന്തരം മനുഷ്യ ശരീരത്തില്‍ അവ വരുത്തിവെക്കുന്ന വിനാശങ്ങളെക്കുറിച്ചവര്‍ പ്രസ്താവിച്ചു. പന്നിമാംസത്തില്‍ ഒരിനം വൈറസും പുഴുക്കളമുണ്ട്. കരളിലും ആമാശയങ്ങളിലും അവ കയറിപ്പറ്റി വ്രണം സൃഷ്ടിക്കും. ഹാര്‍ട്ടിനും മജ്ജക്കും ഈ വൈറസുകള്‍ ക്രമേണ എരിച്ചില്‍ വരുത്തും. മാംസത്തില്‍ നിന്നുത്ഭവിക്കുന്ന പുഴുക്കള്‍ മാംസ പേശികളില്‍ വ്രണവും വേദനയും പനിയും വരുത്തിവെക്കും. ചവക്കാനും ശ്വാസാഛ്വാസത്തിനും ഇതു വിഘ്‌നം വരുത്തും. മജ്ജക്ക് വീക്കവും പഴുപ്പും അനുഭവപ്പെടും. പന്നിമാംസത്തില്‍ നിന്നെടുക്കുന്ന എണ്ണ പിത്തവും രക്തധമനികള്‍ക്ക് ഉണക്കവും വരുത്തിവെക്കും. ഇസ്‌ലാം മനുഷ്യര്‍ക്ക് അവതരിപ്പിച്ച ജീവിത പദ്ധതി എത്ര മഹനീയം.
കഅ്ബാ ശരീഫ് പൊളിക്കാന്‍ അബ്രഹത്ത് നടത്തിയ ശ്രമം ചരിത്രപ്രസിദ്ധമാണ്. യമനിലെ രാജാവായിരുന്നു അബ്രഹത്ത്. സന്‍ആഇല്‍ അവനൊരു കനീസ പണിതു. കഅ്ബയിലേക്ക് വരുന്നവരെ അങ്ങോട്ടാകര്‍ഷിക്കലായിരുന്നു ലക്ഷ്യം. ആയിടക്ക് കിനാന ഗോത്രത്തിലെ ഒരാള്‍ കനീസയില്‍ കാഷ്ടിച്ചു മലിനമാക്കി. അബ്രഹത്ത് രോഷാകുലനായി. കഅ്ബ പൊളിക്കാന്‍ തീരുമാനിച്ചു. അസംഖ്യ ആനകളുമായി മക്കയിലേക്ക് യാത്രയായി. കുതിരയും ഒട്ടകവും മാത്രം യുദ്ധത്തിന്നുപയോഗിച്ചിരുന്ന അറബികള്‍ക്ക് അബ്രഹത്ത് യുദ്ധത്തിനാണെന്ന് മനസ്സിലായില്ല. കഅ്ബയുടെ മേല്‍നോട്ടം വഹിച്ചിരുന്നത് അന്ന് അബ്ദുല്‍മുത്തലിബായിരുന്നു. അബ്രഹത്ത് മക്കയിലെത്തിയയുടന്‍ അബ്ദുല്‍ മുത്തലിബിനെ കണ്ട് കഅ്ബ പൊളിക്കുന്ന വിവരം അറിയിച്ചു. അബ്ദുല്‍മുത്തലിബ് കഅ്ബ സംരക്ഷിക്കാന്‍ അല്ലാഹുവോട് മനംനൊന്ത് പ്രാര്‍ത്ഥിച്ചു. സൈന്യം കഅ്ബയോടടുത്തു. അന്തരീക്ഷം കറുത്തിരുണ്ടു. ഒരിനം ചെറുപക്ഷികള്‍ വിഹായസ്സില്‍ നറഞ്ഞു. അവയുടെ കൊക്കില്‍ സൂക്ഷിച്ചിരുന്ന ചുടുകല്ലുകള്‍ സൈന്യങ്ങളുടെ നേരെ ഒന്നൊന്നായി വീഴ്ത്തി. സെക്കന്റുകള്‍ക്കകം സൈന്യം നിലംപതിച്ചു. അനാഥ പ്രേതങ്ങളെപ്പോലെ കുമിഞ്ഞുകൂടിയ ശവശരീരങ്ങള്‍ പുഴുതിന്ന ഇലകളെപോലെ കാണപ്പെട്ടു. ഇതായിരുന്നു ആ മഹാസംഭവം. ഈ സംഭവം കഴിഞ്ഞ പ്രഥമ വര്‍ഷത്തിലാണ് പ്രവാചകന്‍ ജനിച്ചത്.
നോക്കെത്താത്ത ദൂരത്തുകൂടെ പക്ഷികള്‍ പറക്കുന്നത് ഏതൊരാളെയും പുളകം സംവിധാനിച്ചിരിക്കുന്നത്. ഇഴഞ്ഞ ശരീരം, തൂവല്‍ നിറഞ്ഞ ചിറക്, നേര്‍ത്ത ദ്വാരമുള്ള എല്ല്, ശ്വാസ കോശവുമായി ബന്ധപ്പെട്ട ആന്തരാവയവങ്ങള്‍ അവക്കിടയിലെ എയര്‍ സഞ്ചി പറക്കുമ്പോള്‍ ഈ സഞ്ചിയില്‍ വായുനിറയുകയും ശരീരത്തിന്റെ ഘനം കുറയുകയും ചെയ്യും. പക്ഷികള്‍ക്ക് ഇത്ര അകലങ്ങളില്‍ പറക്കാന്‍ ശക്തി ലഭിക്കുന്നത് അതുകൊണ്ടാണ്.
ആകാശങ്ങളിലും ഭൂമയിലുമുള്ളവരും ചിറകു നിവര്‍ത്തിപിടിച്ചതായ പറവകളും അല്ലാഹുവിന് കീര്‍ത്തനം ചെയ്യുന്നുവെന്ന് താങ്കള്‍ അറിഞ്ഞില്ലേ (അന്നൂറ് 41)
ചിറക് നിവര്‍ത്തിപിടിച്ച് പക്ഷികള്‍ പറന്നകലുന്നത് കാണുക ആനന്ദകരമാണ്. ദീര്‍ഘസമയം വായുപ്രവാഹത്തെ നിയന്ത്രിക്കാന്‍ അവയിലെ വായു അറകള്‍ക്ക് കഴിയും.
നിഷിദ്ധമായ ചില പക്ഷികളുടെതൊഴിച്ച് മറ്റുള്ളവയുടെ മാംസം ഭക്ഷ്യയോഗ്യമാണ്. രുചികരമായ പദാര്‍ത്ഥമാണ് പക്ഷിമാംസം. കഠിനാധ്വാനമാണെങ്കിലും പക്ഷികളെ വേട്ടയാടാന്‍ മനുഷ്യന്‍ ആദ്യകാലം മുതലെ പരിശ്രമിച്ചുവന്നിട്ടുണ്ട്.
പക്ഷികള്‍ പറക്കുന്നിതിനിടയില്‍ ഏറ്റം ആകര്‍ഷകമാണ് ക്ഷീണമകറ്റാന്‍ വേണ്ടി അവ അന്തരീക്ഷത്തില്‍ ചിറക് നിവര്‍ത്തി നില്‍ക്കുന്നത്. നീണ്ടു മെലിഞ്ഞവാലുകള്‍ ഉള്ളിലോട്ടു വലിച്ചു പിടിച്ചാണീ നിര്‍ത്തം. വിരലുകള്‍ ബലമായി മുറുകുന്നത്‌കൊണ്ട് ഉറങ്ങിയാലും അവ താഴെ വീണുപോകയില്ല.
ഇതര ജീവികളെപോലെ പക്ഷികളും അല്ലാഹുവിന്നു സ്തുതികീര്‍ത്തനങ്ങള്‍ ആലപിക്കുമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അല്ലാഹുവെ വാഴ്ത്തിയിട്ടല്ലാതെ ഒരു വസ്തുവുമില്ല. (ഖുര്‍ആന്‍) ഉപര്യക്ത സൂക്തങ്ങള്‍ക്ക് പുറമെ സബഅ് സൂറത്തിലെ പത്താം സൂക്തവും നംല് സൂറത്തിലെ പതിനേഴാം സൂക്തവും സൂറത്തുല്‍ ഹജ്ജിലെ മുപ്പിത്തിഒന്നാം സൂക്തവും പക്ഷികളെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ്.
അത്യാര്‍ത്ഥിയും ദീറ്റഭ്രാന്തും നായയുടെ പ്രകൃതിയാണ്. നാവുനീട്ടിനടക്കും, നടക്കുന്നിടത്തൊക്കെ വാസനിക്കും, ദുരഭിമാനമോ ലജ്ജയോ ഇല്ലാതെ ശവം തിന്നും, ഖുര്‍ആന്‍ സൂക്തങ്ങളും ഇസ്‌ലാമിക നിയമങ്ങളും സ്വീകരിക്കാത്തവരെ അല്ലാഹു ഖുര്‍ആനില്‍ നായകളോടാണ് ഉപമിച്ചിരിക്കുന്നത്. അവന്റെ ഉപമ നായയെപോലെയാണ്. അതിനെ നീ ഉപദ്രവിച്ചാല്‍ അതു നാവുനീട്ടും. അതിനെ ഒഴിച്ചുവിട്ടാലും നാവുനീട്ടും. അതിനാല്‍ (ജൂതര്‍ക്ക്) ഈ കഥ പറഞ്ഞുകൊടുക്കുക. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി (അല്‍ അഅ്‌റാഫ്: 176)
കേസുകള്‍ അന്വേഷണങ്ങള്‍ക്കും ബോംബ് പോലുള്ള കണ്ടെത്തുന്നതിനും നായാട്ടിനും ഈ മൃഗത്തെ ഇപ്പോഴും മനുഷ്യര്‍ ഉപയോഗിക്കുന്നു.
അപ്പോള്‍ അവരുടെ നേരെ ജലപ്രളയം. (അത് ഏഴുദിവസം വരെ നീണ്ടുനിന്നു. ഇരിക്കുന്നവരുടെ തൊണ്ടക്കുഴിവരെ എത്തി.) വെട്ടുകിളി, പുഴു, തവളകള്‍ (അതു അവരുടെ വീടുകളിലും ഭക്ഷണങ്ങളിലും നിറഞ്ഞു. അവരുടെ ജലങ്ങളില്‍) രക്തം എന്നീ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നാം അയച്ചു. എന്നാല്‍ അവര്‍ അഹങ്കരിച്ചു. (അല്‍ അഅ്‌റാഫ്: 33)
ഉറുമ്പ്, സൂറത്തുന്നംലില്‍ സൂലൈമാന്‍ നബിയുടെ സംഭവം വിവരിക്കുന്നിടത്ത് ഉറുമ്പിനെപ്പറ്റി പ്രതിപാദിക്കപ്പെടുന്നു. അവക്കു പ്രത്യേക ഭാഷയും ഭാവവുമുണ്ട്. അതെക്കുറിച്ചറിഞ്ഞിരുന്ന ആള്‍ മനുഷ്യരില്‍ സുലൈമാന്‍ (അ) ആയിരുന്നു. ''അങ്ങനെ അവര്‍ ഉറുമ്പിന്റെ താഴ്‌വരയില്‍ ചെന്നപ്പോള്‍ സുലൈമാന്‍ നബിയെയും സൈന്യത്തെയും ദര്‍ശിച്ച ഉറുപന്(രാജ്ഞി) പറഞ്ഞു. ഹേ, ഉറുമ്പുകളെ നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിക്കുക. സുലൈമാനും സൈന്യവും അറിയാതെ നിങ്ങളെ ചതച്ചു കളയാതിരിക്കട്ടെ. ഉറുമ്പു പറഞ്ഞതുകേട്ടു സുലൈമാന്‍(അ) പുഞ്ചിരിച്ചു'' (നംല്: 18-19)
തേനീച്ചകള്‍ പുഷപമധുകളാണ് തേനിനുവേണ്ടി ആശ്രയിക്കുന്നത് പുഷ്പമധു തേടി അവ മൈലുകളോളം സഞ്ചരിക്കും. മണിക്കൂളുകളോളം മധുനുകരും. പിന്നെ വഴി തെറ്റാതെ താവളത്തില്‍ തിരിച്ചെത്തും. ഏതോ ലബോറട്ടറിയുടെ പ്രതീതിയുളവാക്കുന്നതാണ് അതിന്റെ കൂട്. കമനീയവും ചിന്തോദ്ദീപകവുമാണത്. ഏറ്റം വലിയ ശാസ്ത്രജ്ഞനുപോലും ഗവേഷണത്തിന് വക നല്‍കുന്നതാണ് അതിന്റെ യന്ത്രപ്പണികള്‍. തേനീച്ചകള്‍ക്ക് പണിമുടക്കോ സമരമോ ഇല്ല. കൃത്യമായും അവ ജോലി നിര്‍വ്വഹിക്കും. അവ ചുരത്തുന്ന തേന്‍ ആകര്‍ഷകമെന്നതിലുപരി ഔഷധ മൂല്യമുള്ളതാണ്. അതിലെ ലഹരിപദാര്‍ത്ഥം മധുമേഹത്തിനും മറ്റും ഔഷധമാണ്. വയറുവേദനയനുഭവപ്പെട്ട ആളോട് തേന്‍ കുടിക്കാന്‍ പ്രവാചകന്‍ കല്‍പ്പിച്ചു. ഒരു ഗ്രാം തേന്‍ സമ്പാദിക്കാന്‍ അയ്യായിരം പുഷ്പമധു നുകരണമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അപ്പോഴേക്ക് തേനീച്ച നന്നെ ക്ഷീണിച്ചിരിക്കും. പുഷ്പങ്ങളുടെ വൈവിധ്യമനുസരിച്ച് തേനും വ്യത്യാസപ്പെടും. മനുഷ്യ നന്മക്കുവേണ്ടി അല്ലാഹു അനുഗ്രഹിച്ചതാണ്.
കൊതുക്, മൂട്ട: ഇവയുള്‍പ്പെടെ ഹിംസ്രപ്രാണികള്‍ക്കുപയോഗിക്കപ്പെടുന്ന പദമാണ് 'ബഊളത്ത്'. ഇത് അല്‍ബഖറ സൂറത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്നു. ഒരു കൊതുകിനേയോ അതിലൂപരിയുള്ളതിനേയോ ഉപമായി പ്രയോഗിക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല. (അല്‍ബഖറ:26). മുസ്‌ലിംകളെ പരിഹസിക്കല്‍ ജൂതരുടെ ഇഷ്ടജോലിയായിരുന്നു. ഈച്ചയെ ഉദാഹരിച്ചു സൂക്തമവതരിപ്പിച്ചപ്പോള്‍ അവരുടെ പരിഹാസത്തിന്നു ശക്തികടി. അപ്പോള്‍ അവതരിച്ചതാണ് ഉപരിസൂചിതസൂക്തം. അവരുടെ പരിഹാസം അസ്ഥാനത്താണെന്നു ബുദ്ധിജീവികള്‍ അംഗീകരിക്കും. കാരണം ഏറ്റം പ്രയാസം ചെറുജീവികളെ സൃഷ്ടിക്കാനാണ്. വലിയ ജീവികളിലെ ജീവന് ഘടകങ്ങളെല്ലാം ഇവയില്‍ അടങ്ങിയിരിക്കണം. ബുദ്ധി മരവിച്ച ജൂതര്‍ക്ക് അത് ഗ്രഹിക്കാന്‍ കഴിയാത്തതെത്ര അത്ഭുതമല്ല.
സുന്ദരനായൊരു മനുഷ്യന്‍ ആരോഗ്യദൃഢഗാത്രമായ ശരീരം, സേവന താല്‍പര്യവും ഊര്‍ജ്ജസ്വലതയുമുള്ള വ്യക്തിത്വം. അവിചാരിതമായൊരു നിമിഷത്തില്‍ മാരകമായൊരു രോഗം അയാളെ ഗ്രസിച്ചു. രോഗം മൂര്‍ച്ഛിച്ചു. സഹസ്രകണക്കിന് രോഗാണുക്കള്‍ അയാളുടെ ശരീരത്തെ കാര്‍ന്നുതിന്നും, അയാളുടെ ശക്തിയും അന്തസ്സും പഴങ്കഥകളായി. രോഗാണുക്കളും വൈറസും അയാളില്‍ രൂപവൈകല്യം വരുത്തി. കുടുംബത്തിനും സമൂഹത്തിനും അയാള്‍ ഭാരമായി. അങ്ങനെ സുന്ദരനായിരുന്ന അയാള്‍ ചരമമടഞ്ഞു. ഇത് നിത്യം നാം കണ്ടുകൊണ്ടിരിക്കുന്നു. രോഗാണുക്കളുടെയും വൈറസുകളുടെയും ശക്തിയാ സമ്മര്‍ദ്ദമാണിതെന്നതില്‍ പക്ഷാന്തരമില്ല. മാരകരോഗങ്ങളും ചരമവും വരുത്തിവെക്കുന്ന ഇവ എന്തിന് സൃഷ്ടിക്കപ്പെട്ടു. അവയിലെ യുക്തിയെന്ത്, ഇതില്‍ പല തത്വങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ ചിലതാണ് ചുവടെ.
വസ്തുക്കളെ മനസ്സിലാക്കാന്‍ അവയുടെ വിപരീതം ഗ്രഹിക്കണം. പ്രകാശം മനസ്സിലാവണമെങ്കില്‍ തമസ്സും ഗ്രഹിക്കണം. അല്ലാഹു നല്‍കിയ അനുഗ്രങ്ങള്‍ സംഖ്യാതീതമാണ്. അവയെക്കുറിച്ച് മനുഷ്യന്‍ അജ്ഞനും അശ്രദ്ധനുമാണ്. അനുഗ്രഹങ്ങളുടെ വിപരീതം സംഭവിക്കുമ്പോഴെ മനുഷ്യന്‍ അതെക്കുറിച്ചോര്‍ക്കൂ. വ്രതം തുടങ്ങിയിട്ടുള്ള ചില ആരാധനകളിലെയും തത്വം ഇതാണ്.
ആരോഗ്യവും ശക്തിയും വര്‍ദ്ധിക്കുമ്പോള്‍ മനുഷ്യനെ അഹന്ത പിടികൂടും. ഭൂമിയിലെ ഏറ്റവും വലിയ ശക്തനാണെന്നഭിമാനിക്കും. സ്രഷ്ടാവിനെ പോലും ചോദ്യം ചെയ്തു ആക്രമിതായിവാഴും. ഒരു ശക്തിക്കും അവനെ കീഴ്‌പെടുത്താന്‍ കഴിയില്ലെന്ന് ആദ്യമായി വിശ്വസിക്കും. ഈയിടക്ക് നിസാരമായൊരു രോഗാണുവെക്കൊണ്ട് അല്ലാഹു അവനെ കീഴ്‌പെടുത്തും. ഇതവന്റെ ചിന്തയെ മഥിക്കും. മറിച്ചുചിന്തിക്കാന്‍ വഴിവെക്കും. ദുര്‍ബ്ബലനും അശക്തനുമാണ് താനെന്ന് വിശ്വസിക്കും. നിസാരമായൊരു മുളുളുതറച്ച കാരണമായി കാലഗതി പ്രാപിക്കാനിടവന്ന സംഭവങ്ങള്‍ അനേകമുണ്ട്. കഅ്ബ പൊളിക്കാന്‍വന്ന അബ്രഹത്തിനെയും സൈന്യത്തെയും നശിപ്പിച്ചത് അങ്ങിനെയായിരുന്നു. മനുഷ്യരെപ്പോലൊത്തെ ജീവികളുടേയും സസ്യങ്ങള്‍ പോലുള്ള നിര്‍ജ്ജീവ വസ്തുക്കളുടേയും അവസ്ഥ ഇതുതന്നെ.
മനുഷ്യന്‍ ഏറെക്കുറെ എല്ലാം അറിയുന്നവനാണെന്നഭിമാനിക്കാറുണ്ട്. തനിക്ക് കൈവന്നതൊക്കെ മുന്‍വിവരമനുസരിച്ചാണെന്നവന്‍ വാദിക്കുന്നു. ഈ വിചാരം തിരുത്തലാണ് രോഗാണുവെ സൃഷ്ടിച്ചതിലെ മറ്റൊരു തത്വം. കോടിക്കണക്കിന് രോഗാണുക്കള്‍ വര്‍ഷങ്ങളോളം മനുഷ്യശരീരത്തില്‍ കയറിപ്പറ്റി ശരീരത്തെ കാര്‍ന്നുതിന്നുന്നു. മനുഷ്യന്‍ ഇതറിയുന്നില്ല. രോഗം കഠിനമാവുമ്പോഴേ അവന്‍ അതെക്കുറിച്ചറിയൂ. ചിലപ്പോഴൊക്കെ രോഗകാരണം പോലും അറിയാന്‍ കഴിയാതെ വരുന്നു. നിങ്ങള്‍ക്ക് വിജ്ഞാനത്തില്‍ നിന്ന് അല്‍പമെ നല്‍കപ്പെട്ടിട്ടുള്ളൂ (ഖുര്‍ആന്‍)
മനുഷ്യന്റെ കൂടപ്പിറപ്പാണ് അലസത. ശക്തമായ പ്രേരകവസ്തു ഉണ്ടാകുമ്പോഴേ അവന്‍ പ്രവര്‍ത്തനരംഗത്തേക്കിറങ്ങൂ. രോഗാണുക്കളെയും ക്ഷുദ്രജീവികളെയും ഭയന്ന് അവന്‍ വീട് വെക്കും. ശരീരം സംരക്ഷിക്കും. ശത്രുവെ പ്രതിരോധിക്കാന്‍ പല പ്രതിരോധ മാധ്യമങ്ങളും സ്വീകരിക്കും. അലസാനയ മനുഷ്യനെ പ്രവര്‍ത്തനരംഗത്തേക്ക് വലിച്ചിഴക്കലാണ് മറ്റൊരു ലക്ഷ്യം.
മനുഷ്യ നേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത വളരെ ചെറിയ രോഗാണുക്കളും പ്രാണികളുമാണ് ശക്തനും ആരോഗ്യദൃഢഗോത്രനുമായ മനുഷ്യനെ നിമിഷങ്ങള്‍ക്കകം കീഴ്‌പ്പെടുത്തുന്നത്. ഇവക്ക് സ്വന്തമായി ഇതനു സാധ്യമല്ലെന്ന് ബുദ്ധിയുള്ളവന്‍ അംഗീകരിക്കും. അപ്പോള്‍ ഇവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രബലമായൊരു ശക്തിയുണ്ട്. അഖില ലോക സംരക്ഷകനായ ഏക ഇലാഹാണവന്‍. അങ്ങനെ അല്ലാഹുവിന്റെ ആസ്തിക്യം തെളിയിക്കാന്‍ ഇവയെക്കുറിച്ച് ഗവേഷണം കാരണമാകും.
ഇത്തരം ക്ഷുദ്ര ജീവികളെക്കുറിച്ചും വൈറസുകളെക്കുറിച്ചും ചിന്തിക്കുന്ന മനുഷ്യന്‍ ഇതുപോലെ തന്റെ സഹജീവിയെക്കുറിച്ചും ചിന്തിക്കണം. കാരണം സഹജീവികളിലും ഇത്തരം വിനാശകാരികള്‍ ധാരാളമുണ്ടാകും. എന്തെങ്കിലും സ്വാര്‍ത്ഥ ലാഭം ഉള്ളില്‍വെച്ചു ആത്മമിത്രമായിഭിനയിച്ചും ലക്ഷ്യം നേടി ശത്രുവായി പരിണമിച്ച ധാരാളം കഥകളുമ്ട്. അത്തരക്കാര്‍ ദൃഷ്ടിയില്‍ നിസാരരും ദുര്‍ബ്ബലരുമായിരിക്കും. പക്ഷെ, അവരുടെ നാശം ക്ഷുദ്രകാരികളായ രോഗാണുക്കളെക്കാള്‍ ഗുരുതരമാണ്. ചില ആളുകള്‍ക്ക് പ്രത്യേക കളറും വേഷവും ഭാവവുമുണ്ടാകും. അവരുടെ സ്വഭാവവും ജീവിതരീതിയും അതിനനുസരിച്ച വ്യത്യാസപ്പെടും.
നാം ക്ഷുദ്രജീവികളായി കരുതുന്നവയില്‍ നിന്ന് ധരാളം അമൂല്യങ്ങളായ ഔഷധങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു. വിഷമയമായ അന്തരീക്ഷത്തെ വിഷമുക്തമാക്കുന്നതിലും ക്ഷുദ്രജീവികള്‍ക്ക് അനന്യപങ്കുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണിവ.
ചുരുക്കത്തില്‍ അപകടകാരികളായ ക്ഷുദ്രജീവികളെ സൃഷ്ടിച്ചതില്‍ ഒട്ടധികം രഹസ്യങ്ങളുണ്ട്. അവ ഗ്രഹിക്കാന്‍ അജ്ഞനായ മനുഷ്യന്‍ അശക്തനാണ്. എങ്കിലും പരിമിതമായ ബുദ്ധി ഉപയോഗിച്ച് അവയെക്കുറിച്ച് ഗവേഷണം നടത്താന്‍ മനുഷ്യന്‍ കടപ്പെട്ടവനാണ്.
(അവലംബം: ഖുര്‍ആനിക് ഡൈജസ്റ്റ്)
പ്രപഞ്ചത്തിലെ അനേക കോടി വസ്തുക്കളില്‍ ചെറിയൊരു ജീവിയാണ് മനുഷ്യന്‍. മനുഷ്യേതരങ്ങളായ പരശ്ശതം ജീവികള്‍ വേറെയുമുണ്ട്. അവക്ക് മനുഷ്യരെപ്പോലെ പ്രത്യേക സാമ്രാജ്യമുണ്ട്. ഭൂമിയില്‍ നടക്കുന്ന ജീവിയും ഇരു ചിറകുകള്‍കൊണ്ട് പറക്കുന്ന പറവയും നിങ്ങളെപ്പോലെ സമുദായങ്ങള്‍ (അല്‍ അന്‍ആം:38)
മനുഷ്യന്‍ അല്ലാഹുവെ ആരാധിക്കാന്‍ കല്‍പ്പിക്കപ്പെട്ടു. വ്യവസ്ഥാപിതമായ ദൈവാരാധനയാണ് മനുഷ്യന്റെ ധര്‍മ്മം. മനുഷ്യരെപ്പോലെ ഇതര ജീവികളും അല്ലാഹുവിനെ ആരാധിക്കുന്നുണ്ട്. പക്ഷെ, മനുഷ്യരുടേതുപോലെ വ്യവസ്ഥാപിതമോ നിയമാധിഷ്ഠിതമോ അല്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും ചിറകുകള്‍ നിവര്‍ത്തിപ്പിടിച്ച പറവകളും അല്ലാഹുവിന്ന് കീര്‍ത്തനം ചൊല്ലുന്നുവെന്ന് താങ്കള്‍ അറിഞ്ഞിട്ടില്ലേ? എല്ലാ ഓരോന്നിന്റെ നിസ്‌ക്കാരവും കീര്‍ത്തനവും അല്ലാഹു അറിഞ്ഞിട്ടുണ്ട്. (അന്നൂര്‍: 41)
സത്യമായും ദാവൂദിന്ന് നാം നമ്മുടെ പക്കല്‍ നിന്ന് ഔദാര്യം (പ്രവാചകത്വവും ഗ്രന്ഥവും) നല്‍കി. (നാം പറയുകയും ചെയ്തു) പര്‍വതങ്ങളേ! അദ്ദേഹത്തോടൊപ്പം (തസ്ബീഹ് കൊണ്ട്) മടങ്ങുക. പക്ഷിയേയും (അദ്ദേഹത്തോടൊപ്പം തസ്ബീഹ് ചൊല്ലാന്‍ നാം ക്ഷണിച്ചു) (സബഅ്: 10)
സബഅ് നിവാസികള്‍ ദൈവത്തില്‍ അവിശ്വസിച്ചു സൂര്യാരാധന നടത്തിയിരുന്ന വാര്‍ത്ത ഹുദ്ഹുദ് സുലൈമാന്‍ നബിക്കെത്തിച്ച സംഭവം ഖുര്‍ആന്‍ വിവരിക്കുന്നു. അവളും അവളുടെ ജനതയും അല്ലാഹുവിനെകൂടാതെ സൂര്യന് കുമ്പിടുന്നതായി ഞാന്‍ കണ്ടെത്തിയിരിക്കുന്നു. പിശാച് അവര്‍ക്ക് തങ്ങളുടെ ചൈതികളെ ഭംഗിയാക്കിയിരിക്കുന്നു. തന്നിമിത്തം അവനവരെ(നേര്‍) മാര്‍ഗ്ഗത്തില്‍ നിന്ന് തടഞ്ഞു. അതിനാല്‍ അവര്‍ സന്മാര്‍ഗ്ഗം സിദ്ധിച്ചവരല്ല. എങ്ങനെയെന്നാല്‍ ആകാശങ്ങളിലും ഭൂമിയിലും നിഗൂഢമായതിനെ പുറത്തുകൊണ്ടുവരുന്നവനും നിങ്ങള്‍ മറച്ചു വെച്ചതും വെളിപ്പെടുത്തുന്നതും അറിയുന്നവരുമായ അല്ലാഹുവിന്ന് (അവര്‍ കുമ്പിടുന്നില്ല). (അന്നംല് :24, 25)
സുലൈമാന്‍ നബിയും പരിവാരവും നടന്നുവരുമ്പോള്‍ പാദസ്പര്‍ശനമേറ്റു കൊല്ലപ്പെടാതിരിക്കാന്‍ മാളത്തിലൊളിക്കാന്‍ ഉറുമ്പുകളുടെ തലവന്‍ നിര്‍ദ്ദേശം നല്‍കിയ സംഭവവും ഇത്തരത്തില്‍ സ്മരണീയമാണ്.
മനുഷ്യേതര ജീവികളോടുള്ള ബഹൂമാന സൂചകമായാണ് ഖുര്‍ആനിലെ ഏതാനും അധ്യായങ്ങള്‍ക്ക് അവയുടെ നാമകരണം ചെയ്തിരിക്കുന്നത്. ബഖറ (പശു), അന്‍ആം (മാട്), നഹ്‌ല് (തേനീച്ച), നംല് (ഉറുമ്പ്), അന്‍കബൂത്ത് (ചിലന്തി), ആദിയാത്ത് (കിതച്ചുചീറ്റിപ്പായുന്ന കുതിര), ഫീല്‍ (ആന) തുടങ്ങിയവ ഉദാഹരണം.
കരജീവികള്‍, കടല്‍ജീവികള്‍, ഉഭയജീവികള്‍, ആകാശ ജീവിതം ശീലിച്ച പറവകള്‍, വന്യമൃഗങ്ങള്‍, മനുഷ്യരുമായി ഇണങ്ങുന്ന ജീവികള്‍, പ്രാണികള്‍ എന്നിവയെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ഇവയെക്കുറിച്ചു ഗവേഷണം നടത്തി ദൈവാസ്തിക്യം തെളിയിക്കാനാണിവ പ്രതിപാദിച്ചിരിക്കുന്നത്. വന്‍ജീവികളായ ആന ഒട്ടകം തുടങ്ങിയവയും മനുഷ്യ നേത്രങ്ങള്‍ക്ക് അപ്രാപ്യമായ ബാക്ടീരിയകളും ഇതിലുണ്ട്. മോട്ടോര്‍ വാഹനങ്ങള്‍ രംഗപ്രവേശം ചെയ്യുന്നതിന്ന് മുമ്പ് കാടും മേടും താണ്ടി വര്‍ഷങ്ങള്‍ നീണ്ടുനിന്നിരുന്ന യാത്ര, മനുഷ്യ ജീവിത്തിനാവശ്യമായ മാംസം, പാല്‍, രോമം, അംസ്‌കൃത പദാര്‍ത്ഥങ്ങളായ ചാണകം, തോല്‍, ഔഷധമൂല്യമുള്ള തേന്‍ തുടങ്ങിയവ മനുഷ്യജീവിതം ധന്യമാക്കുന്നതില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്.
മനുഷ്യ സവിശേഷതകളായ ശക്തി, അശക്തി, ബുദ്ധി, അജ്ഞത, അഭിമാനം, ദുരഭിമാനം, സൗന്ദര്യം, വൈരൂപ്യം, ഉന്മേഷം, വെറുപ്പ് എന്നിത്യാദി അവസ്ഥാ ഭേദങ്ങളെക്കുറിച്ചുള്ള ഒരു പഠനം കൂടിയാണ് ഇതരജീവികളെക്കുറിച്ചുള്ള പ്രതിപാദ്യം. ചരിത്രാതീത കാലം മുതല്‍ക്കുതന്നെ മനുഷ്യന്‍ ജീവികളെ സ്‌ന്വതം ആവശ്യങ്ങള്‍ക്കുവേണ്ടി മെരുക്കി എടുത്തിരുന്നു. ആദിമ മനുഷ്യര്‍ക്ക് അജ്ഞേയങ്ങളായ പലതിലും മാര്‍ഗ്ഗദര്‍ശനം നല്‍കിയതും ഇതരജീവകളായിരുന്നു. ആദം(അ)യുടെ പ്രഥമ സന്തതികള്‍ക്കിടയില്‍ നടന്ന കൊലപാതകത്തെതുടര്‍ന്ന് മൃതശരീരം മറവുചെയ്യാന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കിയതു ഒരു കാക്ക(ഗുറാബ്)യായിരുന്നുവെന്ന് ഖുര്‍ആന്‍ വിവരിക്കുന്നു. അപ്പോള്‍ തന്റെ സഹോദരന്റെ ശവം എങ്ങനെ മറവുചെയ്യണമെന്നു അവന് കാണിച്ചു കൊടുക്കാനായി ഭൂമിയില്‍ (കൊക്കുകൊണ്ടും കാലുകള്‍കൊണ്ടും മണ്ണിമാന്തി പിളര്‍ത്തുന്ന (എന്നിട്ടുശവമായി കിടന്ന മറ്റൊരു കാക്കയെ അതില്‍ മറവുചെയ്യുകയും ചെയ്തു) ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: ഹാ കഷ്ഠം! ഈ കാക്കയെപ്പോലെ ആകുവാനും എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യുവാനും ഞാന്‍ അശക്തനായല്ലോ, തന്നിമിത്തം അവന്‍ ഖേദക്കാരില്‍ പെട്ടവനായിതീര്‍ന്നു. (അപ്രകാരം അവരും കൂഴിയുണ്ടാക്കി മറവുചെയ്തു) (അല്‍മാഇദ:31)
മനുഷ്യര്‍ക്ക് ഇതരജീവികള്‍ പലതിലും മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ഭക്ഷണ സമ്പാദനം, സഹനശീലം, തൊഴില്‍ പരിശീലനം, വീടുനിര്‍മ്മാണം, അതിന്റെ ക്ഷേത്ര ഗണിതം, കുടുംബജീവിതം, വിശുദ്ധി ഇങ്ങനെ പലതിലും.
പ്രഭാതം വിടരുന്നതോടെ പക്ഷികള്‍ ആകാശത്തുകൂടെ ശീഘ്രഗതിയില്‍ ഭക്ഷണം തേടി പറന്നകലുന്നതു കാണാം. സൂര്യാസ്തമനത്തോടെ അവ ലക്ഷ്യം പിഴക്കാതെ തിരിച്ചുകൂട്ടിലെത്തും. സ്വന്തമായി കൃഷിയോ, കൃഷിയിടമോ ഇല്ലാത്ത ഇവയെവിടുന്നാണ് നിത്യം ഭക്ഷണം ശേഖരിക്കുന്നത്. ബുദ്ധിയുള്ള മര്‍ത്ത്യനിതില്‍ പാഠമുണ്ട്. ആയിരക്കണക്കായ മൈലുകള്‍ പറന്നു വരുന്ന ദേശാടനപക്ഷികള്‍ ആഹാരം മാത്രമല്ല നിലനില്‍പും ലക്ഷ്യമാക്കുന്നില്ലേ?
സുരക്ഷിതമായ വൃക്ഷച്ചില്ലകളിലോ മറ്റോ അവ പണിയുന്ന കൊച്ചുകൂര എന്തുമാത്രം കമനീയമല്ല. ഉണങ്ങിയ വൃക്ഷണച്ചില്ലകളും പുല്‍കൊടികളുമാണവയുടെ പാര്‍ട്ട്‌സുകള്‍. ദുര്‍ബ്ബലമെങ്കിലും മഴയും വെയിലുമേല്‍ക്കാതെ സുരക്ഷിതമായി കഴിഞ്ഞുകൂടാന്‍ അവ പര്യാപ്തങ്ങളായിരിക്കും. സന്താനോല്‍പാദനവും സംരക്ഷണവും ഭക്ഷണശേഖരണവും ഒക്കെ അതിനകത്തുതന്നെ. അല്ലലും അലട്ടലുമില്ലാതെ സുന്ദരമായി അവ അതിനകത്ത് ജീവിക്കും.
ഉറുമ്പും തേനീച്ചയും മനുഷ്യദൃഷ്ടിയില്‍ രണ്ടു നിസ്സാര ജീവികളാണ് അവയെക്കുറിച്ച് പഠിക്കാന്‍ ഖുര്‍ആന്‍ പ്രത്യേകം ഉത്‌ബോധിപ്പിക്കുന്നുണ്ട്. ദൈവ നിഷേധികളുടെ മനസ്സ് മാറ്റാന്‍ അവയുടെ പഠനം ഉപകരിക്കും. അവയില്‍ അത്യാകര്‍ഷകമായ ഒന്നാണ് തേനീച്ചക്കൂട്. സാങ്കേതിക പരിജ്ഞാനം കൊണ്ടോ ശാസ്ത്രീയ ഗവേഷണങ്ങള്‍ കൊണ്ടോ സാധ്യമല്ലാത്തവിധം ഈ നിസ്സാര ജീവികള്‍ പണിയുന്ന ഭവനങ്ങളില്‍ പരശ്ശതം ദൈവിക ദൃഷ്ടാന്തങ്ങളുണ്ട്. അവക്കകത്തെ അറകളും അവക്കകത്ത് തേന്‍ നിക്ഷേപിക്കുന്നതും ആധുനിക രീതിയില്‍ പുറത്തിറങ്ങുന്ന ഐസ്‌ബോക്‌സുകളെപ്പോലും പരാജയപ്പെടുത്തുന്ന മട്ടിലാണ്. മൈലുകളോളം പറന്ന് പൂക്കളില്‍ നിന്നു തേന്‍ ശേഖരിച്ചു വഴിതെറ്റാതെ ലക്ഷ്യസ്ഥാനത്ത് തിരിച്ചെത്തുന്നത് എന്തുമാത്രം അത്ഭുതകരം. തേനീച്ചക്കൂട് പോലൊരു കൂട് നിര്‍മ്മിക്കാന്‍ മനുഷ്യര്‍ക്കാവില്ല. അത്രമാത്രം സങ്കീര്‍ണ്ണവും കൃത്യവുമാണതിന്റെ ഘടന. ശീതകാലത്തേക്കാവശ്യമായ ഭക്ഷണങ്ങള്‍ ഗ്രീഷ്മകാലത്ത് സംഭരിക്കുന്ന ജീവികളാണ് ഉറുമ്പുകള്‍. മാളത്തിനു ചുറ്റുവട്ടത്തെവിടെയെങ്കിലും ഭക്ഷണമുണ്ടെങ്കില്‍ അവ മണത്തറിയാന്‍ ഉറുമ്പുകള്‍ക്ക് പ്രത്യേകം ഘ്രാണശേഷിയുണ്ട്. അവയുടെ ഭക്ഷണ ശേഖരണവും ഇരയന്വേഷിക്കുന്നവര്‍ അത് കണ്ടെത്തിയാല്‍ നല്‍കുന്ന സിഗ്‌നലുകളും അവയുടെ സാമൂഹ്യബോധവും അനുസരണവും കുടിലചിത്തരായ മനുഷ്യര്‍ക്ക് ചിന്തോദ്ദീപകങ്ങളാണ്. മുളവരാനിടയുള്ള നെല്‍ മണികള്‍ രണ്ട് പിളര്‍പ്പാക്കിയും മല്ലി പോലുള്ളവ നാല് പിളര്‍പ്പാക്കിയുമാണ് ഉറുമ്പുകള്‍ മാളങ്ങളില്‍ സൂക്ഷിക്കുന്നത്.
വീട്ടില്‍ മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്നൊരു ജീവിയാണ് പൂച്ച. അതിന്റെ നാനാതരം പ്രവര്‍ത്തനങ്ങളെപറ്റി നാം ചിന്തിക്കാറില്ല. വെള്ളത്തോട് പരിപൂര്‍ണ അവജ്ഞയുള്ള ആ ജീവി അതിന്റെ മലിനശരീരം ശുദ്ധിയാക്കുകനാവുകൊണ്ടും കരങ്ങള്‍കൊണ്ടുമാണ്. ഇത്തരത്തിലുള്ള ജീവികളുടെ ഇവ്വിധം പ്രവര്‍ത്തനങ്ങളാണ് മനുഷ്യര്‍ക്ക് മാതൃക സൃഷ്ടിച്ചത്.
ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ട ചില ജീവികള്‍
കുതിര
അന്‍ഫാല്‍ സൂറയിലും വേറൊരു രീതിയില്‍ കുതിരയെക്കുറിച്ച് വിവരിക്കപ്പെടുന്നുണ്ട്. അവരുമായുള്ള (സമരത്തിന്) നിങ്ങളുടെ കഴിവനുസരിച്ച് ശക്തി സംഭരിക്കുക. അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും നിങ്ങള്‍ അറിയാത്തതും എന്നാല്‍ അല്ലാഹു അറിയുന്നതുമായ മറ്റു പലരെയും (മുനാഫിഖുകളും, ജൂതരും) ഫയപ്പെടുത്തും വിധം പടക്കുതിരയെയും സജ്ജീകരിക്കുക. (അല്‍ അന്‍ഫാല്‍:60) കിതച്ചു ചീറ്റിപ്പായുന്ന (കുതിരകളെ കൊണ്ട് സത്യം) കുളമ്പുകള്‍ തട്ടിയുരച്ചു (രാത്രി പാറയിലൂടെ നടക്കുമ്പോള്‍) അഗ്‌നി പുറപ്പെടുവിക്കുന്ന കുതിരകളെ കൊണ്ടും പ്രഭാതത്തില്‍ (ശത്രുക്കളെ) കടന്നാക്രമിക്കുകയും പൊടിപടലം ഉതിര്‍ക്കുകയും ശത്രുമദ്ധ്യത്തില്‍ ചെല്ലുകയും ചെയ്യുന്ന കുതിരകളെകൊണ്ട് സത്യം (വല്‍ആദിയാത്ത്: 1-5) കുതിരയുടെ ഒട്ടധികം മഹത്വമാണ് ഉപരിസൂചിത സൂക്തങ്ങളില്‍ വിവരിക്കപ്പെട്ടത്.
സുലൈമാന്‍ (അ) കുതിരക്ക് കല്‍പിച്ചിരുന്ന മഹത്വത്തെക്കുറിച്ച് (സ്വാദ്) സൂറയില്‍ വിവരിക്കപ്പെടുന്നു. ഒരു കാല് പോക്കി കൊളമ്പിന്റെ തെല്ലിന്മേല്‍ മൂന്നുകാലുകളില്‍ നില്‍ക്കുന്ന ശീഘ്രപാതരായ പടക്കുതിരകളെ തന്റെ മുമ്പില്‍ സായാഹ്‌നത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. എന്റെ നാഥന്റെ സ്മരണ (അസര്‍ നിസ്‌കാരം) വിട്ടു നമ്മുടെ (അശ്വത്തോട്) സ്‌നേഹം പ്രകടിപ്പിക്കാന്‍ ഞാനുദ്ദേശിച്ചു. (സൂര്യന്‍ കാഴ്ചയില്‍ നിന്നും) മറയുന്നതുവരെ നിങ്ങള്‍ അവയെ എന്റെടുത്തേക്ക് മടക്കുകയാണ് അദ്ദേഹം പറഞ്ഞു. അങ്ങനെ കാല്‍തണ്ടയും (ഖഡ്ഗംകൊണ്ട്) അദ്ദേഹം തടയുവാന്‍ (അല്ലാഹുവിന്റെ സാമീപ്യത്തിനായി കഴുത്തറുക്കുകയും കാലുകള്‍ വെട്ടുകയും ചെയ്യാന്‍) തുടങ്ങി. (സ്വാദ് : 31-32)
കുതിരയെക്കുറിച്ച് പ്രവാചകന്‍ (സ്വ) പറഞ്ഞു. കുതിരയുടെ ശിരസില്‍ അന്ത്യനാള്‍വരെ ഗുണം ബന്ധിക്കപ്പെട്ടിരിക്കുന്നു. പ്രതിഫലവും ഗനീമത്തും. ആധുനിക സമൂഹം ''ശക്തി കണക്കാക്കുന്നത് കുതിര ശക്തിയാണല്ലോ. മോട്ടോറുകള്‍ ഉള്‍പ്പെടെയുള്ള വൈദ്യുതി കൊണ്ടു പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍പോലും കുതിര ശക്തിയാണ് കണക്കാക്കിയത്.
കോവര്‍കഴുത
സൂറത്ത് നഹ്‌ലിലെ എട്ടാം സൂക്തത്തിലല്ലാതെ ഖുര്‍ആനില്‍ മറ്റൊരിടത്തും ഇതെക്കുറിച്ച് പ്രതിപാദ്യമില്ല.കഴുത
ഖുര്‍ആനില്‍ ധാരാളം പ്രതിപാദിക്കപ്പെട്ടൊരു ജീവിയാണ് കഴുത. നഹ്‌ല് സൂറയിലെ 8-ാം സൂക്തത്തില്‍ മറ്റുചില മൃഗങ്ങളോടൊന്നിച്ച് ഇതെക്കുറിച്ച് വിവരിക്കപ്പെട്ടിട്ടുണ്ട്. മുദ്ദസിര്‍ സൂറയില്‍ അല്ലാഹു വിവരിക്കുന്നു. എന്നാല്‍ അവര്‍ക്കെന്താണ് അനുസ്മരണയെ വിട്ടു അവര്‍ തിരിഞ്ഞു കളയുന്നത് സിംഹത്തെപ്പേടിച്ചോടുന്ന കാട്ടുകഴുതകളെപ്പോലെ (49-50-51) പ്രവാചകന്റെ ഇസ്‌ലാമിലേക്കുള്ള ക്ഷണം നിരസിച്ചവരെ സിംഹത്തെ കണ്ടപ്പോള്‍ തിരിഞ്ഞോടിയ കാട്ടുകഴുതകളോടുപമിച്ചിരിക്കയാണ് ഈ സൂക്തം. അജ്ഞതയാണ് ക്ഷണം നിരസിക്കാന്‍ കാരണമെന്നും ഈ സൂക്തത്തില്‍ സൂചനയുണ്ട്.ബുഖ്ത് നസ്സര്‍ ബൈത്തുല്‍ മുഖദ്ദിസ് നശിപ്പിച്ചശേഷം അത്തപ്പഴപാത്രവും മുന്തിരിച്ചാറിന്റെ ചഷകവുമായി അന്നാട്ടിലൂടെ കഴുതപ്പുറത്ത് യാത്ര ചെയ്തു ഉസൈറിന്റെ കഥ ഖുര്‍ആന്‍ വിവരിക്കുന്നു. നിര്‍ജ്ജീവമായ ആപ്രദേശം കണ്ടപ്പോള്‍ അദ്ദേഹം സംശയിച്ചു. നിര്‍ജീവമായ ആ പ്രദേശം എങ്ങനെ പുനര്‍ജീവിക്കപ്പെടും. ഉടനെ അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു നൂറുവര്‍ഷം പിന്നിട്ടശേം ജീവിപ്പിച്ചു. ഇതാണ് സംഭവം. ഇതിന്റെ അവസാനഭാഗം അല്‍ബഖറയില്‍ ഇങ്ങനെ വിവരിക്കുന്നു. താങ്കള്‍ താങ്കളുടെ കഴുതയിലേക്ക് നോക്കുക. താങ്കളെ നാം ജനങ്ങള്‍ക്ക് ദൃഷ്ടാന്തമാക്കാന്‍ വേണ്ടി (അല്‍ബഖറ 259). ഇവിടെ 'ഹിമാര്‍' എന്നുതന്നെ ഉപയോഗിക്കപ്പെട്ടു. ജുമുഅ സൂറയിലും ഹിമാര്‍ എന്നുപയോഗിച്ചിട്ടുണ്ട്. തൗറാത്ത് നല്‍കപ്പെടുകയും എന്നിട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവരുടെ ഉപമ ഗ്രന്ഥം ചുമക്കുന്ന കഴുതകളെപ്പോലെയാണ് (ജുമുഅ 5) തൗറാത്തിന്റെ ഉള്ളടക്കം ഗ്രഹിക്കാതിരുന്ന ജുതര്‍ക്കുമാത്രമല്ലിത്. ഖുര്‍ആന്റെ ആശയം ഉള്‍ക്കൊള്ളാത്ത മുസ്‌ലിംകള്‍ക്കും ഉപമയാണ്.
അന്‍ആം
ഒട്ടകം, പശു, ആട് ഇവയാണ് അന്‍ആംകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഒന്നിച്ചും വേര്‍തിരിഞ്ഞും ഇവയെക്കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശങ്ങള്‍ കാണാം. മനുഷ്യജീവിതവുമായി ഒട്ടധികം ബന്ധപ്പെട്ടിരിക്കുന്നു ഈ മൂന്ന് ജീവികള്‍ കടന്നുകാലികളെയും അവന്‍ നിങ്ങള്‍ക്ക് സൃഷ്ടിച്ചു. അവയില്‍ ചൂടാക്കുന്ന വസ്തുക്കളും മറ്റു പ്രയോജനങ്ങളുമുണ്ട്. അവയില്‍ നിന്ന് ഭുജിക്കയും ചെയ്യുന്നു. ശാരീരിക ക്ലേശമനുഭവിച്ചല്ലാതെ എത്തിച്ചേരാന്‍ സാധ്യമല്ലാത്തിടത്തേക്ക് അവ നിങ്ങളുടെ ഭാരം വഹിക്കുന്നു. (നഹ്‌ല് : 5-7) അല്ലാഹു ഇവയിലൂടെ മനുഷ്യര്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളിലേക്ക് മനുഷ്യശ്രദ്ധ ക്ഷണിക്കുകയാണീ സൂക്തങ്ങളില്‍.മൃഗങ്ങളുടെ ജീവിതരീതി മനുഷ്യരുടെ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നതാണ്. ടണ്‍കണക്കിന് ഭാരം ചുമന്ന് കാടും മേടും താണ്ടി ചുട്ടുപഴുത്ത മണല്‍പരപ്പിലൂടെ യാത്ര ചെയ്യാനുള്ള ഒട്ടകത്തിന്റെ ശേഷി അതിമഹനീയമാണ്. പാതയോരത്തെ ചുട്ടുപൊള്ളുന്ന മണലിലൂടെയുള്ള ദീര്‍ഘസഞ്ചാരം അവക്ക് ദാഹമോ വിശപ്പോ വരുത്തിവെക്കയില്ല. മാസങ്ങളോളം യാത്രക്കാവശ്യമായ വെള്ളവും ഭക്ഷണവും അവക്ക് ശേഖരിക്കാന്‍ കഴിയും. അവയുടെ കഴുത്ത് കമനീയമാണ്. ധാരാളം കവികള്‍ അതെക്കുറിച്ച് കാവ്യരചന നടത്തിയിട്ടുണ്ട്. ഉയര്‍ന്ന വൃക്ഷങ്ങളില്‍ നിന്ന് ഇലയും കായും പറിച്ചെടുക്കാന്‍ അവക്കു സാധിക്കും. ഒട്ടകമാംസം രുചികരമായ പദാര്‍ത്ഥമാണ്. അതിന്റെ പാലും പോഷകമൂല്യമടങ്ങിയതാണ്. അതിന്റെ ചര്‍മവും മുടിയുമാണ് ശൈത്യമൊ താപമൊ ഏല്‍ക്കാതെ അതിനെ സംരക്ഷിക്കുന്നത്. ദിവസങ്ങളോളം ശരീരത്തിന്നാവശ്യമായ ജലം ശരീരത്തില്‍ തന്നെ ശേഖരിച്ചുവെക്കാന്‍ മണല്‍ക്കാട്ടിലെ കപ്പലിന് കഴിയുന്നു.
അവിശ്വാസികള്‍ മൃഗങ്ങളെപ്പോലെ ഭുജിക്കയും സുഖിക്കയും ചെയ്യുന്നു. നരകമാണവരുടെ കിടപ്പറ. യഥാര്‍ത്ഥ ജീവിതോദ്ദേശ്യവും പാര്‍പ്പിടവും നിരസിച്ചു ഭക്ഷണവും ഭൗതിക സുഖവും ജീവിത ലക്ഷ്യമാക്കിയവരെ അധിക്ഷേപിക്കുകയാണ് സൂറത്ത് മുഹമ്മദിലെ പന്ത്രണ്ടാം സൂക്തത്തില്‍.
അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹങ്ങളാണ് പഞ്ചേന്ദ്രിയങ്ങള്‍. അല്ലാഹുവിന്റെ ആസ്തിക്യത്തെക്കുറിച്ച് അവ ഉപയോഗപ്പെടുത്തി ഗവേഷണം നടത്തണമെന്ന് അല്ലാഹു ആജ്ഞാപിക്കുന്നു. മനുഷ്യ ജീവിതത്തിനല്ലാഹു പരിധിവെച്ചു. പരിധിക്കതീതമായി മനുഷ്യന്‍ ജീവിച്ചുകൂട. നിയമാധിഷ്ഠിതമായ ജീവിതത്തിനു മാത്രമേ പഞ്ചേന്ദ്രിയങ്ങളുള്ള അന്‍ആമിനോടല്ലാഹു ഉപമിച്ചു. അവരില്‍ അധികപേരും (യഥാര്‍ത്ഥമായി) കേട്ടു മനസ്സിലാക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നവരാണെന്ന് താങ്കള്‍ വിചാരിക്കുന്നുവോ? അവര്‍ കേവലം മൃഗതുല്യമാണ്. അല്ല, അവര്‍ (അവയെ)ക്കാള്‍ വഴിതെറ്റിയവരാണ്. (ഫുര്‍ഖാന്‍ :44)
പ്രവാചകനുമുമ്പ് അന്ധകാരത്തില്‍ മുഴുകിയിരുന്ന ദൈവനിഷേധികള്‍ മൃഗങ്ങളെ യഥേഷ്ഠം നിഷിദ്ധമാക്കുകയും അനുവദനീയമാക്കുകയും ചെയ്തിരുന്നു. ഇതെക്കുറിച്ച് സൂറത്ത് അന്‍ആമില്‍ പ്രതിപാദിക്കുന്നു. അവരുടെ ജല്‍പനമനുസരിച്ച് (യാതൊരു ലക്ഷ്യവും ഇല്ലാതെ) അവര്‍ പറയുന്നു. ഇത് നിഷിദ്ധമായ കന്നുകാലികളും വിളവുകളുമാണ്. നാമുദ്ദേശിക്കുന്നവര്‍ (വിഗ്രഹസേവകരും മറ്റും) അല്ലാതെ അത് ഭക്ഷിക്കരുത്. (ഇത്) മുതുകുകള്‍ നിഷിദ്ധമാക്കപ്പെട്ടതാണ് (ഇത് വാഹനമായി ഉപയോഗപ്പെടുത്തരുത്. മറ്റു ചിലത്) അറുക്കുമ്പോള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തവയാണ് (അവരുടെ വിഗ്രഹങ്ങളുടെ നാമം ഉച്ചരിക്കപ്പെടുന്നതുമാണ് ഈ വിഭജനങ്ങള്‍) അല്ലാഹുവിന്റെ പേരില്‍ കെട്ടിച്ചമച്ചുകൊണ്ട് (അവര്‍ ചാര്‍ത്തുകയും ചെയ്യുന്നു).
ഈ നിഷിദ്ധമാക്കപ്പെട്ട മൃഗങ്ങളുടെ ഉദരങ്ങളിലുള്ളത് ഞങ്ങളുടെ ആണുങ്ങള്‍ക്ക് അനുവദനീയവും (സ്ത്രീകള്‍ക്ക്) നിഷിദ്ധവുമാണ്. അവര്‍ പറയുന്നു ഇനി അത് ശവമാണെങ്കില്‍ അവര്‍ അതില്‍ പങ്കുകാരാണ്. (അല്‍അന്‍ആം 138-139) ഈ സൂക്തങ്ങളില്‍ പലയിടത്തും ഇനിയും അന്‍ആമിനെക്കുറിച്ചു പറയപ്പെടുന്നുണ്ട്. അവയില്‍ ആട്, പശു, ഒട്ടകം എന്നിങ്ങനെ വേര്‍തിരിച്ചും പ്രതിപാദ്യങ്ങളുണ്ട്.
ഏഴ് ഇനങ്ങളെ (അവന്‍ നിങ്ങള്‍ക്ക് സൃഷ്ടിച്ചു തന്നു) നെയ്യാടില്‍ നിന്ന് രണ്ട് (ആണും പെണ്ണും) നബിയേ, ചോദിക്കുക. ഇവയില്‍ നിന്ന് രണ്ട് ആണിനെയാണോ രണ്ട് പെണ്ണിനെയാണോ അവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയത്. അതല്ല പെണ്ണിന്റെ ഗര്‍ഭത്തിലിരിക്കുന്നവയെയോ, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ (അത് നിഷിദ്ധമാക്കിയതിന്റെ രൂപം) അറിവോടുകൂടി നിങ്ങള്‍ എന്നോട് (എവിടന്നാണ് വിരോധം വന്നതെന്നു) പറയുവിന്‍ (ഒട്ടകത്തില്‍ നിന്ന് രണ്ടിനെയും പശുവില്‍ നിന്ന് രണ്ടിനെയും (അവന്‍ പടച്ചു) ചോദിക്കുക, അവന്‍ നിഷിദ്ധമാക്കിയത് രണ്ട് ആണിനെയോ അതോ രണ്ട് പെണ്ണിനെയോ? അതല്ല പെണ്ണിന്റെ ഗര്‍ഭത്തിലിരിക്കുന്നതിനേയോ, (അല്‍അന്‍ആം 143-144) ഇഷ്ടാനുസരം മൃഗങ്ങളെ അനുവദിക്കുകയും നിഷിദ്ധമാക്കുകയും ചെയ്തവരെയാണിവിടെയും അധിക്ഷേപിക്കുന്നത്.
ജൂതര്‍ നിയമലംഘനം നടത്തിയപ്പോള്‍ ശിക്ഷയായി അവര്‍ക്ക് അനുവദനീയമായിരുന്ന ചില മൃഗങ്ങളെ അല്ലാഹു നിഷിദ്ധമാക്കി. ഈ സംഭവം വന്‍ആം 146-ല്‍ വിവരിക്കപ്പെടുന്നു. അവിടെ മൃഗങ്ങളെയും വെവ്വേറെ പ്രതിപാദിക്കുന്നുണ്ട്.
സൂറത്തുല്‍ ഹജ്ജില്‍ ഒട്ടകത്തെ സ്വന്തമായി പ്രതിപാദിക്കുന്നുണ്ട്. ഒട്ടകങ്ങളെ അല്ലാഹുവിന്റെ മതഛിന്നങ്ങളായി നിങ്ങള്‍ക്ക് നാം നിശ്ചയിച്ചിരിക്കുന്നു. അതില്‍ നിങ്ങള്‍ക്ക് (ഇഹത്തില്‍) ക്ഷേമമുണ്ട്. (പരത്തില്‍ പ്രതിഫലവുമുണ്ട്) അതിനാല്‍ അല്ലാഹുവിന്റെ നാമത്തെ (ഇടതുകരം കെട്ടപ്പെട്ട നിലയില്‍ മൂന്നുന്മേല്‍)നില്‍ക്കവെ (അതിനെ അറുക്കുമ്പോള്‍) നിങ്ങള്‍ ഉച്ചരിക്കുവിന്‍ (അല്‍ഹജ്ജ് 36). വിഗ്രഹങ്ങള്‍ക്കുവേണ്ടി മുശ്‌രിക്കുകള്‍ നടത്തിയിരുന്ന ബലിക്കു പകരമായി മുസ്‌ലിംകള്‍ ഇവ അറുത്തു ദാനം ചെയ്യണമെന്നാണ് ഈ സൂക്തത്തിലെ പരാമര്‍ശം.
ഗാശിയത്ത് അധ്യായത്തിലും ഒട്ടകത്തെ സ്വന്തം പ്രതിപാദിക്കുന്നുണ്ട്. അവര്‍ ഒട്ടകത്തിലേക്ക് നോക്കുന്നില്ലയോ, അതെങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്ന്.
ബനൂ ഇസ്രാഈലില്‍ ഒരാള്‍ വധിക്കപ്പെട്ടു. ജൂതരില്‍ ഓരോരുത്തരും വധത്തിലുള്ള പങ്ക് നിഷേധിച്ചു. അല്ലാഹു മൂസാനബി(അ)യെ അറിയിച്ചു. അവരോട് ഒരു പശുവിനെ അറുക്കാന്‍ പറയുക. പിന്നെ അതിന്റെ വാലെടുത്ത് വധിക്കപ്പെട്ട ആളെ അടിക്കുക. ഉടന്‍ അയാള്‍ പുനര്‍ജീവിക്കും. ഘാതകന്‍ ആരെന്നു അയാള്‍ തുറന്നുപറയും. ഈ സംഭവം സൂറത്തുല്‍ ബഖറ 67-ല്‍ വിവരിക്കുന്നുണ്ട്. അവിടെ പശുവെക്കുറിച്ചു സ്വന്തം പ്രതിപാദിക്കുന്നു.
ദാവൂദുനബി(അ)യുടെ കാലത്ത് ഒരു ആട് ഇടയനില്ലാതെ വഴി തെറ്റിവന്നു ഒരാളുടെ മുന്തിരി കൃഷിയില്‍ കടന്നു. ഇതേപ്പറ്റി ദാവൂദ് (അ) പറഞ്ഞു. ആടിനെ കൃഷി ഉടമക്ക് നല്‍കണമെന്നു സുലൈമാന്‍ (അ) പറഞ്ഞു. ആടുടമസ്ഥന്‍ കൃഷി ഇറക്കികൊടുക്കുകയും കൃഷി പൂര്‍വ്വസ്ഥിതിയെത്തും വരെ ആടിന്റെ പാലും രോമവും സന്താനങ്ങളും കൃഷിയുടമ എടുക്കുകയും ചെയ്യുക. ഈ സംഭവം അമ്പിയാഅ് സൂറത്തില്‍ വിവരിക്കപ്പെടുന്നു. ദാവൂദിന്റെയും സുലൈമാന്റെയും (വൃത്താന്തം ഓര്‍ക്കുക) ജനങ്ങളുടെ ആട് (ഇടയനില്ലാതെ വഴിതെറ്റി) രാത്രി (മുന്തിരി) കൃഷിയില്‍ മേഞ്ഞ അവസരത്തില്‍ (അതെക്കുറിച്ചു) ഇരുവരും വിധി പറഞ്ഞപ്പോള്‍ അവരുടെ വിധി തീര്‍പ്പിനു നാം സാക്ഷിയായിരുന്നു. (78) ഇവിടെ ആടിനെ സ്വന്തമായാണ് പ്രതിപാദിച്ചത്. സൂറത്ത് സ്വാദിലും ആടിനെക്കുറിച്ച് സ്വന്തമായി പ്രതിപാദനമുണ്ട്. നിശ്ചയം എന്റെ ഈ സഹോദരന് തൊണ്ണൂറ്റി ഒമ്പത് പേണ്ണാടുകളുണ്ട്. എനിക്കാകട്ടെ ഒറ്റ പെണ്ണാടെയുള്ളൂ. എന്നാല്‍ അവന്‍ പറയുന്നു അതിന്റെ സംരക്ഷണം എന്നെ ഏല്‍പ്പിക്കണമെന്ന്. തര്‍ക്കത്തില്‍ അവന്‍ എന്നെ വിജയിക്കുകയും ചെയ്തിരിക്കുന്നു. സത്യമായും അവന്റെ പെണ്ണാടുകളോട് നിന്റെ പെണ്ണാടിനെ (കൂട്ടിച്ചേര്‍ക്കാന്‍) ആവശ്യപ്പെട്ടത് അക്രമം തന്നെ. നിശ്ചയം പങ്കാളികളില്‍ അധികവും തെറ്റു ചെയ്യുന്നു. (സ്വാദ് 23-24)
വന്യജീവികള്‍
മനുഷ്യജീവിതം സുഖരമാക്കുന്നതില്‍ വന്യജീവികള്‍ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്. ഖുര്‍ആനില്‍ ഇവയെ സംബന്ധിച്ച് ധാരാളം പ്രതിപാദനമുണ്ട്. വന്യ മൃഗങ്ങളുടെ തലവനാണ് സിംഹം. താഴെ കിടിയിലുള്ളവര്‍ക്ക് സിംഹത്തെ വലിയ ഭയമാണ്. സിംഹത്തെ ഏറെ ഭയക്കുന്നൊരു ജീവിയാണ് കാട്ടുകഴുത. സിംഹത്തെ കണ്ടിടത്തുവെച്ച് അത് ഓടിമറയും. തൗഹീദിനെക്കുറിച്ചുള്ള പ്രവാചകന്റെ പ്രബോധനങ്ങള്‍ ശ്രവണപുടങ്ങളിലടിക്കുമ്പോള്‍ ഓടിഒളിക്കുന്നവരെ ഈ കാട്ടുകഴുതകളോടാണ് ഖുര്‍ആന്‍ ഉപമിച്ചത്. എന്നാല്‍ അവര്‍ക്കെന്താണ് ഖുര്‍ആനിനെ വിട്ടവര്‍ തിരിഞ്ഞുകളയുന്നത്. സിംഹത്തെ പേടിച്ചോടുന്ന കാട്ടുകഴുതകളെപോലെ (മുദ്ദസിര്‍ 49 - 50) ഈ സൂക്തത്തില്‍ സിംഹത്തെക്കുറിച്ചു പ്രതിപാദിക്കപ്പെട്ടു.വന്യജീവികളിലെ മാംസഭുക്കുകളാണ് ഹിംസ്രജന്തുക്കള്‍. സിംഹത്തെക്കുറിച്ചാണ് സാധാരണ ഹിംസ്രജന്തുവെന്ന് പ്രയോഗിക്കാറെങ്കിലും കടുവ, കഴുതപ്പുലി, ചെന്നായ എന്നിവയും ഈ ഇനത്തില്‍പെട്ടവയാണ്. ഹിംസ്രജന്തുക്കളെക്കുറിച്ചു മാഇദസൂറത്തില്‍ പരാമര്‍ശമുണ്ട്. വന്യമൃഗങ്ങള്‍ തിന്നത് നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ അറുത്തതൊഴികെ (മാഇദ 3).
ഹറാമായ ഭക്ഷ്യവസ്തുക്കളെക്കുറിച്ച് നീണ്ട പരാമര്‍ശത്തിന്റെ ചെറിയൊരു ഭാഗമാണിത്. ഹിംസ്രജന്തുക്കളുടെ ഭക്ഷ്യാവശിഷ്ഠം നാം ഭക്ഷിക്കല്‍ ഹറാമാണ്. അവയുടെ പിടിയില്‍ നിന്നു രക്ഷപ്പെട്ടവയെ പരിപൂര്‍ണഅണ ജീവിനോടെ എത്തിക്കുകയും അറുക്കാന്‍ സാധിക്കയും ചെയ്താല്‍ അറുത്ത ശേഷം അവ ഭക്ഷിക്കാം. അല്ലാഹുവിന്റെ വചനം ചൊല്ലി അറുക്കപ്പെട്ട വേട്ടമൃഗങ്ങള്‍ പിടിച്ചതും ഭക്ഷിക്കാം.
ചെന്നായ
ഖുര്‍ആനില്‍ യൂസുഫ് നബി(സ)യുടെ ചരിത്രം വിവരിക്കുന്നിടത്ത് ചെന്നായ പ്രതിപാദിക്കപ്പെടുന്നുണ്ട്. യഅ്ഖൂബ് (അ) സന്തതികളോട് പറഞ്ഞു. യൂസുഫിനെ ചെന്നായ തിന്നുമെന്നു ഞാന്‍ ഭയപ്പെടുന്നു. നിങ്ങള്‍ അവനെതൊട്ട് അശ്രദ്ധരായിരിക്കെ. നേരം ഇരുട്ടിയപ്പോള്‍ അവര്‍ തിരിച്ചുവന്നു. കരഞ്ഞുകൊണ്ട് പിതാവോട് പറഞ്ഞു. ഞങ്ങളുടെ പിതാവെ ഞങ്ങള്‍ മത്സരിച്ചോടിപ്പോവുകയും ഞങ്ങളുടെ സാധനങ്ങളുടെ അടുത്ത് യൂസുഫിനെ വിട്ടേക്കുകയും ചെയ്തു. അപ്പോള്‍ ചെന്നായ അവനെ തിന്നു. ഞങ്ങള്‍ സത്യം പറയുന്നവരായാലും അങ്ങ് ഞങ്ങളെ വിശ്വസിക്കുകയില്ല. (യൂസുഫ് : 17)വാനരന്‍
ശനിയാഴ്ച ജൂതരുടെ പ്രത്യേക ആരാധന ദിവസമായിരുന്നു. അന്ന് മത്സ്യ ബന്ധനം അവര്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരുന്നു. പക്ഷെ, അല്ലാഹു അവരെ പരീക്ഷിച്ചു. അന്നു കായലുകളില്‍ ധാരാളം മത്സ്യം കാണപ്പെട്ടു. അനുവദനീയമായ ദിവസങ്ങളില്‍ മത്സ്യം തീരെ കാണപ്പെടാറുമില്ല. ഇതവരെ ക്ഷുഭിതരാക്കി. അല്ലാഹുവിന്റെ വിലക്ക് വലിച്ചെറിഞ്ഞ് ശനിയാഴ്ച അവര്‍ മത്സ്യബന്ധനം നടത്തി. ഉടനെ അല്ലാഹുവിന്റെ ശിക്ഷ അവരെ വലയം ചെയ്തു. അവര്‍ കുരങ്ങുകളായി. അല്‍ബഖറയില്‍ ഈ സംഭവം ഇങ്ങനെ വിവരിക്കപ്പെടുന്നു. വിവരണത്തിനിടയില്‍ കുരങ്ങ് പരാമര്‍ശിക്കപ്പെടുന്നുണ്ട്. നിങ്ങളില്‍ നിന്ന് ശനിയാഴ്ച (മത്സ്യബന്ധനം കൊണ്ട്) പരിധി വിട്ടുകടന്നവരെ (അവര്‍ ഐലത്ത് നിവാസികളായിരുന്നു. മത്സ്യബന്ധനം അവര്‍ക്ക് നിരോധിച്ചിരുന്നു) നിശ്ചയമായും നിങ്ങള്‍ അറിഞ്ഞിട്ടുണ്ടല്ലോ. അവരോട് നിങ്ങള്‍ നികൃഷ്ടരായ കുരങ്ങുകളാകുവിന്‍ എന്നു നാം പറഞ്ഞു. (അവര്‍ അപ്രകാരം ആവുകയും മൂന്നു ദിവസങ്ങള്‍ക്കു ശേഷം നശിക്കുകയും ചെയ്തു) (അല്‍ബഖറ: 65)
അല്ലാഹുവിങ്കല്‍ അതിനെക്കാള്‍ പ്രതിഫലം മോശമായവരെ സംബന്ധിച്ച് ഞാന്‍ നിങ്ങള്‍ക്ക് വിവരം തരട്ടെയോ. (അത്) അല്ലാഹു ശപിക്കുകയും കോപിക്കുകയും അവരില്‍ നിന്നും (കോലംമറിച്ചു) പന്നികളും കുരങ്ങുകളുമാക്കുകയും പിശാചിനെ വണങ്ങുകയും (ചെയ്യുന്നവനാണ്) (അല്‍മാഇദ 60) ഇവിടെ പന്നിയോടൊന്നിച്ചു കുരങ്ങിനെ പ്രതിപാദിക്കപ്പെട്ടു.
പന്നി
നിഷിദ്ധമായ മാംസ ഭക്ഷണങ്ങള്‍ അനവധിയുണ്ട്. അവയിലൊന്നാണ് പന്നിമാംസം. മാഇദ, അന്‍ആം, എന്നീ രണ്ടധ്യായങ്ങളില്‍ പന്നിമാംസത്തെ കുറിച്ചു നജസ്സായി വിവരിക്കപ്പെട്ടിരിക്കുന്നു. (അല്‍മാഇദ) പറയുക, എനിക്കറിയിക്കപ്പെട്ട ദിവ്യ സന്ദേശത്തില്‍ ഭക്ഷിക്കുന്ന ഒരുവനു നിഷിദ്ധമാക്കപ്പെട്ടതായി ശവം അല്ലെങ്കില്‍ ഒഴുക്കപ്പെട്ട രക്തം (രക്തം ഉറച്ച കരളും പ്ലീഹയും നിഷിദ്ധമല്ലേ) അല്ലെങ്കില്‍ പന്നിമാംസം തീര്‍ച്ചയായും അതു വൃത്തിഹീനത ഹറാം തന്നെയാണ്. അല്ലെങ്കില്‍ അല്ലാഹു ഒഴികെയുള്ള നാമം ചൊല്ലി അറുക്കപ്പെട്ടത് (എന്നിവ) അല്ലാതെ മറ്റൊന്നും ഞാന്‍ കാണുന്നില്ല. (അന്‍ആം 145)പന്നിമാംസം നിരോധിച്ചതില്‍ അനേകം തത്വങ്ങളുണ്ട്. ഇസ്‌ലാമിക് കാര്യാലയ ഉന്നതാധികാര സിമിതിയിലെ പണ്ഡിതര്‍ ഇതെക്കുറിച്ച് അനേക കാലം പഠനം നടത്തി നെടുനാളത്തെ ഗവേഷണാനന്തരം മനുഷ്യ ശരീരത്തില്‍ അവ വരുത്തിവെക്കുന്ന വിനാശങ്ങളെക്കുറിച്ചവര്‍ പ്രസ്താവിച്ചു. പന്നിമാംസത്തില്‍ ഒരിനം വൈറസും പുഴുക്കളമുണ്ട്. കരളിലും ആമാശയങ്ങളിലും അവ കയറിപ്പറ്റി വ്രണം സൃഷ്ടിക്കും. ഹാര്‍ട്ടിനും മജ്ജക്കും ഈ വൈറസുകള്‍ ക്രമേണ എരിച്ചില്‍ വരുത്തും. മാംസത്തില്‍ നിന്നുത്ഭവിക്കുന്ന പുഴുക്കള്‍ മാംസ പേശികളില്‍ വ്രണവും വേദനയും പനിയും വരുത്തിവെക്കും. ചവക്കാനും ശ്വാസാഛ്വാസത്തിനും ഇതു വിഘ്‌നം വരുത്തും. മജ്ജക്ക് വീക്കവും പഴുപ്പും അനുഭവപ്പെടും. പന്നിമാംസത്തില്‍ നിന്നെടുക്കുന്ന എണ്ണ പിത്തവും രക്തധമനികള്‍ക്ക് ഉണക്കവും വരുത്തിവെക്കും. ഇസ്‌ലാം മനുഷ്യര്‍ക്ക് അവതരിപ്പിച്ച ജീവിത പദ്ധതി എത്ര മഹനീയം.
ആന
വന്യമൃഗങ്ങളിലെ ഭീകരനാണ് ആന. സൂറത്തുല്‍ ഫീല്‍ എന്നൊരധ്യായം തന്നെ ഖുര്‍ആനില്‍ ആനയെ സ്പര്‍ശിച്ചിട്ടുണ്ട്. ആനക്കാരോട് താങ്കളുടെ രക്ഷിതാവ് എങ്ങനെ വര്‍ത്തിച്ചു എന്നു താങ്കള്‍ കണ്ടില്ലെ. (കഅ്ബ പൊളിക്കാനുള്ള) അവരുടെ തന്ത്രത്തെ അവന്‍ പരാജയപ്പെടുത്തിയില്ലേ. (സൂറത്തുല്‍ ഫീല്‍)കഅ്ബാ ശരീഫ് പൊളിക്കാന്‍ അബ്രഹത്ത് നടത്തിയ ശ്രമം ചരിത്രപ്രസിദ്ധമാണ്. യമനിലെ രാജാവായിരുന്നു അബ്രഹത്ത്. സന്‍ആഇല്‍ അവനൊരു കനീസ പണിതു. കഅ്ബയിലേക്ക് വരുന്നവരെ അങ്ങോട്ടാകര്‍ഷിക്കലായിരുന്നു ലക്ഷ്യം. ആയിടക്ക് കിനാന ഗോത്രത്തിലെ ഒരാള്‍ കനീസയില്‍ കാഷ്ടിച്ചു മലിനമാക്കി. അബ്രഹത്ത് രോഷാകുലനായി. കഅ്ബ പൊളിക്കാന്‍ തീരുമാനിച്ചു. അസംഖ്യ ആനകളുമായി മക്കയിലേക്ക് യാത്രയായി. കുതിരയും ഒട്ടകവും മാത്രം യുദ്ധത്തിന്നുപയോഗിച്ചിരുന്ന അറബികള്‍ക്ക് അബ്രഹത്ത് യുദ്ധത്തിനാണെന്ന് മനസ്സിലായില്ല. കഅ്ബയുടെ മേല്‍നോട്ടം വഹിച്ചിരുന്നത് അന്ന് അബ്ദുല്‍മുത്തലിബായിരുന്നു. അബ്രഹത്ത് മക്കയിലെത്തിയയുടന്‍ അബ്ദുല്‍ മുത്തലിബിനെ കണ്ട് കഅ്ബ പൊളിക്കുന്ന വിവരം അറിയിച്ചു. അബ്ദുല്‍മുത്തലിബ് കഅ്ബ സംരക്ഷിക്കാന്‍ അല്ലാഹുവോട് മനംനൊന്ത് പ്രാര്‍ത്ഥിച്ചു. സൈന്യം കഅ്ബയോടടുത്തു. അന്തരീക്ഷം കറുത്തിരുണ്ടു. ഒരിനം ചെറുപക്ഷികള്‍ വിഹായസ്സില്‍ നറഞ്ഞു. അവയുടെ കൊക്കില്‍ സൂക്ഷിച്ചിരുന്ന ചുടുകല്ലുകള്‍ സൈന്യങ്ങളുടെ നേരെ ഒന്നൊന്നായി വീഴ്ത്തി. സെക്കന്റുകള്‍ക്കകം സൈന്യം നിലംപതിച്ചു. അനാഥ പ്രേതങ്ങളെപ്പോലെ കുമിഞ്ഞുകൂടിയ ശവശരീരങ്ങള്‍ പുഴുതിന്ന ഇലകളെപോലെ കാണപ്പെട്ടു. ഇതായിരുന്നു ആ മഹാസംഭവം. ഈ സംഭവം കഴിഞ്ഞ പ്രഥമ വര്‍ഷത്തിലാണ് പ്രവാചകന്‍ ജനിച്ചത്.
പക്ഷികള്‍
ഖുര്‍ആനില്‍ ഒന്നിലധികം സ്ഥലങ്ങള്‍ 'തൈ്വര്‍' എന്ന സാക്ഷാല്‍ പദം ഉപയോഗിച്ചു തന്നെ പക്ഷികളെക്കുറിച്ചു പരാമര്‍ശമുണ്ട്. ആകാശ (ഭൂമിക്കിടയിലുള്ള) അന്തരീക്ഷത്തില്‍ പറക്കാന്‍ സൗകര്യപ്പെടുത്തപ്പെട്ട പറവകളെ അവര്‍ നോക്കുന്നില്ലെയോ? (അവയുടെ ചിറകുകള്‍ കൂട്ടുകയും നിവര്‍ത്തുകയും ചെയ്യുമ്പോള്‍ വീഴുന്നതില്‍ നിന്നു) അല്ലാഹുവല്ലാതെ അവയെ പിടിച്ചു നിര്‍ത്തുന്നില്ല. (അന്നഹ്‌ല് 79)നോക്കെത്താത്ത ദൂരത്തുകൂടെ പക്ഷികള്‍ പറക്കുന്നത് ഏതൊരാളെയും പുളകം സംവിധാനിച്ചിരിക്കുന്നത്. ഇഴഞ്ഞ ശരീരം, തൂവല്‍ നിറഞ്ഞ ചിറക്, നേര്‍ത്ത ദ്വാരമുള്ള എല്ല്, ശ്വാസ കോശവുമായി ബന്ധപ്പെട്ട ആന്തരാവയവങ്ങള്‍ അവക്കിടയിലെ എയര്‍ സഞ്ചി പറക്കുമ്പോള്‍ ഈ സഞ്ചിയില്‍ വായുനിറയുകയും ശരീരത്തിന്റെ ഘനം കുറയുകയും ചെയ്യും. പക്ഷികള്‍ക്ക് ഇത്ര അകലങ്ങളില്‍ പറക്കാന്‍ ശക്തി ലഭിക്കുന്നത് അതുകൊണ്ടാണ്.
ആകാശങ്ങളിലും ഭൂമയിലുമുള്ളവരും ചിറകു നിവര്‍ത്തിപിടിച്ചതായ പറവകളും അല്ലാഹുവിന് കീര്‍ത്തനം ചെയ്യുന്നുവെന്ന് താങ്കള്‍ അറിഞ്ഞില്ലേ (അന്നൂറ് 41)
ചിറക് നിവര്‍ത്തിപിടിച്ച് പക്ഷികള്‍ പറന്നകലുന്നത് കാണുക ആനന്ദകരമാണ്. ദീര്‍ഘസമയം വായുപ്രവാഹത്തെ നിയന്ത്രിക്കാന്‍ അവയിലെ വായു അറകള്‍ക്ക് കഴിയും.
നിഷിദ്ധമായ ചില പക്ഷികളുടെതൊഴിച്ച് മറ്റുള്ളവയുടെ മാംസം ഭക്ഷ്യയോഗ്യമാണ്. രുചികരമായ പദാര്‍ത്ഥമാണ് പക്ഷിമാംസം. കഠിനാധ്വാനമാണെങ്കിലും പക്ഷികളെ വേട്ടയാടാന്‍ മനുഷ്യന്‍ ആദ്യകാലം മുതലെ പരിശ്രമിച്ചുവന്നിട്ടുണ്ട്.
പക്ഷികള്‍ പറക്കുന്നിതിനിടയില്‍ ഏറ്റം ആകര്‍ഷകമാണ് ക്ഷീണമകറ്റാന്‍ വേണ്ടി അവ അന്തരീക്ഷത്തില്‍ ചിറക് നിവര്‍ത്തി നില്‍ക്കുന്നത്. നീണ്ടു മെലിഞ്ഞവാലുകള്‍ ഉള്ളിലോട്ടു വലിച്ചു പിടിച്ചാണീ നിര്‍ത്തം. വിരലുകള്‍ ബലമായി മുറുകുന്നത്‌കൊണ്ട് ഉറങ്ങിയാലും അവ താഴെ വീണുപോകയില്ല.
ഇതര ജീവികളെപോലെ പക്ഷികളും അല്ലാഹുവിന്നു സ്തുതികീര്‍ത്തനങ്ങള്‍ ആലപിക്കുമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അല്ലാഹുവെ വാഴ്ത്തിയിട്ടല്ലാതെ ഒരു വസ്തുവുമില്ല. (ഖുര്‍ആന്‍) ഉപര്യക്ത സൂക്തങ്ങള്‍ക്ക് പുറമെ സബഅ് സൂറത്തിലെ പത്താം സൂക്തവും നംല് സൂറത്തിലെ പതിനേഴാം സൂക്തവും സൂറത്തുല്‍ ഹജ്ജിലെ മുപ്പിത്തിഒന്നാം സൂക്തവും പക്ഷികളെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ്.
ഹുദ്ഹുദ് (മരക്കൊത്തി)
സുലൈമാന്‍ നബി(അ) യാത്ര ചെയ്യുമ്പോള്‍ കൂട്ടിനുണ്ടായിരുന്ന പക്ഷിയായിരുന്നു ഹുദ്ഹുദ്. ഒരിക്കല്‍ സുലൈമാന്‍ നബിയുടെ അനുമതിയില്ലാതെ ഹുദ്ഹുദ് സ്ഥലം വിട്ടു. ക്ഷുഭിതനായ നബി പക്ഷിയെ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഹുദ്ഹുദ് കാരണം വിവരിച്ചു. ഞാന്‍ സബഇല്‍ പോയി. ഇതുവരെ ഒരു പ്രവാചകനും എത്തിപ്പെടാത്തയിടമാണ് ആ രാജ്യം. സൂര്യാരാധകരായ കുറെ അവിശ്വാസികളുണ്ടവിടെ. പ്രവാചകന്‍ കാര്യം ഗ്രഹിച്ചു സബഇലെ രാജ്ഞിക്ക് എഴുത്തയച്ചു. ഈ എഴുത്തുമായി പോയത് ഹുദ്ഹുദായിരുന്നു. സുലൈമാന്‍ നബി ശിക്ഷ പിന്‍വലിച്ചു. ഈ സംഭവം ഖുര്‍ആന്‍ നംല് സൂറത്തില്‍ വിവരിക്കുന്നു. ഇവിടെയാണ് ഹുദ്ഹുദിനെക്കുറിച്ച് പ്രതിപാദിക്കുന്നത്.കാക്ക
ശവം മൂടുന്ന സമ്പ്രദായം മനുഷ്യര്‍ക്ക് പഠിപ്പിച്ചതു കാക്കയായിരുന്നു. ഈ സംഭവം ഖുര്‍ആന്‍ വിവരിക്കുന്നു. അവന്നു കാണിച്ചുകൊടുക്കാനായി ഭൂമിയില്‍ മാന്തി പിളര്‍ത്തുന്ന ഒരു കാക്കയെ അയച്ചു അവന്‍ പറഞ്ഞു. ഹാ കഷ്ടം, ഈ കാക്കയെപ്പോലെ ആകുവാനും അങ്ങനെ എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യാനും ഞാന്‍ അശക്തനായിപ്പോയല്ലോ. തന്നിമിത്തം അവന്‍ ഖേദക്കാരില്‍ പെട്ടവനായിത്തീര്‍ന്നു. (മാഇദ. 37 ) ഈ സൂക്തത്തില്‍ മാത്രമാണ് കാക്കയെക്കുറിച്ചു ഖുര്‍ആനില്‍ പ്രതിപാദ്യമുള്ളത്.നായ
മനുഷ്യര്‍ വളര്‍ത്തുന്ന മൃഗങ്ങളിലൊന്നാണ് നായ. വീടും ധനവും സംരക്ഷിക്കുന്നതില്‍ നായയുടെ സേവനം അനന്യമാണ്. വന്യമൃഗങ്ങളെ വേട്ടയാടാന്‍ നായയെ ഉപയോഗിക്കുന്നതിന്ന് ചരിത്രാതീത കാലത്തെപഴക്കമുണ്ട് നായ സ്പര്‍ശിച്ചാല്‍ ഏഴു പ്രാവശ്യം കഴുകണമെന്ന് ഇസ്‌ലാം നിര്‍ദ്ദേശിച്ചെങ്കിലും മനുഷ്യജീവിതത്തില്‍ നായക്കുള്ള പങ്ക് ഇസ്‌ലാം നിഷേധിക്കുന്നില്ല. മാഇദ സൂറയില്‍ വേട്ടമൃഗങ്ങളെക്കുറിച്ച് പ്രതിപാദ്യമുണ്ട്. ഇതില്‍ നായയും ഉള്‍പ്പെടും. പറയുക, നല്ല സാധനങ്ങള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് അല്ലാഹു പഠിപ്പിച്ചു തന്ന (വേട്ടയാടി പിടിക്കുന്നതിനെയും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. (മാഇദ:4)അത്യാര്‍ത്ഥിയും ദീറ്റഭ്രാന്തും നായയുടെ പ്രകൃതിയാണ്. നാവുനീട്ടിനടക്കും, നടക്കുന്നിടത്തൊക്കെ വാസനിക്കും, ദുരഭിമാനമോ ലജ്ജയോ ഇല്ലാതെ ശവം തിന്നും, ഖുര്‍ആന്‍ സൂക്തങ്ങളും ഇസ്‌ലാമിക നിയമങ്ങളും സ്വീകരിക്കാത്തവരെ അല്ലാഹു ഖുര്‍ആനില്‍ നായകളോടാണ് ഉപമിച്ചിരിക്കുന്നത്. അവന്റെ ഉപമ നായയെപോലെയാണ്. അതിനെ നീ ഉപദ്രവിച്ചാല്‍ അതു നാവുനീട്ടും. അതിനെ ഒഴിച്ചുവിട്ടാലും നാവുനീട്ടും. അതിനാല്‍ (ജൂതര്‍ക്ക്) ഈ കഥ പറഞ്ഞുകൊടുക്കുക. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി (അല്‍ അഅ്‌റാഫ്: 176)
കേസുകള്‍ അന്വേഷണങ്ങള്‍ക്കും ബോംബ് പോലുള്ള കണ്ടെത്തുന്നതിനും നായാട്ടിനും ഈ മൃഗത്തെ ഇപ്പോഴും മനുഷ്യര്‍ ഉപയോഗിക്കുന്നു.
ജലജീവികളും ഉപയജീവികളും
ജലജീവികളില്‍ പ്രമുഖരാമ് മത്സ്യം. സമുദ്രത്തിലെ വേട്ട വസ്തു എന്നും ഭക്ഷ്യവസ്തുവെന്നും മത്സ്യത്തെക്കുറിച്ച് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് സമുദ്രവേട്ട (സമുദ്രത്തില്‍ മാത്രം ജീവിക്കുന്നവ)യും അതിലെ ഭക്ഷ്യവും (ജീവനില്ലാതെ അത് പുറത്തെറിയുന്നതും) നിങ്ങള്‍ക്കും യാത്രക്കാര്‍ക്കും സൗകര്യമായി അനുവദിക്കപ്പെട്ടിരിക്കുന്നു. കരവേട്ട നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഇഹ്‌റാമില്‍ നിരതരായിരിക്കുമ്പോഴെല്ലാം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുവീന്‍. അവനിലേക്കാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുക. (അല്‍മാഇദ:96). രണ്ട് സമുദ്രങ്ങള്‍ സമമാവുകയില്ല. ഒന്നു കുടിക്കാന്‍ വളരെ ഹൃദ്യമായ നല്‍വെള്ളം, ഒന്നു കഠിനമായ ഉപ്പുരസം. അവരണ്ടില്‍ നിന്നും രുചികരമായ (മത്സ്യ) മാംസം നിങ്ങള്‍ തിന്നുന്നു. അതില്‍ നിന്ന് നിങ്ങള്‍ ആഭരണമണിയാനുള്ള (മുത്തും പവിഴവും) നിങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നു. (അല്‍ഫാത്തിര്‍:12) ഉപരിസൂക്തങ്ങളായ രണ്ടു സൂക്തങ്ങളില്‍ ഒരിടത്ത് സമുദ്രവേട്ട വസ്തുവെന്നും മറ്റൊരിടത്ത് രുചികരമായ മാംസം എന്നും വിശേഷിപ്പിക്കപ്പെട്ടു. രണ്ടുകൊണ്ടും വിവക്ഷ മത്സ്യം തന്നെയാണ്. ഇവക്കുപുറമെ ഖുര്‍ആനില്‍ മത്സ്യത്തിന് സമക് എന്നും ഹൂത്ത് എന്നും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഹൂത്ത് എന്ന് രണ്ടു സ്ഥലത്താണ് ഉപയോഗിക്കപ്പെട്ടത്. ഒന്ന് അല്‍കഹ്ഫ് സൂറത്തില്‍ മൂസാ നബിയുടെ യാത്രാചരിത്രം വിവരിക്കുന്നിടത്ത്. മറ്റൊന്ന് അമ്പിയാഅ് സൂറത്തിലും സാഫ്ഫാത്ത് സൂറത്തിലും യൂനുസ് നബിയെ മത്സ്യം വിഴുങ്ങിയ സംഭവം വിവരിക്കുന്നിടത്തും മൂസാനബിയുടെ ഹൂത്ത് ചെറുതും യൂനുസ് നബിയുടേത് വലുതുമായിരുന്നു.തവള
കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയജീവിയാണ് തവള. ഖുര്‍ആനില്‍ രണ്ട് സൂറകളില്‍ തവളയെക്കുറിച്ച് പ്രതിപാദിക്കപ്പെടുന്നുണ്ട്. ഇസ്രാഈലും അഅ്‌റാഫിലും സത്യമായും മൂസാക്ക് നാം പ്രത്യക്ഷമായ ഒമ്പത് ദൃഷ്ടാന്തങ്ങള്‍ നല്‍കി. അപ്പോള്‍ (മുഹമ്മദ് നബിയേ) ഇസ്രാഈല്‍ സന്തതികളോട് അവരുടെ അടുത്ത് അദ്ദേഹം ചെന്ന സന്ദര്‍ഭത്തെക്കുറിച്ചു ചോദിക്കുക. അപ്പോള്‍ അദ്ദേഹത്തോട് ഫിര്‍ഔന്‍ പറഞ്ഞു. ഹേ മൂസാ, മാരണം ചെയ്യപ്പെട്ടവനാണു നീ എന്നു നിന്നെ ഞാന്‍ മനസ്സിലാക്കുന്നു. (അല്‍ ഇസ്‌റാഅ്:101) കരം, വടി, പ്രളയം. വെട്ടികിളി, പേന്‍, തവള, രക്തം, കോലം മറിക്കല്‍, ക്ഷാമം, ഫലക്കുറവ് ഇവയായിരുന്നു ഒമ്പതു ദൃഷ്ടാന്തങ്ങള്‍.അപ്പോള്‍ അവരുടെ നേരെ ജലപ്രളയം. (അത് ഏഴുദിവസം വരെ നീണ്ടുനിന്നു. ഇരിക്കുന്നവരുടെ തൊണ്ടക്കുഴിവരെ എത്തി.) വെട്ടുകിളി, പുഴു, തവളകള്‍ (അതു അവരുടെ വീടുകളിലും ഭക്ഷണങ്ങളിലും നിറഞ്ഞു. അവരുടെ ജലങ്ങളില്‍) രക്തം എന്നീ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നാം അയച്ചു. എന്നാല്‍ അവര്‍ അഹങ്കരിച്ചു. (അല്‍ അഅ്‌റാഫ്: 33)
ഇഴജന്തുക്കളും പ്രാണികളും
ഇവരണ്ടും സംഖ്യാതീതമാണ്. ഇവയില്‍ ചിലതിനെക്കുറിച്ച് ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ഇഴജന്തുക്കളിലെ പ്രമുഖമായൊന്നാണ് സര്‍പ്പം. ത്വാഹാ, ശുഅറാഅ് എന്നീ രണ്ടദ്ധ്യായങ്ങളില്‍ അതെക്കുറിച്ച് പ്രതിപാദിക്കുന്നു. മൂസാനബിയുടെ സംഭവം വിവരിക്കുന്നിടത്ത് ത്വാഹാ സൂറത്തില്‍ 'ഹയ്യത്ത്' എന്നും ശുഅറആഇല്‍ 'സുഅ്ബാന്‍' എന്നുമാണ് പ്രയോഗിച്ചിരിക്കുന്നത്. രണ്ടിടത്തും വിവക്ഷ സര്‍പ്പം തന്നെ.ഉറുമ്പ്, സൂറത്തുന്നംലില്‍ സൂലൈമാന്‍ നബിയുടെ സംഭവം വിവരിക്കുന്നിടത്ത് ഉറുമ്പിനെപ്പറ്റി പ്രതിപാദിക്കപ്പെടുന്നു. അവക്കു പ്രത്യേക ഭാഷയും ഭാവവുമുണ്ട്. അതെക്കുറിച്ചറിഞ്ഞിരുന്ന ആള്‍ മനുഷ്യരില്‍ സുലൈമാന്‍ (അ) ആയിരുന്നു. ''അങ്ങനെ അവര്‍ ഉറുമ്പിന്റെ താഴ്‌വരയില്‍ ചെന്നപ്പോള്‍ സുലൈമാന്‍ നബിയെയും സൈന്യത്തെയും ദര്‍ശിച്ച ഉറുപന്(രാജ്ഞി) പറഞ്ഞു. ഹേ, ഉറുമ്പുകളെ നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിക്കുക. സുലൈമാനും സൈന്യവും അറിയാതെ നിങ്ങളെ ചതച്ചു കളയാതിരിക്കട്ടെ. ഉറുമ്പു പറഞ്ഞതുകേട്ടു സുലൈമാന്‍(അ) പുഞ്ചിരിച്ചു'' (നംല്: 18-19)
തേനീച്ച
ഖുര്‍ആനില്‍ ശക്തിയായി പരാമര്‍ശിക്കപ്പെട്ടൊരു ജീവിയാണ് തേനീച്ച. നഹ്‌ല് സൂറത്തിലാണതെക്കുറിച്ചു പ്രതിപാദ്യം. തേനീച്ചയുടെ ജീവിതം അതുസംഭരിക്കുന്ന തേന്‍ അതിലെ ഔഷധമൂല്യം ഇവയാണതില്‍ വിവരിക്കപ്പെടുന്നത്. താങ്കളുടെ നാതന്‍ തേനീച്ചക്കു നിര്‍ദേശം നല്‍കി. മലകളിലും വൃക്ഷത്തിലും ജനങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥലങ്ങളില്‍ നീ കൂടുണ്ടാക്കുക. അനന്തരം എല്ലാ ഫലങ്ങളില്‍ നിന്നും നീ ഭുജിക്കുക. അങ്ങനെ നിന്റെ നാഥന്റെ പാതകളില്‍ നീ കാര്യമായി പ്രവേശിക്കുകയും ചെയ്യുക. അവയുടെ ഉദരങ്ങളില്‍ നിന്നും വിവിധ വര്‍ണ്ണങ്ങളിലുള്ള പാനീയം (തേന്‍) പുറപ്പെടുന്നു. അതില്‍ ജനങ്ങള്‍ക്ക് ശമനമുണ്ട്. നിശ്ചയമായും ഇതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. (നഹ്‌ല് 68-69)തേനീച്ചകള്‍ പുഷപമധുകളാണ് തേനിനുവേണ്ടി ആശ്രയിക്കുന്നത് പുഷ്പമധു തേടി അവ മൈലുകളോളം സഞ്ചരിക്കും. മണിക്കൂളുകളോളം മധുനുകരും. പിന്നെ വഴി തെറ്റാതെ താവളത്തില്‍ തിരിച്ചെത്തും. ഏതോ ലബോറട്ടറിയുടെ പ്രതീതിയുളവാക്കുന്നതാണ് അതിന്റെ കൂട്. കമനീയവും ചിന്തോദ്ദീപകവുമാണത്. ഏറ്റം വലിയ ശാസ്ത്രജ്ഞനുപോലും ഗവേഷണത്തിന് വക നല്‍കുന്നതാണ് അതിന്റെ യന്ത്രപ്പണികള്‍. തേനീച്ചകള്‍ക്ക് പണിമുടക്കോ സമരമോ ഇല്ല. കൃത്യമായും അവ ജോലി നിര്‍വ്വഹിക്കും. അവ ചുരത്തുന്ന തേന്‍ ആകര്‍ഷകമെന്നതിലുപരി ഔഷധ മൂല്യമുള്ളതാണ്. അതിലെ ലഹരിപദാര്‍ത്ഥം മധുമേഹത്തിനും മറ്റും ഔഷധമാണ്. വയറുവേദനയനുഭവപ്പെട്ട ആളോട് തേന്‍ കുടിക്കാന്‍ പ്രവാചകന്‍ കല്‍പ്പിച്ചു. ഒരു ഗ്രാം തേന്‍ സമ്പാദിക്കാന്‍ അയ്യായിരം പുഷ്പമധു നുകരണമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അപ്പോഴേക്ക് തേനീച്ച നന്നെ ക്ഷീണിച്ചിരിക്കും. പുഷ്പങ്ങളുടെ വൈവിധ്യമനുസരിച്ച് തേനും വ്യത്യാസപ്പെടും. മനുഷ്യ നന്മക്കുവേണ്ടി അല്ലാഹു അനുഗ്രഹിച്ചതാണ്.
ചിലന്തി
ഖുര്‍ആനിലെ സൂറത്തുല്‍ അന്‍കബൂത്തിലാണിതേക്കുറിച്ചുള്ള പ്രതിപാദ്യം. വിഗ്രഹാരാധനയെ ചിലന്തി വലയോടുപമിക്കാണിതില്‍. അല്ലാഹുവെക്കൂടാതെ രക്ഷാധികാരികളെ സ്വീകരിക്കുന്നവരുടെ ഉപമ എട്ടുകാലിയെപ്പോലെയാണ്. അത് (തനിക്ക് അഭയം പ്രാപിക്കുവാനായി സ്വയം) ഒരു വീടുണ്ടാക്കി. നിശ്ചയം വീടുകളില്‍വെച്ച് ഏറ്റം ദുര്‍ബ്ബലമായത് ചിലന്തിയുടെ വീടാണ്. (അത് ചൂടോ തണുപ്പോ തടയുകയില്ല. അപ്രകാരമാണ് വിഗ്രഹങ്ങള്‍ അതിനെ ആരാധിക്കുന്നവര്‍ക്ക് പ്രയോജകീഭവിക്കയില്ല) (അന്‍കബൂത്ത്:41)ഈച്ച
വിഗ്രഹാരാധനയുടെ അപ്രായോഗികതയെ വിവരിക്കുന്നിടത്താണ് ഈച്ച പരാമര്‍ശിക്കപ്പെട്ടത്. അല്ലയോ മനുഷ്യരെ, ഒരുപമ പ്രയോഗിക്കപ്പെടുന്നു നിങ്ങളത് സശ്രദ്ധം വീക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ ആരാധിക്കുന്നവര്‍ (ബിംബങ്ങള്‍) ഒരു ഈച്ചയെ (പോലും) സൃഷ്ടിക്കയില്ല. അതിന് അവര്‍ സംഘടിച്ചാലും ശരി. ഈച്ച അവരുടെ പക്കല്‍ നിന്നു വല്ല വസ്തുവും തട്ടി എടുത്താല്‍ (അവ അശക്തമാകയാല്‍) അതിന്റെ പക്കല്‍ നി#്‌നനും അവയതു വീണ്ടെടുക്കയുമില്ല (അല്‍ഹജ്ജ്:73). ഗഹനമായൊരാശയമാണീ സൂക്തം ഉള്‍ക്കൊള്ളുന്നത്. ഇത്തരം ഉപമകളെക്കുറിച്ച് മനുഷ്യന്‍ സദാ ചിന്തിക്കണം. ശിര്‍ക്കിനെ പിഴുതെറിഞ്ഞ് ഹൃത്തടങ്ങള്‍ പരിശുദ്ധമാക്കാന്‍ ഇത്തരം ഉപമകളെക്കുറിച്ച് ചിന്തിക്കല്‍ ഉപകരിക്കും. ഒരു ആരാധ്യവസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റം ചെറിയ കഴിവാണ് സൂക്തത്തില്‍ വിവരിക്കപ്പെട്ട അപകടം അകറ്റല്‍. അതിന് കഴിയാത്ത ബിംബങ്ങളെ പിന്നെ എങ്ങനെ ആരാധ്യവസ്തുവായംഗീകരിക്കും. ഒരു ബുദ്ധിജീവിക്കും അംഗീകരിക്കാന്‍ കഴിയാത്തതാണത്.വെട്ടുകിളി
വെട്ടുകിളി, പേന്‍: ഇവയെക്കുറിച്ച് ഉപര്യക്ത സൂക്തങ്ങളിലൊന്നായ അഅ്‌റാഫ് 133-ല്‍ വിവരിക്കപ്പെട്ടു.കൊതുക്, മൂട്ട: ഇവയുള്‍പ്പെടെ ഹിംസ്രപ്രാണികള്‍ക്കുപയോഗിക്കപ്പെടുന്ന പദമാണ് 'ബഊളത്ത്'. ഇത് അല്‍ബഖറ സൂറത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്നു. ഒരു കൊതുകിനേയോ അതിലൂപരിയുള്ളതിനേയോ ഉപമായി പ്രയോഗിക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല. (അല്‍ബഖറ:26). മുസ്‌ലിംകളെ പരിഹസിക്കല്‍ ജൂതരുടെ ഇഷ്ടജോലിയായിരുന്നു. ഈച്ചയെ ഉദാഹരിച്ചു സൂക്തമവതരിപ്പിച്ചപ്പോള്‍ അവരുടെ പരിഹാസത്തിന്നു ശക്തികടി. അപ്പോള്‍ അവതരിച്ചതാണ് ഉപരിസൂചിതസൂക്തം. അവരുടെ പരിഹാസം അസ്ഥാനത്താണെന്നു ബുദ്ധിജീവികള്‍ അംഗീകരിക്കും. കാരണം ഏറ്റം പ്രയാസം ചെറുജീവികളെ സൃഷ്ടിക്കാനാണ്. വലിയ ജീവികളിലെ ജീവന് ഘടകങ്ങളെല്ലാം ഇവയില്‍ അടങ്ങിയിരിക്കണം. ബുദ്ധി മരവിച്ച ജൂതര്‍ക്ക് അത് ഗ്രഹിക്കാന്‍ കഴിയാത്തതെത്ര അത്ഭുതമല്ല.
ക്ഷുദ്രജീവികള്‍
പച്ചപിടിച്ചു തളിര്‍ത്തു പ്രശോഭിതമായൊരു വൃക്ഷം. ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി അതു വളര്‍ന്നു. ഇടക്ക് അതിനൊരു വാട്ടവും ചുളിവും ഇലപൊഴിഞ്ഞു ജീര്‍ണ്ണിച്ചവശമായി.സുന്ദരനായൊരു മനുഷ്യന്‍ ആരോഗ്യദൃഢഗാത്രമായ ശരീരം, സേവന താല്‍പര്യവും ഊര്‍ജ്ജസ്വലതയുമുള്ള വ്യക്തിത്വം. അവിചാരിതമായൊരു നിമിഷത്തില്‍ മാരകമായൊരു രോഗം അയാളെ ഗ്രസിച്ചു. രോഗം മൂര്‍ച്ഛിച്ചു. സഹസ്രകണക്കിന് രോഗാണുക്കള്‍ അയാളുടെ ശരീരത്തെ കാര്‍ന്നുതിന്നും, അയാളുടെ ശക്തിയും അന്തസ്സും പഴങ്കഥകളായി. രോഗാണുക്കളും വൈറസും അയാളില്‍ രൂപവൈകല്യം വരുത്തി. കുടുംബത്തിനും സമൂഹത്തിനും അയാള്‍ ഭാരമായി. അങ്ങനെ സുന്ദരനായിരുന്ന അയാള്‍ ചരമമടഞ്ഞു. ഇത് നിത്യം നാം കണ്ടുകൊണ്ടിരിക്കുന്നു. രോഗാണുക്കളുടെയും വൈറസുകളുടെയും ശക്തിയാ സമ്മര്‍ദ്ദമാണിതെന്നതില്‍ പക്ഷാന്തരമില്ല. മാരകരോഗങ്ങളും ചരമവും വരുത്തിവെക്കുന്ന ഇവ എന്തിന് സൃഷ്ടിക്കപ്പെട്ടു. അവയിലെ യുക്തിയെന്ത്, ഇതില്‍ പല തത്വങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ ചിലതാണ് ചുവടെ.
വസ്തുക്കളെ മനസ്സിലാക്കാന്‍ അവയുടെ വിപരീതം ഗ്രഹിക്കണം. പ്രകാശം മനസ്സിലാവണമെങ്കില്‍ തമസ്സും ഗ്രഹിക്കണം. അല്ലാഹു നല്‍കിയ അനുഗ്രങ്ങള്‍ സംഖ്യാതീതമാണ്. അവയെക്കുറിച്ച് മനുഷ്യന്‍ അജ്ഞനും അശ്രദ്ധനുമാണ്. അനുഗ്രഹങ്ങളുടെ വിപരീതം സംഭവിക്കുമ്പോഴെ മനുഷ്യന്‍ അതെക്കുറിച്ചോര്‍ക്കൂ. വ്രതം തുടങ്ങിയിട്ടുള്ള ചില ആരാധനകളിലെയും തത്വം ഇതാണ്.
ആരോഗ്യവും ശക്തിയും വര്‍ദ്ധിക്കുമ്പോള്‍ മനുഷ്യനെ അഹന്ത പിടികൂടും. ഭൂമിയിലെ ഏറ്റവും വലിയ ശക്തനാണെന്നഭിമാനിക്കും. സ്രഷ്ടാവിനെ പോലും ചോദ്യം ചെയ്തു ആക്രമിതായിവാഴും. ഒരു ശക്തിക്കും അവനെ കീഴ്‌പെടുത്താന്‍ കഴിയില്ലെന്ന് ആദ്യമായി വിശ്വസിക്കും. ഈയിടക്ക് നിസാരമായൊരു രോഗാണുവെക്കൊണ്ട് അല്ലാഹു അവനെ കീഴ്‌പെടുത്തും. ഇതവന്റെ ചിന്തയെ മഥിക്കും. മറിച്ചുചിന്തിക്കാന്‍ വഴിവെക്കും. ദുര്‍ബ്ബലനും അശക്തനുമാണ് താനെന്ന് വിശ്വസിക്കും. നിസാരമായൊരു മുളുളുതറച്ച കാരണമായി കാലഗതി പ്രാപിക്കാനിടവന്ന സംഭവങ്ങള്‍ അനേകമുണ്ട്. കഅ്ബ പൊളിക്കാന്‍വന്ന അബ്രഹത്തിനെയും സൈന്യത്തെയും നശിപ്പിച്ചത് അങ്ങിനെയായിരുന്നു. മനുഷ്യരെപ്പോലൊത്തെ ജീവികളുടേയും സസ്യങ്ങള്‍ പോലുള്ള നിര്‍ജ്ജീവ വസ്തുക്കളുടേയും അവസ്ഥ ഇതുതന്നെ.
മനുഷ്യന്‍ ഏറെക്കുറെ എല്ലാം അറിയുന്നവനാണെന്നഭിമാനിക്കാറുണ്ട്. തനിക്ക് കൈവന്നതൊക്കെ മുന്‍വിവരമനുസരിച്ചാണെന്നവന്‍ വാദിക്കുന്നു. ഈ വിചാരം തിരുത്തലാണ് രോഗാണുവെ സൃഷ്ടിച്ചതിലെ മറ്റൊരു തത്വം. കോടിക്കണക്കിന് രോഗാണുക്കള്‍ വര്‍ഷങ്ങളോളം മനുഷ്യശരീരത്തില്‍ കയറിപ്പറ്റി ശരീരത്തെ കാര്‍ന്നുതിന്നുന്നു. മനുഷ്യന്‍ ഇതറിയുന്നില്ല. രോഗം കഠിനമാവുമ്പോഴേ അവന്‍ അതെക്കുറിച്ചറിയൂ. ചിലപ്പോഴൊക്കെ രോഗകാരണം പോലും അറിയാന്‍ കഴിയാതെ വരുന്നു. നിങ്ങള്‍ക്ക് വിജ്ഞാനത്തില്‍ നിന്ന് അല്‍പമെ നല്‍കപ്പെട്ടിട്ടുള്ളൂ (ഖുര്‍ആന്‍)
മനുഷ്യന്റെ കൂടപ്പിറപ്പാണ് അലസത. ശക്തമായ പ്രേരകവസ്തു ഉണ്ടാകുമ്പോഴേ അവന്‍ പ്രവര്‍ത്തനരംഗത്തേക്കിറങ്ങൂ. രോഗാണുക്കളെയും ക്ഷുദ്രജീവികളെയും ഭയന്ന് അവന്‍ വീട് വെക്കും. ശരീരം സംരക്ഷിക്കും. ശത്രുവെ പ്രതിരോധിക്കാന്‍ പല പ്രതിരോധ മാധ്യമങ്ങളും സ്വീകരിക്കും. അലസാനയ മനുഷ്യനെ പ്രവര്‍ത്തനരംഗത്തേക്ക് വലിച്ചിഴക്കലാണ് മറ്റൊരു ലക്ഷ്യം.
മനുഷ്യ നേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത വളരെ ചെറിയ രോഗാണുക്കളും പ്രാണികളുമാണ് ശക്തനും ആരോഗ്യദൃഢഗോത്രനുമായ മനുഷ്യനെ നിമിഷങ്ങള്‍ക്കകം കീഴ്‌പ്പെടുത്തുന്നത്. ഇവക്ക് സ്വന്തമായി ഇതനു സാധ്യമല്ലെന്ന് ബുദ്ധിയുള്ളവന്‍ അംഗീകരിക്കും. അപ്പോള്‍ ഇവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രബലമായൊരു ശക്തിയുണ്ട്. അഖില ലോക സംരക്ഷകനായ ഏക ഇലാഹാണവന്‍. അങ്ങനെ അല്ലാഹുവിന്റെ ആസ്തിക്യം തെളിയിക്കാന്‍ ഇവയെക്കുറിച്ച് ഗവേഷണം കാരണമാകും.
ഇത്തരം ക്ഷുദ്ര ജീവികളെക്കുറിച്ചും വൈറസുകളെക്കുറിച്ചും ചിന്തിക്കുന്ന മനുഷ്യന്‍ ഇതുപോലെ തന്റെ സഹജീവിയെക്കുറിച്ചും ചിന്തിക്കണം. കാരണം സഹജീവികളിലും ഇത്തരം വിനാശകാരികള്‍ ധാരാളമുണ്ടാകും. എന്തെങ്കിലും സ്വാര്‍ത്ഥ ലാഭം ഉള്ളില്‍വെച്ചു ആത്മമിത്രമായിഭിനയിച്ചും ലക്ഷ്യം നേടി ശത്രുവായി പരിണമിച്ച ധാരാളം കഥകളുമ്ട്. അത്തരക്കാര്‍ ദൃഷ്ടിയില്‍ നിസാരരും ദുര്‍ബ്ബലരുമായിരിക്കും. പക്ഷെ, അവരുടെ നാശം ക്ഷുദ്രകാരികളായ രോഗാണുക്കളെക്കാള്‍ ഗുരുതരമാണ്. ചില ആളുകള്‍ക്ക് പ്രത്യേക കളറും വേഷവും ഭാവവുമുണ്ടാകും. അവരുടെ സ്വഭാവവും ജീവിതരീതിയും അതിനനുസരിച്ച വ്യത്യാസപ്പെടും.
നാം ക്ഷുദ്രജീവികളായി കരുതുന്നവയില്‍ നിന്ന് ധരാളം അമൂല്യങ്ങളായ ഔഷധങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു. വിഷമയമായ അന്തരീക്ഷത്തെ വിഷമുക്തമാക്കുന്നതിലും ക്ഷുദ്രജീവികള്‍ക്ക് അനന്യപങ്കുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണിവ.
ചുരുക്കത്തില്‍ അപകടകാരികളായ ക്ഷുദ്രജീവികളെ സൃഷ്ടിച്ചതില്‍ ഒട്ടധികം രഹസ്യങ്ങളുണ്ട്. അവ ഗ്രഹിക്കാന്‍ അജ്ഞനായ മനുഷ്യന്‍ അശക്തനാണ്. എങ്കിലും പരിമിതമായ ബുദ്ധി ഉപയോഗിച്ച് അവയെക്കുറിച്ച് ഗവേഷണം നടത്താന്‍ മനുഷ്യന്‍ കടപ്പെട്ടവനാണ്.
(അവലംബം: ഖുര്‍ആനിക് ഡൈജസ്റ്റ്)
@കുതിര
ReplyDelete@അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും നിങ്ങള്‍ അറിയാത്തതും എന്നാല്‍ അല്ലാഹു അറിയുന്നതുമായ മറ്റു പലരെയും (മുനാഫിഖുകളും, ജൂതരും) ഫയപ്പെടുത്തും വിധം പടക്കുതിരയെയും സജ്ജീകരിക്കുക. (അല്‍ അന്‍ഫാല്‍:60)
എന്തിനാണ് അള്ളാഹു ശത്രുത വളര്‍ത്തുന്നത്? എല്ലാം സൃഷ്ടിച്ചത് അല്ലാഹു ആണെങ്കില്‍ മുനാഫിക്കുകളെയും ജൂതരെയും മിത്രങ്ങള്‍ ആക്കി സൃഷ്ടിച്ചാല്‍ പോരായിരുന്നോ? അവരെ സൃഷ്ടിച്ചിട്ട് അവരെ ഭയപ്പെടുത്തണമോ?
@കഴുത
@സിംഹത്തെപ്പേടിച്ചോടുന്ന കാട്ടുകഴുതകളെപ്പോലെ (49-50-51) പ്രവാചകന്റെ ഇസ്‌ലാമിലേക്കുള്ള ക്ഷണം നിരസിച്ചവരെ സിംഹത്തെ കണ്ടപ്പോള്‍ തിരിഞ്ഞോടിയ കാട്ടുകഴുതകളോടുപമിച്ചിരിക്കയാണ് ഈ സൂക്തം. അജ്ഞതയാണ് ക്ഷണം നിരസിക്കാന്‍ കാരണമെന്നും ഈ സൂക്തത്തില്‍ സൂചനയുണ്ട്.
സിംഹത്തെ കാണുമ്പോള്‍ പേടിച്ചു ഓടുന്നത് അജ്ഞത ആണോ അതോ ജ്ഞാനം ആണോ? ഓടി ഇല്ലെങ്കില്‍ സിംഹം പിടിച്ചു തിന്നില്ലേ? കഴുതയ്ക്ക് വിവരം ഉണ്ട്.
വളരെ ആധികാരികമായി അവതരിപ്പിച്ചു .ഖുര്‍ആനിക ശൈലി എത്രയും ആശ്ചര്യജനകമാണ്. അമാനുഷികമായ ആ വിശുദ്ധ ഗ്രന്ഥത്തിന്റെ അസാധാരണശൈലി വര്‍ണനാതീതമാണ്.വിജ്ഞാനം സത്യവിശ്വാസിയുടെ നഷ്ടപ്പെട്ടു പോയ ഒട്ടകമാണ്. എവിടെവെച്ച് കണ്ടാലും അതിന്റെ അവകാശി അവനത്രെ ,,അത് തിരിച്ചു കിട്ടും വരെ .,.,അഭിനന്ദനങ്ങള്‍ .,.,.,
ReplyDeleteഉറങ്ങുന്നവനെയല്ലേ വിളിച്ചുണര്‍ത്താനാവൂ. ഒരു വിശ്വാസ സംഹിതയേയും വിമര്‍ശിക്കാന്‍ അധികാരമാര്‍ക്കുമില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍, ഏതൊരു വിശ്വാസ സംഹിതയും വിശ്വസിക്കാനും സ്വീകരിക്കാനും ഏതൊരുവനും സ്വാതന്ത്ര്യം ഉണ്ട്.
ReplyDeleteഖുര്‍ആന്‍ പരാമര്‍ശം 6-ാം നൂറ്റാണ്ടിന്റെ സാമൂഹിക പരിസരങ്ങളെയാണ് അടയാളപ്പെടുത്തുന്നതെന്ന വാദം നിലനില്‍ക്കില്ല. ഈശ്വര വിചാരവുമായി ബന്ധപ്പെട്ടതും പരലോക വിചാരങ്ങളില്‍ പെട്ടതും ഗ്രാഹ്യമാവുന്നതിന് വിശ്വാസം എന്ന ഘടകം ഉണ്ടാവണം. അവിശ്വസിക്കുന്നവര്‍ക്ക് തെളിവാവശ്യം വരില്ല. വിശ്വാസികള്‍ക്ക് തെളിവാവശ്യമാണല്ലോ. മറുകുറിപ്പുകളുടെ വരികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന കുറ്റപ്പെടുത്തലുകള്‍, പരിഹാസങ്ങള്‍ ഒരു വിശ്വാസി എന്ന നിലക്ക് ഞാനുള്‍ക്കൊള്ളുന്നു.
@ഈശ്വര വിചാരവുമായി ബന്ധപ്പെട്ടതും പരലോക വിചാരങ്ങളില്‍ പെട്ടതും ഗ്രാഹ്യമാവുന്നതിന് വിശ്വാസം എന്ന ഘടകം ഉണ്ടാവണം. അവിശ്വസിക്കുന്നവര്‍ക്ക് തെളിവാവശ്യം വരില്ല. വിശ്വാസികള്‍ക്ക് തെളിവാവശ്യമാണല്ലോ.
Deleteഎന്റെ സുഹൃത്തിന്റെ കയ്യില്‍ ഒരു കുപ്പി വിഷം ഉണ്ടെന്നു വിചാരിക്കുക. അദ്ദേഹം പറയുന്നു ഇത് നല്ലതാണ് കുടിക്കൂ എന്ന്. ഞാന്‍ ചോദിച്ചു ഇതില്‍ വിഷം ഉണ്ടോ എന്ന്. അപ്പോള്‍ സുഹൃത്ത് പറഞ്ഞു ആദ്യം കുടിക്കൂ.. കുടിക്കുന്നില്ലെങ്കില്‍ നിങ്ങള്ക്ക് തെളിവിന്റെ ആവശ്യം ഇല്ലല്ലോ? കുടിച്ചു കഴിഞ്ഞാല്‍ അല്ലെ തെളിവ് ആവശ്യമുള്ളൂ?
ആ വിഷം കുടിച്ചുകഴിഞ്ഞു തെളിവ് ലഭിച്ചിട്ട് വല്ല കാര്യവും ഉണ്ടോ?
മുസ്ലീങ്ങള്‍ അള്ളാ എന്ന് വിളിക്കുന്നത് ഏക ദൈവത്തെ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പലരും പല പേരില്‍ അതെ ദൈവത്തെ വിളിക്കാറുണ്ട്. അങ്ങനെ എല്ലാവരും വിളിക്കുന്ന ആ ദൈവത്തെ എനിക്ക് വിശ്വാസം ആണ്.
എന്നാല്‍ ആ ദൈവത്തെ ചെറുതാക്കുന്ന രീതിയില്‍ മനുഷ്യന്റെ കണ്ടെത്തലുകള്‍ ആയ മതങ്ങളിലും ആചാരങ്ങളിലും വിശ്വസിക്കുവാന്‍ തെളിവുകള്‍ ആവശ്യം ആണ്.
@പന്നിമാംസത്തില്‍ ഒരിനം വൈറസും പുഴുക്കളമുണ്ട്. കരളിലും ആമാശയങ്ങളിലും അവ കയറിപ്പറ്റി വ്രണം സൃഷ്ടിക്കും. ഹാര്‍ട്ടിനും മജ്ജക്കും ഈ വൈറസുകള്‍ ക്രമേണ എരിച്ചില്‍ വരുത്തും. മാംസത്തില്‍ നിന്നുത്ഭവിക്കുന്ന പുഴുക്കള്‍ മാംസ പേശികളില്‍ വ്രണവും വേദനയും പനിയും വരുത്തിവെക്കും. ചവക്കാനും ശ്വാസാഛ്വാസത്തിനും ഇതു വിഘ്‌നം വരുത്തും. മജ്ജക്ക് വീക്കവും പഴുപ്പും അനുഭവപ്പെടും. പന്നിമാംസത്തില്‍ നിന്നെടുക്കുന്ന എണ്ണ പിത്തവും രക്തധമനികള്‍ക്ക് ഉണക്കവും വരുത്തിവെക്കും.
ReplyDeleteഈ റീസനുകള്‍ കണ്ടെത്തിയവരെ സമ്മതിക്കണം. പന്നി മാംസത്തില്‍ മാത്രം അല്ല എല്ലാ മാംസത്തിലും ഈ പ്രശ്നങ്ങള്‍ ഉണ്ട്. പക്ഷെ പന്നി മാംസത്തില്‍ മാത്രം ഇതെല്ലാം ഉണ്ടെന്ന കണ്ടെത്തല്‍ ഒരുതരം എസ്കേപിസം അല്ലെ? ഖുറാനില്‍ പറഞ്ഞിരിക്കുന്നത് ന്യായികരിക്കാന്‍ വേണ്ടിയുള്ള എസ്കെപിസം.
@നിശ്ചയം വീടുകളില്‍വെച്ച് ഏറ്റം ദുര്‍ബ്ബലമായത് ചിലന്തിയുടെ വീടാണ്. (അത് ചൂടോ തണുപ്പോ തടയുകയില്ല. അപ്രകാരമാണ് വിഗ്രഹങ്ങള്‍ അതിനെ ആരാധിക്കുന്നവര്‍ക്ക് പ്രയോജകീഭവിക്കയില്ല) (അന്‍കബൂത്ത്:41)
അവിടെയും ഖുറാന്‍ തെറ്റ് പറ്റിയോ? ചിലന്തി വലയുടെ വലിപ്പം ഏകദേശം മനുഷ്യന്റെ മുടിയുടെ പത്തില്‍ ഒന്ന് മാത്രം ആണ് പക്ഷെ അതെ വലുപ്പത്തില്‍ ഉള്ള ഒരു സ്റ്റീല്‍ റോഡിന്റെ പത്തു ഇരട്ടി ബലം ആ വലക്കു ഉണ്ട്. ഒരു പ്രത്യേക തരാം പ്രോട്ടിനുകള്‍ കൊണ്ട് ഉണ്ടാക്കിയ ചിലന്തി വല ഒരു അത്ഭുതം ആണ്. ചിലന്തി വലയുടെ ഏതെങ്കിലും ഒരു കണ്ണി പൊട്ടിയാല്‍ ആ വല ദുര്‍ബലം ആകുന്നതിനു പകരം ബലപ്പെടുക ആണ് ചെയ്യുക. മനുഷ്യന്‍ ഉണ്ടാക്കുന്ന വീടിന്റെ ഏതെങ്കിലും ഒരു ഭാഗം തകര്‍ന്നാല്‍ വീട് മുഴുവന്‍ തകര്‍ന്നു തരിപ്പണം ആകും. എന്നാല്‍ ചിലന്തി വല ബലം കൂടി നില്‍ക്കുക ആണ് ചെയ്യുക. ചിലന്തി ചെറിയ ജീവി ആണ്, എന്നാല്‍ ആ വലുപ്പം ഉള്ള ജീവികളില്‍ ഒരു പക്ഷെ ഏറ്റവും ബലം ഉള്ള വീട് ഉള്ളത് ചിലന്തിക്കു ആകാം.
വിശ്വാസ പ്രമാണങ്ങളും, ആരാധനകളും ശാസ്ത്രീയതയുടെ ബലത്തിലല്ല വിശ്വാസികള്‍ സ്വീകരിക്കുന്നത്. ഈശ്വര കല്‍പ്പന അനുസരിക്കുക എന്നനിലക്ക് മാത്രം.
ReplyDeleteപന്നി മാംസത്തെ സമ്പന്ധിച്ചുള്ള അന്തിമ തീര്‍പ്പാവില്ല ഇപ്പോള്‍ ലഭ്യമായ വിവരണം. അത് പോലെ ചിലന്തിവലയുടെ ഘടനാ ശാസ്ത്രവും പൂര്‍ണ്ണമായെന്നവകാശപ്പെടാനാവില്ല. ഖുര്‍ആന്‍ പറഞ്ഞൊരുകാര്യം പരിശോധിക്കുകയാണ് ചിന്തകര്‍. 'ഭവനം' എന്ന തലത്തില്‍ പരിശോധിച്ചാല്‍ ഏറ്റവും ലളിതവും, സുരക്ഷയുമില്ലാത്ത ഒരിടം. ഭവനങ്ങളെ സമ്പന്ധിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ ലാളിത്യം ബോധിപ്പിക്കാന്‍ അടയാളപ്പെടുത്താവുന്ന ചിലന്തിവലയെന്ന വീട്.
പക്ഷിവീടിനെക്കാളും, ചിലപുഴുക്കളൂടെ വീടിനെക്കാളും ലളിതവല്‍ക്കരിച്ചു പരിചയപ്പെട്ടുത്താവുന്നത്. എന്നാല്‍ ഈവീട് തന്നെയാണ് ചിലന്തിയുടെ ഭക്ഷണം നേടിക്കൊടുക്കുന്ന പ്രതിഭാസവും. ഒരുപക്ഷേ ഇങ്ങനെയൊരു ഇരട്ട ധര്‍മ്മം നിര്‍വ്വഹിക്കുന്ന ഭവനം വേറെ ഉണ്ടാവാനിടയില്ല. അത് കൊണ്ടുകൂടിയാവാം 'ചിലന്തിവല' ഒരുപരാമര്‍ശ വിഷയമായത്.
@വിശ്വാസ പ്രമാണങ്ങളും, ആരാധനകളും ശാസ്ത്രീയതയുടെ ബലത്തിലല്ല വിശ്വാസികള്‍ സ്വീകരിക്കുന്നത്. ഈശ്വര കല്‍പ്പന അനുസരിക്കുക എന്നനിലക്ക് മാത്രം.
ReplyDeleteഈശ്വരന്‍ കല്‍പ്പിക്കുമോ? എന്താ ദൈവം വല്ല രാജാവോ മറ്റോ ആണോ? ദൈവം ഒരു രാജാവിനെ പോലെ തന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ എല്ലാ മനുഷ്യരോടും ആവശ്യപ്പെടുകയും ഇല്ല. തന്നെ മാത്രം അനുസരിക്കുവാനും തന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ശരി എന്നും അവകാശപ്പെട്ടു മനുഷ്യരുടെ പ്രീതി സമ്പാദിക്കേണ്ട ആവശ്യം പാവം ദൈവത്തിനു ഉണ്ടോ? അതിനാല്‍ ഈശ്യരന്‍ കല്‍പ്പിച്ചു എന്ന നിലക്ക് വിശ്വാസ പ്രമാണങ്ങളും, ആരാധനകളും സ്വീകരിക്കേണ്ട യാതൊരു ആവശ്യവും ഇല്ല. അതിലും എത്രയോ നല്ലതാണ് ശാസ്ത്രീയതയുടെ ബലത്തില്‍ സ്വീകരിക്കുന്നത്
@ചിലന്തിവലയുടെ ഘടനാ ശാസ്ത്രവും പൂര്‍ണ്ണമായെന്നവകാശപ്പെടാനാവില്ല. ഖുര്‍ആന്‍ പറഞ്ഞൊരുകാര്യം പരിശോധിക്കുകയാണ് ചിന്തകര്‍. 'ഭവനം' എന്ന തലത്തില്‍ പരിശോധിച്ചാല്‍ ഏറ്റവും ലളിതവും, സുരക്ഷയുമില്ലാത്ത ഒരിടം. ഭവനങ്ങളെ സമ്പന്ധിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ ലാളിത്യം ബോധിപ്പിക്കാന്‍ അടയാളപ്പെടുത്താവുന്ന ചിലന്തിവലയെന്ന വീട്.
ReplyDeleteചിലന്തിയുടെ വല ലളിതം ആണെന്ന് തോന്നുന്നു അല്ലെ? യധാര്‍ത്ഥത്തില്‍ ലളിതം ആണോ?
ജീവികളുടെ നാമമുള്ള എത്ര സൂറകളുണ്ട് ഖുർആനിൽ?
ReplyDelete7
Deleteവഹ്‌യ് നൽകപെട്ട ജീവി
ReplyDelete