Tuesday 24 December 2013

ഉത്തരകൊറിയന്‍ മണിയാശാന്‍ ഉത്തരകൊറിയന്‍ മണിയാശാന്‍

    വണ്‍-ടൂ-ത്രി മണിയാശാനെ അത്രപെട്ടന്നാരും മറക്കാനിടയില്ല. ഒരു നിലക്ക് ഇടുക്കിയിലെ ഈ സഖാവ് നല്ലവനാണ്. സത്യം സത്യമായി പറയാനറപ്പില്ലല്ലോ. സംഗതി പച്ചയായ കൊലയാണെങ്കിലും ഒച്ചയിലത് പറയാനുള്ള ആര്‍ജ്ജവം (ചിലര്‍ പറയുന്നത് ചര്‍മ്മ സമ്പത്ത്) കാണിച്ചത് അംഗീകരിക്കാതെ വയ്യ.
സമാനമായ മറ്റൊരു വാര്‍ത്ത ഉത്തര കൊറിയയില്‍നിന്ന് ഇരുമ്പുമറ ഭേതിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. അവിടെ കമ്മ്യൂണിസ്റ്റ് കുടുംബ വാഴ്ചയാണ്. ഏക കക്ഷി ജനാധിപത്യം(?) എന്നതാണ് കമ്മ്യൂണിസ്റ്റ് സംഘടനാരീതി. അഥായത് മറ്റു പാര്‍ട്ടുകളൊന്നും പാടില്ല. അതൊക്കെ 'നവറിബലിസ'പ്പട്ടികയില്‍ വരും. പറയാന്‍ വല്ലതുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ പറയണം. അംഗത്വം പാര്‍ട്ടിയിലേ പാടുള്ളൂ. അവിടെ പറഞ്ഞാല്‍ ചിലപ്പോള്‍ കിട്ടുക പരലോകത്തേക്കൊരു ടിക്കറ്റാവും.

     കമ്മ്യൂണിസ്റ്റ് റഷ്യയില്‍ നിന്നുണ്ടായ ഒരു സംഭവ കഥ ഇങ്ങനെ വായിക്കുക:
''റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 27ാമത് സമ്മേളനത്തില്‍ പ്രധാന മന്ത്രി ക്രഷ് ചേവ് പ്രസംഗിച്ചുകൊണ്ടിരിക്കെ സ. ജോസഫ് സ്റ്റാലിനെക്കുറിച്ച് ഇങ്ങനെ പ്രസ്താവിച്ചു: സ്റ്റാലിന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ല. ഏകാധിപതിയുമായിരുന്നു. അപ്പോള്‍ സദസ്സില്‍ നിന്നൊരാള്‍ എന്തുകൊണ്ട് സ്റ്റാലിന്‍ പ്രധാനമന്ത്രിയായിരിക്കെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന താങ്കള്‍ അന്ന് ഈ അഭിപ്രായം പ്രകടിപ്പിച്ചില്ല. അപ്പോള്‍ ക്രുഡനായ ക്രഷ്‌ചേവ് കോട്ടിന്റെ പോക്കറ്റില്‍നിന്ന് കൈതോക്കെടുത്ത് പറഞ്ഞയാളോട് എഴുന്നേറ്റു നില്‍ക്കാന്‍ ആജ്ഞാപിച്ചു. സദസ് നശ്ശബ്ദം, ഭയാനകം, ആരും എഴുന്നേറ്റില്ല. അല്‍പനിമിഷം കഴിഞ്ഞ ക്രഷ് ചേവ് ശാന്തനായി പറഞ്ഞു: ''ഈ അവസ്ഥയായിരുന്നു അക്കാലത്ത് എനിക്കും.''
    ഇതാണ് കമ്മ്യൂണിസത്തിന്റെ തനത് രീതി. എതിരഭിപ്രായം അസഹ്യമാണവര്‍ക്ക്. 'കോണ്‍ഗ്രസില്‍ കൂടി കമ്മ്യൂണിസത്തില്‍ കുറഞ്ഞു. മിണ്ടിയാല്‍ മണ്ട അടിച്ചുപൊളിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികത. കുറ്റബോധം ഒട്ടും ഇല്ലാത്ത രീതിയാണവര്‍ക്ക്. ചൈനിസ് വിപ്ലവാചാര്യന്‍ മാവോസേതുംഗിന്റെ 120ാം ജന്മദിനം ഈ വര്‍ഷം ചൈന കെങ്കേമമായി കൊണ്ടോടി. ലക്ഷക്കണക്കായ ജനങ്ങളെ ഉന്മൂലനം ചെയ്തു ഒരു രാഷ്ട്രത്തെ വീണ്ടും ഏകാധിപത്യത്തിലേക്ക് പറിച്ചുനട്ട മാവോസേതുംഗിന്റെ ജന്മദിനം ആഘോഷിക്കാന്‍ ചൈനീസ് ഭരണകൂടം കോടികളാണത്രെ ചെലവഴിച്ചത്. ചെയര്‍മാന്റെ ജന്മനാടായ ഷോവോഷാനില്‍ ആഘോഷം പൊടിപൊടിച്ചു. ആഘോഷം ലളിതമാക്കണമെന്ന് ചൈനീസ് പ്രസിഡന്റ് സിചിന്‍പിന്ദ് പുറപ്പെടുവിച്ച പ്രസ്താവന ഭംഗിവാക്കായി.
    ഉത്തരകൊറിയയുടെ ഇളമുറക്കാരന്‍ (രാജാവ്) സഖാവ് കിംഗ് ജോന്ദ് ഉന്‍ തന്റെ അമ്മാവനെയും സഹായികളെയും തൂക്കി കൊന്നത് മാധ്യമ വിചാരണക്ക് വിഷയീഭവിച്ചില്ല. അധികാരം പിടിക്കാന്‍ അട്ടിമറിക്ക് കോപ്പ് കൂട്ടിയതാണ്. അമ്മാവനായ ജാന്ദ്‌സോന്ദ് ഡാക്കിനെയും സഹായികളെയും തൂക്കിലേറ്റാന്‍ 'ഉന്‍' ഉത്തരവിട്ടതെത്രെ! പ്രസിഡന്റ് ആവശ്യപ്പെട്ട ഉപദേശം നല്‍കാന്‍ താമസിച്ചതാണ് വധശിക്ഷ വിധിക്കാന്‍ കാരണമായതെന്ന് ചില വിദേശ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
    അമ്മാവനെ (മാതൃസഹോദരന്‍) തൂക്കികൊല്ലാന്‍ വിധിക്കുമ്പോള്‍ കൊറിയന്‍ പ്രസിഡന്റ് 'ഉന്‍' മദ്യലഹരിയിലായിരുന്നു. കള്ളിന്റെ ശക്തിയിലാണ് അമ്മാവന്റെ ജീവനെടുക്കാന്‍ വിധിച്ചതെന്നും ചില മാധ്യമങ്ങള്‍ പറഞ്ഞിട്ടുണ്ട്. ലോകരാഷ്ട്രങ്ങളൊക്കെ നടുക്കം കൊണ്ടപ്പോള്‍ ചൈന നിശബ്ദത പാലിച്ചു. ആണുവായുധ രാഷ്ട്രമായതിനാല്‍ തൊട്ടുകളിക്കാന്‍ അമേരിക്കക്കും ഐക്യരാഷ്ട്രസഭക്കും പേടി.
തേച്ചുമിനുക്കിയ മൂര്‍ച്ച വരുത്തിയ പ്രസ്താവനകള്‍ നടത്തി പല രാഷ്ട്ര വിദേശകാര്യ മന്ത്രാലയവും തടിസലാമത്താക്കി. ഇന്ത്യ ഇക്കാര്യത്തിലും അര്‍ത്ഥഗര്‍ഭമായ(!) മൗനം പാലിച്ചു. അങ്ങനെ ഉത്തരകൊറിയയിലെ അമ്മാവനും സഹായികളും തൂക്ക് കയറില്‍ പിടഞ്ഞുപരലോക യാത്രയായി.
ഇടുക്കിയില്‍ മാത്രമല്ല മണിയാശാന്മാര്‍ എന്ന് നാം പഠിച്ചു. ഇവിടെ ഒരാളെ വെട്ടികൊന്നു മറ്റൊരാളെ കുത്തികൊന്നു മൂന്നാമനെ വെടിവെച്ചും കൊന്നും എന്നാല്‍ കൊറിയയില്‍ അമ്മാവനെയും രണ്ടു സഹായികളെയും വധിച്ചത് തൂക്കിയാണ്. കൊലയില്‍ പാലിച്ച സോഷിലിസം(സമത്വം) ഈ വ്യത്യാസം വരുന്ന പാര്‍ട്ടി പ്ലീനത്തില്‍ സഗൗരവം ചര്‍ച്ചക്കെടുക്കാവുന്നതാണ്.
    കുറ്റബോധം കൊണ്ട് നീറിനീറി കുര്‍ബാന അര്‍പ്പിച്ച റാസ്‌കോള്‍ നിക്കോവിന്റെ കഥ നമ്മുടെ കെ.ഇ. കുഞ്ഞഹമ്മദ് ഇയ്യിടെ അനുസ്മരിച്ചിരുന്നു. ''കുറ്റവും ശിക്ഷയും'' എന്ന ദസ്‌തോ വിസ്‌കിയുടെ നോവലിലെ കഥാ പാത്രമാണ് റാസ്‌കോള്‍ നിക്കോവ്. അബദ്ധത്തില്‍ ചെയ്തുപോയ ഒരു കൊലപാതകത്തെ ഓര്‍ത്താണിദ്ദേഹം നീറി നീറി അവസാനം കുര്‍ബാനക്ക് (തൗബക്ക്) എത്തുന്നത്. ഇങ്ങനെയൊരവസ്ഥ കുഞ്ഞഹമ്മദിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വന്നുപെട്ടാല്‍ കേരളം രക്ഷപ്പെടുമായിരുന്നു. അരിയില്‍ ശുക്കൂര്‍ മുതല്‍ മാവിലോട്ട് മഹ്മൂദ് തുടങ്ങി ജയകൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പടെ കൊന്നുകൂട്ടിയ അനേകം പേരെ ഓര്‍ത്തു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു കുര്‍ബാന സംഗമം സംഘടിപ്പിക്കുന്നത് കാലിക വായകനക്കാവുമെന്നാണ് ഈ വിനീതന്റെ വിചാരം.

 


2 comments:

  1. ആരും വിശുദ്ധരല്ലാത്ത ഒരിടം!!

    ReplyDelete
  2. ''റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 27ാമത് സമ്മേളനത്തില്‍ പ്രധാന മന്ത്രി ക്രഷ് ചേവ് പ്രസംഗിച്ചുകൊണ്ടിരിക്കെ സ. ജോസഫ് സ്റ്റാലിനെക്കുറിച്ച് ഇങ്ങനെ പ്രസ്താവിച്ചു: സ്റ്റാലിന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ല. ഏകാധിപതിയുമായിരുന്നു. അപ്പോള്‍ സദസ്സില്‍ നിന്നൊരാള്‍ എന്തുകൊണ്ട് സ്റ്റാലിന്‍ പ്രധാനമന്ത്രിയായിരിക്കെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന താങ്കള്‍ അന്ന് ഈ അഭിപ്രായം പ്രകടിപ്പിച്ചില്ല. അപ്പോള്‍ ക്രുഡനായ ക്രഷ്‌ചേവ് കോട്ടിന്റെ പോക്കറ്റില്‍നിന്ന് കൈതോക്കെടുത്ത് പറഞ്ഞയാളോട് എഴുന്നേറ്റു നില്‍ക്കാന്‍ ആജ്ഞാപിച്ചു. സദസ് നശ്ശബ്ദം, ഭയാനകം, ആരും എഴുന്നേറ്റില്ല. അല്‍പനിമിഷം കഴിഞ്ഞ ക്രഷ് ചേവ് ശാന്തനായി പറഞ്ഞു: ''ഈ അവസ്ഥയായിരുന്നു അക്കാലത്ത് എനിക്കും.''

    ഹ ഹ ഹാ.. നല്ല കഥ.



    ഇനി ഞാൻ ഒരു കഥ പറയാം. ഒരാള് ഇത് പോലെ സ്റ്റേജിൽ കയറി പ്രസങ്ങിക്കാൻ പോയി അപ്പോൾ മറ്റൊരാൾ കൂവി. കൂവൽ കേട്ട് ആക്രാന്തം മൂത്ത് അവിടെ കൂടിയ പലരും കൂവി. എന്തിനാണ് കൂവുന്നതെന്ന് കൂവുന്നവര്ക്ക് പോലും അറിയില്ല. പക്ഷെ സ്ടജിൽ കയറിയ ആൾ പ്രസംഗം തുടങ്ങുക തന്നെ ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ സദസിൽ നിന്നും ഒരു ചോദ്യം. ചോദ്യം എന്താണെന്ന് ചോദിച്ചവനും അറിയില്ല കേട്ടവര്ക്കും അറിയില്ല. ആരോടാണ് ചോദിച്ചതെന്നും അറിയില്ല. പക്ഷെ ഉത്തരം പറയാൻ പത്തു നൂറു പേര് എഴുന്നേറ്റു. ഓരോരുത്തര് ആയി ഉത്തരം പറയാൻ ആരോ വിളിച്ചു പറഞ്ഞു. പക്ഷെ എല്ലാവര്ക്കും ആദ്യം പറയണം. അങ്ങനെ നൂറു പേര് ഒന്നിച്ചു ഉത്തരം പറഞ്ഞു. ചിലവർ അങ്ങോട്ടും ഇങ്ങോട്ടും നോക്കി മിണ്ടരുത് എന്ന് ഉത്തരവിടുന്നു. അത് കേട്ട് കഴിയുമ്പോൾ ബഹളം വീണ്ടും കൂടുന്നു. ഇതൊക്കെ കണ്ട് കേട്ട് നിന്നവർ ബോധം കേട്ട് വീണു. അങ്ങനെ ആ പ്രശ്നം കഴിഞ്ഞു. അവർ അടുത്ത ചോദ്യത്തിലേക്ക് കടന്നു....and the show is going on. കഥയുടെ അന്ത്യം എല്ലാവരും കൂടി തമ്മിൽ തല്ലി ചാവുന്നു.

    ഇത് കാണാൻ ചൈനയിലോ കൊറിയയിലോ ഒന്നും പോകേണ്ട. നമ്മുടെ കൊച്ചു കേരളത്തിൽ UDF സംവിധാനം നോക്കിയാല മതി.



    ഒരു പാര്ട്ടി ആയാൽ അച്ചടക്കം എന്നത് ഒഴിച്ചു കൂടാനാവാത്ത സംഭവം ആണ്.

    ReplyDelete